2014 ജൂലൈ 31, വ്യാഴാഴ്‌ച

ഇങ്ങനെ ഒക്കെയാണ്‌ നമ്മുടെ പെരുന്നാൾ

ഇസ്ലാം സന്പൂര്‍ണമാണ്; ആഘോഷങ്ങള്‍ക്കും അതില്‍ ഇടമുണ്ട്. രണ്ടു പെരുന്നാളുകള്‍ അല്ലാഹു നമുക്ക് നല്‍കിയത് അതുകൊണ്ടാണ്. പെരുന്നാള്‍ ദിനത്തില്‍ നോന്പ് നിഷിദ്ധമാണ്. അനുവദനീയമായ വിനോദമാകാം. തിരുനബിയുടെ പത്നി ആഇശ (റ) പറഞ്ഞു: അന്‍സ്വാറുകളുടെ രണ്ട് പെണ്‍കൊച്ചുങ്ങള്‍ എന്‍റെയടുത്തു നില്‍ക്കുന്പോള്‍ അബൂബക്കര്‍ സിദ്ദീഖ് (റ) കടന്നുവന്നു. ബുആസ് യുദ്ധദിവസം അന്‍സ്വാറുകള്‍ ആലപിച്ച പാട്ടുകള്‍ പാടുകയായിരുന്നു ആ പെണ്‍കുട്ടികള്‍. അവര്‍ അറിയപ്പെട്ട ഗായികമാരൊന്നുമായിരുന്നില്ല. “പിശാചിന്‍റെ ചൂളം വിളി അല്ലാഹുവിന്‍റെ റസൂലിന്‍റെ വീട്ടിലോ?’ എന്ന് അബൂബക്കര്‍ (റ) ചോദിച്ചു. അത് ഒരു പെരുന്നാള്‍ ദിനത്തിലായിരുന്നു. റസൂല്‍ (സ) പറഞ്ഞു: “അബൂബക്കര്‍! എല്ലാ ജനവിഭാഗത്തിനും ഓരോ ആഘോഷദിനമുണ്ട്. ഇത് നമ്മുടെ ആഘോഷദിനമാണ്.’(മുസ്ലിം 892) പെരുന്നാള്‍ ആഘോഷിക്കുന്ന അന്‍സാരിപ്പെണ്‍കുട്ടികളെ തിരുനബി (സ) എതിര്‍ത്തില്ല. ആഘോഷിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈദാഘോഷിക്കാന്‍ ഹലാലായ രൂപം സ്വീകരിക്കാമെന്നു ചുരുക്കം. മോചനത്തിന്‍റെ മാസമായ റമളാനില്‍ നിരന്തരം പ്രാര്‍ത്ഥനയില്‍ കഴിച്ചുകൂടി നരകമോചന പ്രതീക്ഷിക്കുന്ന വിശ്വാസികള്‍ക്ക് ഇതിന് വഴിയൊരുക്കിയ അല്ലാഹുവിന് ശുക്റ് ചെയ്യാനുള്ള ഒരു ദിനമായാണ് പെരുന്നാള്‍ കണക്കാക്കപ്പെടുന്നത്. റമളാനില്‍ നേടിയെടുത്ത ആത്മീയ ചൈതന്യത്തെ അവമതിക്കുന്ന തരത്തിലാകരുത്. പെരുന്നാള്‍ ആഘോഷങ്ങളും വിനോദങ്ങളും ഇസ്ലാം പഠിപ്പിക്കുന്ന സംസ്ക്കാരത്തോടും അധ്യാപനങ്ങളോടും എതിരാകുന്നതാകാന്‍ പാടില്ലല്ലോ. മദ്യപാനം, ചൂതാട്ടം, സംഗീത മേള, സിനിമ, നാടകം, സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള വിരുന്നുകള്‍ തുടങ്ങിയതൊന്നും ഇസ്ലാം അംഗീകരിക്കുന്നേയില്ല. പെരുന്നാളിന്‍റെ പേരില്‍ ഇന്നു നടക്കുന്ന തോന്നിവാസങ്ങള്‍ അസഹനീയമാണ്. ശവ്വാലിന്‍റെ പൊന്നന്പിളി ആകാശത്ത് തെളിഞ്ഞതു മുതല്‍ തക്ബീര്‍ ചൊല്ലിത്തുടങ്ങണം. ഇത് പെരുന്നാളിന്‍റെ പകലില്‍ പെരുന്നാള്‍ നിസ്ക്കാരം തുടങ്ങുന്നതു വരെ എല്ലാവര്‍ക്കും ഏതുസമയത്തും സുന്നത്താണ്. എല്ലാ ഫര്‍ള് നിസ്ക്കാരത്തിന്‍റെയും സുന്നത്ത് നിസ്ക്കാരത്തിന്‍റെയും ഉടനെ തക്ബീര്‍ ചൊല്ലല്‍ പ്രത്യേകം സുന്നത്തുണ്ട്. നബി(സ)പറഞ്ഞു: “”നിങ്ങളുടെ പെരുന്നാള്‍ ദിവസങ്ങളെ തക്ബീര്‍ കൊണ്ട് അലങ്കരിക്കുക”(ത്വബ്റാനി). വഴികളും അങ്ങാടികളും വീടുകളും പള്ളികളും തക്ബീറിന്‍റെ ആരവത്തിലായിരിക്കണം. നടന്നും കിടന്നും ഇരുന്നും വാഹനത്തിലായും എങ്ങനെയുമാകാം. സ്ത്രീകളും കുട്ടികളും പുരുഷന്മാരും എല്ലാവരും ചൊല്ലണം. സ്ത്രീകള്‍ അന്യപുരുഷന്മാര്‍ കേള്‍ക്കത്തക്ക വിധം ശബ്ദം ഉയര്‍ത്താന്‍ പാടില്ല. പെരുന്നാള്‍ നിസ്ക്കരിക്കാത്തവര്‍ക്ക് ഉച്ചതിരിയുന്നതുവരെ തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. പെരുന്നാളിന്‍റെ രാത്രി ഇബാദത്ത് കൊണ്ട് ധന്യമാക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. അബൂദര്‍ദാഅ്(റ)പറയുന്നു: ആരെങ്കിലും ഇരു പെരുന്നാള്‍ രാവില്‍ കൂലിയാഗ്രഹിച്ചു നിസ്ക്കരിച്ചാല്‍ ഹൃദയങ്ങള്‍ മരിക്കുന്ന സമയത്ത് അവന്‍റെ ഹൃദയം മരിക്കുകയില്ല. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന പ്രധാനപ്പെട്ട അഞ്ചു സമയങ്ങളില്‍ ഒന്ന് ചെറിയ പെരുന്നാളിന്‍റെ രാത്രിയിലാണ്. (കിതാബുല്‍ഉമ്മ് 1/43) പെരുന്നാളിന്‍റെ പ്രഭാതത്തില്‍ കുളിച്ച് ഭംഗിയുള്ള വസ്ത്രം ധരിച്ച് സുഗന്ധം പൂശുന്നതൊക്കെ നല്ല പുണ്യമാണ്. അതുപോലെ പരസ്പരം പെരുന്നാള്‍ സന്ദേശങ്ങള്‍ കൈമാറലും ഹസ്തദാനം ചെയ്യലും സുന്നത്ത് തന്നെ. വീട്ടിലിരിക്കുന്നവര്‍ക്കും പുറത്തു പോകുന്നവര്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇതൊക്കെ സുന്നത്താകുന്നു. ആശംസക്കായി ഏതു നല്ല വാക്കും ഉപയോഗിക്കാവുന്നതാണ്. ആശംസയായി “തഖബ്ബലല്ലാഹു മിന്‍കും’ എന്നും മറുപടിയായി “തഖബ്ബലല്ലാഹു മിന്‍കും, അഹ്യാകുമുല്ലാഹു ലി അംസാലിഹി, കുല്ലു ആമിന്‍ വഅന്‍തും ബിഖയ്ര്‍’ എന്നും പറയാവുന്നതാണ്. നബി(സ) തങ്ങള്‍ പള്ളിയിലേക്ക് നേരത്തെ പോകുമായിരുന്നു. ഹസന്‍(റ)വില്‍ നിന്നുള്ള ഹദീസ് ശാഫിഈ ഇമാം ഉദ്ധരിക്കുന്നു: “തിരുനബി(സ) ബലിപെരുന്നാളിലും ചെറിയ പെരുന്നാളിലും സൂര്യനുദിച്ചുയരുന്നതിന് മുന്പു തന്നെ പള്ളിയില്‍ പോകുമായിരുന്നു.’ ചെറിയ പെരുന്നാള്‍ നിസ്ക്കാരത്തിന് ഭക്ഷണം കഴിച്ചതിനു ശേഷവും ബലി പെരുന്നാളിന് ഭക്ഷണത്തിന് മുന്പുമാണ് പോകേണ്ടത്. തിരുനബി(സ) കാരക്ക കഴിക്കാതെ ചെറിയ പെരുന്നാളില്‍ പള്ളിയിലേക്ക് പോയിരുന്നില്ല. അതുതന്നെ ഒറ്റയായിട്ടായിരുന്നു കഴിച്ചിരുന്നത്. പള്ളിയിലേക്കു പോകുന്പോള്‍ ഒരു വഴിയും മടങ്ങിവരുന്പോള്‍ മറ്റൊരു വഴിയുമാവുന്നതാണ് സുന്നത്ത്. ഇരു വഴികളിലുള്ള ജിന്നുകളും മലക്കുകളും മനുഷ്യരും അവനു വേണ്ടി സാക്ഷി പറയാന്‍ ഇതു കാരണമാകും. പള്ളിയിലേക്ക് നടന്നു പോകുന്നതാണ് ഉത്തമം. തിരുനബി(സ) പെരുന്നാള്‍ നിസ്ക്കാരത്തിനും ജനാസ നിസ്ക്കാരത്തിനും വേണ്ടി ഒരിക്കലും വാഹനത്തില്‍ പോയിട്ടില്ല. (കിതാബുല്‍ഉമ്മ് 1/417) പെരുന്നാള്‍ ദിനത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഇബാദത്ത് നിസ്ക്കാരമാണ്. ഹിജ്റ രണ്ടാം വര്‍ഷം തിരുനബി മദീനാപള്ളിയില്‍ പ്രഥമ പെരുന്നാള്‍ നിസ്ക്കാരത്തിനു നേതൃത്വം നല്‍കി. സൂര്യന്‍ ഉദിച്ചതു മുതല്‍ ഉച്ചതിരിയുന്നത് വരെയാണ് ഇതിന്‍റെ സമയം. സൂര്യന്‍ ഉദിച്ച് 2025 മിനുട്ട് പിന്തിക്കല്‍ സുന്നത്തുണ്ട്. മഅ്മൂമീങ്ങള്‍ നേരത്തെ പള്ളിയിലെത്തുകയും ജമാഅത്തിനെ പ്രതീക്ഷിച്ചിരിക്കുകയും വേണം. ഇമാമിന് പള്ളിയില്‍ നിസ്ക്കാര സമയത്ത് എത്തിയാല്‍ മതി. നേരത്തെ പോകല്‍ സുന്നത്തില്ല. ചെറിയ പെരുന്നാള്‍ നിസ്ക്കാരം അല്‍പം വൈകി നിസ്ക്കരിക്കലാണ് ഉത്തമം. ഫിത്വ്ര്‍ സകാത്തിന്‍റെയും സ്വദഖയുടെയും സമയം കൂടുതല്‍ ലഭിക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ ബലിപെരുന്നാള്‍ നിസ്ക്കാരം ഉളുഹിയ്യത്തിന് കൂടുതല്‍ സമയം ലഭിക്കാന്‍ വേഗത്തിലാക്കണം. സൂര്യന്‍ ഉദിച്ചുയര്‍ന്നാല്‍ പെരുന്നാള്‍ നിസ്ക്കാരത്തിന് മുന്പും ശേഷവും ഇമാം മറ്റു സുന്നത്ത് നിസ്ക്കാരം നിര്‍വ്വഹിക്കല്‍ കറാഹത്താണ്. ഏറ്റവും പ്രധാനപ്പെട്ട പെരുന്നാള്‍ നിസ്ക്കാരം മാത്രമേ ആ സമയത്ത് കല്‍പിക്കപ്പെട്ടിട്ടുള്ളൂ. എന്നാല്‍ മഅ്മൂമിന് പെരുന്നാള്‍ നിസ്ക്കാരത്തിനു മുന്പ് മറ്റു സുന്നത്തുകള്‍ നിസ്ക്കരിക്കാവുന്നതാണ്. സമയബന്ധിതമായ ഏതൊരു സുന്നത്ത് നിസ്ക്കാരവും അതിന്‍റെ സമയം നഷ്ടപ്പെട്ടാല്‍ ഖളാഅ് വീട്ടല്‍ സുന്നത്തുള്ളതു പോലെ പെരുന്നാള്‍ നിസ്ക്കാരവും ഖളാആയ വ്യക്തിക്ക് അത് ഖളാഅ് വീട്ടല്‍ സുന്നത്തുണ്ട്. പെരുന്നാള്‍ നിസ്ക്കാരത്തിന്‍റെ ഫര്‍ളുകളും സുന്നത്തുകളും ശര്‍ത്വുകളുമെല്ലാം മറ്റു സുന്നത്തു നിസ്ക്കാരങ്ങളുടേതു പോലെയാണ്. പെരുന്നാള്‍ നിസ്ക്കാരത്തിന് ബാങ്കും ഇഖാമത്തും ഇല്ല. തുടങ്ങുന്നതിനു മുന്പ് “അസ്സ്വലാത്തു ജാമിഅ’ എന്നു വിളിച്ചു പറയല്‍ സുന്നത്തുണ്ട്. ചുരുങ്ങിയ രൂപം സാധാരണ രണ്ട് റക്അത്ത് സുന്നത്ത് നിസ്ക്കാരം പോലെ പെരുന്നാളിന്‍റെ നിയ്യത്ത് വെച്ച് നിസ്ക്കരിക്കാവുന്നതാണ്. ഒന്നാം റക്അതില്‍ വജ്ജഹ്തുവിനു ശേഷം ഫാതിഹക്കു മുന്പ് കൈ രണ്ടും ചുമലിനു നേരെ ഉയര്‍ത്തി ഏഴു തക്ബീര്‍ ചൊല്ലണം. ഓരോ തക്ബീറിനിടയിലും സുബ്ഹാനല്ലാഹി വല്‍ഹംദു ലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ വലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹില്‍അലിയ്യില്‍അളീം എന്നു പറയണം. ഒന്നാം റക്അത്തില്‍ ഫാത്തിഹക്ക് ശേഷം ഖാഫ് സൂറത്തും രണ്ടാം റക്അത്തില്‍ ഇഖ്തറബത്ത് സൂറത്തും ഉച്ചത്തില്‍ ഓതല്‍ സുന്നത്താണ്. അതിന് സൗകര്യമില്ലെങ്കില്‍ ഒന്നാം റക്അത്തില്‍ സബ്ബിഹിസ്മയും രണ്ടാം റക്അത്തില്‍ ഗാശിയ സൂറത്തും ഓതലാണ് സുന്നത്ത്. പെരുന്നാള്‍ നിസ്ക്കാരത്തിനു ശേഷം രണ്ട് ഖുത്വുബ സുന്നത്തുണ്ട്. സാധാരണ വെള്ളിയാഴ്ച ഓതാറുള്ള ഖുത്ബ പോലെയാണ് പെരുന്നാളിന്‍റെ ഖുതുബയുമെങ്കിലും ഒന്നാം ഖുതുബ ഒന്പത് തക്ബീര്‍ കൊണ്ടും രണ്ടാം ഖുത്വുബ ഏഴ് തക്ബീര്‍ കൊണ്ടുമാണ് തുടങ്ങേണ്ടത്. മുസ്ലിമിന്‍റെ ആഘോഷങ്ങളും പെരുന്നാളുകളും ബന്ധങ്ങള്‍ പുതുക്കുന്നതായിരിക്കണം. ബന്ധങ്ങള്‍ ചേര്‍ക്കുന്നതിന് ഇസ്ലാം വളരെ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. അയല്‍ വീടുകള്‍ സന്ദര്‍ശിക്കുകയും കുടുംബ ബന്ധം പുലര്‍ത്തുകയും രോഗികളെ സന്ദര്‍ശിക്കുകയും മഹാന്മാരുടെ മസാറുകള്‍ സന്ദര്‍ശിച്ച് പുണ്യം കരസ്ഥമാക്കുകയുമാകുന്പോള്‍ പെരുന്നാള്‍ കൂടുതല്‍ സന്തോഷദായകവും ആത്മീയ നിര്‍ഭരവുമാകുന്നു. ഫൈസല്‍ അഹ്സനി രണ്ടത്താണി http://risalaonline.com/2014/07/26/3561/

ഫിത്വർ സകാത്ത്‌

ആര്‌ കൊടുക്കണം …………………………… പെരുന്നാൾ ദിവസത്തിലെ രാപഗലുഗളിൽ, തനിക്കും, താൻ ചിലവ്‌ കൊടുക്കാൻ നിർബന്ധമായവർക്കുമുള്ള ഭക്ഷണം, വസ്ത്രം, തുടങ്ങിയ ചെലവുഗൾക്കുള്ള തുഗയും, കടവും, കയിച്ച്‌ ബാക്കിയുള്ളവൻ.. എന്ത്‌ കൊടുക്കണം …………………………………… സകാത്‌ നിർബന്ധമായവന്റെ നാട്ടിൽ മുക്യാഹാരമയി ഉപയോഗിക്കുന്നത്‌.. എത്ര കൊടുക്കണം …………………………………… ഓരോ വ്യക്തിഗളും ഓരോ സ്വാ അ് വീതം [ 3.200 ലിറ്റർ / സുമാർ 2.800 കിലോ ] എപ്പോൾ കൊടുക്കണം ……………………………………… രമളാനിന്റെ അവസാന ഭാഗവും, ഷവ്വാലിന്റെ ആദ്യ ബാഗവും കൂടി ഒരാളിൽ ഒരുമിച്ചാൽ.. ആർക്ക്‌ കൊടുക്കണം …………………………………… ഫഖീർ, മിസ്കീൻ, പുതു മുസ്ലിം, ഷെയറെ അത്‌ ഭരണ രാജ്യങ്ങളിലെ സകാത്‌ ജീവനക്കാരൻ, മോചന പത്രം എഴുതപ്പെട്ട അടിമ, കടം കൊണ്ട്‌ വലയുന്നവൻ, അല്ലാഹുവിന്റെ മാർഗ്ഗഥിലെ യോദ്ധാവ്‌, ഹലാലായ യാത്രക്കാരൻ. ഫിത്വർ സകാത്ത്‌ നിർബന്ധമാക്കിയത്‌ എന്തിന്‌ വേണ്ടിയാണ്‌ ……………………………………………………… നോമ്പിനെ ശുദ്ധിയാക്കാൻ ( നോമ്പിൽ , വാക്കാലോ, പ്രവർത്തിയാലോ, വന്ന് പോയ അഷ്ലീല പാതങ്ങൾ, അനാവഷ്യ വാക്കുകൾ, എറ്റ്ക്‌, ഇതിൽ നിന്ന് നോമ്പിനെ ശുദ്ധിയാകാൻ.. വേണ്ടിയും.. ഒരു ഉദാഹരണം... നിസ്കാരഥിലെ ചെറിയ ന്യൂനതകൾക്ക്‌ സഹ്‌വിന്റെ സുജൂദ്‌ ചെയ്യുന്നത്‌ പോലെ. പിന്നെ നമ്മുടെ ആഘോഷ ദിനമായ പെരുന്നളിന്റന്ന് ഒരു പാവപ്പെട്ട മുസ്ലിം പോലും പട്ടിണി പാടില്ല എന്നതിന്ന് വേണ്ടിയും കൂടിയാണ്‌. പെരുന്നാളിന്റെ രാത്രി തലാഖ്‌ ചൊല്ലിയ ഭാര്യക്ക്‌ വേണ്ടി ഫിത്വർ സകാത്‌ കൊടുക്കണോ. ……………………………………………………… കൊടുക്കണം. റമദാൻ കയിഞ്ഞ്‌ പെരുന്നാളായതിന്ന് ശേഷമാണല്ലോ പിരിഞ്ഞത്‌ പെരുന്നാൾ പിറന്നതിന്‌ ശേഷം ഒരാൾ മരിഛാൽ അയാൾക്ക്‌ വേണ്ടി ഫിത്വർ സകാത്ത്‌ കൊടുക്കണോ.? ……………………………………………………… കൊടുക്കണം ഭാര്യ പിണങ്ങി പോയി, അവളെ ഭർത്താവ്‌ വിളിച്ചിട്ട്‌ വരുന്നില്ല, എങ്ങിൽ ഫിത്വർ സകാത്ത്‌ കൊടുക്കണോ?. ………………………………………………………… ഷറ അ് പ്രകാരം ( ഭർത്താവിന്റെ കാരണത്താൽ) പിണങ്ങി പോയ ഭാര്യക്ക്‌ വേണ്ടി ഫിത്വർ സകാത്‌ കൊടുക്കേണ്ടതില്ല.. ഭാര്യ അവളുടെ വീട്ടിലേക്ക്‌ പ്രസവത്തിനോ, അല്ലെങ്ങിൽ മറ്റു ആവ്ഷ്യത്തിനോ വേണ്ടി പോയതാണെങ്കിൽ ഫിത്വർ സകാത്‌ കൊടുക്കേണ്ടതുണ്ടോ.. ……………………………………………………… കൊടുക്കണം.. മഹല്ല് വെറെയാണെങ്ങിൽ അവളുള്ള മഹല്ലിലാണ്‌ കൊടുക്കേണ്ടത്‌. അതെ പോലെ ഗൾഫ്‌ കാരൻ. അവനുള്ള സ്തലഥാണ്‌ കൊടുക്കേണ്ടത്‌ പ്രത്യേകം ശ്രദ്ധിക്കുക ……………………………………………………… സങ്കദനഗളേയോ. കമ്മറ്റിക്കാരെയോ ഏൽപ്പിച്ചാൽ സകാത്‌ വീടില്ല. അങ്ങിനെ ഏൽപിച്ചവർ അധ്‌ മടക്കി വീട്ടേണ്ടി വെരും കടപ്പാട്‌ ………………………… ഷിഹാബ്‌ അൽ വഫ

ലൈലത്തുകർ

ഒരു രാത്രിക്ക്‌ 1000 മാസത്തെ പ്രതിഫലം നൽകുന്നതായ ആ ദിനത്തെ പ്രതീക്ഷിക്കാവുന്ന ദിവസങ്ങളിലൂടെയാണ്‌ നാം കടന്ന് പോകുന്നത്‌ പ്രാർത്തനകളിൽ മുഴുകി അല്ലാഹുവിലേക്കണയുക. അല്ലാഹു വിന്റെ ഖജനാവ്‌ എത്ര ചോദിക്കുന്നോ അത്രയും കൊടുക്കാൻ പ്രാപ്തമായതാണ്‌ ആ ഖജനാവ്‌ ഒരിക്കലും കാലിയാവില്ല എത്ര ചോതിച്ചാലും തരാൻ മടിയുള്ളവനുമല്ല നമ്മുടെ റബ്ബ്‌ ചോതിക്കുക നിങ്ങൾക്ക്‌ കിട്ടിയിരിക്കും. ചിലപ്പോൾ ചോദിച്ചത്‌ കിട്ടിയില്ലെങ്കിൽ ഇനി പറയുന്നതിൽ മൂന്നിലൊന്ന് തീർച്ചയായും ലഭിക്കും ഒന്നെങ്കിൽ അവൻ ചോദിച്ചത്‌ അതെ പോലെ റബ്ബ്‌ നൽകും അതല്ലെങ്കിൽ അവന്ന് വരാനിരിക്കുന്ന ഒരു നാശത്തെ, അപകടത്തെ അല്ലാഹു തട്ടിമാറ്റും അതും അല്ലെങ്കിൽ അവന്ന് അവൻ ചോതിച്ചതിന്റെയെല്ലാം പ്രതിഫലം ആഖിറത്തിൽ അവന്ന് ലഭിക്കും അല്ലാഹു വിനോട്‌ നിങ്ങൾ തായ്മയോടെ അതിന്റെ അതപിൽ ചോദിക്കൂ നിങ്ങൾക്ക്‌ കിട്ടിയിരിക്കും തീർച്ച. നബി(സ്വ) സാദാരണ ഇ അ് തികാഫിരുന്നത്‌ അവസാന പത്തിലാണ്‌. നബി(സ്വ) തങ്ങളും കുടുംബവും ആ ദിവസങ്ങളിൽ ഇബാദത്തുകളിൽ മുഴുകിയിരുന്നു. പണ്ഡിതാഭിപ്രായ പ്രകാരം അവസാന പത്തിലെ ഒറ്റയായ രാവുകളിലാണ്‌ ലൈലതുൽ ഖദറിന്ന് ഏറ്റവും സാധ്യത. മേൽ പറഞ്ഞതായ ദിവസങ്ങളിലെ രാവുകൾ ഷോപ്പിങ്ങിനും മറ്റുമായി സമയം കളയാതെ ആരാദനാ നിരദരാവുക അല്ലാഹു നമ്മുടെ ഇബാദത്തുകൾ സ്വീകരിക്കുമാറാഗട്ടെ ആമീൻ… മുഹമ്മെദ്‌ ഷമീം Muhammed Shameem T അബൂഹുറയ്റ(റ)വില്‍ നിന്ന്, നബി(സ്വ) പ്രഖ്യാപിച്ചു. ‘റമള്വാന്‍ പൂര്‍ണമായി ഇശാഅ് നിസ്കാരം സംഘടിതമായി നിര്‍വഹിക്കുന്നവര്‍ ലൈലതുല്‍ഖദ്റിനെ പ്രാപിച്ചവരാകുന്നു’(ബൈഹഖി, ഇബ്നുഖുസൈമ). സഈദുബ്ന്‍ മുസയ്യബി(റ)ല്‍ നിന്ന്, ‘ലൈലതുല്‍ഖദ്റില്‍ ഇശാഅ് നിസ്കാരം ജമാഅത്തായി നിര്‍വഹിക്കാന്‍ കഴിഞ്ഞവന്‍ പ്രസ്തുത രാവിന്റെ മഹത്വത്തില്‍ നിന്ന് ഒരുപിടി കൈവശപ്പെടുത്തിയിരിക്കുന്നു.’ അലി (റ)വില്‍ നിന്ന്: ‘റമള്വാന്‍ മാസത്തിലെ എല്ലാ രാവിലും ഇശാഅ് നിസ്കാരം നിര്‍വഹിച്ചവന്‍ ലൈലതുല്‍ഖദ്ര്‍, നിസ്കാരത്തില്‍ ധന്യമാക്കിയവനാണ്’(ബൈഹഖി). റമള്വാന്‍ മാസം പൂര്‍ണമായി സാധാരണ സദ്വൃത്തികള്‍ കൊണ്ട് ധന്യമാക്കുന്നവര്‍ക്ക് ലൈലതുല്‍ഖദ്റിന്റെ മഹത്വം കൈവരിക്കാന്‍ കഴിയുമെന്ന് ഈ ഹദീസുകള്‍ വ്യക്തമാക്കുന്നു.ഇശാഅ് നിസ്കാരത്തെ പ്രത്യേകം പരാമര്‍ശിച്ചത് തറാവീഹ് നിസ്കാരവുമായി അതിനുള്ള ബന്ധം മാനിച്ചാണ് എന്ന് കരുതാം. കടപ്പാട്‌ അസീസ്‌ മാഷ്‌ കൈതപ്പോയിൽ…

വിടവാങ്ങൽ പ്രസങ്കം

അന്ത്യ പ്രവാജകൻ മുഹമ്മദു മുസ്തഫ (സ) തങ്ങളുടെ വിടവാങ്ങൽ പ്രസംഗം. ."അറിയുക, ഈ സന്ദേശം കിട്ടിയവർ അത്‌ കിട്ടാത്തവർക്ക്‌ എത്തിച്ച്കൊടുക്കട്ടെ". അറഫ പ്രസംഗം (വിടവാങ്ങൽ പ്രസംഗം) "ജനങ്ങളേ, എന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുക.ഇനി ഒരിക്കൽകൂടി ഇവിടെവെച്ച്‌ നിങ്ങളുമായി സന്ധിക്കാൻ സാധിക്കുമോയെന്ന് എനിക്കറിയില്ല". "ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാൾ വരെ പവിത്രമാണു, ഈ മാസവും ഈ ദിവസവും പവിത്രമായത്‌ പോലെ.തീർച്ചയായും നിങ്ങൾ നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും, അപ്പോൾ അവൻ നിങ്ങളുടെ കർമ്മങ്ങളെകുറിച്ച്‌ നിങ്ങളോട്‌ ചോദിക്കും". "ഈ സന്ദേശം നിങ്ങൾക്കെത്തിച്ചുതരികയെന്ന ചുമതല ഞാൻ പൂർത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി". "വല്ലവരുടേയും വശം വല്ല അമാനത്തുകളുണ്ടെങ്കിൽ അത്‌ അതിന്റെ അവകാശികളെ തിരിച്ചേൽപിച്ചുകൊള്ളട്ടെ.എല്ലാ പലിശ ഇടപാടുകളും ഇന്നുമുതൽ നാം ദുർബലപ്പെടുത്തിയിരിക്കുന്നു.എന്നാൽ മൂലധനത്തിൽ നിങ്ങൾക്കവകാശമുണ്ട്‌, അതിനാൽ നിങ്ങൾക്കൊട്ടും നഷ്ടം പറ്റുന്നില്ല". "പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ച്കഴിഞ്ഞു, ആദ്യമായി എന്റെ പിതൃവ്യൻ അബ്ബാസിനുകിട്ടാനുള്ള പലിശയിതാ ഞാൻ റദ്ദ്ചെയ്യുന്നു". "അനിസ്ലാമിക കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുർബലപ്പെടുത്തിയിരിക്കുന്നു, അനിസ്ലാമിക കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു". "ജനങ്ങളേ, നിങ്ങൾക്ക്‌ സ്ത്രീകളോട്‌ ചില ബാധ്യതകളുണ്ട്‌, അവർക്ക്‌ നിങ്ങളോടും. നിങ്ങൾക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെവിരിപ്പ്‌ സ്പർശിക്കാൻ അവരനുവദിക്കരുത്‌, വ്യക്തമായ നീചവൃത്തികൾ ചെയ്യുകയുമരുത്‌ ". "സ്ത്രീകളോട്‌ നിങ്ങൾ ദയാപുരസ്സരം പെരുമാറുക, അവർ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാകുന്നു.അല്ലാഹുവിന്റെ അമാനത്തായാണു നിങ്ങളവരെ വിവാഹം ചെയ്തത്‌ ". "ജനങ്ങളേ, വിശ്വാസികൾ പരസ്പരം സഹോദരങ്ങളാണു.തന്റെ സഹോദരൻ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആർക്കും ഒന്നും അനുവതനീയമല്ല, അതിനാൽ നിങ്ങളന്യോന്യം ഹിംസകളിലേർപ്പെടാതിരിക്കുക.അങ്ങനെ ചെയ്താൽ നിങ്ങൾ സത്യനിഷേധികളാകും". "ജനങ്ങളേ, എന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുക, വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണു ഞാൻ പോകുന്നത്‌, അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്‌ ". "ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണു, നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണു, നിങ്ങളെല്ലാം ആദമിൽനിന്നുള്ളവരാണു, ആദമോ മണ്ണിൽനിന്നും.അതിനാൽ അറബിക്ക്‌ അനറബിയെക്കാളോ അനറബിക്ക്‌ അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല, ദൈവ ഭക്തിയുടെ അടിസ്താനത്തിലല്ലാതെ". "അല്ലാഹുവേ, ഞാൻ ഈ സന്ദേശം എത്തിച്ച്‌ കൊടുത്തില്ലേ ?അല്ലാഹുവേ, നീയതിനു സാക്ഷി". "അറിയുക, ഈ സന്ദേശം കിട്ടിയവർ അത്‌ കിട്ടാത്തവർക്ക്‌ എത്തിച്ച്കൊടുക്കട്ടെ

2014 ജൂലൈ 30, ബുധനാഴ്‌ച

കച്ചവടക്കാരുടെ സകാത്ത്‌

കച്ചവടം കച്ചവ വസ്തുക്കള്‍ക്കാണ് സകാത്ത് നിര്‍ബന്ധമാവുന്നത്. കടയിലെ സംവിധാനങ്ങള്‍ സകാത്തില്‍ നിന്നൊഴിവാണ്. വര്‍ഷാവര്‍ഷം രണ്ടര ശതമാനം സകാത്താണ് നല്‍കേണ്ടത്. കച്ചവടോദ്ദേശ്യത്തോടെ വില നല്‍കി വാങ്ങുന്ന ചരക്കുകള്‍ക്കാണ് കച്ചവടത്തിന്റെ സകാത്ത് ബാധകമാവുക. തന്റെ കൈവശമുള്ള സ്വത്ത് കച്ചവടത്തിനായി തീരുമാനിച്ചാല്‍ അതും കച്ചവടച്ചരക്കിന്റെ പരിധിയില്‍ വരും. എന്നാല്‍ കച്ചവടത്തിന് തീരുമാനിച്ച വസ്തുക്കള്‍ മറ്റൊരാവശ്യത്തിന് മാറ്റിവെച്ചാല്‍ അവ സകാത്തില്‍ നിന്നൊഴിവാകും. കച്ചവടം ആരംഭിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ സകാത്ത് നിര്‍ബന്ധമാവാനുള്ള സംഖ്യക്കുള്ള വസ്തുക്കള്‍ സ്റ്റോക്കുണ്ടെങ്കിലാണ് സകാത്ത് നല്‍കേണ്ടത്. ബിസിനസ് വിഷയത്തില്‍ നിന്നും മാറ്റിവെച്ച സംഖ്യക്ക് പണത്തിന്റെ സകാത്താണ് ബാധകമാവുക. അപ്പോള്‍ രണ്ടിനും വെവ്വേറെ വര്‍ഷങ്ങളാണ് കണക്കാക്കേണ്ടത്. കച്ചവട വസ്തുക്കള്‍ ചെറുതും വലുതും സ്ഥാവരവും ജംഗമവുമെല്ലാം കച്ചവടത്തിന് എന്നു തീരുമാനിക്കുന്നതോടെ വസ്തു എന്ന പരിഗണന നഷ്ടപ്പെട്ടു. അവ കച്ചവടച്ചരക്കിന്റെ പരിധിയില്‍ വരും. ആ നിലക്ക് സകാത്ത് ബാധകമാവുകയും ചെയ്യും. കച്ചവടത്തിനായി നീക്കിവെച്ചതില്‍ സകാത്തുണ്ടെന്നതാണ് പൊതുവായ നിയമം. അടിസ്ഥാനപരമായി സകാത്ത് ബാധകമാവാത്ത ഭൂമി, വീട്, വാഹനങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഗ്രന്ഥങ്ങള്‍, തേങ്ങ, അടക്ക തുടങ്ങിയ വ്യത്യസ്ത തരം വസ്തുക്കള്‍, ജീവികള്‍ എന്നിവയൊക്കെ കച്ചവടത്തിന് എന്നു തീരുമാനിച്ചാല്‍ സകാത്തിന്റെ പരിധിയില്‍ വരും. സമുറ(റ) പറയുന്നു: വില്‍പനക്കുവേണ്ടി തയ്യാറാക്കപ്പെട്ടതില്‍ നിന്നെല്ലാം സകാത്ത് നല്‍കാന്‍ നബി(സ്വ) ഞങ്ങളോട് കല്‍പിക്കാറുണ്ടായിരുന്നു (അബൂദാവൂദ്). ചില ജീവികളെ കുറിച്ച് സകാത്തില്ലെന്നു പറഞ്ഞത് കച്ചവടത്തിനു വേണ്ടിയുള്ളതല്ലെങ്കിലാണ് (മുഗ്നി). നബി(സ്വ) പറഞ്ഞത് അവയെ നേരിട്ട് സകാത്ത് ബാധിക്കില്ലെന്നാണ്. കച്ചവടത്തിനുള്ള വസ്തുക്കളെന്ന നിലയില്‍ സകാത്ത് ബാധകവുമാണ് (അല്‍ഹാവില്‍ കബീര്‍). കച്ചവടച്ചരക്കിന്റെ സകാത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വരുമാന മാര്‍ഗങ്ങളിലും നിക്ഷേപങ്ങളിലും വ്യത്യസ്ത ഘട്ടങ്ങളില്‍ സകാത്ത് നല്‍കേണ്ട സ്ഥിതിയും വരുന്നു. അതിന്റെ കാരണം എല്ലാ സമയത്തും വില നിശ്ചയിക്കാന്‍ പ്രയാസമാണ് എന്നതാണ് (മുഗ്നി). വസ്തുക്കളുടെ വില്‍പന വില കണക്കാക്കി രണ്ടര ശതമാനം സകാത്ത് നല്‍കണം. കടപ്പാട് *******‌ അസീസ്‌മാഷ്‌ കൈതപ്പോയിൽ

അജ്മീര്‍ ഖാജ(R.A)

അജ്മീര്‍ ഖാജ(R.A) ഇന്ത്യക്കാരായ നമുക്ക്‌ നമ്മുടെ ആത്മീയ നേതാവായ സുല്‍ത്താനുല്‍ ഹിന്ദിനെ ക്കുറിച്ച് കൂടുതലൊന്നും അറിയില്ലെങ്കില്‍ അത് നമ്മുടെ വലിയൊരു പോരായ്മ തന്നെയാണ്. നേതാവിനെക്കുറിച്ചു അറിയാത്ത അനുയായികളായി നാം മാറരുത് ************************************** അജ്മീരിലെത്തിയ ഖാജയും ശിഷ്യരും ഒരു മരച്ചുവട്ടില്‍ തമ്പടിച്ചു വിശ്രമിച്ചു. അത് രാജാവിന്‍റെ ഒട്ടകങ്ങളെ ബന്ധിക്കുന്ന സ്ഥലമായിരുന്നു. ഒട്ടകപാലകര്‍ ഓടിവന്ന് ഖാജയോടു കയര്‍ത്തു. പോകാന്‍ ആവശ്യപ്പെട്ടു. മഹാന്‍ പറഞ്ഞു: ‘ശരി ഞങ്ങള്‍ പോയ്കൊള്ളാം. ഒട്ടകങ്ങള്‍ അവിടെ കിടക്കട്ടെ’. കുറച്ചു കഴിഞ്ഞ് പരിപാലകര്‍ ഒട്ടകത്തെ അഴിച്ചു കൊണ്ടുപോകാന്‍ വന്നു. പക്ഷെ ഒട്ടകമൊന്നും എഴുന്നേല്‍ക്കുന്നില്ല. കിടന്ന കിടപ്പുതന്നെ. പരിഭ്രാന്തരായ പരിപാലകര്‍ രാജാവിനെ വിവരം ധരിപ്പിച്ചു. വിവരം അറിഞ്ഞ രാജാവ് ഞെട്ടിത്തരിച്ചു. അറേബ്യയില്‍ നിന്ന് ഒരു പണ്ഡിതന്‍ ഇവിടെ വരുമെന്നും അദ്ദേഹം നിന്‍റെ നാശത്തിന് ഹേതുവാകുമെന്നും തന്‍റെ അമ്മ പ്രവചിച്ചത് ഇപ്പോള്‍ പുലര്‍ന്നിരിക്കുന്നവെന്ന് രാജാവ് മനസിലാക്കി. ഉടന്‍ ഖാജയോട് ക്ഷമ ചോദിക്കാന്‍ രാജാവ് ഉത്തരവിട്ടു. ഖാജാ തങ്ങള്‍ പറഞ്ഞു: ‘ നിങ്ങള്‍ പൊയ്ക്കോളൂ ദൈവ നിശ്ചയമുണ്ടെങ്കില്‍ അവ എഴുന്നേറ്റിട്ടുണ്ടാകും.’ അന്നേരം അവരെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഒട്ടകമെല്ലാം എഴുനേറ്റിട്ടുണ്ടായിരുന്നു. ഈ സംഭവം രാജാവില്‍ കോപവും ഭീതിയും വര്‍ദ്ധിപ്പിച്ചു. ഖാജയെ വധിക്കുകയെന്ന പോം വഴി മാത്രമായി അദ്ദേഹത്തിന്‍റെ ചിന്ത. ഇതേ സമയം അവിശ്വാസികള്‍ പവിത്രമായി കരുതിപ്പോന്നിരുന്ന അനാസാഗര്‍ തടാകക്കരയില്‍ നിന്ന് അറേബ്യന്‍ ഫഖീറുകള്‍ അംഗസ്നാനം നടത്തി തടാകം അശുദ്ധമാക്കിയെന്ന വാര്‍ത്ത രാജകൊട്ടാരത്തെ ഇളക്കിമറിച്ചു. വിറളിപൂണ്ട രാജാവ് തന്‍റെ ആവനാഴിയില്‍നിന്ന് ആദ്യ അസ്ത്രം ഖാജക്കെതിരില്‍ തൊടുത്തുവിട്ടു. അതായിരുന്നു ശാദിദേവന്‍ എന്ന ആഭിചാര പണ്ഡിതന്‍. അജ്മീറിലെ കൊച്ചു കുടില്‍ മുതല്‍ രാജകൊട്ടാരം വരേക്കും അദ്ദേഹത്തിന് ഏറെ സ്വാധീനമുണ്ടായിരുന്നു. തന്‍റെ പരിവാരങ്ങളുമായി ഖാജാ തങ്ങളുടെ മുന്നിലെത്തിയ ശാദിദേവന്‍ സ്തബ്ധനായി നിന്നു. ഖാജയുടെ ജ്യോതിര്‍ഗോള വദനം അദ്ദേഹത്തെ നിഷ്പ്രഭമാക്കിത്തീര്‍ത്തു. ആ മുഖത്ത് നിന്നും സ്ഫുരിക്കുന്ന നിഷ്കളങ്കതയുടെ കിരണങ്ങളെറ്റ് അദ്ദേഹം വാടിക്കരിഞ്ഞു. ഒടുവില്‍ ശഹാദത്ത് കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹം ഖാജക്ക് ഉശിരന്‍ താമസസ്ഥലം ഒരുക്കി. അതാണ്‌ ഇന്ന് ഖാജ അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശം. അനാസാഗര്‍ തടാകം ഉപയോഗിച്ചതില്‍ മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തി രാജാവ്‌ അവിടെ മനുഷ്യച്ചങ്ങല തീര്‍ത്തു. ചങ്കൂറ്റത്തോടെ തടാകത്തില്‍ നിന്ന് ഖാജയുടെ മുരീദ്‌ ഒരു തളികയില്‍ അല്പം വെള്ളം ശേഖരിച്ചു. അതോടെ തടാകം വറ്റിവരണ്ടു. രാജ്യത്തെ കിണറുകളും സ്ത്രീകളുടെ മുലപ്പാല്‍ വരേക്കും വറ്റി വരണ്ടു. വിഷമത്തിലായ ജനം ഖാജയുടെ മുന്നില്‍ അടിയറവെച്ചു. അലിവ് തോന്നിയ ഖാജ തളികയിലെ ബാക്കി വെള്ളം തടാകത്തിലൊഴിച്ചതോടെ അത് പൂര്‍വ്വസ്ഥതി പ്രാപിച്ചു. ഇതു കണ്ട ജനം ഇസ്‌ലാമിന്‍റെ മാര്‍ദ്ദവ മടിത്തട്ടില്‍ അഭയം തേടിക്കൊണ്ടിരുന്നു. ഇതറിഞ്ഞ രാജാവ് തന്‍റെ രണ്ടാമത്തെ അസ്ത്രം തൊടുത്തുവിട്ടു. അതായിരുന്നു മാരണവിദ്യക്കാരനായിരുന്ന അജപാലന്‍. സര്‍പ്പങ്ങളെയും തേളുകളെയും തോടുത്തുവിട്ടാണ് അദ്ദേഹം ഖാജയെ വിറപ്പിച്ചത്. പക്ഷെ മഹാനുഭാവന് അതൊരു ഓലപ്പാമ്പായി മാത്രമേ തോന്നിയുള്ളൂ. ഗത്യന്തരമില്ലാതായപ്പോള്‍ അബ്ദുള്ള എന്ന നാമം സ്വീകരിച്ച് അദ്ദേഹവും ഇസ്‌ലാം സ്വീകരിച്ചു. ഖാജാ തങ്ങള്‍ ത്വരീഖത്തിന്‍റെ മൂശയിലിട്ട് വാര്‍ത്തെടുക്കുക കൂടി ചെയ്തപ്പോള്‍ അദ്ദേഹം വിലായത്തിന്‍റെ ഔന്നിത്യത്തിലെത്തിച്ചേര്‍ന്നു. അബ്ദുല്ല ബയാബാന്‍ എന്ന പേരില്‍ അജ്മീരിന്‍റെ പ്രാന്ത പ്രദേശങ്ങളില്‍ അവിടെയെത്തുന്നവരെ സഹായിച്ചുകൊണ്ട് ഇന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് പറയപ്പെടുന്നത്‌. കടപ്പാട്‌ ********** അൻസിൽ ബഷീർ

സകാത്ത്‌ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

സ്ത്രീധനം, മഹ്ര്‍ സ്ത്രീധനമായി നല്‍കപ്പെട്ടത് യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ ധനമാണ്. അത് അവള്‍ക്കവകാശപ്പെട്ടതായതിനാലാണ് വിവാഹമോചനം നടക്കുന്നുവെങ്കില്‍ അതു തിരിച്ചുനല്‍കുന്നത്. അങ്ങനെ തിരിച്ചു നല്‍കപ്പെടുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളുടെ സകാത്ത് നല്‍കണം. ഓരോ വര്‍ഷത്തിനും നല്‍കേണ്ട വിഹിതം കഴിഞ്ഞ ശേഷമുള്ള സംഖ്യക്കാണ് അടുത്ത വര്‍ഷത്തെ സകാത്ത് ബാധകമാവുക. ഇതുപ്രകാരം മഹ്റായി ലഭിച്ചത്/ലഭിക്കേണ്ടത് സകാത്ത് നിര്‍ബന്ധമാവുന്ന അളവുണ്ടാവുകയും അതു സൂക്ഷിക്കുകയോ കടമായോ ഇരിക്കുകയാണെങ്കിലും സകാത്ത് ബാധകമാണ്. മഹ്ര്‍ ആഭരണമാണെങ്കില്‍ താഴെ വിവരിക്കുന്ന ആഭരണത്തിന്റെ സകാത്ത് വ്യവസ്ഥ പ്രകാരമാണ് നല്‍കേണ്ടത്. കുറികള്‍ ഒരു വര്‍ഷത്തിലധികം ദൈര്‍ഘ്യമുള്ള കുറികളിലും സകാത്തു ബാധകമാവുന്ന അവസ്ഥ വരാം. ആദ്യ നറുക്കുവിഹിതം തന്നെ സകാത്തിന്റെ അളവ് സംഖ്യയുണ്ടെങ്കില്‍ ഒരു വര്‍ഷം തികയുന്നതിനു മുമ്പ് നറുക്ക് വീണവര്‍ക്ക് കുറിയിലെ നിക്ഷേപമെന്ന നിലയില്‍ ആ സംഖ്യക്ക് സകാത്ത് ബാധകമല്ല. എന്നാല്‍ നറുക്ക് വീഴാതെ ഒരു വര്‍ഷം തികയുന്നവര്‍ക്ക് ഓരോ നറുക്ക് സംഖ്യക്കും അതിന്റെ വര്‍ഷം കണക്കാക്കി സകാത്ത് നിര്‍ബന്ധമാവും. 10000 രൂപയാണ് ഒരു നറുക്ക് സംഖ്യയെങ്കില്‍ പന്ത്രണ്ട് മാസത്തിനു ശേഷം കുറി ലഭിക്കുന്നപക്ഷം ഒന്നാം നറുക്ക് സംഖ്യയുടെ രണ്ടര ശതമാനം സകാത്ത് നല്‍കണം. പിന്നീട് കുറി നീളുന്നതിനനുസരിച്ച് രണ്ട്, മൂന്ന്.. എന്നിങ്ങനെ നറുക്കുകള്‍ക്ക് വര്‍ഷം കണക്കാക്കി സകാത്ത് നല്‍കണം. ഉദാഹരണത്തിന് റബീഉല്‍ അവ്വല്‍ 10000, റബീഉല്‍ ആഖിറില്‍ 10000 എന്നിങ്ങനെ അടച്ചാല്‍ അടുത്ത റബീഉല്‍ അവ്വലില്‍ ഒന്നാം നറുക്കിന്റെ സംഖ്യക്കും റബീഉല്‍ ആഖിറില്‍ രണ്ടാം നറുക്കിന്റെ സംഖ്യക്കും സകാത്ത് നല്‍കണം. ഈ ക്രമത്തില്‍ തുടരുമ്പോള്‍ കുറി ലഭിക്കുന്നതിന്റെ ഒരു വര്‍ഷത്തില്‍ താഴെയുള്ള നറുക്ക് സംഖ്യകള്‍ സകാത്തില്‍ നിന്നൊഴിവാകുന്നതാണ്. സകാത്തിന്റെ അളവില്ലാത്ത സംഖ്യയാണ് നറുക്കെങ്കില്‍ നിസ്വാബ് തികയുന്ന നറുക്ക് മുതലാണ് സകാത്ത് വര്‍ഷം ആരംഭിക്കുക. സാമ്പത്തിക ക്രയത്തില്‍ വളരെ ശ്രദ്ധവേണമെന്ന പൊതുവായ നിര്‍ദേശം ഇത്തരം ഘട്ടങ്ങളില്‍ കൂടുതല്‍ മനസ്സിലാക്കപ്പെടുന്നുണ്ട്. ഓഹരി വിപണി, മൂച്വല്‍ഫണ്ട് ഇവയില്‍ നിക്ഷേപമുള്ളവര്‍ അവരുടെ വിഹിതം സകാത്തിന്റെ സംഖ്യയുണ്ടെങ്കില്‍ വര്‍ഷം തികയുമ്പോള്‍ നിശ്ചിത വിഹിതം സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. ഓഹരി വിപണിയും മ്യൂച്വല്‍ ഫണ്ടുമായി ബന്ധപ്പെട്ടു ചില സങ്കീര്‍ണതകളുണ്ടെങ്കിലും നിക്ഷേപ സംഖ്യക്ക് കണക്ക് ഉണ്ടാകുമല്ലോ. അതിനാല്‍ സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്. കടംപോലെ പരിഗണിച്ച് സകാത്ത് നല്‍കിയാല്‍ മതിയാകും. വിപണി തകരുകയോ ഫണ്ട് പൊളിയുകയോ ചെയ്ത് നിക്ഷേപത്തുക നഷ്ടപ്പെട്ടാലും സുരക്ഷിത സംഖ്യ സകാത്തില്‍ നിന്നൊഴിവാകുകയില്ലെന്നോര്‍ക്കുക. കച്ചവടം കച്ചവ വസ്തുക്കള്‍ക്കാണ് സകാത്ത് നിര്‍ബന്ധമാവുന്നത്. കടയിലെ സംവിധാനങ്ങള്‍ സകാത്തില്‍ നിന്നൊഴിവാണ്. വര്‍ഷാവര്‍ഷം രണ്ടര ശതമാനം സകാത്താണ് നല്‍കേണ്ടത്. കച്ചവടോദ്ദേശ്യത്തോടെ വില നല്‍കി വാങ്ങുന്ന ചരക്കുകള്‍ക്കാണ് കച്ചവടത്തിന്റെ സകാത്ത് ബാധകമാവുക. തന്റെ കൈവശമുള്ള സ്വത്ത് കച്ചവടത്തിനായി തീരുമാനിച്ചാല്‍ അതും കച്ചവടച്ചരക്കിന്റെ പരിധിയില്‍ വരും. എന്നാല്‍ കച്ചവടത്തിന് തീരുമാനിച്ച വസ്തുക്കള്‍ മറ്റൊരാവശ്യത്തിന് മാറ്റിവെച്ചാല്‍ അവ സകാത്തില്‍ നിന്നൊഴിവാകും. കച്ചവടം ആരംഭിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ സകാത്ത് നിര്‍ബന്ധമാവാനുള്ള സംഖ്യക്കുള്ള വസ്തുക്കള്‍ സ്റ്റോക്കുണ്ടെങ്കിലാണ് സകാത്ത് നല്‍കേണ്ടത്. ബിസിനസ് വിഷയത്തില്‍ നിന്നും മാറ്റിവെച്ച സംഖ്യക്ക് പണത്തിന്റെ സകാത്താണ് ബാധകമാവുക. അപ്പോള്‍ രണ്ടിനും വെവ്വേറെ വര്‍ഷങ്ങളാണ് കണക്കാക്കേണ്ടത്. കച്ചവട വസ്തുക്കള്‍ ചെറുതും വലുതും സ്ഥാവരവും ജംഗമവുമെല്ലാം കച്ചവടത്തിന് എന്നു തീരുമാനിക്കുന്നതോടെ വസ്തു എന്ന പരിഗണന നഷ്ടപ്പെട്ടു. അവ കച്ചവടച്ചരക്കിന്റെ പരിധിയില്‍ വരും. ആ നിലക്ക് സകാത്ത് ബാധകമാവുകയും ചെയ്യും. കച്ചവടത്തിനായി നീക്കിവെച്ചതില്‍ സകാത്തുണ്ടെന്നതാണ് പൊതുവായ നിയമം. അടിസ്ഥാനപരമായി സകാത്ത് ബാധകമാവാത്ത ഭൂമി, വീട്, വാഹനങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഗ്രന്ഥങ്ങള്‍, തേങ്ങ, അടക്ക തുടങ്ങിയ വ്യത്യസ്ത തരം വസ്തുക്കള്‍, ജീവികള്‍ എന്നിവയൊക്കെ കച്ചവടത്തിന് എന്നു തീരുമാനിച്ചാല്‍ സകാത്തിന്റെ പരിധിയില്‍ വരും. സമുറ(റ) പറയുന്നു: വില്‍പനക്കുവേണ്ടി തയ്യാറാക്കപ്പെട്ടതില്‍ നിന്നെല്ലാം സകാത്ത് നല്‍കാന്‍ നബി(സ്വ) ഞങ്ങളോട് കല്‍പിക്കാറുണ്ടായിരുന്നു (അബൂദാവൂദ്). ചില ജീവികളെ കുറിച്ച് സകാത്തില്ലെന്നു പറഞ്ഞത് കച്ചവടത്തിനു വേണ്ടിയുള്ളതല്ലെങ്കിലാണ് (മുഗ്നി). നബി(സ്വ) പറഞ്ഞത് അവയെ നേരിട്ട് സകാത്ത് ബാധിക്കില്ലെന്നാണ്. കച്ചവടത്തിനുള്ള വസ്തുക്കളെന്ന നിലയില്‍ സകാത്ത് ബാധകവുമാണ് (അല്‍ഹാവില്‍ കബീര്‍). കച്ചവടച്ചരക്കിന്റെ സകാത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വരുമാന മാര്‍ഗങ്ങളിലും നിക്ഷേപങ്ങളിലും വ്യത്യസ്ത ഘട്ടങ്ങളില്‍ സകാത്ത് നല്‍കേണ്ട സ്ഥിതിയും വരുന്നു. അതിന്റെ കാരണം എല്ലാ സമയത്തും വില നിശ്ചയിക്കാന്‍ പ്രയാസമാണ് എന്നതാണ് (മുഗ്നി). വസ്തുക്കളുടെ വില്‍പന വില കണക്കാക്കി രണ്ടര ശതമാനം സകാത്ത് നല്‍കണം. ആഭരണം ആഭരണങ്ങള്‍ അലങ്കാരത്തിനും, അതിന്റെ വര്‍ധിത മൂല്യം പരിഗണിച്ച് സൂക്ഷിപ്പ് സ്വത്തായും ഉപയോഗിക്കുന്നു. അനുവദനീയ അലങ്കാരത്തിന് സ്ത്രീകള്‍ക്ക് ആഭരണങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ആപേക്ഷികമായി ഒരു സ്ത്രീക്ക് അനുവദിക്കപ്പെട്ട പരിധിയിലൊതുങ്ങിയ സ്വര്‍ണം വെള്ളി ആഭരണങ്ങള്‍ക്ക് സകാത്തില്ല. എന്നാല്‍ അമിതമായ ആഭരണത്തിനും സൂക്ഷിപ്പിനായുള്ള ആഭരണത്തിനും ഹറാമായ വിഷയത്തില്‍ ഉപയോഗിക്കുന്ന സ്വര്‍ണം, വെള്ളികള്‍ക്കും രണ്ടര ശതമാനം സകാത്ത് ബാധകമാണ്. ശുദ്ധസ്വര്‍ണം മുകളില്‍ പറഞ്ഞ തൂക്കമുണ്ടെങ്കില്‍ സകാത്ത് നല്‍കണം. ആഭരണം എന്ന നിലയില്‍ അനുവദനീയമായ പരിധിയിലൊതുങ്ങി സൗന്ദര്യത്തിനുപയോഗിക്കുമ്പോള്‍ അതൊരു ഉപയോഗ വസ്തുവാണ്. ആ നിലയിലാണ് അതിന് സകാത്തില്ലാതാവുന്നത്. ആഭാസകരമായ അമിതത്വത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല. അതിനാല്‍ അത് ഒരു സൂക്ഷിപ്പ് ധനം പോലെത്തന്നെയാണ്. ഹറാമായ വിഷയങ്ങള്‍ അലങ്കാര പരിധിയില്‍ വരാത്തതിനാല്‍ അത് അവിശുദ്ധ വഴിയില്‍ ഉപയോഗിക്കുന്ന സമ്പത്താണ്. പുരുഷന്മാര്‍ സ്വര്‍ണം ഉപയോഗിക്കുന്നത് ഹറാമാണെന്നതിനാല്‍ അത് കുറ്റകരവും അളവുണ്ടെങ്കില്‍ സകാത്ത് നിര്‍ബന്ധവുമാണ്. ഫിത്വര്‍ സകാത്ത് നല്‍കുന്നത് ധാന്യങ്ങളും ഭക്ഷ്യ വസ്തുക്കളുമാണെങ്കിലും ശരീരത്തിന്റെ സകാത്താണിത്. ശവ്വാല്‍ പിറവിയുടെ സമയത്ത് ജീവിച്ചിരിപ്പുള്ളവരുടെ പേരിലെല്ലാം ഇത് നിര്‍ബന്ധമാണ്. മുഖ്യാഹാരത്തില്‍ നിന്ന് ഒരു സ്വാഅ് (320 മി.ലിറ്റര്‍) ഒരാളുടെ സകാത്തായി നല്‍കണം. പെരുന്നാള്‍ നിസ്കാരത്തിന് മുന്പാണിത് വിതരണം ചെയ്യേണ്ടത്. വൈകിയാല്‍ കൊടുത്തുവീട്ടലും നിര്‍ബന്ധമാണ്, പെരുന്നാള്‍ ദിവസത്തെ തൊട്ടു പിന്തിക്കല്‍ ഹറാമും. പെരുന്നാള്‍ ദിനത്തിലെ ആവശ്യങ്ങളും അത്യാവശ്യ ജീവിത സൗകര്യങ്ങളും കഴിഞ്ഞ് പണമോ മറ്റു സമ്പത്തോ മിച്ചമുള്ളവര്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. വലിയ സംഖ്യ പണമായി സൂക്ഷിപ്പുള്ളവര്‍ക്കോ സമ്പന്നര്‍ക്കോ മാത്രം നിര്‍ബന്ധമാവുന്നതല്ല ഇത്. അന്നേ ദിവസം നിശ്ചിത അളവ് ധാന്യം നല്‍കാനാവുന്നവര്‍ക്കൊക്കെ ബാധ്യതയുള്ളതാണിത്. ഇന്നത്തെ അവസ്ഥയില്‍ ഫിത്വര്‍ സകാത്തിന്റെ ബാധ്യതയില്‍ നിന്നൊഴിവാകുന്നവര്‍ കുറവാണ്. ഫിത്വര്‍ നോമ്പിന്റെ പരിപൂര്‍ത്തി കൂടിയാണെന്നതിനാല്‍ അതു കൊടുത്തുവീട്ടാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സമയത്തുതന്നെ നല്‍കുക സകാത്ത് നിര്‍ബന്ധമാവുന്നതോടെ നിശ്ചിത വിഹിതത്തില്‍ അവകാശികള്‍ മാറുകയാണ്. അതുടനെ അവരിലേക്കെത്തിക്കാന്‍ ഉടമക്ക് ബാധ്യതയുണ്ട്. വൈകിക്കുന്നത് അനുവദനീയമല്ല. വിതരണവും അവകാശികളുമായും ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി അനിവാര്യമാവുന്ന സമയദൈര്‍ഘ്യം പ്രശ്നമല്ല. റമളാന്‍ എല്ലാ പുണ്യങ്ങള്‍ക്കും വളരെയേറെ നല്ല കാലമാണ്. പക്ഷേ, അതു സകാത്തിന്റെ സീസണാണെന്ന ധാരണ ശരിയല്ല. റമളാനിന്റെ പുണ്യം നേടാന്‍ സ്വദഖ വേറെ ചെയ്യാവുന്നതാണ്. സകാത്ത് റമളാന്‍ വരെ പിന്തിരിക്കുകയല്ല വേണ്ടത്. സമയമായാല്‍ അതര്‍ഹരിലേക്കെത്തിക്കണം. റമളാന്‍ വരെ വച്ചുതാമസിപ്പിക്കുന്നത് പലപ്പോഴും ദോഷകരമായി മാറും. സകാത്തിന്റെ വിഷയത്തില്‍ സ്വാര്‍ത്ഥതയും പക്ഷപാതവും ദുര്‍ബല ചിന്തകളും വെടിയണം. സകാത്ത് അവകാശികള്‍ക്ക് നേരിട്ടുതന്നെ നല്‍കുന്നതാണ് ഉത്തമം. സാധ്യമല്ലെങ്കില്‍ വിശ്വസ്തനായ ഒരാളെ പകരം ചുമതലപ്പെടുത്തുക. സകാത്തിന്റെ പേരു പറഞ്ഞുവരുന്ന കമ്മിറ്റികളെ ഏല്‍പിക്കാതിരിക്കുക. പാവങ്ങള്‍ക്കു നല്‍കേണ്ട സകാത്ത് ധനം കൊണ്ട് സ്വന്തം സംഘടനാ ചെലവുകള്‍ നടത്തിയതും മുഴുവനായി കൊടുത്തു തീര്‍ക്കാതെ കമ്മിറ്റികള്‍ കൈവശം വച്ചതും പലയിടത്തും വിവാദമായതാണ്. കമ്മിറ്റികളെ ഏല്‍പിച്ചത് കൊണ്ട് സ്വന്തം ബാധ്യത വീടിയെന്ന് സമാധാനിക്കാനുമാവില്ല. സകാത്ത് എന്ന പേരില്‍ കുറേയേറെ സംഖ്യകള്‍ ദാനം ചെയ്താലും വിധിവിലക്കുകള്‍ പരിഗണിക്കപ്പെട്ടില്ലെങ്കില്‍ അത് ഒരു കേവലദാനം മാത്രമായി മാറും. അതാണ് നബി(സ്വ) സകാത്ത് കടമായിത്തന്നെ അവശേഷിക്കുന്ന കാലം വരുമെന്ന് പറഞ്ഞത്. അതുകൊണ്ടുതന്നെ താനുമായി ബന്ധപ്പെട്ട മേഖലയില്‍ സകാത്ത് കടന്നുവരുന്നുവോ എന്നാലോചിച്ച് നിയമവിധേയമായി കൊടുത്തുവീട്ടാന്‍ ഉത്സാഹിക്കുക. കടപ്പാട് *******‌ അസീസ്‌മാഷ്‌ കൈതപ്പോയിൽ

ഒരു പ്രവാസിയുടെ തുറക്കാത്ത്‌

ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്........ പ്രിയത്തില് ബാപ്പയും ഉമ്മയും അറിയാന് ജമാല് എഴുത്ത്. ഗള്ഫില് വന്നിട്ട് ഇന്നേക്ക് അഞ്ചു വര്ഷം തികയുന്നു. അടുത്ത മാസം നാട്ടില് വരുന്നു. കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല് നാട്ടില് വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല് സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്ഫിലേക്ക് ഞാന് തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില് വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില് അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്. പ്രിയത്തില് മകന് ജമാല് അറിയാന് ബാപ്പ എഴുതുന്നത് കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില് വളരെ സന്തോഷിക്കുന്നു. ബാക്കി വിവരങ്ങള് ഉമ്മ എഴുതും. ജമാല് അറിയാന് ഉമ്മ എഴുതുന്നത്. നമ്മുടെ വീട് ചോര്ന്നൊലിക്കുന്ന വിവരം നിനക്കറിയാലോ. ഓടു മാറ്റാന് ആശാരി വന്നപ്പോള് പട്ടികയും കഴുക്കോലും മാറ്റണമെന്നാണ് പറഞ്ഞത്. ഇനി മരത്തിനു പൈസ ചിലവാക്കുന്നതിലും നല്ലത് വാര്ക്കുന്നതാണ െന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്തായാലും പുര നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു കൂലിപ്പണിക്ക് പോയാല് നിന്നെക്കൊണ്ട് പുര നന്നാക്കാന് സാധിക്കുമോ. ഉമ്മ പറഞ്ഞെന്നേയുള്ളൂ. ഇനി എല്ലാം നിന്റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ. പ്രിയത്തില് ഉമ്മ അറിയാന് ജമാല് എഴുത്ത് ഞാന് ഈ മരുഭൂമിയില് വന്നിട്ട് ഇന്നേക്ക് പത്തു വര്ഷം കഴിഞ്ഞു. അടുത്ത മാസം നാട്ടിലേക്ക് വരാന് ഉദ്ദേശിക്കുന്നു. ഏതായാലും ഇക്കഴിഞ്ഞ മൂന്നു നാല് വര്ഷം കൊണ്ട് നമ്മുടെ വീട് പുതുക്കിപ്പണിയാന് സാധിച്ചു. അതിന്റെ കടങ്ങളൊക്കെ വീട്ടി. ഇനി നാട്ടില് ടാക്സി ഓടിച്ചു കഴിയാമെന്നാണ് ഞാന് വിജാരിക്കുന്നത്. നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്നിന്ന് കിട്ടും. ഈ മരുഭൂമിയിലെ ജീവതം എനിക്ക് മടുത്തു. നാട്ടില്വന്നു മക്കളോടൊപ്പം കഴിയണം. ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ. പ്രിയ മകന് ജമാല് അറിയാന് ഉമ്മ എഴുത്ത് നിന്റെ എഴുത്ത് വായിച്ചപ്പോള് ഉമ്മാക്ക് സങ്കടമായി. എന്റെ കുട്ടി ചെറുപ്പം മുതല് ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന് ‍ തുടങ്ങിയതാണ്. എങ്കിലും ഒരു കാര്യംകൂടെ ഉമ്മ ആവശ്യപ്പെടുകയാണ്. സൈനബക്ക് വയസ്സ് ഇരുപതു കഴിഞ്ഞു. അവളെ ഒരുത്തന്റെ കൂടെ പറഞ്ഞയക്കണ്ടേ. അതിനു നീ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ. അവളുടെ നിക്കാഹു കഴിഞ്ഞു കണ്ടിട്ട് ഉമ്മാക്ക് മരിച്ചാലും വേണ്ടില്ല. നിന്നെ വിഷമിക്കാനല്ല ഉമ്മ ഇതെഴുതിയത്. ഇനി എല്ലാം നിന്റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ. പ്രിയത്തില് ഉമ്മയും സുഹറയും അറിയാന് ജമാല് എഴുത്ത് ഞാന് ഗള്ഫില് വന്നിട്ട് കഴിഞ്ഞ ജനുവരിയിലേക്ക് പതിനാലു വര്ഷം കഴിഞ്ഞു. ഇവിടുത്തെ ജീവിതം മടുത്തു. ഇനി തുടരാന് വയ്യ. ഞാന് വിസ കാന്സല് ചെയ്തു പോരുകയാണ്. കഴിഞ്ഞ നാല് വര്ഷം കൊണ്ട് സൈനബയുടെ നിക്കാഹു പടച്ചവന്റെ കൃപയാല് നമ്മള് ഉദേശിച്ചതിലും ഭംഗിയായി നടത്താന് സാധിച്ചു. അവര് ആവശ്യപ്പെട്ട പോലെ അറുപതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്തതിന്റെ കടം മുഴുവനും വീട്ടി. ഇനി നാട്ടില്വന്നു വല്ല ഡ്രൈവര് പണിയോ മറ്റോ എടുത്തു കഴിയാമെന്നാണ് വിജാരിക്കുന്നത്. വലിയ ദേഹാദ്ധ്വാനമുള്ള പണി ഒന്നും ഇനി ചെയ്യാന് കഴിയില്ല. പ്രഷറും ഷുഗറും ഒക്കെ ആവശ്യത്തില് കൂടുതല് ഉണ്ട്. ഇവിടുന്നു ചികിത്സിക്കാന് നിന്നാല് പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും അതിനു കൊടുക്കേണ്ടി വരും. ഏതായാലും ഇനി നാട്ടില് വന്നിട്ട് ആയുര്വേദചികിത്സ വല്ലതും നോക്കാം. കത്ത് ചുരുക്കട്ടെ എന്ന് സ്വന്തം ജമാല് പ്രിയത്തില് എന്റെ ജമാല് അറിയാന് ഉമ്മ എഴുതുന്നത്. നിന്റെ കത്ത് വായിച്ചു ഉമ്മ ഒരു പാട് കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു പോകണ്ട. പിന്നെ സുഹറക്ക് എന്തോ എഴുതാന് ഉണ്ടെന്നു പറഞ്ഞു....... പ്രിയത്തില് എന്റെ ഇക്കാക്ക അറിയാന് സുഹറ എഴുത്ത്. ഇന്ന് വരെ ഞാന് എനിക്ക് വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട് ടില്ല. എന്നാല് ഇപ്പൊ ഒരു കാര്യം പറയാതെ വയ്യ. ജലാലിന്റെ കല്യാണം കഴിഞ്ഞതോടെ ഉമ്മാക്ക് ഇപ്പൊ എന്നെ കണ്ടു കൂടാതായി. ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള് മതി. പിന്നെ ഈ വീട് ജലാലിന്റെ പേരില് എഴുതിക്കൊടുക്കാന് പോവാണെന്നു ഉമ്മ പറയുന്നത് കേട്ടു. നമുക്ക് സ്വന്തമായി ഒരു കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത് ഇക്കാക്ക് നാട്ടില് നിന്നുണ്ടാക്കാന ് സാധിക്കുമോ. കമ്പിയുടെയും സിമന്റിന്റെയും പിന്നെ ഇഴ്പ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക് അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട് ഇറങ്ങേണ്ടി വന്നാല് നമ്മള് എവിടെ പോകും. ഞാന് എന്റെ സങ്കടം പറഞ്ഞെന്നെയുള്ളൂ. ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം. പ്രിയത്തില് സുഹറ അറിയുന്നതിന്. എന്റെ പ്രവാസ ജീവിതത്തിനു ഈ മാസത്തോടെ പത്തൊന്പതു വര്ഷം പൂര്ത്തിയായി. നീ ആഗ്രഹിച്ചതിലും നല്ലൊരു വീട് കഴിഞ്ഞ നാല് വര്ഷത്തെ എന്റെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുവാന് നമുക്ക് സാധിച്ചു. കയ്യില് ഇനി പൈസ ഒന്നും ബാക്കിയില്ല. കമ്പനിയില് നിന്നും പിരിഞ്ഞു പോരുമ്പോള് മൂന്നു ലക്ഷം രൂപ കിട്ടും. അത് മാത്രമാണ് ആകെയുള്ള സമ്പാദ്യം. ‍ എന്നാലും തിരിഞ്ഞു നോക്കുമ്പോള് ഇത്രയൊക്കെ ചെയ്യാന് സാധിച്ചല്ലോ എന്ന സംതൃപ്തിയുണ്ട്. ഇനി ഇവിടെ തുടരാന് വയ്യ. നീണ്ട പത്തൊന്പതു വര്ഷവും ജീവിതം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി നാട്ടില് വന്നു ഒന്ന് സ്വസ്ഥമായി നിന്നോടും മക്കളോടും ഒപ്പം കഴിയണം. ഈ മാസാവസാനത്തോടെ ഞാന് ജോലിയില് നിന്ന് പിരിയുകയാണ്. ശേഷം നേരില്. പ്രിയത്തില് ഇക്കാക്ക അറിയാന് സുഹറ എഴുത്ത് കത്ത് വായിച്ചു ഒരു പാട് സന്തോഷമായി. ഇപ്പോഴെങ്കിലും ഗള്ഫ് ജീവിതം മതിയാക്കാന് തോന്നിയല്ലോ. പിന്നെ മോന് ഒരു കാര്യം എഴുതാന് പറഞ്ഞു. അവനു എന്ജിനീയറിങ്ങിനു പോകാനാണ് താല്പര്യം. കോയമ്പത്തൂര് അമൃത ഇന്സ്റ്റിട്ട്യൂട്ടില് നിന്നും അഡ്മിഷന് കാര്ഡ് വന്നിട്ടുണ്ട്. ആദ്യത്തെ വര്ഷം നാല് ലക്ഷം രൂപ വേണം. പിന്നെ ഓരോ വര്ഷവും മൂന്നു ലക്ഷം മതിയാകും. തവണകളായിട്ടു കൊടുത്താല് മതി എന്നാണു അവന് പറയുന്നത്. അവിടെ പഠിക്കുന്നതൊക്ക െ ഗള്ഫുകാരുടെ മക്കളാണത്രേ. ഈ മുപ്പതാംതിക്കുള്ളില് ചേരണം എന്നാണു അവന് പറയുന്നത്. ഇക്ക കത്ത് കിട്ടിയാല് ഉടനെ മറുപടി അയക്കുമല്ലോ. സ്നേഹപൂര്വ്വം സുഹറ. മകന്റെ എഞ്ചിനീയറിംഗ് പഠനത്തിത്തിനും മകളുടെ വിവാഹത്തിനുമായി പിന്നെയും വര്ഷങ്ങള് ചിലവിട്ടു നീണ്ട ഇരുപത്തിയേഴു വര്ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വന്തം സമ്പാദ്യങ്ങളായ പ്രഷറും ഷുഗറും നടുവ് വേദനയും അള്സറുമായി ജമാല് നാട്ടിലേക്ക് വിമാനം കയറുമ്പോള് പുതിയ ആവലാതികളുമായി വന്ന കത്ത് അയാളുടെ പോക്കറ്റില് ഉണ്ടായിരുന്നു. ജമാല് ജീവിതത്തില് ആദ്യമായി തുറന്നു വായിക്കാത്ത കത്ത്.

ജൂദന്മാർ ഭയപ്പെടുന്നത്‌ തിരു വചനത്തെ

ജൂദന്മാർ ഭയപ്പെടുന്നു തിരു വചനത്തെ അതിനുതാഹരണങ്ങളാണ്‌ ഈ കാണുന്ന കുഞ്ഞുമക്കളെയും സ്ത്രീകളെയും കൊന്നൊടുക്കുന്ന രീതി അവർ ഭയപ്പെടുന്നു അവർക്കൊരു എതിരാളി വരുമെന്ന് പറഞ്ഞ മുത്ത്‌(സ്വ)യുടെ വാക്കുകൾ അല്ലാഹു തീരുമാനം എടുത്താൽ പിന്നെ ആർക്കതിനെ തടഞ്ഞു നിർത്താനാകും ഫിർ ഔനിന്റെ കഥകൾ നാം കേട്ടതാണ്‌ അദ്ധേഹത്തിന്റെ എതിരാളിയായി അദ്ധേഹത്തെ കൊല്ലാൻ പ്രാപ്തനായ കുഞ്ഞിനെ ഇല്ലാതാക്കാൻ വേണ്ടി അവൻ എത്രയോ കുഞുങ്ങളെ കൊന്നൊടുക്കി എന്നിട്ടോ അവന്റെ കൊലയാളിയെ അല്ലാഹു അവന്റെ വീട്ടിൽ തന്നെ ഭക്ഷണം നൽകി വളർത്തി ആ വളർന്ന് വന്ന കുഞ്ഞിനു (മൂസ നബി (അ)) മുമ്പിൽ അവൻ തോൽക്കുക തന്നെ ചെയ്തു അതു പോലെ തന്നെ ഇസ്ര ഏലുകാർ പാലും പഴവും സുരക്ഷയും നൽകി വളർത്തുന്നവരിൽ തന്നെ ഉണ്ടാകും അവരുടെ എതിരാളിയും അവന്റെ ആ തീരുമാനം ഒരുത്തനും തടയാൻ സാധ്യമല്ല ഇസ്ലാം അവരുടെ മേൽ വിജയം കൊയ്യുക തന്നെ ചെയും തീർച്ച. ഇസ്ര ഏൽ എത്ര പിണഞ്ഞു ശ്രമിച്ചാലും എത്ര കൊല കൊമ്പൻ മാരെ കൂട്ടു പിടിച്ചാലും ഫലസ്തീൻ മക്കളുടെ ചങ്കൂറ്റത്തിനു മുന്നിൽ നിങ്ങൾക്ക്‌ കുറച്ചു പേരെ കൊല്ലാനല്ലാതെ മറ്റൊന്നും ജൂദ രക്ത ദാഹികൾക്ക്‌ സാധ്യമല്ല. മുത്ത്‌ ഹബീബ്‌ (സ) അരുളിയത്‌ നെഞ്ചോടടുപ്പിച്ച്‌ ആ ഹബീബിന്റെ ഓരോ വാക്കും പുലർന്നു കണ്ട ഞങ്ങൾക്ക്‌ ഇസ്ര ഏലിനെ മുസ്ലിം സങ്കം തുരത്തി വിജയം കൊയയുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ച അത്‌ പുലരുക തന്നെ ചെയ്യും കാരണം ഞങ്ങളുടെ ഹബീബ്‌ (സ്വ) ഒരിക്കൽ പോലും കളവ്‌ പറഞ്ഞിട്ടില്ല ഞങ്ങൾക്കാവാക്കുകൾ 100% വിശ്വാസമാണ്‌. നബി (സ്വ) അരുളി ജൂദന്മാരോട്‌ ഇസ്ലാം വിജയം വരിച്ചിട്ടല്ലാതെ ലോകം അവസാനിക്കില്ല മുസ്ലിങ്കളും ജൂദന്മാരും മുഖാമുഖം നടക്കുന്ന ആ യുദ്ധത്തിൽ ഇസ്ലാം വിജയം കൈവരിക്കും യുദ്ധത്തിൽ തോറ്റ ജൂദ ഭടന്മാരും മറ്റും സ്വയ രക്ഷാർത്തം മരത്തിന്റെയും പാറ മടക്കിന്റെയും ഇടയിൽ അഭയം തേടും അവർ ഒളിഞ്ഞിരിക്കുന്ന ഇതുവരെ സംസാരിച്ചിട്ടില്ലാത്ത വൃക്ഷങ്ങളും പാറക്കൂട്ടങ്ങളും പിറകെ വരുന്ന മുസ്ലിങ്കളോട്‌ വിളിച്ച്‌ പറയും എന്റെ പിന്നിൽ ഒരു ജൂദൻ ഒളിഞ്ഞിരിപ്പുണ്ട്‌ അവരെ വദിക്കുക എന്ന് വിളിച്ച്‌ പറയും എന്നാൽ ഒരു വൃക്ഷം മത്രം വിളിച്ച്‌ പറയില്ല “ഗർക്കത” എന്ന വൃക്ഷം ഒയിച്ച്‌ ഇത്‌ ജൂദന്മാർ ആരാദിക്കുന്ന വൃക്ഷമാണ്‌. ഇതെല്ലാം പറയുമ്പോൾ ഈ നൂറ്റാണ്ടിൽ ജീവിക്കുന്ന മുസ്ലിങ്കളായ നമുക്ക്‌ തന്നെ ഇങ്ങനെയൊക്കെ നടക്കുമോ എന്നു തോന്നാം എന്നാൽ ഈ തിരുവജനം വചനം അക്ഷരാർത്ഥത്തിൽ വിശ്വസിച്ച ഒരു സമൂഹം ഉണ്ട്‌ അവരാണ്‌ യുദ്ധകുറ്റവാളികളായ ജൂദ നരഭോജികൾ അവർ അങ്ങനെയെങ്ങാനും സമ്പവിച്ചാലോ എന്നുകരുതി അവരുടെ നാടുകളിലെല്ലാം ഗർക്കത എന്ന വൃക്ഷം ഗവൺമന്റ്‌ ആനുകുല്യങ്ങളോടെ ഇസ്രയേലിൽ മുഴുവനും നട്ടു പിടിപ്പിക്കകയാണ്‌ ഇസ്ര ഏലുകാർ പറയുന്നു: നബി (സ്വ) മയുടെ വാക്കുകൾ ഞങ്ങൾക്ക്‌ വിശ്വാസമാണ്‌ പക്ഷെ ഇന്നത്തെ സാഹജര്യത്തിൽ അങ്ങനെ ഒന്ന് സമ്പവിക്കുകയില്ല കാരണം അന്ന് നബി (സ്വ) തങ്ങൾ പറയുന്ന സമയത്ത്‌ നബി തങ്ങളുടെ ഓരോ വാക്കും പ്രവർത്തിയും അതുപോലെ പകർത്തി ലോകത്തിന്ന് മാതൃകയായ ഒരു പറ്റം സ്വഹാബത്തിനോടാണ്‌ നബി (സ്വ) തങ്ങൾ ആങ്ങനെ പറഞ്ഞത്‌ അന്ന് ജുമുഅക്കുണ്ടാകുന്ന ആളുകൾ സുബ്‌ഹി ജമാ അത്തിനും പങ്കെടുക്കുമായിരുന്നു. അങ്ങനെയുള്ള ഈമാനുള്ള ഒരു മുസ്ലിമും ഈ കാലഘട്ടത്തിൽ ജീവിച്ചിരിപ്പില്ല അതിനാൽ ആ വാക്ക്‌ പുലരാൻ പോകുന്നില്ല ഇതാണവർ പറയുന്ന ന്യായം ഏയ്‌ മുസ്ലിമേ നാം നാണിച്ച്‌ തല തായ്ത്തണം ഈ വാക്കുകൾക്ക്‌ മുന്നിൽ നാം എത്രയോ അതപ്പതിച്ച്‌ പോയി അനാചാരങ്ങളും ഫാഷനുകളും കടന്ന് കൂടി ഇസ്ലാമിന്റെ പാരമ്പര്യത്തെ നശിപ്പിക്കുന്നവരായി നാം മാറിയിരിക്കുന്നു നമുക്കൊരു തിരിച്ച്‌ പോക്ക്‌ നിർബന്തമായിരിക്കുന്നു ഇസ്ലാമിന്റെ തനത്‌ ശൈലിയിലേക്ക്‌ . ഇസ്ലാമിന്റെ നിയമങ്ങളനുസരിച്ച്‌ ജീവിക്കാൻ അല്ലാഹു നമുക്ക്‌ തൗഫീഖ്‌ നൽകട്ടെ ആമീൻ… By Muhammed Shameem T

2014 ജൂലൈ 27, ഞായറാഴ്‌ച

ആ സുന്നികളല്ല ഈ സുന്നികൾ

ആ സുന്നികളല്ല ഈ സുന്നികൾ; രക്തച്ചൊരിച്ചിലിനു കാരണം അജ്ഞരായ നേതാക്കൾ; സലഫിസം ഭീകരവാദം വളർത്തുന്നു; ഇസ്ലാമിക ഭരണം എന്ന അജണ്ട മാറ്റിവച്ച് മുസ്ലീമായി ജീവിക്കാൻ പഠിക്കൂ; ഡോ. ഹുസൈൻ സഖാഫി മറുനാടൻ മലയാളിയോട് http://marunadanmalayali.com/index.php?page=newsDetail&id=42282 കൂടുതൽ പോസ്റ്റുകൾക്ക്‌ ഈ പേജ്‌ ലൈക്‌ ചെയ്യുക https://m.facebook.com/profile.php?id=230400840479876 http://shariyaayapaatha.blogspot.com/

ഇസ്രയേലിന്റെ നരനായാട്ട്‌ ചായം ചാർത്തുകയാണ്‌ മുത്തശ്ശി പത്രങ്ങൾ

+ഹമാസിന്റെ ഒറ്റപ്പെട്ട ചെറുത്തുനില്പുകളെ തിരിച്ചടിയായി വ്യാഖ്യാനിച്ചും അതിനെ വലിയ പാതകമായി അവതരിപ്പിച്ചും ഇസ്രായേലിന്റെ കൂട്ടക്കുരുതിക്ക് ന്യായം ചാർത്തുകയാണ് ചില മലയാള മാധ്യമങ്ങൾ പോലും. ഫലസ്തീനികൾ നിർന്നിമേഷരായി നിന്ന് ജൂത രാഷ്ട്രത്തിന്റെ മാരക ബോംബിങ്ങിനു വിധേയപ്പെടണമെന്ന ആഗ്രഹമാണ് മലയാളത്തിന്റെ സുപ്രഭാതങ്ങൾ വരികൾക്കിടയിൽ ഒളിച്ചുകടത്തുന്നത്. ഗസ്സയുടെ പ്രതിരോധങ്ങളെ ഭീകരതയായി പെരുപ്പിച്ചും ഇസ്രായേലിന്റെ നരഹത്യയെ ആക്രമണമായി ലാഘവപ്പെടുത്തിയും അവതരിപ്പിക്കുന്ന മാധ്യമവ്യഭിചാരത്തിന്റെ അശ്ളീലങ്ങൾക്ക് കൂടി ലോകം സാക്ഷിയാകുന്നു. അപ്പോഴും,കാലത്തിനു കരഞ്ഞു തീർക്കാനുള്ള കണ്ണീരോർമയായി ഗസ്സ മാറില്ലെന്ന പ്രതീക്ഷയുണ്ട്. അണയാത്ത ആത്മവീര്യത്തിന്റെയും അതിജീവനത്തിന്റെയും ചുരുക്കെഴുത്തായി ചരിത്രത്തിൽ അടയാളപ്പെടാനുള്ള നിയോഗമാണ് ഗസ്സയെ കാത്തിരിക്കുന്നത്.+ കടപ്പാട്‌ Muhammad Ali Kinalur

ലൈലത്തുൽ ഖദർ

ഒരു രാത്രിക്ക്‌ 1000 മാസത്തെ പ്രതിഫലം നൽകുന്നതായ ആ ദിനത്തെ പ്രതീക്ഷിക്കാവുന്ന ദിവസങ്ങളിലൂടെയാണ്‌ നാം കടന്ന് പോകുന്നത്‌ പ്രാർത്തനകളിൽ മുഴുകി അല്ലാഹുവിലേക്കണയുക. അല്ലാഹു വിന്റെ ഖജനാവ്‌ എത്ര ചോദിക്കുന്നോ അത്രയും കൊടുക്കാൻ പ്രാപ്തമായതാണ്‌ ആ ഖജനാവ്‌ ഒരിക്കലും കാലിയാവില്ല എത്ര ചോതിച്ചാലും തരാൻ മടിയുള്ളവനുമല്ല നമ്മുടെ റബ്ബ്‌ ചോതിക്കുക നിങ്ങൾക്ക്‌ കിട്ടിയിരിക്കും. ചിലപ്പോൾ ചോദിച്ചത്‌ കിട്ടിയില്ലെങ്കിൽ ഇനി പറയുന്നതിൽ മൂന്നിലൊന്ന് തീർച്ചയായും ലഭിക്കും ഒന്നെങ്കിൽ അവൻ ചോദിച്ചത്‌ അതെ പോലെ റബ്ബ്‌ നൽകും അതല്ലെങ്കിൽ അവന്ന് വരാനിരിക്കുന്ന ഒരു നാശത്തെ, അപകടത്തെ അല്ലാഹു തട്ടിമാറ്റും അതും അല്ലെങ്കിൽ അവന്ന് അവൻ ചോതിച്ചതിന്റെയെല്ലാം പ്രതിഫലം ആഖിറത്തിൽ അവന്ന് ലഭിക്കും അല്ലാഹു വിനോട്‌ നിങ്ങൾ തായ്മയോടെ അതിന്റെ അതപിൽ ചോദിക്കൂ നിങ്ങൾക്ക്‌ കിട്ടിയിരിക്കും തീർച്ച. നബി(സ്വ) സാദാരണ ഇ അ് തികാഫിരുന്നത്‌ അവസാന പത്തിലാണ്‌. നബി(സ്വ) തങ്ങളും കുടുംബവും ആ ദിവസങ്ങളിൽ ഇബാദത്തുകളിൽ മുഴുകിയിരുന്നു. പണ്ഡിതാഭിപ്രായ പ്രകാരം അവസാന പത്തിലെ ഒറ്റയായ രാവുകളിലാണ്‌ ലൈലതുൽ ഖദറിന്ന് ഏറ്റവും സാധ്യത. മേൽ പറഞ്ഞതായ ദിവസങ്ങളിലെ രാവുകൾ ഷോപ്പിങ്ങിനും മറ്റുമായി സമയം കളയാതെ ആരാദനാ നിരദരാവുക അല്ലാഹു നമ്മുടെ ഇബാദത്തുകൾ സ്വീകരിക്കുമാറാഗട്ടെ ആമീൻ… മുഹമ്മെദ്‌ ഷമീം Muhammed Shameem T അബൂഹുറയ്റ(റ)വില്‍ നിന്ന്, നബി(സ്വ) പ്രഖ്യാപിച്ചു. ‘റമള്വാന്‍ പൂര്‍ണമായി ഇശാഅ് നിസ്കാരം സംഘടിതമായി നിര്‍വഹിക്കുന്നവര്‍ ലൈലതുല്‍ഖദ്റിനെ പ്രാപിച്ചവരാകുന്നു’(ബൈഹഖി, ഇബ്നുഖുസൈമ). സഈദുബ്ന്‍ മുസയ്യബി(റ)ല്‍ നിന്ന്, ‘ലൈലതുല്‍ഖദ്റില്‍ ഇശാഅ് നിസ്കാരം ജമാഅത്തായി നിര്‍വഹിക്കാന്‍ കഴിഞ്ഞവന്‍ പ്രസ്തുത രാവിന്റെ മഹത്വത്തില്‍ നിന്ന് ഒരുപിടി കൈവശപ്പെടുത്തിയിരിക്കുന്നു.’ അലി (റ)വില്‍ നിന്ന്: ‘റമള്വാന്‍ മാസത്തിലെ എല്ലാ രാവിലും ഇശാഅ് നിസ്കാരം നിര്‍വഹിച്ചവന്‍ ലൈലതുല്‍ഖദ്ര്‍, നിസ്കാരത്തില്‍ ധന്യമാക്കിയവനാണ്’(ബൈഹഖി). റമള്വാന്‍ മാസം പൂര്‍ണമായി സാധാരണ സദ്വൃത്തികള്‍ കൊണ്ട് ധന്യമാക്കുന്നവര്‍ക്ക് ലൈലതുല്‍ഖദ്റിന്റെ മഹത്വം കൈവരിക്കാന്‍ കഴിയുമെന്ന് ഈ ഹദീസുകള്‍ വ്യക്തമാക്കുന്നു.ഇശാഅ് നിസ്കാരത്തെ പ്രത്യേകം പരാമര്‍ശിച്ചത് തറാവീഹ് നിസ്കാരവുമായി അതിനുള്ള ബന്ധം മാനിച്ചാണ് എന്ന് കരുതാം. കടപ്പാട്‌ അസീസ്‌ മാഷ്‌ കൈതപ്പോയിൽ…

ഗാസയിൽ ഒരു കുട്ടി അവളുടെ കഥ പറയുന്നു

'എനിക്കിപ്പോഴും മറക്കാനാകുന്നില്ല/ മതിലുകള്ക്കരികിലെ കല്ലുകൾ കൂട്ടിയിരിക്കുന്നിടത്ത്/ അനാഥമായി കിടക്കുന്ന പന്തെടുക്കാൻ അവൻ തുനിയവെ/ തൊട്ടപ്പുറത്തെ ടാങ്കിൽ നിന്നും അവനെ ഉന്നം വെച്ച് ഒരാൾ../ ഞാൻ നിലവിളിച്ചു./ അവര് കരുതിക്കാണും അവരെ എറിയാൻ അവൻ കല്ലെടുക്കുകയാണെന്ന്/ അവർ ഏറെ ഭയന്നിരുന്നതും ഞങ്ങൾ കുട്ടികൾ എറിയുന്ന കല്ലുകളെയായിരുന്നു/ പാവം, പന്തെടുക്കാൻ പോയ എന്റെ കുഞ്ഞനിയന്റെ വലതു കൈ അവർ വെടിവെച്ചിട്ടു./ അറ്റുതൂങ്ങുന്ന കൈയുമായി, നിലവിളിയോടെ അവനെന്നിലേക്ക് വീണു../ വേർപെട്ടു പോയ വലം കൈയിലെ വിരലുകൾ അപ്പോഴും അവന്റെ പന്ത് കൈവിട്ടിരുന്നില്ല. ..................................................... വീട് ഇപ്പോൾ ഒരു ഖബർ പോലെ./ ഖബറുകളെ നിങ്ങൾ ഭയക്കുന്നുണ്ടാകും/ പലപ്പോഴും ഞാനവിടം പോയിട്ടുണ്ട്/ ബാബക്കും ഉമ്മിക്കുമൊപ്പം/ വിശാലമായ മൈതാനത്ത്./...അവസാനമായി പോയത് അനിയനോപ്പം./ അവന് ഒരേ വാശി./ അവന്റെ അറ്റുപോയ കൈ മറവ് ചെയ്ത ഖബറിനരികിലെത്തണമെന്ന്/ ഉമ്മിക്കൊപ്പം ഞാനും അവനും/ ഉമ്മിക്ക് കരച്ചിലടക്കാനായില്ല/ ഞങ്ങളെത്തിയ നേരത്തും ഒരു ഖബറടക്കമുണ്ടായിരുന്നു./ അവിടം, ശ്മശാനത്തിൽ എപ്പോഴും ആഘോഷമൊഴിയുന്നതേയില്ല../ അനിയനൊരുപാട് നേരം അവന്റെ കൈ മറവ് ചെയ്തിടത്തേക്ക് കണ്ണും നട്ടിരുന്നു/ അതിൻമേൽ നട്ട ചെടിക്ക് വേരിറങ്ങിയതേയുള്ളൂവെന്ന് ഇളം നാമ്പുകൾ വിളിച്ചോതി./ അവനെ ചുറ്റി വരിഞ്ഞ എന്റെ കൈത്തണ്ടയിൽ ചുടു കണ്ണുനീർ! അവൻ കരയുകയാണ്.. .................................................... ബാബയും ഉമ്മിയും ഇന്നലെ കരച്ചിലായിരുന്നു/ ഞങ്ങളുടെ തൊട്ടയലത്തെ ഗ്രാമത്തിൽ പെയ്ത തീമഴയിൽ പിഞ്ഞിപ്പോയ ഉമ്മയുടെ അനിയത്തിയുടെ മൂന്ന് കുഞ്ഞുങ്ങൾ/ മൂന്നു വയസ്സുള്ള ഇരട്ടകൾ, പിന്നെ ഒന്നര മാസം മാത്രം പ്രായമുള്ള ഫാത്തും./ അവരെന്ത് തെറ്റാണ് ചെയ്തത്?/ കുഞ്ഞുങ്ങളെ കിടപ്പുമുറിയിൽ ഉറക്കി/ അത്താഴമുണ്ണാനവർ അടുക്കളയിലിരിക്കുകയായിരുന്നു/ ഉന്നം തെറ്റി വന്ന എന്തോ ഒന്ന്, അതോ ഉന്നം തെറ്റാതെ വന്നതോ../ അവരിൽ നിന്നുമടർത്തികൊണ്ട് പോയത് അവരുടെ കിടപ്പ് മുറിയെ, അതിലുറങ്ങുകയായിരുന്ന പൈതങ്ങളെയും/ കൂട്ടുകാരീ, ഓർത്തുനോക്കൂ/ അവർ പറിച്ചെടുത്തത് അവരുടെ ഹൃദയങ്ങളെയായിരുന്നല്ലോ/ കിനാവ്‌ നൊട്ടിനുണഞ്ഞ് കിടന്ന കിടാങ്ങളെ തീ വിഴുങ്ങുംപോൾ കുഞ്ഞുങ്ങൾക്ക് തിരിച്ചറിഞ്ഞു കാണുമോ, അവര്ക്ക് നൊന്തു കാണുമോ?/ ...വയ്യ, എനിക്ക് വയ്യ, ഇതൊക്കെ കണ്ടും കേട്ടും../ .............................................. ഞാൻ ചെവി കൂർപ്പിക്കവേ, നിഷ്കളങ്കരായ പൈതങ്ങളുടെ നിലവിളികൾ/ അവർക്ക് മേൽ പെയ്തിറങ്ങുന്ന തീമഴ/ ഞാൻ ഉമ്മിയെ കെട്ടിവരിഞ്ഞു/ ഞങ്ങള്ക്ക് മേൽ പറന്നെത്തുന്ന തീ ഗോളങ്ങളെയും പ്രതീക്ഷിച്ച്../ അത് ഏതു നിമിഷത്തിലുമാവാം./ നാളെയെ ഒട്ടും പ്രതീക്ഷിക്കാതെ കിടന്നുറങ്ങുന്നത്, ഒരുപക്ഷേ ഭൂമിയിൽ ഞങ്ങൾ മാത്രമായിരിക്കും.'( വലമലർവാൻ ഗാസയിൽ നിന്നും അവളുടെ കഥ പറയുന്നു/ റഹീം കടവത്ത് / ഡി സി ബുക്സ്) പ്രിയപ്പെട്ട കൊച്ചനുജത്തീ, ഗസ്സയിലെ വെടിയൊച്ചയുടെ ശബ്ദം വിദൂരത്തിരുന്നും ഇപ്പോൾ ഞങ്ങൾക്ക് കേൾക്കാം. ആ വെടിയുപ്പിന്റെ ഗന്ധം ഞങ്ങളുടെ നാസാരന്ധ്രങ്ങൽക്കും പിടിചെടുക്കനാകുന്നുണ്ട് . അവിടെ ഉയരുന്ന പൈതങ്ങളുടെ നിലവിളികൾ, ഉമ്മമാരുടെ ആർത്തനാദങ്ങൾ ഞങ്ങളുടെ കര്ണ പുടങ്ങളിൽ പ്രതിധ്വനിക്കുന്നുണ്ട്. ഇസ്രയേൽ ബോംബിങ്ങിന്റെ സീല്ക്കാരങ്ങൾ ഇവിടെ ഞങ്ങളറിയുന്നു. നിന്റെ കൊച്ചനുജന്റെ അറ്റുപോയ കൈകൾ മറവ് ചെയ്യപ്പെട്ടത് ഗാസയിലെ ഖബരിടത്തിലല്ല, ഞങ്ങളുടെ നെഞ്ചകങ്ങളിലാണ്. മൂന്നു പൈതങ്ങളുടെ വിശ്രമസ്ഥാനവും ഞങ്ങളുടെ ഹൃദയങ്ങളാണ്.. നിങ്ങളെ മറന്നുറങ്ങാൻ ഞങ്ങൾക്കാവില്ല മലർവാൻ..കാരണം ഞങ്ങൾ മനുഷ്യരാണ്. നിങ്ങൾ ഫലസ്തീൻ കുഞ്ഞുങ്ങളുടെ ഉറക്കിനും സ്വപ്നത്തിനും കാവലിരിക്കാൻ മാത്റം സമീപസ്ഥരല്ല ഞങ്ങളെങ്കിലും മനസ്സ് കൊണ്ടും പ്രാർത്ഥന കൊണ്ടും ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ..ഗസ്സയിൽ ഓരോ കുഞ്ഞ് ചോരയിൽ കുതിർന്നു വീഴുംപോഴും ഞങ്ങളുടെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങിപ്പോകുന്നു. കണ്ണുകൾഈറനണിയുന്നു.കരയാതിരിക്കാനാകുന്നില്ല ഞങ്ങൾക്ക്. അവിടെ കരിഞ്ഞു വീണ ഓരോ കുരുന്നുകളുടെയും ഓർമകൾക്ക് മുമ്പിൽ പ്രാർത്ഥനാപൂർവ്വം ഒരു പൂവ് വെക്കുന്നു..+ കടപ്പാട്‌ Muhammad Ali Kinalur

നിങ്ങളിലും ഇല്ലേ ഹൃദയം…

നിങ്ങള്ക്കും ഇല്ലേ ഒരു ഹൃദയം..!! ഒരു രാവ് ഈ ഹോസ്പിറ്റലിൽ ചിലവഴിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.. ഒരൊറ്റ രാവ്..ഈ ശിഫ ഹോസ്പിറ്റലിൽ..ഞങ്ങളുടെ കൂടെ..ഒരു ക്ലീനർ ആയോ മറ്റോ വേഷ പ്രച്ചന്നനായി വന്നാൽ മതി. എനിക്ക് 100 ശതമാനം ഉറപ്പുണ്ട്, അത് ലോകത്തിന്റെ ചരിത്രം തന്നെ മാറ്റി മറിക്കും.. ആശുപത്രി വരാന്തകളിൽ രക്തത്തിന്റെ തടാകങ്ങളാണ്. രക്തം പുരണ്ടു കിടക്കുന്ന ബാണ്ടെജുകൾ.. രക്തത്താൽ മൂടപ്പെട്ട വസ്ത്രങ്ങളും അങ്ങിങ്ങായി കാണപ്പെടുന്ന മുടികളും ശരീര അവശിഷ്ടങ്ങളും..മരണത്തിന്റെ ബാക്കി പത്രങ്ങൾ”. ബെൽജിയംകാരനായ ഡോക്ടർ മാട്സ്‌ ഫ്രെടെറിക് ഒബമാക്കയച്ച കത്തിന്റെ ചുരുക്ക വിവരണം ആണ് ഇത്. ഗസ്സയിലെ പാവങ്ങളെ സഹായിക്കാൻ പ്രതിഫലം പോലും പറ്റാതെ വന്നതാണ്‌ ഈ ഡോക്ടർ. നല്ല മനസുകൾ ലോകത്തിന്റെ നിലനില്പ്പ് ഇന്നും സാധ്യമാക്കുന്നു.. കടപ്പാട്‌ Sayyid Munavvar Ali Shihab Thangal

പെറ്റുമ്മയുടെ സ്നേഹത്തേക്കാൾ ഈ ലോകത്ത്‌ മറ്റൊന്നുമില്ല

ഡോക്റ്റര്‍ എന്ന് അലറി വിളിച്ചു അവര്‍ പുറത്തേക്കോടി..അവരുടെ നിലവിളി ശബ്ദം കേട്ട് ഡോക്റ്ററും നേഴ്സുമാരും ഓടി വന്നു.. ആ ഉമ്മയെ പുറത്താക്കി അവര്‍ വാതിലടച്ചു. അല്‍പ്പ സമയം കഴിഞ്ഞു ഡോക്റ്റര്‍ പുറത്തിറങ്ങി, ഡോക്റ്റര്‍ സാറേ എന്റെ മോന്‍??? """വരൂ ഞാന്‍ പറയാം. പറയ്ന്നത് കൊണ്ട് ഒന്നും തോന്നരുത്.ഇനി മോനെ ഇവിടന്നു ഡിസ്ചാര്‍ജ് ചെയ്യുന്നതാവും നല്ലത്..now he is coma stage .ഹൃദയം പമ്പ് ചെയ്യുന്നതിന്റെ ശക്തി പകുതിയായി കുറഞ്ഞു.. ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം... ഇത് കേട്ടതും ആ പാവം വൃദ്ദയുടെ മുഖം വിവര്ന്നമായി . സാറേ എന്റെ മോനെ രക്ഷിക്കാന്‍ കഴിയില്ലേ?? """ഞാന്‍ പറഞ്ഞില്ലേ ഒരേ ഒരു ചാന്‍സ് ഉണ്ടായിരുന്നു.. ഹാര്‍ട്ട് പ്ലാന്റെഷന്‍.. ബട്ട്‌ ഹൃദയം ലഭിക്കാത്തത് കൊണ്ട് നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല... എല്ലാം വിധി എന്ന് കരുതി സമാധാനിക്കൂ ഉമ്മാ.... ആ സാധു സ്ത്രീ കണ്ണീര്‍ തുടച്ചു.. "" ആരുടെ ഹൃദയവും പറ്റുമോ സാര്‍?? """ വര്‍കിംഗ് കണ്ടീഷന്‍ ഉള്ള ആരുടെ ഹൃദയവും പറ്റും,ബട്ട്‌ ബ്ലഡ് ഗ്രൂപ്പ് മാച്ച് ആയിരിക്കണം എന്ന് മാത്രം... ഉമ്മ പതിയെ കസേരയില്‍ നിന്നും എണീറ്റ്‌.. പിന്നെ ഉറച്ച സ്വരത്തില്‍ പറഞ്ഞു.. "" ഡോക്റ്റര്‍ എന്റെ ഹൃദയം എടുത്തേക്ക്"" ഡോക്റ്റര്‍ ഒന്ന് ഞെട്ടി... നിങ്ങള്‍ എന്ത് മണ്ടത്തരമാണ് പറയുന്നത്‌... ജീവിച്ചിരിക്കുന്ന ഒരാളുടെ ഹൃദയം എടുക്കാനോ... ഇറ്റ്സ് ഇമ്പോസ്സിബിള്‍.. "" സാറേ എനിക്കിനി ജീവിക്കണ്ട എന്റെ ഈ ഹൃദയം എടുത്തു അവനു വച്ചേക്കു ..എന്നിട്ട് എന്റെ മോന്റെ ജീവന്‍ രക്ഷിക്കു സാറേ.. ഞാന്‍ വേണേല്‍ സാറിന്റെ കാലു പിടിക്കാം..അവര്‍ ഡോക്റ്ററുടെ കാലിലേക്ക് വീണു... ഏയ്‌ നിങ്ങള്‍ എന്ത് പ്രാന്താണ് ഈ കാണിക്കുന്നത്...എഴുന്നേല്‍ക്ക്..അയാള്‍ അവരെ പിടിചെനീല്‍പ്പിച്ചു.. ""ഉമ്മാ നിങ്ങള്‍ പറയുന്ന കാര്യം മെഡിക്കല്‍ എത്തിക്സിനു എതിരാണ്..ഞാന്‍ അങ്ങനെ ചെയ്‌താല്‍ അതൊരു കൊലപാതകമാണ്.. നോക്കൂ ഉമ്മാ ഒരു ഡോക്റ്റര്‍ക്ക്‌ ഒരാളുടെ ജീവന്‍ രക്ഷിക്കാനെ അധികാരമുള്ളൂ..ജീവന്‍ എടുക്കാന്‍ അധികാരമില്ല... ""എന്നാല്‍ എന്റെ മോന്റെ ജീവന്‍ രക്ഷിക്കു സാറേ.. അയാളുടെ തല കുനിഞ്ഞു.. എന്തേ കഴിയില്ല അല്ലെ.. ഈ ലോകത്ത് ആര്‍ക്കും ആരുടേയും ജീവനെടുക്കാന്‍ അധികാരമില്ല..എന്നിട്ടും കോടതി ശിക്ഷ വിധിക്കുന്ന എത്ര പ്രതികളെ ആരാച്ചാര്‍ തൂക്കി കൊല്ലുന്നു..കുറ്റവാളികളെ പോലിസ് വെടി വച്ച് കൊല്ലുന്നു..എന്തെ അത് കൊലപാതകമല്ലേ .. അതിനു ന്യായമായ കാരണം ഉണ്ട്.. ഇതും അത് പോലെയല്ലേ ഡോക്റ്ററെ ഇവിടെയും ന്യായമായ കാരനമില്ലേ.. സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ രക്ഷിക്കാന്‍ ഒരു ഉമ്മാക്ക് അവകാശമില്ലേ.... അവര്‍ പൊട്ടി കരഞ്ഞു... നിങ്ങളുടെ വികാരം എനിക്ക് മനസ്സിലാകും..പക്ഷെ നിങ്ങള്‍ ഒന്നോര്‍ക്കണം ..നിങ്ങളുടെ മക്കനെ രക്ഷിക്കാന്‍ നിങ്ങള്‍ പകരം കൊടുക്കേണ്ടി വരുന്നത് നിങ്ങളുടെ ജീവനാണ്.. ""ഡോക്റ്റര്‍ സാറേ ചോരയും നീരും ഉള്ള പ്രായത്തില്‍ മരിച്ചതാ എന്‍റെ ഭര്‍ത്താവ്..ഞാന്‍ മറ്റൊരാളെ കല്യാണം പോലും കഴിക്കാത്തത് അവനെ നോക്കാന്‍ വേണ്ടിയാണ്..എന്റെ പകുതിയിലതികം ആയുസ്സും ഞാന്‍ പിന്നിട്ടു കഴിഞ്ഞു.. മരിക്കും നേരത്ത് അവന്റെ ബാപ്പ എന്നോട് ഒന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ..അവനെ നന്നായി നോക്കണമെന്ന്..എനിക്ക് വേണ്ടത് അവന്റെ സന്തോഷമാണ്.. അതിനു വേണ്ടി എന്റെ ജീവന്‍ തരാനും ഞാന്‍ തയ്യാറാണ്... നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും എനിക്കതിനു സാധിക്കില്ല.ജീവിച്ചിരിക്കുന്ന ഒരാളുടെ ഹൃദയം മാറ്റിവെക്കാന്‍ എനിക്ക് കഴിയില്ല... ""അപ്പൊ ഞാന്‍ മരിച്ചാലോ..ഡോക്റ്റര്‍ക്ക് എന്റെ ഹൃദയം അവനു കൊടുക്കാന്‍ കഴിയുമോ??? അവരുടെ മാനസികാവസ്ഥ ഡോക്റ്ററെ ഭയപ്പെടുത്തി.. അയാള്‍ എന്തെങ്കിലും പറയും മുമ്പ് ആ വൃദ്ധ ഡോക്റ്ററുടെ ടേബിളില്‍ ഉണ്ടായിരുന്ന ചെറിയ കത്തിയെടുത്തു സ്വന്തം കഴുതോട് ചേര്‍ത്തു.. "" ഇതങ്ങു മുറിക്കട്ടെ സാറേ... എനിക്ക് ജീവനുല്ലതല്ലേ കുഴപ്പം..മരിച്ച ശരീരത്തില്‍ നിന്നും ഡോക്റ്റര്‍ക്ക്‌ ഹൃദയം എടുക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ.. "" ഏയ്‌ നിങ്ങള്‍ മണ്ടത്തരം കാണിക്കരുത്... നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് അയാളുടെ ബ്ലഡ് ഗ്രൂപുമായി മാച്ച് ആവുമെങ്കിലെ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയൂ... എന്നാല്‍ ഡോക്റ്റര്‍ സത്യം ചെയ്യ്‌.. ശരിയാവുകയാനെങ്കില്‍ ഒപെരേശന്‍ ചെയ്യാം എന്ന്.. അയാള്‍ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്ന്.. സാറേ സമയമില്ല പറ ..അവര്‍ കത്തി ഒന്ന് കൂടി കഴുത്തില്‍ അമര്‍ത്തി.. തൊലി ചെറുതായി മുറിഞ്ഞു രക്തം പൊടിഞ്ഞു... "" ഹേയ് no please dont do like that..ഓക്കേ ഞാന്‍ സമ്മതിച്ചു... സമ്മതിച്ചു...സിസ്റ്റര്‍... അയാള്‍ നഴ്സിനെ വിളിച്ചു ..ഇവരുടെ രക്തം ഒന്ന് ചെക്ക് ചെയ്യൂ.. വരൂ ഉമ്മാ... അവര്‍ രണ്ടു പേരും അകത്തേക്ക് പോയി.. ഡോക്റ്റര്‍ its miracle രണ്ടു പേരുടെയും രക്തം ഒരേ ഗ്രൂപ്പാണ്... ആ ഉമ്മയുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു... ഡോക്റ്ററുടെ നെറ്റിത്തടത്തില്‍ വിയര്‍പ്പു പൊടിഞ്ഞു.. അയാള്‍ കുറച്ചു കടലാസുകള്‍ അവര്‍ക്ക് മുന്നിലേക്ക്‌ നീട്ടി.. അവര്‍ അതില്‍ സന്തോഷത്തോടെ ഒപ്പ് വെക്കുന്നത് അയാള്‍ അത്ഭുതത്തോടെ നോക്കി.. ആ ഉമ്മയുടെ പുത്രാ വാത്സല്യത്തിന് മുന്നില്‍ അയാള്‍ നിയമങ്ങള്‍ മറക്കുകയായിരുന്നു. ഓപ്പറേഷന്‍ തീയേറ്ററില്‍ ലൈറ്റുകള്‍ തെളിഞ്ഞു.. ഉമ്മയും മോനെയും അടുത്തടുത്ത ടേബിളുകളില്‍ കിടത്തി.. തല ചെരിച്ചു ആ ഉമ്മ മകനെ ഒന്ന് നോക്കി.. ശോഷിച്ച കൈകള്‍ കൊണ്ട് അവന്റെ മുടിയിഴകളില്‍ പതിയെ തഴുകി.. സ്നേഹിച്ചു കൊതി തീരാത്ത ആ മാതൃ ഹൃദയം ഒന്ന് വിങ്ങി..പിന്നെ അവന്റെ നെറ്റിയില്‍ മൃദുവായി ഉമ്മ വച്ച്.. ചുണ്ടുകള്‍ പതിയെ അവന്റെ ചെവിയോടു ചേര്‍ത്ത് വച്ചു.. " ന്‍റെ മോനെ നിക്ക് സ്നേഹിച്ചു കൊതി തീര്‍ന്ന്നിട്ടില്ല.. ഈ ഓപ്പറേഷന്‍ കഴിഞ്ഞു മോന്‍ കണ്ണ് തുറക്കുമ്പോഴേക്കും ഈ ഉമ്മ കണ്ണടചിട്ടുണ്ടാവും.ഇനി എന്‍റെ മോന് ശകാരിക്കാനും ദേഷ്യം വരുമ്പോള്‍ തൊഴിക്കാനും ഈ ഹത ഭാഗ്യായായ ഉമ്മ..... വാക്കുകള്‍ അവരുടെ തൊണ്ടയില്‍ കുരുങ്ങി..കണ്ണീര്‍ ചാലിട്ടൊഴുകി..ന്റെ മോന്റെ കല്യാണം കൂടാനും മോന്റെ കുഞ്ഞിനെ താലോലിക്കാനും ഒത്തിരി കൊതിയുണ്ടായിരുന്നു..പക്ഷെ..പക്ഷെ...അവരുടെ ചുണ്ടുകള്‍ വിറച്ചു.. കവിളുകള്‍ നനഞ്ഞു കുതിര്‍ന്നു..ന്നാലും ന്‍റെ മോന്‍ ഭാഗ്യവാനാ എല്ലാ മക്കള്‍ക്കും പറയാനേ കഴിയൂ എന്റെ ഉമ്മയെ നെഞ്ജിലേട്ടിയാ നടക്കുന്നതെന്ന്..പക്ഷെ ന്റെ മോന് ശരിക്കും ഈ ഉമ്മയെ നെഞ്ജിലേറ്റി നടക്കാം..മരിക്കും വരെ...എല്ലാം കഴിഞ്ഞു ഈ ഉമ്മയുടെ കബറിന് മുകളിലേക്ക് ഒരു പിടി മണ്ണ് വാരിയിടുംബോഴെങ്കിലും ന്റെ മോന്‍ മനസ്സിലാക്കണം... ഈ പാവം ഉമ്മ നിന്നെ ഒത്തിരി ഒത്തിരി സ്നേഹിചിരുന്നുവെന്നു... ഒത്തിരി ഒത്തിരി ഇഷ്ടായിരുന്നുവെന്നു.. അവസാനമായി ഞാന്‍ വിളിക്കുവാ നിന്നെ ന്റെ പോന്നു മോനെ........ അവര്‍ നിയന്ത്രണം വിട്ട് അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു...... ഡോക്റ്റര്‍മാര്‍ തൊപ്പിയും മാസ്കും അണിഞ്ഞു വന്നു.. ഇരുവരുടെയും വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി..ശരീരത്തിലെ രോമങ്ങള്‍ വടിച്ചു കളഞ്ഞു...രണ്ടു പേര്‍ക്കും അനസ്തേഷ്യ കൊടുത്തു.. ശരീരം മയങ്ങുന്നതിനിടയിലും ആ ഉമ്മ മകനെ ഒന്ന് നോക്കി.. കണ്ണ് നീര്‍ വീണു കാഴ്ച മങ്ങിയെങ്കിലും അവസാനമായി ഒരിക്കല്‍ കൂടി അവര്‍ മകനെ കണ്ണ് നിറച്ചു കണ്ടു... വിറയ്ക്കുന്ന ചുണ്ടുകള്‍ ഒന്ന് കൂടി മൊഴിഞ്ഞു.. ന്‍റെ പോന്നു മോനെ.. ജീവിതത്തിനും മരണത്തിനുമിടയിലുള്ള മണിക്കൂറുകള്‍...മരണപ്പെടാന്‍ പോവുകയാണെന്ന് അറിഞ്ഞയാളുടെ വെപ്രാളം... ഓപ്പറേഷന്‍ തീയേറ്ററിന്റെ വാതിലുകള്‍ അടഞ്ഞു... നിമിഷങ്ങള്‍ക്ക് തീ പിടിച്ചു..മണിക്കൂറുകള്‍ കൊഴിഞ്ഞു വീണു..അവസാനം ഓപ്പറേഷന്‍ തീയേറ്ററിന്റെ വാതിലുകള്‍ തുറന്നു.. പുറത്തു കാത്തു നില്‍ക്കുന്നവരോട് ഡോക്റ്റര്‍ പതിയെ പറഞ്ഞു ..സക്സസ്.... പക്ഷെ ഒരു വലിയ ഓപ്പറേഷന്‍ വിജയിച്ചതിന്റെ സന്തോഷമൊന്നും അയാളുടെ മുഖത്ത് ഉണ്ടായിരുന്നില്ല..തല താഴ്ത്തി അയാള്‍ നടന്നു പോയി... ആയാസപ്പെട്ട്‌ അവന്‍ കണ്ണുകള്‍ തുറന്നു.. ഉമ്മയുടെ മിടിക്കുന്ന ഹൃദയം കൊണ്ട് അവന്‍ പുതു ലോകം കാണുകയായിരുന്നു.. അവന്‍റെ ചുറ്റിനും കൂട്ടുകാര്‍ എല്ലാവരും ഉണ്ട്.. അവന്‍ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. എന്താടാ എല്ലാവരും സങ്കടത്തോടെ??? ചത്ത്‌ പോയെന്നു വിചാരിച്ചോ... ഹഹഹ അത്ര പെട്ടെന്നൊന്നും ദൈവത്തിനു എന്നെ അങ്ങോട്ട്‌ വിളിക്കാന്‍ കഴിയില്ല..ഡാ ജോക്കര്‍ മണി കാവിലെ പൂരം അടുത്ത ആഴ്ച അല്ലെ.. അടിച്ചു പൊളിക്കണം നമുക്ക്..ഒരു ബീവരെജ് തന്നെ വിലക്ക് വാങ്ങാം.. കുടിച്ചു മരിക്കണം.. പക്ഷെ അവന്റെ വാക്കുകള്‍ കൂട്ടുകാരെ സന്തോഷിപ്പിച്ചില്ല... "" ഡാ പണം എങ്ങനെ ഉണ്ടാക്കും എന്നോരതാണോ വിഷമം.. ഡേയ് ആ തള്ളയുടെ മാല എന്റെ കയ്യിലുണ്ട്.. അത് വിറ്റ് നമുക്ക് അടിച്ചു പൊളിക്കാം... പെട്ടെന്ന് ഡോക്റ്റര്‍ അകത്തേക്ക് വന്നു..കൂട്ടുകാര്‍ പുറത്തേക്കു പോയി.. അയാള്‍ അവന്റെ അടുത്തിരുന്നു.. ""ഇപ്പോള്‍ എങ്ങനെയുണ്ട്??? ""എനിക്ക് കൊഴപ്പമോന്നും ഇല്ല ഡോക്റ്റര്‍ എന്നെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യണം... "" നിന്റെ ഉമ്മ എവിടെ എന്നറിയാമോ നിനക്ക്.."" ""ഓ ഞാന്‍ ചത്തെന്നു വിചാരിച്ചു തള്ള സന്തോഷിക്കുന്നുണ്ടാവും...ആ മാല എടുത്തു പോന്നപ്പോള്‍ പ്രാകുന്നത് ഞാന്‍ കേട്ടത്... അയാളുടെ വാക്കുകള്‍ കേട്ടതോടെ ഡോക്റ്ററുടെ മുഖം ചുവന്നു തുടുത്..... ഡാ നിന്റെയാ വിഷം തുപ്പുന്ന നാവ് കൊണ്ട് ഇനിയാ പാവത്തെ കുറിച്ച് മിണ്ടരുത്.... തള്ളയാണത്രേ...നിന്റെയീ ഒടിഞ്ഞു തൂങ്ങി കംബിയിട്ട വാരിയെല്ലിനുള്ളില്‍ തുടിക്കുന്നത് ആ പാവത്തിന്റെ ഹൃദയമാ.. മന്ത്രിമാരുടെതടക്കം ആയിരക്കണക്കിന് ശസ്ത്രക്രിയ ഞാന്‍ നടത്തിയിട്ടുണ്ട്..എന്റെ കൈ വിറചിട്ടില്ല...പക്ഷെ ഇന്നലെ ആ പാവത്തിന്റെ ജീവനുള്ള ശരീരത്തില്‍ നിന്നും തുടിക്കുന്ന ഹൃദയം പുറത്തെടുത്തപ്പോള്‍ ജീവിതത്തില്‍ ആദ്യമായി എന്റെ കൈ വിറച്ചു... അവസാന ശ്വാസം വലിച്ചപ്പോള്‍ പോലും അ പാവം നിന്നെയാ ഓര്‍ത്തത്‌..മോനെ എന്ന് വിളിച്ചു ഒരു പിടച്ചിലോടെ ആ ശരീരം നിശ്ചലമായപ്പോള്‍ ഞാന്‍ കരഞ്ഞു പോയി... തളര്‍ന്നു പോയി.. സ്വന്തം ജീവിതം കൊടുത്തു മക്കളുടെ ജീവന്‍ രക്ഷിച്ച കഥ ഞാന്‍ പുരാണങ്ങളില്‍ വായിച്ചിട്ടുണ്ട്.. പക്ഷെ ജീവിതത്തില്‍ ആദ്യമാ... മനുഷ്യ ജന്മം ധരിച്ച ഒരു മാലഖയാനവര്‍.. ഒരായിരം കൊല്ലം തപസ്സിരുന്നാലും നിനക്ക് ഇത് പോലെ ഒരു ഉമ്മയെ കിട്ടില്ല...ഒരായിരം കൊല്ലം നീ പ്രാര്തിചാലും നീ ചെയ്ത പാപങ്ങള്‍ പൊരുക്കക്കപ്പെടില്ല...അമ്മയെന്ന വാക്കിന്റെ വിശുദ്ദിയും,പെറ്റുമ്മയുടെ സ്നേഹവും തിരിച്ചറിയാതെ പോയ വിഡ്ഢിയാണ് നീ... നിന്റെ സിരകളില്‍ ഒഴുകിയിരുന്ന മദ്യ ലഹരിയില്‍ നീ നിന്റെ ഉമ്മയെ മറന്നു... സ്വന്തം ഉമ്മയോട് മാതൃത്വം തെളിയിക്കാന്‍ പറഞ്ഞ ദ്രോഹിയാണ് നീ..ഏതു ഗംഗയില്‍ മുങ്ങിയാലും നീ ചെയ്ത പാപം തീരില്ല.... ലഹരി മരവിപ്പിച്ച നിന്റെയാ തലച്ചോറ് വച്ച് നീയൊന്നു ചിന്തിക്കു..... അവന്റെ ഹൃദയം ഒന്ന് വിങ്ങി.. നിറമിഴികളോടെ അവന്‍ തന്റെ നെഞ്ചില്‍ പതിയെ കൈ വച്ച്... ഉമ്മയുടെ മുഖം അവന്റെ ,മനസ്സില്‍ തെളിഞ്ഞു...ജീവിതത്തില്‍ ആദ്യമായി അവന്‍ മാതൃ വാത്സല്യം അനുഭവിച്ചറിയുകയായിരുന്നു.. തള്ളെ എന്ന് മാത്രം വിളിച്ചു ശീലിച്ച നാവു കൊണ്ട് അവന്‍ പതിയെ വിളിച്ചു ഉമ്മാ....ആ മാതൃ ഹൃദയം ദ്രുധഗതിയില്‍ മിടിച്ചു.... അവനു സങ്കടം അടക്കാന്‍ കഴിഞ്ഞില്ല... ഒരു പ്രാന്തനെ പോലെ അവന്‍ അലറി കരഞ്ഞു..... ഉമ്മാ...................................................... നൊന്തു പ്രസവിച്ചു പൊന്നു പോലെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ വാര്‍ധക്യം ബാധിക്കുമ്പോള്‍,യാതൊരു ദാക്ഷിണ്യവും കൂടാതെ തെരുവിലിറക്കുന്ന,വൃദ്ധ സദനങ്ങളിലാക്കുന്ന... നരാധമാന്മാരായ മക്കള്‍ക്ക്‌ മുന്നില്‍ ഞാന്‍ ഇത് സമര്‍പ്പിക്കുന്നു... പെറ്റുമ്മയുടെ സ്നേഹത്തെക്കാള്‍ വലുതായി ഈ ലോകത്ത് ഒന്നും തന്നെയില്ല... ഉമ്മമാരെ വിഷമിപ്പിക്കാതിരിക്കുക... ഈ ഉമ്മയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഒരിറ്റു കണ്ണുനീര്‍ ബാക്കിയാക്കി ഞാന്‍ നിര്ത്തുന്നു..

ഫിത്വർ സകാത്ത്‌ നാം അറിയേണ്ട ചില കാര്യങ്ങൾ

ആര്‌ കൊടുക്കണം …………………………… പെരുന്നാൾ ദിവസത്തിലെ രാപഗലുഗളിൽ, തനിക്കും, താൻ ചിലവ്‌ കൊടുക്കാൻ നിർബന്ധമായവർക്കുമുള്ള ഭക്ഷണം, വസ്ത്രം, തുടങ്ങിയ ചെലവുഗൾക്കുള്ള തുഗയും, കടവും, കയിച്ച്‌ ബാക്കിയുള്ളവൻ.. എന്ത്‌ കൊടുക്കണം …………………………………… സകാത്‌ നിർബന്ധമായവന്റെ നാട്ടിൽ മുക്യാഹാരമയി ഉപയോഗിക്കുന്നത്‌.. എത്ര കൊടുക്കണം …………………………………… ഓരോ വ്യക്തിഗളും ഓരോ സ്വാ അ് വീതം [ 3.200 ലിറ്റർ / സുമാർ 2.800 കിലോ ] എപ്പോൾ കൊടുക്കണം ……………………………………… രമളാനിന്റെ അവസാന ഭാഗവും, ഷവ്വാലിന്റെ ആദ്യ ബാഗവും കൂടി ഒരാളിൽ ഒരുമിച്ചാൽ.. ആർക്ക്‌ കൊടുക്കണം …………………………………… ഫഖീർ, മിസ്കീൻ, പുതു മുസ്ലിം, ഷെയറെ അത്‌ ഭരണ രാജ്യങ്ങളിലെ സകാത്‌ ജീവനക്കാരൻ, മോചന പത്രം എഴുതപ്പെട്ട അടിമ, കടം കൊണ്ട്‌ വലയുന്നവൻ, അല്ലാഹുവിന്റെ മാർഗ്ഗഥിലെ യോദ്ധാവ്‌, ഹലാലായ യാത്രക്കാരൻ. ഫിത്വർ സകാത്ത്‌ നിർബന്ധമാക്കിയത്‌ എന്തിന്‌ വേണ്ടിയാണ്‌ ……………………………………………………… നോമ്പിനെ ശുദ്ധിയാക്കാൻ ( നോമ്പിൽ , വാക്കാലോ, പ്രവർത്തിയാലോ, വന്ന് പോയ അഷ്ലീല പാതങ്ങൾ, അനാവഷ്യ വാക്കുകൾ, എറ്റ്ക്‌, ഇതിൽ നിന്ന് നോമ്പിനെ ശുദ്ധിയാകാൻ.. വേണ്ടിയും.. ഒരു ഉദാഹരണം... നിസ്കാരഥിലെ ചെറിയ ന്യൂനതകൾക്ക്‌ സഹ്‌വിന്റെ സുജൂദ്‌ ചെയ്യുന്നത്‌ പോലെ. പിന്നെ നമ്മുടെ ആഘോഷ ദിനമായ പെരുന്നളിന്റന്ന് ഒരു പാവപ്പെട്ട മുസ്ലിം പോലും പട്ടിണി പാടില്ല എന്നതിന്ന് വേണ്ടിയും കൂടിയാണ്‌. പെരുന്നാളിന്റെ രാത്രി തലാഖ്‌ ചൊല്ലിയ ഭാര്യക്ക്‌ വേണ്ടി ഫിത്വർ സകാത്‌ കൊടുക്കണോ. ……………………………………………………… കൊടുക്കണം. റമദാൻ കയിഞ്ഞ്‌ പെരുന്നാളായതിന്ന് ശേഷമാണല്ലോ പിരിഞ്ഞത്‌ പെരുന്നാൾ പിറന്നതിന്‌ ശേഷം ഒരാൾ മരിഛാൽ അയാൾക്ക്‌ വേണ്ടി ഫിത്വർ സകാത്ത്‌ കൊടുക്കണോ.? ……………………………………………………… കൊടുക്കണം ഭാര്യ പിണങ്ങി പോയി, അവളെ ഭർത്താവ്‌ വിളിച്ചിട്ട്‌ വരുന്നില്ല, എങ്ങിൽ ഫിത്വർ സകാത്ത്‌ കൊടുക്കണോ?. ………………………………………………………… ഷറ അ് പ്രകാരം ( ഭർത്താവിന്റെ കാരണത്താൽ) പിണങ്ങി പോയ ഭാര്യക്ക്‌ വേണ്ടി ഫിത്വർ സകാത്‌ കൊടുക്കേണ്ടതില്ല.. ഭാര്യ അവളുടെ വീട്ടിലേക്ക്‌ പ്രസവത്തിനോ, അല്ലെങ്ങിൽ മറ്റു ആവ്ഷ്യത്തിനോ വേണ്ടി പോയതാണെങ്കിൽ ഫിത്വർ സകാത്‌ കൊടുക്കേണ്ടതുണ്ടോ.. ……………………………………………………… കൊടുക്കണം.. മഹല്ല് വെറെയാണെങ്ങിൽ അവളുള്ള മഹല്ലിലാണ്‌ കൊടുക്കേണ്ടത്‌. അതെ പോലെ ഗൾഫ്‌ കാരൻ. അവനുള്ള സ്തലഥാണ്‌ കൊടുക്കേണ്ടത്‌ പ്രത്യേകം ശ്രദ്ധിക്കുക ……………………………………………………… സങ്കദനഗളേയോ. കമ്മറ്റിക്കാരെയോ ഏൽപ്പിച്ചാൽ സകാത്‌ വീടില്ല. അങ്ങിനെ ഏൽപിച്ചവർ അധ്‌ മടക്കി വീട്ടേണ്ടി വെരും കടപ്പാട്‌ ………………………… ഷിഹാബ്‌ അൽ വഫ

ഈങ്ങനെയൊക്കെയാണ്‌ നമ്മുടെ പെരുന്നാൾ

ഇസ്ലാം സന്പൂര്‍ണമാണ്; ആഘോഷങ്ങള്‍ക്കും അതില്‍ ഇടമുണ്ട്. രണ്ടു പെരുന്നാളുകള്‍ അല്ലാഹു നമുക്ക് നല്‍കിയത് അതുകൊണ്ടാണ്. പെരുന്നാള്‍ ദിനത്തില്‍ നോന്പ് നിഷിദ്ധമാണ്. അനുവദനീയമായ വിനോദമാകാം. തിരുനബിയുടെ പത്നി ആഇശ (റ) പറഞ്ഞു: അന്‍സ്വാറുകളുടെ രണ്ട് പെണ്‍കൊച്ചുങ്ങള്‍ എന്‍റെയടുത്തു നില്‍ക്കുന്പോള്‍ അബൂബക്കര്‍ സിദ്ദീഖ് (റ) കടന്നുവന്നു. ബുആസ് യുദ്ധദിവസം അന്‍സ്വാറുകള്‍ ആലപിച്ച പാട്ടുകള്‍ പാടുകയായിരുന്നു ആ പെണ്‍കുട്ടികള്‍. അവര്‍ അറിയപ്പെട്ട ഗായികമാരൊന്നുമായിരുന്നില്ല. “പിശാചിന്‍റെ ചൂളം വിളി അല്ലാഹുവിന്‍റെ റസൂലിന്‍റെ വീട്ടിലോ?’ എന്ന് അബൂബക്കര്‍ (റ) ചോദിച്ചു. അത് ഒരു പെരുന്നാള്‍ ദിനത്തിലായിരുന്നു. റസൂല്‍ (സ) പറഞ്ഞു: “അബൂബക്കര്‍! എല്ലാ ജനവിഭാഗത്തിനും ഓരോ ആഘോഷദിനമുണ്ട്. ഇത് നമ്മുടെ ആഘോഷദിനമാണ്.’(മുസ്ലിം 892) പെരുന്നാള്‍ ആഘോഷിക്കുന്ന അന്‍സാരിപ്പെണ്‍കുട്ടികളെ തിരുനബി (സ) എതിര്‍ത്തില്ല. ആഘോഷിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈദാഘോഷിക്കാന്‍ ഹലാലായ രൂപം സ്വീകരിക്കാമെന്നു ചുരുക്കം. മോചനത്തിന്‍റെ മാസമായ റമളാനില്‍ നിരന്തരം പ്രാര്‍ത്ഥനയില്‍ കഴിച്ചുകൂടി നരകമോചന പ്രതീക്ഷിക്കുന്ന വിശ്വാസികള്‍ക്ക് ഇതിന് വഴിയൊരുക്കിയ അല്ലാഹുവിന് ശുക്റ് ചെയ്യാനുള്ള ഒരു ദിനമായാണ് പെരുന്നാള്‍ കണക്കാക്കപ്പെടുന്നത്. റമളാനില്‍ നേടിയെടുത്ത ആത്മീയ ചൈതന്യത്തെ അവമതിക്കുന്ന തരത്തിലാകരുത്. പെരുന്നാള്‍ ആഘോഷങ്ങളും വിനോദങ്ങളും ഇസ്ലാം പഠിപ്പിക്കുന്ന സംസ്ക്കാരത്തോടും അധ്യാപനങ്ങളോടും എതിരാകുന്നതാകാന്‍ പാടില്ലല്ലോ. മദ്യപാനം, ചൂതാട്ടം, സംഗീത മേള, സിനിമ, നാടകം, സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള വിരുന്നുകള്‍ തുടങ്ങിയതൊന്നും ഇസ്ലാം അംഗീകരിക്കുന്നേയില്ല. പെരുന്നാളിന്‍റെ പേരില്‍ ഇന്നു നടക്കുന്ന തോന്നിവാസങ്ങള്‍ അസഹനീയമാണ്. ശവ്വാലിന്‍റെ പൊന്നന്പിളി ആകാശത്ത് തെളിഞ്ഞതു മുതല്‍ തക്ബീര്‍ ചൊല്ലിത്തുടങ്ങണം. ഇത് പെരുന്നാളിന്‍റെ പകലില്‍ പെരുന്നാള്‍ നിസ്ക്കാരം തുടങ്ങുന്നതു വരെ എല്ലാവര്‍ക്കും ഏതുസമയത്തും സുന്നത്താണ്. എല്ലാ ഫര്‍ള് നിസ്ക്കാരത്തിന്‍റെയും സുന്നത്ത് നിസ്ക്കാരത്തിന്‍റെയും ഉടനെ തക്ബീര്‍ ചൊല്ലല്‍ പ്രത്യേകം സുന്നത്തുണ്ട്. നബി(സ)പറഞ്ഞു: “”നിങ്ങളുടെ പെരുന്നാള്‍ ദിവസങ്ങളെ തക്ബീര്‍ കൊണ്ട് അലങ്കരിക്കുക”(ത്വബ്റാനി). വഴികളും അങ്ങാടികളും വീടുകളും പള്ളികളും തക്ബീറിന്‍റെ ആരവത്തിലായിരിക്കണം. നടന്നും കിടന്നും ഇരുന്നും വാഹനത്തിലായും എങ്ങനെയുമാകാം. സ്ത്രീകളും കുട്ടികളും പുരുഷന്മാരും എല്ലാവരും ചൊല്ലണം. സ്ത്രീകള്‍ അന്യപുരുഷന്മാര്‍ കേള്‍ക്കത്തക്ക വിധം ശബ്ദം ഉയര്‍ത്താന്‍ പാടില്ല. പെരുന്നാള്‍ നിസ്ക്കരിക്കാത്തവര്‍ക്ക് ഉച്ചതിരിയുന്നതുവരെ തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. പെരുന്നാളിന്‍റെ രാത്രി ഇബാദത്ത് കൊണ്ട് ധന്യമാക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. അബൂദര്‍ദാഅ്(റ)പറയുന്നു: ആരെങ്കിലും ഇരു പെരുന്നാള്‍ രാവില്‍ കൂലിയാഗ്രഹിച്ചു നിസ്ക്കരിച്ചാല്‍ ഹൃദയങ്ങള്‍ മരിക്കുന്ന സമയത്ത് അവന്‍റെ ഹൃദയം മരിക്കുകയില്ല. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന പ്രധാനപ്പെട്ട അഞ്ചു സമയങ്ങളില്‍ ഒന്ന് ചെറിയ പെരുന്നാളിന്‍റെ രാത്രിയിലാണ്. (കിതാബുല്‍ഉമ്മ് 1/43) പെരുന്നാളിന്‍റെ പ്രഭാതത്തില്‍ കുളിച്ച് ഭംഗിയുള്ള വസ്ത്രം ധരിച്ച് സുഗന്ധം പൂശുന്നതൊക്കെ നല്ല പുണ്യമാണ്. അതുപോലെ പരസ്പരം പെരുന്നാള്‍ സന്ദേശങ്ങള്‍ കൈമാറലും ഹസ്തദാനം ചെയ്യലും സുന്നത്ത് തന്നെ. വീട്ടിലിരിക്കുന്നവര്‍ക്കും പുറത്തു പോകുന്നവര്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇതൊക്കെ സുന്നത്താകുന്നു. ആശംസക്കായി ഏതു നല്ല വാക്കും ഉപയോഗിക്കാവുന്നതാണ്. ആശംസയായി “തഖബ്ബലല്ലാഹു മിന്‍കും’ എന്നും മറുപടിയായി “തഖബ്ബലല്ലാഹു മിന്‍കും, അഹ്യാകുമുല്ലാഹു ലി അംസാലിഹി, കുല്ലു ആമിന്‍ വഅന്‍തും ബിഖയ്ര്‍’ എന്നും പറയാവുന്നതാണ്. നബി(സ) തങ്ങള്‍ പള്ളിയിലേക്ക് നേരത്തെ പോകുമായിരുന്നു. ഹസന്‍(റ)വില്‍ നിന്നുള്ള ഹദീസ് ശാഫിഈ ഇമാം ഉദ്ധരിക്കുന്നു: “തിരുനബി(സ) ബലിപെരുന്നാളിലും ചെറിയ പെരുന്നാളിലും സൂര്യനുദിച്ചുയരുന്നതിന് മുന്പു തന്നെ പള്ളിയില്‍ പോകുമായിരുന്നു.’ ചെറിയ പെരുന്നാള്‍ നിസ്ക്കാരത്തിന് ഭക്ഷണം കഴിച്ചതിനു ശേഷവും ബലി പെരുന്നാളിന് ഭക്ഷണത്തിന് മുന്പുമാണ് പോകേണ്ടത്. തിരുനബി(സ) കാരക്ക കഴിക്കാതെ ചെറിയ പെരുന്നാളില്‍ പള്ളിയിലേക്ക് പോയിരുന്നില്ല. അതുതന്നെ ഒറ്റയായിട്ടായിരുന്നു കഴിച്ചിരുന്നത്. പള്ളിയിലേക്കു പോകുന്പോള്‍ ഒരു വഴിയും മടങ്ങിവരുന്പോള്‍ മറ്റൊരു വഴിയുമാവുന്നതാണ് സുന്നത്ത്. ഇരു വഴികളിലുള്ള ജിന്നുകളും മലക്കുകളും മനുഷ്യരും അവനു വേണ്ടി സാക്ഷി പറയാന്‍ ഇതു കാരണമാകും. പള്ളിയിലേക്ക് നടന്നു പോകുന്നതാണ് ഉത്തമം. തിരുനബി(സ) പെരുന്നാള്‍ നിസ്ക്കാരത്തിനും ജനാസ നിസ്ക്കാരത്തിനും വേണ്ടി ഒരിക്കലും വാഹനത്തില്‍ പോയിട്ടില്ല. (കിതാബുല്‍ഉമ്മ് 1/417) പെരുന്നാള്‍ ദിനത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഇബാദത്ത് നിസ്ക്കാരമാണ്. ഹിജ്റ രണ്ടാം വര്‍ഷം തിരുനബി മദീനാപള്ളിയില്‍ പ്രഥമ പെരുന്നാള്‍ നിസ്ക്കാരത്തിനു നേതൃത്വം നല്‍കി. സൂര്യന്‍ ഉദിച്ചതു മുതല്‍ ഉച്ചതിരിയുന്നത് വരെയാണ് ഇതിന്‍റെ സമയം. സൂര്യന്‍ ഉദിച്ച് 2025 മിനുട്ട് പിന്തിക്കല്‍ സുന്നത്തുണ്ട്. മഅ്മൂമീങ്ങള്‍ നേരത്തെ പള്ളിയിലെത്തുകയും ജമാഅത്തിനെ പ്രതീക്ഷിച്ചിരിക്കുകയും വേണം. ഇമാമിന് പള്ളിയില്‍ നിസ്ക്കാര സമയത്ത് എത്തിയാല്‍ മതി. നേരത്തെ പോകല്‍ സുന്നത്തില്ല. ചെറിയ പെരുന്നാള്‍ നിസ്ക്കാരം അല്‍പം വൈകി നിസ്ക്കരിക്കലാണ് ഉത്തമം. ഫിത്വ്ര്‍ സകാത്തിന്‍റെയും സ്വദഖയുടെയും സമയം കൂടുതല്‍ ലഭിക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ ബലിപെരുന്നാള്‍ നിസ്ക്കാരം ഉളുഹിയ്യത്തിന് കൂടുതല്‍ സമയം ലഭിക്കാന്‍ വേഗത്തിലാക്കണം. സൂര്യന്‍ ഉദിച്ചുയര്‍ന്നാല്‍ പെരുന്നാള്‍ നിസ്ക്കാരത്തിന് മുന്പും ശേഷവും ഇമാം മറ്റു സുന്നത്ത് നിസ്ക്കാരം നിര്‍വ്വഹിക്കല്‍ കറാഹത്താണ്. ഏറ്റവും പ്രധാനപ്പെട്ട പെരുന്നാള്‍ നിസ്ക്കാരം മാത്രമേ ആ സമയത്ത് കല്‍പിക്കപ്പെട്ടിട്ടുള്ളൂ. എന്നാല്‍ മഅ്മൂമിന് പെരുന്നാള്‍ നിസ്ക്കാരത്തിനു മുന്പ് മറ്റു സുന്നത്തുകള്‍ നിസ്ക്കരിക്കാവുന്നതാണ്. സമയബന്ധിതമായ ഏതൊരു സുന്നത്ത് നിസ്ക്കാരവും അതിന്‍റെ സമയം നഷ്ടപ്പെട്ടാല്‍ ഖളാഅ് വീട്ടല്‍ സുന്നത്തുള്ളതു പോലെ പെരുന്നാള്‍ നിസ്ക്കാരവും ഖളാആയ വ്യക്തിക്ക് അത് ഖളാഅ് വീട്ടല്‍ സുന്നത്തുണ്ട്. പെരുന്നാള്‍ നിസ്ക്കാരത്തിന്‍റെ ഫര്‍ളുകളും സുന്നത്തുകളും ശര്‍ത്വുകളുമെല്ലാം മറ്റു സുന്നത്തു നിസ്ക്കാരങ്ങളുടേതു പോലെയാണ്. പെരുന്നാള്‍ നിസ്ക്കാരത്തിന് ബാങ്കും ഇഖാമത്തും ഇല്ല. തുടങ്ങുന്നതിനു മുന്പ് “അസ്സ്വലാത്തു ജാമിഅ’ എന്നു വിളിച്ചു പറയല്‍ സുന്നത്തുണ്ട്. ചുരുങ്ങിയ രൂപം സാധാരണ രണ്ട് റക്അത്ത് സുന്നത്ത് നിസ്ക്കാരം പോലെ പെരുന്നാളിന്‍റെ നിയ്യത്ത് വെച്ച് നിസ്ക്കരിക്കാവുന്നതാണ്. ഒന്നാം റക്അതില്‍ വജ്ജഹ്തുവിനു ശേഷം ഫാതിഹക്കു മുന്പ് കൈ രണ്ടും ചുമലിനു നേരെ ഉയര്‍ത്തി ഏഴു തക്ബീര്‍ ചൊല്ലണം. ഓരോ തക്ബീറിനിടയിലും സുബ്ഹാനല്ലാഹി വല്‍ഹംദു ലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ വലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹില്‍അലിയ്യില്‍അളീം എന്നു പറയണം. ഒന്നാം റക്അത്തില്‍ ഫാത്തിഹക്ക് ശേഷം ഖാഫ് സൂറത്തും രണ്ടാം റക്അത്തില്‍ ഇഖ്തറബത്ത് സൂറത്തും ഉച്ചത്തില്‍ ഓതല്‍ സുന്നത്താണ്. അതിന് സൗകര്യമില്ലെങ്കില്‍ ഒന്നാം റക്അത്തില്‍ സബ്ബിഹിസ്മയും രണ്ടാം റക്അത്തില്‍ ഗാശിയ സൂറത്തും ഓതലാണ് സുന്നത്ത്. പെരുന്നാള്‍ നിസ്ക്കാരത്തിനു ശേഷം രണ്ട് ഖുത്വുബ സുന്നത്തുണ്ട്. സാധാരണ വെള്ളിയാഴ്ച ഓതാറുള്ള ഖുത്ബ പോലെയാണ് പെരുന്നാളിന്‍റെ ഖുതുബയുമെങ്കിലും ഒന്നാം ഖുതുബ ഒന്പത് തക്ബീര്‍ കൊണ്ടും രണ്ടാം ഖുത്വുബ ഏഴ് തക്ബീര്‍ കൊണ്ടുമാണ് തുടങ്ങേണ്ടത്. മുസ്ലിമിന്‍റെ ആഘോഷങ്ങളും പെരുന്നാളുകളും ബന്ധങ്ങള്‍ പുതുക്കുന്നതായിരിക്കണം. ബന്ധങ്ങള്‍ ചേര്‍ക്കുന്നതിന് ഇസ്ലാം വളരെ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. അയല്‍ വീടുകള്‍ സന്ദര്‍ശിക്കുകയും കുടുംബ ബന്ധം പുലര്‍ത്തുകയും രോഗികളെ സന്ദര്‍ശിക്കുകയും മഹാന്മാരുടെ മസാറുകള്‍ സന്ദര്‍ശിച്ച് പുണ്യം കരസ്ഥമാക്കുകയുമാകുന്പോള്‍ പെരുന്നാള്‍ കൂടുതല്‍ സന്തോഷദായകവും ആത്മീയ നിര്‍ഭരവുമാകുന്നു. ഫൈസല്‍ അഹ്സനി രണ്ടത്താണി http://risalaonline.com/2014/07/26/3561/ കൂടുതൽ പോസ്റ്റുകൾക്ക്‌ ഈ പേജ്‌ ലൈക്‌ ചെയ്യുക https://m.facebook.com/profile.php?id=230400840479876 http://shariyaayapaatha.blogspot.com/