2015 ജനുവരി 21, ബുധനാഴ്‌ച

സലാത്തിന്റെ‌ മഹത്തം

മുടങ്ങാതെ സ്വലാത്ത് ചൊല്ലുന്ന മഹാനായിരുന്നു മുഹമ്മദ്‌ബ്നുസഈദ്(റ). ഒരു ദിവസം അദ്ദേഹം ആരംഭപ്പൂവായ മുത്ത് നബി (സ) യെ സ്വപ്നത്തില് ദര്ശിച്ചപ്പോള് തങ്ങള് പറഞ്ഞു:"നീ എന്റെ മേല് സ്വലാത്ത് പതിവാക്കുന്നവനല്ലേ! ആ പുണ്യ സ്വലാത്തിനാല് പാവനമായ നിന്റെ വായ ഞാനൊന്ന് ചുംബിക്കാന് ആഗ്രഹിക്കുന്നു"പുന്നാര നബിക്ക് തന്റെ വായില് നിന്ന് ദുര്ഗന്ധം അനുഭവപ്പെടുമോ എന്ന് ഭയന്ന് ആ മഹാന് തന്റെ കവിള്തടം അവിടുത്തേക്ക്‌കാണിച്ചു കൊടുത്തു.മുത്ത് നബി(സ) പറഞ്ഞു: "സ്വലാത്ത് ചൊല്ലിയ അധരങ്ങളാണ് എനിക്ക് ചുംബിക്കേണ്ടത്.മറ്റൊന്നും എനിക്കാവശ്യമില്ല".സഈദ്(റ) തന്റെ അധരങ്ങള് തിരുനബി(സ)ക്ക് നേരെ നീട്ടിക്കൊടുത്തു.പുന്നാര നബി(സ) അത് രണ്ടും ചുംബിച്ചപ്പോഴേക്കും കസ്തൂരിയുടെ പരിമളം പരന്നൊഴുകാന് തുടങ്ങി.സഈദ്(റ) ഞെട്ടിയുണര്ന്നു. നോക്കുമ്പോള്വീട് മുഴുവന് പരിമളപൂരിതമായിരിക്കുന്നു. എട്ടുദിവസം ഈ സുഗന്ധം വീട് നിറയെ പരന്നൊഴുകി. (ഇര്ഷാദുല് ഇബാദ്)അല്ലാഹു നമുക്കും ഒരുപാട് സ്വലാത്ത് ചൊല്ലാനും അവിടുത്തോട്‌ ബന്ധം സ്ഥാപിക്കാനും ഭാഗ്യം നല്കട്ടെ.. ആമീൻ
��فداك أبي وأمي يارسول الله ��
   
    ��������������
         ����������
             ������
                 ��
   
                 ��

2015 ജനുവരി 18, ഞായറാഴ്‌ച

ബസ്വറയിലെ സുന്ദരമായ ശബ്ദത്തിനുടമയായിരുന്ന ശ അ വാനയുടെ വളരെ വിചിത്രമായൊരു കഥ

                                1

ബസ്വറയിലെ സുന്ദരമായ ശബ്ദത്തിനുടമയായിരുന്നു ശഅ്വാന. പാട്ടുകാരിയായ ശഅ്വാനയുടെ സാന്നിധ്യമില്ലാത്ത മരണവീടുകളോ കല്യാണവീടുകളോ അന്നുണ്ടാകുമായിരുന്നില്ല. യുവത്വത്തില് തന്നെ പാട്ടുപാടി സമ്പന്നയായി മാറിയ അവര് പക്ഷേ, ബസ്വറയിലെ വലിയ ‘മോശക്കാരിപ്പെണ്ണ്’ എന്നായിരന്നു അറിയപ്പെട്ടിരുന്നുത്. അവരുടെ സന്മാര്ഗത്തിലേക്കുള്ള കടന്നു വരവിന്റെ കഥ ചരിത്രത്തില് കാണാം.ഒരിക്കല് ശഅ്വാന തന്റെ റോമയിലെയും തുര്ക്കിയിലെയും അടിമസ്ത്രീകളോടൊപ്പം നടന്നു പോകവേ, ത്യാഗിയും പണ്ഡിതനുമായ സ്വാലിഹുല് മുര്റിന്റെ വീടിനരികിലെത്തി. അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച്് ഉപദേശിക്കുന്ന അദ്ദേഹത്തിന്റെവാക്കുകള് കേട്ട് പൊട്ടിക്കരയുന്നസദസ്സിന്റെ ശബ്ദം ഉച്ചത്തില് കേള്ക്കാം. ശഅ്വാന ദ്യേപ്പെട്ടു. ‘അവിടെയെന്തോ സഭയുണ്ടല്ലോ, പോയി നോക്കൂ.’ അടിമകളില് ഒരാളെ കാര്യമന്വേഷിക്കാനായി പറഞ്ഞു വിട്ടു. 

                           2

എന്നാല് സുന്ദരമായ നിര്ദേശ സംഹിതകളെക്കുറിച്ചുള്ള സംസാരത്തില് ആകൃഷ്ടയായി ആ അടിമ അവിടെയിരുന്നു. തിരിച്ചുവരാത്തതു കണ്ട് മറ്റൊരാളെക്കൂടിപറഞ്ഞയച്ചു. എന്നാല് അവളും അവിടെയിരുന്നു. വീണ്ടും രണ്ടു പേരെക്കൂടി പറഞ്ഞയച്ചെങ്കിലും ആരും തിരിച്ചെത്തിയില്ല. അല്പം കഴിഞ്ഞ് ഒരാള് വന്ന് പറഞ്ഞു. ‘‘അവിടെ മരണ വീട്ടിലെ വിലാപമല്ല, ദോഷികളായ ആളുകള് പശ്ചാത്തപിക്കുന്നതിന്റെ ശബ്ദമാണ്’’. അവരെ പരിഹസിക്കാനുറച്ച് പുറപ്പെട്ട ശഅ്വാനയുടെ ഹൃദയത്തിലെ ദ്യേം അല്ലാഹു മായിച്ച് തല്സ്ഥാനത്ത് ഹിദായത്തിന്റെ നൂര് പ്രതിഷ്ഠിച്ചു.പണ്ഡിതനോട് ശഅ്വാന പറയുകയാണ്. ‘‘എന്റെ ആയുസ്സു മുഴുവന് മോശമായ പ്രവര്ത്തികളില് പാഴായിപ്പോയി. ലജ്ജയില്ലാത്തവളാണു ഞാന്. ഞാന് അല്ലാഹുവില് നിന്നും രക്ഷപ്പെടുമോ?, ഓടിരക്ഷപ്പെടുന്ന പാപികളെ അല്ലാഹു സ്വീകരിക്കുമോ?’’. ‘‘അതെ, അല്ലാഹു സ്വീകരിക്കും

                             3

, ഇവിടെയുള്ള പ്രാര്ത്ഥനകളുംഉപദേശങ്ങളും അത്തരം ആളുകള്ക്കുള്ളതാണ്.’’ശഅ്വാന തുടര്ന്നു. ‘‘ആകാശത്തെ താരകങ്ങളേക്കാളും സമുദ്രത്തിലെ വെള്ളത്തുള്ളികളേക്കാളും പാപങ്ങള് ചെയ്തവളാണു ഞാന്’’. ബസ്വറയിലെ കുപ്രസിദ്ധയായ ശഅ്വാനയാണ് തന്റെ മുന്നിലിരിക്കുന്നതെന്നറിയാത്ത പണ്ഡിതന് ആശ്വാസവചനം നല്കുകയാണ്, ‘‘നീശഅ്വാനയെപ്പോലെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അല്ലാഹു പൊറുത്തുതരും മോളേ’’..അതു കേള്ക്കേണ്ടതാമസം അട്ടഹസിച്ച് ബോധരഹിതയായി വീണു. അല്പം കഴിഞ്ഞുണര്ന്നപ്പോള് അവര് പണ്ഡിതനോട് പറഞ്ഞു. ‘‘ഓ..മഹാനവര്കളേ, ആ ശഅ്വാന ഞാന് തന്നെയാണ്’’. പിന്നീട് ആര്ഭാട വസ്ത്രങ്ങള്ക്കു പകരം കരിമ്പടം ഉടുത്തണിയുകയും ആഭരണങ്ങളും സമ്പത്തും ധാനം ചെയ്യുകയും അടിമകളെ സ്വതന്ത്രരാക്കുകയും ചെയ്ത് വാതിലടച്ച് 

                            4

നിത്യമായ പശ്ചാത്താപത്തിലേര്പ്പെടുകയാണ്ശഅ്വാന, ‘‘നാഥാ, ഈ അവസ്ഥയില് നിന്നെ കാണിച്ചുതന്ന് ഈ പാപിയെ അനുഗ്രഹിക്കണേ’’.തിന്മയുടെ മാര്ഗത്തില് നിന്നും മുക്തി നേടി മരണം വരെയുള്ള 40 വര്ഷങ്ങള് അത്ഭുതാവഹമായിരുന്നു അവരുടെ ജീവിതം. ശഅ്വാനയുടെ കരച്ചില് ആരെയും ആശ്ചര്യഭരിതരാക്കും. ഉപദേശങ്ങള്ക്കും പ്രാര്ത്ഥനകള്ക്കുമായി അവരുടെ സദസ്സില് പങ്കെടുക്കുന്നവര്ക്ക് പങ്കുവെക്കാനുള്ളതും അവരുടെ കരച്ചിലിനെസ്സംബന്ധിച്ചായിരുന്നു. ധാരാളം കരഞ്ഞിട്ടും ക്ഷീണമനുഭവപ്പെടാത്ത അവരുടെ ആഗ്രഹംതന്നെ അല്ലാഹുവിനെയോര്ത്ത് കരയാനാണ്. ‘‘അല്ലാഹുവാണെ, ഞാന് എന്റെ കണ്ണീരു വറ്റും വരെ കരയാന് ആഗ്രഹിക്കുന്നു.പിന്നെ കണ്ണീരിനു പകരം രക്തമൊലിക്കണം, ആ രക്തം എന്റെ ശരീരമാസകലം ഒലിച്ചിറങ്ങണം.’’റൗഹുബ്നു സലമ പറയുന്നതു കേള്ക്കൂ. 

                            5

‘‘ശഅ്വാനയെപ്പോലെ കരയുന്ന ഒരാളെയും ഞാന് കണ്ടിട്ടില്ല. അവരുടെ നിലവിളി, കേള്ക്കുന്നവരുടെ ഹൃദയത്തെപ്പോലുംകരിച്ചുകളയും’’.ഫുളൈലുബ്നു ഇയാള്(റ)നെപ്പോലെ ധാരാളംമഹാന്മാര് മഹതിയെ പതിവായി സന്ദര്ശിക്കുകുയും ദുആ വസിയ്യത്ത് ചെയ്യാറുമുണ്ടായിരുന്നു. അബൂ ഉമര് ളരീര് മഹതിയെ സന്ദര്ശിച്ച അനുഭവം പങ്ക് വെക്കുന്നു. ‘‘ഞാന് പലതവണ ശഅ്വാനയുടെ സദസ്സില് പോയെങ്കിലും അവരുടെ കരച്ചില് കാരണം അവര് പറയുന്നതൊന്നും മനസ്സിലായില്ല’’. അപ്പോള് മുഹമ്മദ് എന്നവര് ചോദിച്ചു, ‘‘അവരുടെ ഒരു വാക്കും ഓര്മയില്ലേ?’’.’’ഉണ്ട്, ഒന്നു മാത്രം, കരയുക, കരയാന് സാധിക്കാത്തവര്കരയുന്നവരോട് മനസ്സലിവ് കാണിക്കുക. കാരണം അവര് കരയുന്നത് സ്വശരീരത്തിന്റെ പാപങ്ങളെയോര്ത്തുകൊണ്ടാണ്’’. ശഅ്വാനയോടൊപ്പമുള്ള സഹവാസം ജീവിതത്തെ നന്മയിലെത്തിച്ചസന്തോഷമാണ് ഒരു ഭൃത്യക്ക് പറയാണുള്ളത്.

                             6

 ‘‘ഞാന് ശഅ്വാനയെ കണ്ടതു മുതല് അവരുടെ ബറകത് കൊണ്ട് ദുന്യാവിന്റെ മോഹങ്ങള് എന്നെ വേട്ടയാടിയിട്ടില്ല. ആരെയും നിസാരമായി കണ്ടിട്ടുമില്ല’’.പരലോക ചിന്തയില് ദുന്യാവിലുണ്ടാകുന്ന പ്രശ്നങ്ങള്ക്ക് യാതൊരു വിലയും മഹതി നല്കിയിരുന്നില്ല. മുആദ് ബ്നുല് ഫള്ല് പറയുന്നത് കാണാം:ശഅ്വാനയുടെ കരച്ചില് കണ്ട് അവര് അന്ധയായിപ്പോകുമോയെന്ന് ഞങ്ങള് ഭയന്നു. അവരോട് ഈ ഭയം അറിയിച്ചപ്പോള്അവരുടെ മറുപടി ഇപ്രകാരമായിരുന്നു. ‘‘പരലോക ശിക്ഷയനുഭവിച്ച്അന്ധയാകുന്നതിനേക്കാള് ഞാനിഷ്ടപ്പെടുന്നത് ദുന്യാവില് കരഞ്ഞ് അന്ധയാകാനാണ്’’.താഴ്മയും വിനയവുമായിരുന്നു അവരുടെ മറ്റൊരു സവിശേഷത. മാലിക് ബ്നു ളയ്ഗമിനോട് അവര് ഒരിക്കല് പറയുകയുണ്ടായി. ‘‘എനിക്ക് നിന്റെ ബാപ്പയെ കാണാന് വരണമെന്നുണ്ട്. പക്ഷേ, ഞാന് വന്നാല് യജമാനനായ അല്ലാഹുവിന് വഴിപ്പെടുന്ന നിന്റെ ഉപ്പയെ ബുദ്ധിമുട്ടിക്കലാകും. 

                                 7

യജമാനന് വഴിപ്പെടലാണല്ലോശഅ്വാനയോട് സംസാരിക്കുന്നതിനേക്കക്കാള് ഉത്തമം. ശഅ്വാന വെറും ദോഷിയായ കറുത്ത പെണ്ണ് മാത്രമാണ്’’ എന്നു പറഞ്ഞ് അവര് കരയാന് തുടങ്ങി.ആരാധിക്കുന്ന ദൈവത്തോട് കടപ്പാട് ചെയ്തുതീര്ക്കുന്നതിന് പുറമേ സ്നേഹിക്കുകയും ചെയ്യുമ്പോള് സ്രഷ്ടാവിന് കൂടുതല് സന്തോഷം നല്കും. റാബിഅതുല് അദവിയ്യ(റ)യെപ്പോലെ ശഅ്വാനയും അല്ലാഹുവിനെ സ്നേഹിച്ചാരാധിച്ചവരില് പെട്ടവരാണ്. ശഅ്വാനയുടെ പ്രാര്ത്ഥനയില് നിന്നു തന്നെ അത് വ്യക്തമാണ്. ‘‘നാഥാ…നിന്നോടുള്ള സ്നേഹം കൊണ്ട് ദാഹിക്കുന്നവന്ഒരിക്കലും ദാഹം തീരാത്തവനാണ്.’’മരണവേളയില് പോലും ആ സ്നേഹം നിഴലിച്ചു കണ്ടു. ‘‘ഞാന് ചെയ്തു കൂട്ടിയ പാപങ്ങളെയോര്ത്ത് അല്ലാഹുവിനെ കണ്ടുമുട്ടാന് ഞാന് ഭയക്കുന്നു’’. ഇബ്റാഹീമുബ്നു അബ്ദില് മലിക് പറയുന്നു. ‘‘ശഅ്വാനയും 

                            8

ഭര്ത്താവും മക്കയില് വന്നു. നിസ്കാരവും ത്വവാഫുമായി കഴിഞ്ഞുകൂടുമ്പോള് ക്ഷീണം വരുന്ന അവസരത്തില് രണ്ടുപേരും ഒരിടത്തിരിക്കും. ഭര്ത്താവിന് പിന്നിലായി ശഅ്വാനയും ഒതുങ്ങിയിരിക്കും. ഭര്ത്താവ് പറയും.നിന്നോടെനിക്ക് അതിയായ സ്നേഹമുണ്ട്’’. അപ്പോള് അവരുടെ മറുപടി. ‘‘എല്ലാ രോഗങ്ങള്ക്കുള്ള മരുന്നും അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. എന്നാല് സ്നേഹത്തിനു പകരമായി ഒരു മറുമരുന്നില്ല’’.

2015 ജനുവരി 16, വെള്ളിയാഴ്‌ച

എന്താണ്‌ ഖിയാസ്‌?

ഖിയാസ്‌
********

ഇസ്ലാമിന്റെ അടിസ്താന പ്രമാണങ്ങളിൽ നാലാമത്തേതായ ഖിയാസ്‌ എന്നാൽ ഖുർ ആനിലും സുന്നത്തിലും നേരിട്ട്‌ വിധി പറയാത്ത ഒരു കാര്യത്തിൽ വിധി കണ്ടെത്തുന്ന മാർഗ്ഗമാണ്‌ ഖിയാസ്‌

ഉദാ: ഹംറ്‌   ഹറാമാണെന്ന് ഖുർആനിൽ പറയുന്നു എന്നാൽ അതിന്റെ ഭാഷാ അർത്തം മുന്തിരിയിൽ നിന്നുണ്ടാക്കുന്ന ലഹരി പഥാർത്തം എന്നാണ്.‌ അപ്പോൾ പണ്ടിതൻമാർ ആലോജിച്ചു അത്‌ ഹറാമാണെന്ന് പറയാൻ കാരണം ലഹരി കലർന്നത്‌ കൊണ്ടാണ്‌ ഹംറ്‌ ഹറാമാണെന്ന് ഖുർആൻ പറഞ്ഞത്‌.  അത്‌ കൊണ്ട്‌ ലഹരി ഉള്ളതെല്ലാം ഹറാമാണ്‌ എന്ന് പണ്ഡിതന്മാർ വിധി പറഞ്ഞു. ഇങ്ങനെ ഉള്ള കാര്യങ്ങളിൽ വിധി പറയുന്നതാൺ ഖിയാസ്‌

എന്താണ്‌ ഇജ്‌മാഅ് ?

എന്താണ്‌ ഇജ്‌മാഅ്  ?

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ മൂന്നാമത്തേതായ ഇജ്മാഅ് എന്നാൽ ഒരു കാലത്തെ മുജ്തഹിദുകളായ(ഗവേഷണ പടുത്തം) പണ്ടിതന്മാർ ഏക കണ്ഡ്‌മായി എടുക്കുന്ന തീരുമാനമാനത്തെയാണ്‌ ഇജ്‌മാഅ് എന്ന് പറയുന്നത്‌.

മുജാഹിദുകൾ ഖുർആനും സുന്നത്തും മാത്രം മുറുകെ പിടിക്കണമെന്ന് പറയുന്നവരാണ്‌ അത്‌ പോലെ ഇമാമീങ്ങളുടെ കിതാബുകളെല്ലാം വാറോലകളും. നാലുമദ്‌ഹബിന്റെ ഇമാമീങ്ങളും ഉത്തമനൂറ്റാണ്ടിൽ ജീവിച്ചവരാണ്‌ ലക്ഷക്കണക്കിന്‌ ഹദീസുകൾ അവയുടെ സനദടക്കം മനപ്പാടമുള്ളവരും ആയിരുന്നു അവർ ആ ഹദീസുകളും ഖുർ ആനും എല്ലാം പരസ്പരം

                       2

താരതമ്യം ചെയ്ത്‌ അതിൽ നിന്ന് മനസ്സിലാക്കിയതാണ്‌ നാം ചെയ്ത്‌ കൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും വുളു ഇസ്ലാമികവിദികൾ തുടങ്ങി എല്ലാം

എന്നാൽ, നമ്മുടെ നാട്ടിലെ മുജാഹിദുകൾ ഇന്ന് ലോകത്ത്‌ നമുക്ക്‌ കണ്ടെത്താൻ കഴിയുന്ന ഹദീസുകളുടെ    എണ്ണം ഒരു ലക്ഷത്തോളമേ ഉണ്ടാവുകയുള്ളൂ അതിൽ തന്നെ മുജാഹിദുകൾ ഒയിവാക്കിയതും ആവർത്തനം ഉള്ളതുമായ ഹദീസുകൾ ഒഴിവാക്കി നോക്കിയാൽ അമ്പതിനായിരത്തിൽ താഴെ മാത്രമെ ഹദീസുകളുടെ എണ്ണം കാണുള്ളൂ അതിൽ നിന്നാണ്‌ ഖുർആനിന്റെ ഭാഷാർത്ഥം പടിക്കുമ്പോയേക്കും ഞാൻ മുജ്തഹിദായ (ഗവേശണ പടുത്തം) ഒരു മഹാ പ്രസ്ഥാനമാണെന്ന് സ്വയം തോന്നുന്നതും വിദി വിലക്കുകൾ സ്വയം കണ്ടെത്താനും അതിനാൽ തന്നെ വർഷം തോറും മാറ്റേണ്ടി വരുന്നതും.

                           3

പണ്ട്‌ മദ്‌ഹബിന്റെ ഇമാമീങ്ങളാണ്‌ മുസ്ലിം സമുദായത്തെ നാലായി തിരിച്ച്‌ ബിന്നിപ്പുണ്ടാക്കിയതെന്ന് പറഞ്ഞ്‌ നടന്നിരുന്നവർ ഇന്ന് എത്ര വിഭാകമുണ്ടെന്ന് അവർക്ക്‌ പോലും അറിയില്ല കാരണം ഓരോ മുജാഹിദും കുറച്ച്‌ പഠിക്കുമ്പോയേക്കും ഗവേഷണം നടത്തി കൊണ്ടിരിക്കുകയാണ്‌ അത്‌ കൊണ്ട്‌ തന്നെ ഓരോരുത്തനും ഇന്ന് ഓരോ വിഭാഗമാണ്‌ എവിടെ എത്തുമോ ആവോ

എന്താണ്‌ സുന്നത്ത്‌ ‌?

എന്താണ്‌ സുന്നത്ത്‌ ‌?

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ രണ്ടാമത്തേത്‌ സുന്നത്ത്‌

ലോകത്തിനാകമാനം റഹ്മത്താണെന്ന് ഖുർ ആൻ പരിജയപ്പീടുത്തിയ മുത്ത്‌ മുഹമ്മദ്‌ മുസ്തഫാ (സ) തങ്ങൾ പറഞ്ഞതോ പ്രവർത്തിച്ചതോ മൗനാനുവാദം നൽകിയതോ ആയ കാര്യങ്ങളെ സുന്നത്ത്‌ എന്ന് പറയുന്നു.

2015 ജനുവരി 15, വ്യാഴാഴ്‌ച

വഫാത്തുന്നബിയ്യി ﷺ ഭാഗം - 9


വഫാത്തുന്നബിയ്യി ﷺ

ഭാഗം - 9

~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~

بِسْــــــــــــــــمِ اللَّهِ الرَّحْمَنِ الرَّحِيْـــمِ

الحمد الله

اللهم صل على النور وآله وسلم

തിരു നബി ﷺ തങ്ങളുടെ ജനാസ കുളിപ്പിക്കുമ്പോൾ അതിനു നേതൃത്വം കൊടുത്ത അലി (റ) വിനും അബ്ബാസ് (റ) വിനും ഒരു സംശയം ഉടലെടുത്തു.....

ഹബീബിന്‍റെ തിരു ﷺ തങ്ങളുടെ ശരീരത്തിലുള്ള വസ്ത്രം കുളിപ്പിക്കുന്നസമയത്ത് ശരീരത്തിൽ നിന്നും നീക്കം ചെയ്യേണ്ടതുണ്ടോ...???

ഈ സംശയത്തിനു കാരണവുമുണ്ട്........

പിറന്നു വീണ സമയം മുതൽ വഫാത്ത് വരെ ഉമ്മയായ ആമിന ബീവി(റ)യോ കല്യാണം കഴിഞ്ഞതിനു ശേഷം ഭാര്യമാരോ ഹബീബിന്‍റെ ഔറത്ത് കണ്ടിട്ടില്ല...

മാതാവിനും ഭാര്യമാര്‍ക്കും ഔറത്തു കാണൽ തെറ്റില്ല എന്നിരിക്കെ എങ്ങനെ നമ്മൾ കാണും എന്ന ചിന്ത അവരുടെ മനസ്സില്‍ ഓടി എത്തി,

ഇനി എന്ത് ചെയ്യും ........??

സംശയം ചോതിച്ചു തീര്‍ക്കാനുള്ള ഏക ആശ്രയം ഇതാ നമ്മുടെ മുന്നിൽ ആത്മാവില്ലാത്ത ശരീരം ആയി കിടക്കുന്നു......

ഞങ്ങൾക്ക് ആണെങ്കിൽ ഇതിനു മുൻപ് ഒരു പ്രവാചകന്‍റെ ജനാസ സംസകരിച്ച അറിവും ഇല്ല...

എന്ത് ചെയ്യും എന്ന് ആലോചിക്കുമ്പോഴേക്കും അവരെ ഉറക്കം കീഴ്പ്പെടുതുകയാണ്,

ആ ഉറക്കത്തിൽ അള്ളാഹു അവര്‍ക്ക് സ്വപ്ന രൂപത്തിൽ മുത്ത് നബി ﷺ തങ്ങളുടെ ജനാസ തുണി നീക്കം ചെയ്യാതെ വെള്ളം ഒഴിച്ച് കുളിപ്പിക്കുവാനും, അലി (റ) ഒഴികെ ബാക്കി എല്ലാവരും കണ്ണ് കെട്ടി അതിൽ പങ്കെടുക്കുവാനും നിര്‍ദേശിച്ചു ...........

ഇത് പോലെ തന്നെ ജനാസ നമസ്കാരത്തിലും പ്രത്യേകതകൾ നിറഞ്ഞു നിന്നു...

കൂട്ടം കൂട്ടമായി ആളുകൾ മദീനയിലേക് ഒഴുകി കൊണ്ടിരിക്കുകയാണ്...

അറിഞ്ഞവരിൽ നിന്നും അറിയാത്തവരിലേക് വാർത്ത പരക്കുകയാണ്...

പള്ളിയും പരിസരവും ജനനിബിടമായി ......

ആളുകൾ കൂട്ടം കൂട്ടമായി ജനാസ നമസ്കരിക്കുകയാണ്...

എന്നാൽ അത് ജമാഅത് അല്ലാതെ ഉള്ള നമസ്കാരം ആയിരുന്നു...

ലോക നായകന്‍റെ മുന്നിൽ നിന്നു കൊണ്ട് മറ്റുള്ളവര്‍ക്ക് നേത്രത്വം നല്കാനുള്ള ചങ്കുറപ്പ് ഉള്ളവരയിരുന്നില്ല സ്വഹാബാക്കൾക്ക്..

നമസ്കാരത്തിൽ ദുആ - യുടെ സ്ഥാനത്ത് ഖുർആൻ ആയത്തായ

" ﺍﺇﻥ ﺍﻟﻠﻪ ﻭﻣﻼﺋﻜﺘﻪ ﻳﻮﺻﻠﻮﻥ

എന്ന് തുടങ്ങുന്ന ആയത്ത് പാരായണം ചെയ്യുക്കയാണ് ചെയ്തത്.

അല്ലാതെ നേതാവിന് വേണ്ടി ഉമ്മത് ദുആ ചെയ്യുകയോ....??

അതിനു മാത്രം പരിപൂർണമായവർ അന്നോ അതിനു മുന്പോ.. ശേഷമോ.. ഉണ്ടായിട്ടില്ല...

എന്ന് മാത്രമല്ല ഇനി ഉണ്ടാവാൻ പോകുന്നുമില്ല,

ജനാസ ഖബറിൽ ഇറക്കുമ്പോഴും സ്വപ്ന രൂപേണ ഉള്ള നിര്‍ദേശം വരികയുണ്ടായി........

അഹല് ബൈത്ത് ഒന്ന് തൊട്ടു കൊടുക്കുക മാത്രം ചെയ്താൽ മതി...

ആ പൂമേനി മലാഇകത്ത് ഖബറിലേക് ഇറക്കി വെച്ച് കൊള്ളും എന്ന നിര്‍ദേശം ആണ് ഉണ്ടായിരുന്നത്......

മദീന ഇപ്പോഴും കരയുകയാണ് നബി ﷺ തങ്ങള്‍ ഇല്ലാത്ത മദീന വിട്ടു പലരും പല പ്രദേശങ്ങളിലേക്കും യാത്ര തിരിച്ചു.

ഇനി ബിലാൽ (റ)ന്‍റെ ബാങ്കൊലി മദീനയിൽ കേൾക്കില്ല.....

ആ ശബ്ദധാരയും ചുമന്ന് ഇളം കാറ്റുകള്‍ക്ക് സഞ്ചരിക്കാനാവില്ല..

മുത്ത് നബി തങ്ങൾ ഈ ലോകത്തോട് വിടപറയുന്ന സമയത്ത് അറേബ്യ മുഴുവനും അവിടുത്തെ കാൽകീഴിലായിരുന്നു ..

ലോകരാജാക്കന്മാർ തിരുദൂതരേ ഭയന്നിരുന്നു.

സമ്പത്ത് മുഴുവനും സമർപ്പിക്കാനുള്ള അനുചരന്മാർ ഉണ്ടായിരുന്നു പക്ഷേ ഒരു ദിനാറോ അടിമയോ റസൂലുല്ലാഹി തങ്ങളുടെ അടുക്കലില്ലായിരുന്നു..

ഒരു വെളുത്ത കോവർകഴുത ചില ആയുദങ്ങൾ അൽപം ഭൂമിയും മാത്രം അതെല്ലാം ദാനം നൽകുകയും ചെയ്തു.

14 നൂറ്റാണ്ടുകൾക്ക്‌ മുമ്പ് തുടങ്ങിയ റൗളാ ശരീഫിലേക്കുള്ള സന്ദർശനം ഇന്നും തുടരുകയാണ്,

മദീന മുനവ്വറയിലേക്ക്..............

അല്ലാഹുവേ പാപികളായ ഞങ്ങള്‍ക്കും മുത്തായ ഹബീബുല്ലാഹി ﷺ തങ്ങളുടെ ചാരത്ത് എത്താനും,

അവിടത്തോടുള്ള മുഹബ്ബത്ത് കൊണ്ട് രക്ഷപ്പെടാനുമുള്ള തൗഫീഖ്‌ നല്‍കണേ റഹ്മാനേ....

ആമീന്‍ യാ റബ്ബല്‍ ആലമീന്‍

ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക

صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
اَللَهُمَ صَلِى عَلَي سَيِدِنَا مُحَمَّدْ يَا رَبِّ صَلِى عَلَيهِ وَسَلَّمَ

تقبل الله منا صلاتنا وسلامنا وسائر أعمالنا

آمين يا رب العالمين

സ്വലാത്ത് ചൊല്ലി Share ചെയ്യുക.....

lllllllllllllllപേജില്‍ ലൈക്കാന്‍ മറക്കരുത് llllllllllllll

Pls visit & like our fb page:

https://www.facebook.com/thwaibathuthwaha

2015 ജനുവരി 14, ബുധനാഴ്‌ച

വഫാതുന്നബിയ്യ്‌ 8


വഫാത്തുന്നബിയ്യി ﷺ

ഭാഗം - 8

~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~

بِسْــــــــــــــــمِ اللَّهِ الرَّحْمَنِ الرَّحِيْـــمِ

الحمد الله

اللهم صل على النور وآله وسلم

മുത്ത് നബി മുസ്‌തഫാ ﷺ തങ്ങളുടെ അടുത്ത ബന്ധുക്കൾ ജനാസ കുളിപ്പിച്ചു.

അലിയ്യുബിനു അബീത്വാലിബ് (റ), അബ്ബാസുബ്നു അബ്ദിൽ മുത്ത്വലിബ് (റ), അബ്ബാസ്‌ (റ) വിന്‍റെ പുത്രൻ ഫലൽ (റ), മറ്റൊരു പുത്രനായ ഖുസാം (റ), ഉസാമത്ത്ബ്നു സൈദ് (റ) ഇവരൊക്കെ നേതൃത്വം നൽകിയാണ്‌ കുളിപ്പിച്ചത്.

അലി (റ) പുണ്യപൂമേനി കഴുകി,

മേനിയിൽ നിന്നും സുഗന്ധം പരക്കുന്നു.

അതാസ്വതിച്ചു കൊണ്ട് അലി (റ) പറഞ്ഞു,

"ജീവിതത്തിലെന്നപോലെ മരണത്തിലും അങ്ങ് സുഗന്ധം പരത്തുന്നു",

കുളിപ്പിച്ച് തീർന്നു,

പുണ്യമേനിയിലേ വെള്ളം തുടച്ചു,

മൂന്ന് തുണികൾ പൊതിഞ്ഞു,

വംബിച്ച ജനവാലി എത്തിയിട്ടുണ്ട്,

അവർക്ക് നിസ്കരിക്കണം,

പള്ളിയുടെ ഭാഗത്തേക്കുള്ള കവാടം തുറക്കപ്പെട്ടു.

ആളുകൾ മുറിയിലേക്ക്‌ ഒഴുകി,

അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനം ഒഴുകിവരികയാണ്‌,

കണ്ണീരും തേങ്ങലും നെടുവീർപിടലും........

കാഫിലക്കൂട്ടങ്ങളും കാരക്കാത്തോട്ടങ്ങളും തങ്ങളുടെ രക്ഷകന്‍റെ വേർപാടോര്‍ത്ത്‌ മനംപൊട്ടി വിങ്ങികരഞ്ഞു.

പകലും രാവും കടന്നുപോയി ബുധനാഴ്ച്ച സന്ധ്യയായി,
അവസാന കർമങ്ങൾ ആരംഭിച്ചു,

മുത്ത് നബി തങ്ങൾ അതേ മുറിയിൽതന്നെ ഖബർ തയ്യാറാക്കി.

കുളിപ്പിക്കുന്നതിനു നേതൃത്വം നൽകിയവർതന്നെ ഖബറടക്കൽ കർമത്തിനും നേതൃത്വം വഹിച്ചു.

പള്ളിയും പരിസരവും ജനനിബിധമാണ്,

അവർ തങ്ങളുടെ നേതാവിന് വേണ്ടി പ്രാർത്തിക്കുന്നു.

ദിക്റുകളും ദുആകളും വിശുദ്ധ ഖുർആൻ പാരായണവും,

ഭക്തിനിർഭരമായ അന്തരീക്ഷം,

നിർത്താതെയുള്ള സ്വലാത്ത് എല്ലാം പതിഞ്ഞ ശബ്ദത്തിൽ നടക്കുന്നു ചുണ്ടുകളുടെ മന്ത്രം.

ലോകാനുഗ്രഹിയായ മുത്ത് നബി തങ്ങളുടെ ഭൗതിക ശരീരം അപ്രത്യക്ഷമാവാൻ പോകുന്നു.

മരുഭൂമിയിൽ ഇരുട്ടിനു കനം രാത്രി വളരുകയാണ് നനയാത്ത കണ്ണുകളില്ല,

നീറി പുകയാത്ത ഖൽബുകളില്ല.

ലോകചരിത്രത്തിൽ ഇത്രയും ദുഖകുളമായ ഒരുദിവസവും ഇല്ല .

ലോകാവസാനം വരേ ഇതുപോലോരുനാൾ വരാനില്ല.

ലോകാനുഗ്രഹി ആണ് അല്ലാഹു വിശേഷിപ്പിച്ച വ്യക്തി,

മനുഷ്യ വർഗത്തിലെ ഏറ്റവും ഉന്നതരായ ആൾ ഇതാ പോവുകയായി ജനലക്ഷങ്ങൾ നിശബ്ദരായി നിൽക്കുകയാണ്.

മിസ്കിന്‍റെ സുഗന്ധമുള്ള മൃദുലമേനി മണ്ണിലേക്ക് ഇറക്കിവെച്ചു.

മണ്ണും വിണ്ണും മലരും മനുഷ്യരും എല്ലാം ഒരുപോലെ കരഞ്ഞുപോയി.

മനസും ശരീരവും അനുവധിക്കാത്ത ഒരിക്കലുമാഗ്രഹിക്കാത്ത ആരംഭപ്പൂവിതൾ മേനിയിലേക്ക് നാഥന്‍റെ നിയമങ്ങൾക്കടിമപ്പെട്ട് കരൾ നീറി നനഞ്ഞ മൂന്നുപിടി മണ്ണ്.

"മിൻഹാ..... താറത്തൻ ഉഹ്‌റാ....."

ഖബർ മണ്ണുകൊണ്ട് മൂടി....

>>>>>>>>>>>>തുടരും<<<<<<<<<<<

ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക

صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
اَللَهُمَ صَلِى عَلَي سَيِدِنَا مُحَمَّدْ يَا رَبِّ صَلِى عَلَيهِ وَسَلَّمَ

تقبل الله منا صلاتنا وسلامنا وسائر أعمالنا

آمين يا رب العالمين

സ്വലാത്ത് ചൊല്ലി Share ചെയ്യുക.....

lllllllllllllllപേജില്‍ ലൈക്കാന്‍ മറക്കരുത് llllllllllllll

Pls visit & like our fb page:

https://www.facebook.com/thwaibathuthwaha

വഫാത്തുന്നബിയ്യ്‌ 7 ﷺ

ഭാഗം - 7
~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~

بِسْــــــــــــــــمِ اللَّهِ الرَّحْمَنِ الرَّحِيْـــمِ

اللهم صل على النور وآله وسلم

മദീനാ പട്ടണം മരവിച്ചു നില്‍കുന്നു...

എന്താണ് തങ്ങള്‍ കേട്ടത്..??

മുത്തായ ഹബീബ്‌ ﷺ തങ്ങള്‍ വഫാത്തായെന്നോ..????

തങ്ങളുടെ മുത്ത് നബി ﷺ തങ്ങള്‍ മരണപ്പെടുകയോ..???

അത് സംഭവിച്ചിട്ടുണ്ടോ..??

അതോ.. വെറും തോന്നലായിരിക്കുമോ..??

ഇന്ന്‍ രാവിലെയും മുത്തായ ഹബീബ്‌ ﷺ തങ്ങളുടെ പ്രസന്നമായ സുന്ദര വദനം കണ്ടതാണല്ലോ...???

പള്ളിയില്‍ ആളുകള്‍ കണക്കില്ലാതെ തടിച്ചുകൂടി.

എന്താണ് ചെയ്യേണ്ടത്‌ അവര്‍ക്കറിയില്ല...

ഇരുട്ടില്‍ തപ്പുന്ന അവസ്ഥ...

വഴി കാണുന്നില്ല...

വിളക്കണഞ്ഞു പോയിരിക്കുന്നു...

ചിലര്‍ വാവിട്ടു കരയുന്നു.

ഇനി ആരാണ് തങ്ങള്‍ക്ക് നേതൃത്വം നല്‍കുക...

ആര് വഴികാണിക്കും...

ആരുടെ സവിധത്തിലേക്ക് ഓടിചെല്ലും...

മുത്ത് നബി ﷺ തങ്ങളെ കാണാതെ എങ്ങനെ ജീവിക്കും..

അപ്പോഴതാ.. കൊടുങ്കാറ്റുപോലെ ഒരാള്‍ കുതിച്ചുവരുന്നു.
ധീരനായ ഉമറുബ്നു ഖത്താബ് (റ)...

നേരെ ആയിശ ബീവി(റ)യുടെ വീട്ടിലേക്ക്‌ കടന്നു ചെന്നു.

കട്ടിലില്‍ മുത്ത് നബി ﷺ തങ്ങളുടെ ജനാസ...!!!!

ഒരു തുണികൊണ്ട് മൂടപ്പെട്ടിരിക്കുന്നു....

സുബ്ഹാനല്ലാഹ്...

പുണ്യ വദനത്തില്‍ നിന്നും തുണിമാറ്റി,

ശാന്തമായ പ്രസന്നവദനം..

പെട്ടന്നതാ..

ഉമറുബ്നു ഖത്താബ് (റ)യുടെ മുഴങ്ങുന്ന ശബ്ദം...

"ഇല്ലാ... പ്രവാചകര്‍ വഫാത്തായിട്ടില്ലാ..!!!!"

പള്ളിയിലുള്ളവര്‍ ഞെട്ടി..!!!

മുത്തായ നബി ﷺ തങ്ങള്‍ വഫാത്തായിട്ടില്ലേ..???

ചിലര്‍ക്ക് ആശ്വാസം, പ്രതീക്ഷ...

"റസൂലുല്ലാഹി ﷺ തങ്ങള്‍ വഫാത്തയെന്നു പറയുന്നവര്‍ കപടന്മാരാണ്.

അവരെ ഞാന്‍ വെറുതെ വിടില്ല....

മുത്തായ നബി ﷺ തങ്ങള്‍ ഉണരും, എഴുന്നേല്‍ക്കും..!!! "

ഉമറുബ്നു ഖത്താബ് (റ) അവിടമാകെ പറഞ്ഞു നടന്നു.

അതുകണ്ട് പലരും ആവേശംകൊണ്ടു..

ജനങ്ങള്‍ ആകപ്പാടെ അങ്കലാപ്പായി..

ഞങ്ങളുടെ മുത്തായ നബി ﷺ തങ്ങള്‍ യഥാര്‍ത്ഥത്തില്‍ വഫാത്തായിട്ടുണ്ടോ...???

അതോ ഭോതമറ്റ് കിടക്കുകയാണോ...??

ആശങ്കാകുലമായ നിമിഷങ്ങള്‍...!!!

അപ്പോഴതാ...

ദുഖാകുലനായി ഓടിക്കിതച്ചു വരുന്നു അബൂബക്കര്‍ സിദ്ധീഖ് (റ).

പള്ളിയിലെ രംഗം കണ്ട് അദ്ധേഹം പകച്ചുനിന്നുപോയി...

നേരെ ആയിശ ബീവി(റ)യുടെ വീട്ടിലേക്ക്‌ കടന്നു ചെന്നു.

ജനങ്ങള്‍ നോക്കിനില്‍ക്കെമുഖത്തുനിന്നും തുണി നീക്കി.

പുണ്യ വദനത്തിലേക്ക്‌ ഉറ്റുനോക്കി...

ചുണ്ടുകള്‍ വിതുമ്പി...

കണ്ണുകള്‍ നിറഞ്ഞൊഴുകി....
ദുഃഖ പരവശ്യത്തോടെ ആ കവിളില്‍ ചുംബിച്ചു.

"അങ്ങെത്ര പരിശുദ്ധര്‍, ജീവിതത്തിലും മരണത്തിലും.."

മുത്ത്‌ നബി ﷺ തങ്ങളുടെ ശിരസ്സ് കയ്യില്‍ താങ്ങി, കണ്ടിട്ട് മതിവരുന്നില്ല...

എന്നിട്ട് പറഞ്ഞു:

"അല്ലാഹു വിധിച്ച മരണം അങ്ങ് ആസ്വദിച്ചുകഴിഞ്ഞു, ഇനിയൊരു മരണമില്ല."

ശിരസ്സില്‍നിന്നും കൈ മാറ്റി മുഖത്ത് തുണിയിട്ടു.

പള്ളിയില്‍ നിന്നും ശബ്ദം മുഴങ്ങുന്നു.

അബൂബക്കര്‍ സിദ്ധീഖ് (റ) ചെന്നു ഉച്ചത്തില്‍ പറഞ്ഞു:

"ഉമര്‍.. ശന്തനാകൂ... ശന്തനായിരിക്കൂ ഉമര്‍..."

എല്ലാവരും ശാന്തരായി അദ്ധേഹത്തിന്‍റെമുഖത്തേക്ക് നോക്കി നിന്നു...

"ജനങ്ങളെ.... ആരെങ്കിലും മുത്ത് നബി ﷺ തങ്ങളെ ആരാധിച്ചിരുന്നുവോ..

എങ്കില്‍ അറിയുക...!!!

മുത്ത് നബി ﷺ തങ്ങള്‍ വഫാത്തായിരിക്കുന്നു..

ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കില്‍,

അറിയുക..!!!

അല്ലാഹു മരണമില്ലാത്തവനും എന്നും ജീവിചിരിക്കുന്നവനും ആകുന്നു."

ഇത്രയും പറഞ്ഞ ശേഷം ഒരു ഖുര്‍ആന്‍ വചനം ഉദ്ധരിച്ചു.

"മുത്ത് നബി ﷺ തങ്ങള്‍ ഒരു പ്രവാചകന്‍ മാത്രം. മുമ്പും ഇതുപോലെ പ്രവാചകന്മാര്‍ കടന്നുപോയിട്ടുണ്ട്. പ്രവാചകര്‍ മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിങ്ങോടുകയോ..???

പിന്തിരിഞ്ഞാല്‍ അവന്‍ അല്ലാഹുവിന് ഒരു നഷ്ടവും വരുത്തുന്നില്ല, നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കും.."

ഈ ആശയം വരുന്ന വിശുദ്ധ ഖുര്‍ആന്‍റെ വചനം കേട്ടതോടെ എല്ലാവരും സ്തംഭിച്ചു നിന്നുപോയി..

പഠിച്ചു വെച്ചതാണ് എല്ലാവരും, തക്ക സമയത്ത് ഓര്‍മ വന്നില്ല...

കേട്ടപ്പോള്‍ ആദ്യമായി കേട്ടപോലെ തോന്നി.

ഉമര്‍ (റ) വിതുമ്പി കരയുന്നു.

പുണ്യ തിരുമേനി മുത്ത് നബി ﷺ തങ്ങള്‍ വഫാത്തായിരിക്കുന്നു...

ആ സത്യം ഉമര്‍ (റ) മെല്ലെ ഉള്‍കൊള്ളാന്‍ ശ്രമിച്ചു.

അതോടെ ശക്തി ചോര്‍ന്നുപോയി...

തളര്‍ന്നു പോയി...

മദീനാ പട്ടണം ദുഖസാഗരമായി മാറി...

>>>>>>>>>>>>തുടരും<<<<<<<<<<<

ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക

صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
اَللَهُمَ صَلِى عَلَي سَيِدِنَا مُحَمَّدْ يَا رَبِّ صَلِى عَلَيهِ وَسَلَّمَ

تقبل الله منا صلاتنا وسلامنا وسائر أعمالنا

آمين يا رب العالمين

സ്വലാത്ത് ചൊല്ലി Share ചെയ്യുക.....

lllllllllllllllപേജില്‍ ലൈക്കാന്‍ മറക്കരുത് llllllllllllll

Pls visit & like our fb page:

https://www.facebook.com/thwaibathuthwaha

വഫാത്തുന്നബിയ്യി 6 ﷺ

വഫാത്തുന്നബിയ്യി ﷺ

ഭാഗം - 6
~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~

بِسْــــــــــــــــمِ اللَّهِ الرَّحْمَنِ الرَّحِيْـــمِ

اللهم صل على النور وآله وسلم

ആയിശ ബീവി(റ) വെപ്രാളത്തോടെ മുത്ത്‌ ഹബീബ് ﷺ തങ്ങളുടെ സുന്ദരവദനത്തിലേക്ക്‌ നോക്കി..

വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു:

"അല്ലാഹുവാണേ.... അങ്ങേക്ക്‌ തിരഞ്ഞെടുക്കാന്‍ സ്വതന്ത്രം കിട്ടി. ഉന്നതമായത് അങ്ങ് തിരഞ്ഞെടുക്കുകയും ചെയ്തു."

നിമിഷങ്ങള്‍ കടന്നുപോയി.

അനുവദിക്കപ്പെട്ട ആയുസ്സിലെ അവസാന നിമിഷം പിന്നിട്ടു.

പെട്ടന്ന് ശ്വാസം നിലച്ചു, കൈകള്‍ കുഴഞ്ഞു.

ആയിശ ബീവി(റ)യുടെ മടിയില്‍ തലവെച്ചു തന്നെ മുത്ത്‌ റസൂല്‍ ﷺ തങ്ങള്‍ വഫാത്തായി.

അന്ത്യപ്രവാചകര്‍ മുത്ത്‌ ഹബീബ് ﷺ തങ്ങള്‍ യാത്രയായി....

ഇനിയൊരു പ്രവാചകനില്ല...

ഇസ്ലാം ദീന്‍ പൂര്‍ത്തിയായി...

ദൗത്യം പൂര്‍ത്തിയാക്കി ലോകത്തിന്‍റെ നായകന്‍ കടന്നുപോയിരിക്കുന്നു.

إنا لله وإنا إليه راجعون

ആയിശ ബീവി(റ) തന്‍റെ മടിയില്‍ നിന്നും റസൂലുല്ലാഹി ﷺ തങ്ങളുടെ പുണ്യ ശിരസ്സ്‌ മെല്ലെ ഉയര്‍ത്തി തലയിണയില്‍ വെച്ചു.

മുറിയില്‍ ആളുകള്‍ നിറഞ്ഞു...

ആയിശ ബീവി(റ)യുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, തിളങ്ങുന്ന മുഖവുമായി മുത്ത്‌ ഹബീബ് ﷺ തങ്ങള്‍ കട്ടിലില്‍ കിടക്കുന്നു.

ആയിശ ബീവി (റ) മെല്ലെ കട്ടിലില്‍ നിന്നും എഴുന്നേറ്റു,

പതറുന്ന പാതങ്ങള്‍ നിലത്ത് വെച്ച് മെല്ലെ നടന്നു.

സ്ത്രീകളുടെ കൂട്ടത്തില്‍ ചേര്‍ന്നു.

എല്ലാം അസ്തമിച്ചു.......!!!!!!!!!!!!

ലോകഗുരുവില്‍ നിന്നും തനിക്ക്‌ കിട്ടികൊണ്ടിരുന്ന പ്രത്യേക പദവികള്‍.

എല്ലാം ഓര്‍മയായി...

അവര്‍ക്ക്‌ വിതുമ്പലടക്കാന്‍ പറ്റുന്നില്ല..

രോഗം തുടങ്ങിയതു മുതല്‍ തന്‍റെ കൈവലയത്തിലായിരുന്നു പുണ്യ റസൂല്‍ ﷺ തങ്ങള്‍.
ഇപ്പോഴിതാ കൈവിട്ടു പോയിരിക്കുന്നു...

മദീനാ പട്ടണം ഒന്നാകെ ഇളകിവരും...

അറേബ്യ ഒന്നാകെ ഉണരും...

ഇവിടെ ജനസമുദ്രമായി മാറും...

ഓര്‍ക്കാന്‍ കഴിയുന്നില്ല, ശബ്ദമില്ലാതെ കരയുന്ന സ്ത്രീകളുടെ കൂട്ടം..

ക്രിസ്തുവര്‍ഷം 632, ജൂണ്‍ 8, ഹിജ്‌റ 11,തിങ്കളാഴ്ച

കാലം മറക്കാത്ത മുഹൂര്‍ത്തം....

>>>>>>>>>>>>തുടരും<<<<<<<<<<<

ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക

صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
اَللَهُمَ صَلِى عَلَي سَيِدِنَا مُحَمَّدْ يَا رَبِّ صَلِى عَلَيهِ وَسَلَّمَ

സ്വലാത്ത് ചൊല്ലി Share ചെയ്യുക.....

lllllllllllllllപേജില്‍ ലൈക്കാന്‍ മറക്കരുത് llllllllllllll

Pls visit & like our fb page:

https://www.facebook.com/thwaibathuthwaha