2015 നവംബർ 10, ചൊവ്വാഴ്ച

തിരുനബിയുടെ {സ്വ}ചോദ്യങ്ങള്ക്ക് ഇബലീസിന്റെ മറുപടി

🌺തിരുനബിയുടെ {സ്വ}ചോദ്യങ്ങള്ക്ക് ഇബലീസിന്റെ മറുപടി❗
🔹🔻🔹🔺🔹🔻🔹🔺🔹🔻
🌺തിരുനബി{സ്വ}:🔹''ശപിക്കപെട്ടവനെ ! നിന്റെ കാഴ്ച നഷ്ടപ്പെടുന്നത് എപ്പോളാണ് ❓'
🔻ഇബ്ലീസ്‌:''പാതിരാത്രി കഴിഞ്ഞു നിസ്കരിക്കുന്ന അടിമയുടെ മുന്പിൽ എന്റെ കാഴ്ച നഷ്ടമാകും❗
🌺നബി{സ്വാ}:''നിന്റെ ജോലിക്ക് വിഘാതം ഉണ്ടാക്കുന്നത് ആരാണ്''❓
🔻ഇബ്ലീസ്‌:''മഹ്നമാരായ ആലിമുകളും ,പണ്ടിതരുമുള്ള മജ്‌ലിസ് ❗
🌺നബി{സ്വാ}നീ ഭക്ഷണം കഴിക്കുനത് എങ്ങനെ❓''
🔻ഇബ്ലീസ്‌"ഇടതു കൈ കൊണ്ട്,അതിന്റെ രണ്ടു വിരല് കൊണ്ട് ❗
🌺നബി{സ്വാ}:''നിന്നെ പെട്ടന്ന് അനുസരിക്കുക ആരാണ്''❓
🔻ഇബ്ലീസ്‌:''കാരണം കൂടാതെ നിസ്കാരം ഖാളാ ആക്ക്കുനവ്ൻ ❗
🌺നബി{സ്വ}:''എന്റെ സമുദായം ഖുർആൻ പാരായണം ചെയ്യുമ്പോൾ നിന്റെ അവസ്ഥ❓
🔻ഇബ്ലീീസ്:''അഗ്നിയില് വീണ ഈയം പോലെ ഞാൻ ഉരുകി ഇല്ലാതാകുന്നു''❗
🌺നബി{സ്വ}:''വേദനയും,അസ്വസ്ഥതയും കൊണ്ട് നീ തല അമര്ത്തി പിടിക്കുക എപ്പോളാണ് ''❓
🔻ഇബ്ലീസ്‌:''അവിടുത്തെ സമുദായം ജമാഅത്ത് ആയി നിസ്ക്കരിക്കുമ്പോൾ ''❗
🌺നബി{സ്വ}:''ചൂട് അധികരിക്കുമ്പോൾ നീ എവിടെ താമസിക്കും❓
🔻ഇബ്ലീസ്‌:''എന്റെ സന്താനങ്ങളെ ഞാൻ നഖം മുറിക്കതവരുടെ നഖത്തിന് താഴെ സംരക്ഷിക്കും'❗
🌺നബി{സ്വ}:''നിന്റെ മുതുകെല്ല് പൊട്ടുന്നത് എപ്പോളാണ് ''❓
🔻ഇബ്ലീസ്‌:''അല്ലാഹുവ്ന്റെ മാർഗത്തിൽ പോരാടുന്നവരുടെ കുതിര കുളമ്പടി എന്റെ നട്ടെല്ല് പൊട്ടിക്കും❗
🌺നബി{സ്വാ}:''നിനക്ക് പ്രിയപ്പെട്ട മിത്രം ആരാണ്'❓
🔻ഇബ്ലീസ്‌:''വ്യഭിചാരി ❗
🌺നബി{സ്വാ}:''നിന്റെ ദൂതന്മാർ ആരാണ്''❓
🔻ഇബ്ലെസ്:സിഹ്രു,ആഭിചാരം,മന്ത്രവാദം എന്നിവ ചെയ്യുന്നവർ ❗
🌺നബി{സ്വാ}:''നിന്റെ ഹൃദയം ഏറ്റവും ആനന്ധിക്കുനത് എപ്പോളാണ് ❓
🔻ഇബ്ലീസ്‌:''ത്വലാഖ് ചൊല്ലുമെന്ന് ഒരാള് സത്യം ചെയ്യുമ്പോള്''❗
🌺നബി{സ്വാ}:''നിന്റെ കരളു ഉരുകുന്നത് എപ്പോളാണ് ❓
🔻ഇബ്ലീസ്‌:''അല്ലാഹുവിനോട് അവിടുത്തെ ഉമ്മത് മാപ്പും,പാപമോചനവും തേടുമ്പോള്''❗
🌺നബി{സ്വാ}:''നിന്റെ സഹോദരന്മാർ ആരാണ്'❓
🔻ഇബ്ലീസ്‌:''അനാവശ്യമായി പണം ചെലവഴിക്കുന്നവരും ധൂർത്ത് ചെയ്തു ജീവിക്കുന്നവരും❗
🌺നബി{സ്വാ}:''നിന്റെ ഖുർആൻ ഏതാണ്''❓
🔻ഇബ്ലീസ്‌:''സംഗീതം❗ ''
🌺അള്ളാഹു കാത്തു രക്ഷിക്കട്ടെ,,

🌺ദുആ വസീയത്തോടെ.
🔹🔻🔹🔺🔹🔻🔹🔺🔹🔻🔹
☆☆☆☆☆☆☆☆☆☆☆☆☆☆
 ഇസ്ലാം സമാധാനത്തിന്റ മതം !

അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ..آمـــــــــــــين
☆☆☆☆☆☆☆☆☆☆☆☆☆☆

2015 നവംബർ 5, വ്യാഴാഴ്‌ച

ഉറുദു ഗാൻ

പിറ്റിഎ  മീറ്റിങ്ങിന്റെ തീയതി നിശ്ചയിച്ച കാര്യം ടീച്ചർ കുട്ടികളെ അറിയിച്ചു. എല്ലാ കുട്ടികളും നിർബന്ധമായും അവരുടെ രക്ഷകർത്താവിനെ കൊണ്ട് വരണമെന്നായിരുന്നു ടീച്ചറുടെ ശാസന. മറ്റു കുട്ടികൾ 'എസ് ടീച്ചർ' എന്ന് ഉറക്കെ മറുപടി പറഞ്ഞപ്പോൾ, അതിൽ ഒരു ആണ്‍കുട്ടി മാത്രം നിശബ്ദമായി ഇരുന്നു. കാരണം മറ്റൊന്നുമല്ല, അവൻ ഒരു അനാഥനായിരുന്നു. അവൻ വിറയാർന്ന ശബ്ധത്തിൽ ടീച്ചറോട് പറഞ്ഞു, "അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് ഞാൻ സ്നേഹിക്കുന്ന എന്റെ രാജ്യത്തിന്റെ പ്രസിഡന്റ്‌ വന്നാൽ മതിയോ" എന്ന്.

ഇനി വരുന്ന പിറ്റിഎ  മീറ്റിങ്ങിന് എത്താൻ ആവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്റിന് ഒരു കത്ത്  എഴുതി തരുവാൻ അവൻ ടീച്ചറോട് ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ എന്ന വ്യക്തി ഒരു സാധാരണക്കാരൻ അല്ലെന്നും, തിരക്കുള്ള വ്യക്തിയായത് കൊണ്ട് അദ്ദേഹം ഒരിക്കലും വരില്ലെന്നും ടീച്ചർ ആ കുട്ടിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അവസാനം നിഷ്കളങ്കമായ ആ ആഗ്രഹത്തിന് മുന്നില് തോറ്റ്കൊണ്ട്‌ ടീച്ചർ പ്രസിഡന്റിന് ആ കത്തയച്ചു. പ്രസിഡന്റിന്റെ ഓഫീസിലെ ചവറ്റു കൊട്ടയിൽ മാത്രമായിരിക്കും ആ കത്തിന്റെ സ്ഥാനം എന്ന് ആ ടീച്ചർക്ക്‌ ഉറപ്പുണ്ടായിരുന്നു.

പക്ഷെ PTA  മീറ്റിംഗ് ദിനത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് അന്ന് ആ കുട്ടിയുടെ രക്ഷകർതാവായി ആ രാജ്യത്തിന്റെ പ്രഥമ പൌരൻ എത്തി, ഒരു അച്ഛനായി. ഹീ ഈസ്‌ ദി പ്രസിഡന്റ്‌ ഓഫ് തുർക്കി, മിസ്റ്റർ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍!!!

2015 നവംബർ 4, ബുധനാഴ്‌ച

നാളെ വരുമ്പോൾ എല്ലാവരും ഓരോ പ്ലാസ്റ്റിക്‌ ബേഗ്‌ കൊണ്ടുവരണം

"നാളെ വരുമ്പോൾ എല്ലാവരും ഓരോ പ്ലാസ്റ്റിക്‌ ബേഗ്‌ കൊണ്ടുവരണം"

ടീച്ചർ കുട്ടികൾക്ക്‌ പുതിയൊരു കളി പഠിപ്പിക്കുകയാണ്‌.

"ആ ബാഗിൽ നിങ്ങൾക്ക്‌ ആരോടൊക്കെ ദേഷ്യമുണ്ടോ അവരുടെ പേരെഴുതിയ ഉരുളക്കിഴങ്ങ്‌ കൂടെ വെക്കണം - എത്ര പേരോട്‌ ദേഷ്യമുണ്ടോ അത്രയും എണ്ണം ഉരുളക്കിഴങ്ങുകൾ!"

കുട്ടികൾ ആകാംക്ഷയോടെ ടീച്ചറെ തന്നെ നോക്കിയിരുന്നു.

"എന്നിട്ട്‌ ആ ബേഗ്‌ വരുന്ന രണ്ടാഴ്ച്ചക്കാലം നിങ്ങൾ എവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ കൂടെ എടുക്കണം".

കുട്ടികൾ പുതിയ കളി അംഗീകരിച്ചു - കുഞ്ഞുമനസ്സിൽ ദേഷ്യം തോന്നിയവരുടെ എണ്ണമനുസരിച്ച്‌ കിഴങ്ങുകൾ ഇട്ട ബേഗുമായി രണ്ടാഴ്ച്ച ചിലവഴിച്ചു.

നിശ്ചയിച്ച ദിവസമെത്തി - "എന്തായിരുന്നു മക്കളേ ദേഷ്യക്കാരുടെ പേരെഴുതിയ കിഴങ്ങുകളുമായി നടന്നതിന്റെ അനുഭവങ്ങൾ?" ടീച്ചർ ചോദിച്ചു.

ഓരോരുത്തരും അവരവർക്ക്‌ ഉണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചു. കൂടുതൽ ആളുകളോട്‌ ദേഷ്യമുണ്ടായതിനാൽ കുറേയേറെ കിഴങ്ങുകൾ കരുതിയവർക്ക്‌ യാത്രകളിൽ ബേഗിന്റെ ഭാരം അസഹനീയമായിത്തോന്നി, വളരെ ബുദ്ധിമുട്ടി. ദിവസങ്ങൾ കൊണ്ട്‌ തന്നെ ചീഞ്ഞുതുടങ്ങിയ കിഴങ്ങുകൾ വൃത്തികെട്ട ദുർഗന്ധം പരത്തിയതിനാൽ പ്രയാസപ്പെട്ടു. എല്ലാവരും ഒരേ സ്വരത്തിൽ പരാതിപ്പെട്ടു.

ബേഗിൽ നിന്നുള്ള ബുദ്ധിമുട്ടും പ്രയാസവും കാരണം ജീവിതം തന്നെ ദുസ്സഹമായ രണ്ടാഴ്ച്ചക്കാലത്തെ കഥ പറഞ്ഞു തീർന്നു.

ടീച്ചർ പറഞ്ഞു: "മക്കളേ, ആളുകളോടുള്ള വെറുപ്പ്‌ നമ്മുടെ മനസ്സുകളിൽ സൂക്ഷിക്കുമ്പോൾ സംഭവിക്കുന്നതും ഇത്‌ തന്നെയാണ്‌. അത്‌ നിങ്ങൾ എവിടേക്ക്‌ പോകുമ്പോഴും നിങ്ങളുടെ കൂടെ പോരുന്നു, മനസ്സിനേറെ ഭാരമുണ്ടാക്കുന്നു. ദിവസം കൂടുന്തോറും ദേഷ്യം മനസ്സിലിരുന്ന് കെട്ട്‌ ഹൃദയത്തെ ദുർഗ്ഗന്ധപൂരിതമാക്കുന്നു. വെറും രണ്ടാഴ്ച്ചത്തേക്ക്‌ ചീഞ്ഞ ഉരുളക്കിഴങ്ങിനെ നിങ്ങൾക്ക്‌ കൂടെക്കൊണ്ടു നടന്ന് സഹിക്കാൻ നിങ്ങൾക്ക്‌ കഴിയുന്നില്ലെങ്കിൽ ജീവിതകാലം മുഴുക്കെ ചീഞ്ഞുനാറുന്ന ഹൃദയവുമായി എങ്ങനെ ജീവിക്കാൻ കഴിയും?!!"

(ഒരു പ്രസംഗത്തിൽ കേട്ട കഥ)

ഒരു വ്യക്തിയോടോ സമൂഹത്തോടോ ഉള്ള വിദ്വേഷം അവരോട്‌ അനീതി പ്രവർത്തിക്കാൻ കാരണമാകരുതെന്ന വിശുദ്ധ കലാമിന്റെ ഉണർത്തലിൽ തന്നെ അങ്ങനെയൊരവസ്ഥ സാധാരണമാണെന്ന് നമുക്കറിയിച്ചു തരുന്നു. മനസ്സിലെ വിദ്വേഷം അവരോട്‌ അസൂയവെക്കാനും എങ്ങനെയും അക്രമം പ്രവർത്തിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു. അതുവഴി എത്രയെത്ര പാപങ്ങൾ..!

മനസ്സാണ്‌ നന്മയുടെയും തിന്മയുടെയും വിളനിലം, അവിടെ മുളക്കുന്ന ഫലങ്ങളാണ്‌ പ്രവർത്തിയായി ജനിക്കുന്നത്‌. അസൂയയും വിദ്വേഷവുമൊക്കെ നമ്മുടെ നല്ല നല്ല അമലുകളെയാകെ കത്തിച്ചു കളയുന്ന മനസ്സിന്റെ രോഗങ്ങളാണ്‌. മുസ്ലിമായ സഹോദരന്റെ ഏതൊരു പ്രവർത്തിയിലും നന്മയുടെ ഭാഗം മാത്രം ദർശ്ശിക്കാൻ കഴിയുന്ന മനസ്സ്‌ വിജയം സുനിശ്ചിതമായവരുടെ അടയാളമാണ്‌.

സ്വർഗ്ഗക്കാരനായ ആളെ നബിതങ്ങൾ (സ്വ) മൂന്നുദിവസം കാണിച്ചു കൊടുത്ത സ്വഹാബിയുടെ നന്മ യാതൊരു മുസ്ലിമായ മനുഷ്യനെപ്പറ്റിയും എന്റെ മനസ്സിൽ മോശമായ വിചാരമോ ഹസദോ ഇല്ലെന്നതായിരുന്നുവത്രേ !

ഫുളൈൽ  ഇബ്നു ഇയാള്‌ തങ്ങളെ തൊട്ട്‌ ഉദ്ധരിക്കപ്പെടുന്നു -

"പ്രശംസിക്കൽ സത്യവിശ്വാസത്തിന്റെ ഭാഗവും അസൂയവെക്കൽ കപടവിശ്വാസത്തിന്റെ ഭാഗവുമാണ്‌. സത്യവിശ്വാസി മറ്റുള്ളവരെ പ്രശംസിക്കുകയും അസൂയവെക്കാതിരിക്കുകയും ചെയ്യുന്നു, മുനാഫിഖ്‌ മറ്റുള്ളവരോട്‌ അസൂയ വെക്കുകയും അവരെ പ്രശംസിക്കാതിരിക്കുകയും ചെയ്യുന്നു. സത്യവിശ്വാസി അന്യന്റെ പിഴവുകളെ മറച്ചുവെക്കുകയും ഗുണദോഷിക്കുകയും നല്ല നല്ല ഉപദേഷങ്ങൾ നൽകുകയും ചെയ്യുന്നു. മുനാഫിഖായ മനുഷ്യൻ ആളുകൾക്ക്‌ മാനഹാനിയുണ്ടാക്കുകയും അധിക്ഷേപിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു".

സ്നേഹമാണ്‌ പരക്കേണ്ടത്‌, വിട്ടുവീഴ്ച്ച കൊണ്ട്‌ ഒന്നും നഷ്ടമാകുന്നില്ല.. വെറുക്കപ്പെടാൻ നാമിഷ്ടപ്പെടുന്നില്ലെങ്കിൽ നമുക്കെങ്ങനെ വെറുക്കാൻ കഴിയും?!

വെറുപ്പും ദേഷ്യവും അകൽച്ചയല്ലാതെ വർദ്ധിപ്പിക്കുന്നില്ല. സ്നേഹം കൊണ്ട്‌ മനസ്സുകൾക്കിടയിൽ പാലം പണിയുകയാണ്‌ മുസ്ലിമിന്റെ വഴി...
കോപ്പി