"എന്റെ പ്രവാചകൻ സുഗന്ധമായിരുന്നു"
""""""""""""""""""""
"ആ ജീവിതവും, വഫാത്തും
ആ മനസ്സുപോലെ സുഗന്ധം"
മുത്തായ നബിയുടെ
മനസ്സ് കണ്ടവർ എത്രപേരുണ്ട്?
മാതാവും പിതാവുമില്ലാതെ
വളർന്ന ബാല്യത്തിന്റെ
രാത്രികളിൽ
പിതൃവ്യൻ അബൂത്വാലിബിനൊപ്പം കിടക്കുമ്പോൾ,
തൊട്ടടുത്ത മുറിയിൽ അബ്ദുൽ മുത്തലിബിന്റെ മക്കൾ അവരുടെ മാതാപിതാക്കൾക്കപ്പം ഉറങ്ങുമ്പോൾ,
ഏകനായി ഉറങ്ങിയിരുന്ന
" മുഹമ്മദ് "
എന്ന ബാലന്റെ കണ്ണുകളിൽ നിന്നും ആരുമറിയാതെ ഉതിർന്നുവീണ കണ്ണുനീർ നമ്മളാരും കണ്ടിട്ടില്ല!
➖അറിയുമോ""
"ആ കണ്ണുനീർത്തുള്ളികൾക്കും
സുഗന്ധമായിരുന്നു"
കോടീശ്വരിയായ
ഖദീജാബീവി
മുൻകൈ എടുത്തുനടത്തിയ വിവാഹത്തിലെ,
രാത്രിയിലെ പ്രമാണി സൽക്കാരത്തിൽ
അബൂജഹലും കൂട്ടരും
ദരിദ്രൻ മുഹമ്മദിനെ മാത്രമേ ഖദീജക്ക് കിട്ടിയുള്ളൂ
എന്നു പരിഹസിച്ചപ്പോൾ, അഭിമാനം പൊള്ളിയ ആ മുത്തിനെ തുണച്ചു
ഖദീജാബീവി (റ) പറഞ്ഞു:-
എന്റെ ഭർത്താവ് ദരിദ്രനല്ല, എന്റെ സ്വത്തെല്ലാം ഇനി മുഹമ്മദിന്റെതാണ്
എന്ന്!!!
നബിയുടെ മനസ്സിന്റെ സുഗന്ധം പൂർണ്ണമായി അറിഞ്ഞ ഖദീജാബീവി(റ),
നബിക്ക് ഒരേസമയം
ഭാര്യയും മാതാവും പിതാവും ആയിരുന്നു.
ഖദീജാബീവി(റ) മരണപ്പെട്ടപ്പോൾ പെണ്മക്കളെയും ചേർത്തുപിടിച്ചുകരഞ്ഞ രാത്രികളിൽ
എന്റെ ഖദീജാ
എന്നുപറഞ്ഞ് വിലപിച്ച നബിയെ നമ്മൾ അറിഞ്ഞിട്ടില്ല.
""ആ നബിയെ അറിഞ്ഞത് മകൾ ഫാത്തിമാ ബീവി(റ) മാത്രമാണ്.
അതുകൊണ്ടാണല്ലോ
മുത്തുനബിയെ ഖബറടക്കി വന്നവരോട്:- നബിയുടെമേൽ മണ്ണിടാൻ നിങ്ങൾക്കെങ്ങനെ തോന്നി എന്നുപറഞ്ഞ് മഹതി കരഞ്ഞത്.
ആറുമാസം കഴിഞ്ഞ് മരിക്കുംവരെ ആരോടുമൊന്നും മിണ്ടാതെ ജീവിച്ചത്.
'എത്രയും പെട്ടെന്ന് മരിച്ച് പിതാവിനൊപ്പം ചേരാൻ ആ പുത്രി ആഗ്രഹിച്ചത് ആ മനസ്സിന്റെ സുഗന്ധം അറിഞ്ഞത്‌കൊണ്ടായിരുന്നു'
ആ സുഗന്ധം കിട്ടിയപ്പോഴാണ് അക്രമിയായ ഉമർ
ഖലീഫാ ഉമർ
ആയി മാറിയത്.
ശത്രുക്കൾ കുരിശിൽ തറച്ച് ഓരോ അവയവമായിട്ട് മുറിച്ചുമാറ്റുമ്പോഴും
എനിക്കിത് പ്രശ്നമല്ല, പക്ഷെ എന്റെ നബിയുടെ കാലിൽ ഒരു മുള്ളുതറയ്ക്കുന്നതുപോലും എനിക്ക് സഹിക്കില്ല എന്നുപറഞ്ഞ ഖുബൈബ്(റ) ന് പിൻബലമായതും ആ സുഗന്ധക്കാറ്റിന്റെ നറുമണമാണ്.
ഉഹ്ദ് യുദ്ധക്കളത്തിൽ നബി കൊല്ലപ്പെട്ടെന്ന വാർത്തകേട്ട് നബിയെ തേടിനടന്ന ഒരുസ്ത്രീ, അവരുടെ ഭർത്താവും മക്കളും കൊല്ലപ്പെട്ട വിവരമറിഞ്ഞിട്ടും കാര്യമാക്കാതെ,
നബിയെ കണ്ടപ്പോൾ ആരുമരിച്ചാലും എനിക്ക് പ്രശ്നമില്ല, നബിയേ, അങ്ങേക്കൊന്നും പറ്റിയില്ലല്ലോ
എന്നാശ്വസിച്ചത് ആ സുഗന്ധത്തിന്റെ പരിമളം കൊണ്ടായിരുന്നു.
മുത്തുനബിയെ സ്നേഹിക്കുക
മുത്തുനബിയെ സ്നേഹിക്കുന്നവരെയും
സ്നേഹിക്കുക.
മുത്തുനബിയെ സാധാരണക്കാരൻ ആക്കുന്നവനെ വെറുക്കുക.
അവൻ ആരായാലും
ഈ റബിഉൽ അവ്വലോടെ
ആ സുഗന്ധം നമ്മിലും
അലയടിക്കട്ടെ.
ഒരിക്കലും മങ്ങാത്ത
ഒരിക്കലും മായാത്ത
പകരം വയ്ക്കാനില്ലാത്ത
പ്രിയനബിയുടെ
സുഗന്ധം
Nabidinashamsakal
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ