2015 ജനുവരി 21, ബുധനാഴ്‌ച

സലാത്തിന്റെ‌ മഹത്തം

മുടങ്ങാതെ സ്വലാത്ത് ചൊല്ലുന്ന മഹാനായിരുന്നു മുഹമ്മദ്‌ബ്നുസഈദ്(റ). ഒരു ദിവസം അദ്ദേഹം ആരംഭപ്പൂവായ മുത്ത് നബി (സ) യെ സ്വപ്നത്തില് ദര്ശിച്ചപ്പോള് തങ്ങള് പറഞ്ഞു:"നീ എന്റെ മേല് സ്വലാത്ത് പതിവാക്കുന്നവനല്ലേ! ആ പുണ്യ സ്വലാത്തിനാല് പാവനമായ നിന്റെ വായ ഞാനൊന്ന് ചുംബിക്കാന് ആഗ്രഹിക്കുന്നു"പുന്നാര നബിക്ക് തന്റെ വായില് നിന്ന് ദുര്ഗന്ധം അനുഭവപ്പെടുമോ എന്ന് ഭയന്ന് ആ മഹാന് തന്റെ കവിള്തടം അവിടുത്തേക്ക്‌കാണിച്ചു കൊടുത്തു.മുത്ത് നബി(സ) പറഞ്ഞു: "സ്വലാത്ത് ചൊല്ലിയ അധരങ്ങളാണ് എനിക്ക് ചുംബിക്കേണ്ടത്.മറ്റൊന്നും എനിക്കാവശ്യമില്ല".സഈദ്(റ) തന്റെ അധരങ്ങള് തിരുനബി(സ)ക്ക് നേരെ നീട്ടിക്കൊടുത്തു.പുന്നാര നബി(സ) അത് രണ്ടും ചുംബിച്ചപ്പോഴേക്കും കസ്തൂരിയുടെ പരിമളം പരന്നൊഴുകാന് തുടങ്ങി.സഈദ്(റ) ഞെട്ടിയുണര്ന്നു. നോക്കുമ്പോള്വീട് മുഴുവന് പരിമളപൂരിതമായിരിക്കുന്നു. എട്ടുദിവസം ഈ സുഗന്ധം വീട് നിറയെ പരന്നൊഴുകി. (ഇര്ഷാദുല് ഇബാദ്)അല്ലാഹു നമുക്കും ഒരുപാട് സ്വലാത്ത് ചൊല്ലാനും അവിടുത്തോട്‌ ബന്ധം സ്ഥാപിക്കാനും ഭാഗ്യം നല്കട്ടെ.. ആമീൻ
��فداك أبي وأمي يارسول الله ��
   
    ��������������
         ����������
             ������
                 ��
   
                 ��

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ