2014 ഒക്‌ടോബർ 6, തിങ്കളാഴ്‌ച

യേശുദാസും ജീൻസ്‌ പേന്റും

         യേശുദാസ്‌ പറഞ്ഞതാണ്‌ ശരി പെൺകുട്ടികളുടെ ശരീര ഭാകങ്ങൾ കാഴ്ച്ച വസ്തുക്കളെ പോലെ തെരുവിൽ പ്രദർശിപ്പിക്കുന്നതിലൂടെയാണ്‌ എല്ലാ പീഢനങ്ങൾക്കും വഴിയൊരുങ്ങുന്നത്‌.

          ഡൽ ഹിയിൽ പെൺകുട്ടി പീഡിക്കപ്പെട്ടു എല്ലാവരും പ്രതികളെ തേടിപ്പോയി എന്നാൽ പെണ്ണേ നീ എന്തെ അർദ്ദ നഗ്നയായി നടക്കുന്നു? എന്നു ചോദിക്കാൻ ആരേയും തന്നെ കാണുന്നില്ല.

             യേശുദാസിന്‌ പാട്ടിനോട്‌ കമ്പം മരുമകൾക്ക്‌ ഡാൻസിനോടാണ്‌ കമ്പം എന്ന് കരുതി യേശുദാസിനോട്‌ പാട്ട്‌ നിർത്തണമെന്ന് പറയുന്നതിലെന്ത്‌ പ്രസക്തി ആ രീതിയിലാണ്‌ പലരുടേയും അഭിപ്രായങ്ങൾ നീളുന്നത്‌ യേശുദാസിന്റെ പ്രസ്ഥാവന വന്നപ്പോയേക്കും മരു മക്കളുടെ ഫോട്ടോകൾ കൊടുത്ത്‌ ആദ്ധ്യം കുടുംബത്തെ നന്നാക്കൂ എന്നായി പലരുടെയും കമന്റുകൾ.

           പി ഗീതയെ പോലുള്ളവർ യേശുദാസിന്റെ മാന്യാഭിപ്രായത്തെ ഫത്‌വയായി മുദ്രകുത്താനും മടിച്ചില്ല. റിപ്പോർട്ടർ ചാനലിൽ പാർവ്വതി എന്നവർ പറഞ്ഞു സൗദി പോലുള്ള ഇടങ്ങളിലാണ്‌ പെൺ പീഢനങ്ങൾ കൂടുതൽ നടക്കുന്നതിന്ന് ഈ അഭിപ്രായത്തെ അറിവില്ലായ്മയായെ കാണാൻ സാധിക്കൂ. അമേരിക്കയും മറ്റും പറഞ്ഞാൽ അത്‌ വാർത്താ പ്രാധാന്യം നേടില്ല. വാർത്താ പ്രാധാന്യം നേടണമെങ്കിൽ അത്‌ സൗദിയോ മുസ്ലിം രാഷ്ട്രങ്ങളോ ആയെ തീരൂ ഇതും ഈ ചേച്ചിയെ ഇത്‌ പറയിപ്പിക്കാൻ പ്രേരിപ്പിച്ചു കാണും. ചേച്ചിയോടായി പറയുന്നു അറിവില്ലാഴ്മ ഒരു കുറ്റമല്ല അത്‌ അഹങ്കാരമായി കൊണ്ടു നടക്കരുത്‌.

            ഏറ്റവും കൂടുതൽ സ്റ്റ്രീകൾ ശരീര പ്രദർശനം നടത്തുന്ന രാജ്യമാണ്‌ അമേരിക്ക അവിടെ മുക്കാൽ ഭാഗത്തോളം സ്ത്രീകൾ പീഢനങ്ങൾക്കിരകളാണ്‌. സ്ത്രീ ശരീരം കച്ചവടവസ്തുവക്കുന്ന മറ്റു രാജ്യങ്ങളുടേയു സ്ഥിതി മറ്റൊന്നല്ല. ഇന്ത്യ, യുകെ, മെക്സികോ, കാനഡാ, ജർമ്മനി, സ്വീഡൻ, റഷ്യ, ബെൽജ്യം, തായ്‌ലന്റ്‌ എന്നിവിടങ്ങളിലെയും സ്ഥിതി അതു തന്നെയാണ്‌. ഇവിടങ്ങളിലെല്ലാം പീഢിപ്പിക്കപ്പെടുന്നവരുടെ അത്രയും തന്നെ സ്ത്രീകൾ മാനനഷ്ടം മുന്നിൽ കണ്ട്‌ മിണ്ടാതിരിക്കുന്നവരാണ്‌.

           സ്ത്രീ പുരുഷന്‌ കാഴ്ച സുഖം കൂടിയാണ്‌ അതു കൊണ്ടാണ്‌ വിമർശിക്കപ്പെടുന്നതും.

            രണ്ടും മൂന്നും വയസ്സുള്ള പിഞ്ചു മക്കൾ എങ്ങനെ കാമ കേളിക്കിർക്കളാകുന്നു എന്നൊരു സംശയം പലപ്പോയും നമ്മുടെ മനസ്സുകളിൽ ഉദിക്കാറുണ്ട്‌.  അതിന്റെ കാരണം ആ കുട്ടിയല്ല അയാളുടെ അധമാവസ്നയെ മറ്റൊരു സ്ത്രീ ശരീരമോ അശ്ലീല സിനിമകളോ സിനിമാ പോസ്റ്ററുകളോ ആണ്‌ അവരെ അതിലേക്ക്‌ പ്രേരിപ്പിക്കുന്നത്‌.

              ഈ അഭിപ്രായത്തെ പലരും എതിർക്കാറുണ്ട്‌ അവർക്ക്‌ വേണ്ടി ഉരുദാഹരണം സമർപ്പിക്കുന്നു.

             നിസാര പ്രഷ്ണങ്ങളാൽ വിവാഹ ബന്ധം വേർപ്പെടുത്താൻ കോടതി വരാന്തകൾ കയറിയിറങ്ങുന്നവരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്താണ്‌ വിവാഹ ബന്ധം വേർപ്പെടുത്താൻ കാരണമെന്ന് നിങ്ങൾ അവരോട്‌ ചോദിച്ചു നോക്കുക അവരുടെ ഉത്തരം നിങ്ങളെ അത്ബുതപ്പെടുത്തിയേക്കാം. അവർ പറയുന്ന കാരണങ്ങൾ ചായ ചൂട്‌ പോരാത്തതിന്റെ പേരിൽ അല്ലെങ്കിൽ ഭർത്താവ്‌ വിളിച്ചപ്പോൾ എത്താൻ കുറച്ചു വഴുകി അതിന്റെ പേരിൽ എന്നെ തല്ലി വീട്ടിലുള്ളവരെക്കുറിച്ചനാവശ്യം പറഞ്ഞു എന്നൊക്കെ ആയിരിക്കാം.

          പക്ഷെ യഥാർത്ഥ കാരണം അതായിരിക്കില്ല. ആ ആഴ്ച്ചയിലോ അതിനു മുമ്പോ നടന്ന ഒരു വിശയത്തിന്റെ ബാക്കി ആയിരിക്കാം അതിനു കാരണം. ഒരു പ്രഷ്ണത്തിലങ്ങോട്ടുമിങ്ങോട്ടും വാക്ക്‌ വാദങ്ങളുണ്ടായി ആ സമയം എന്തോ കാരണങ്ങളാൽ ആ ദേശ്യം അപ്പോൾ തീർക്കാൻ സാധിച്ചില്ല ഇതായിരിക്കാം പിന്നീടുണ്ടാകുമ്ന ചെറിയ വിശയം  വലുതാകാൻ കാരണം മുമ്പ്‌ നടന്നത്‌ ഭാര്യ മറന്ന് കാണും. ഒരിക്കൽ ഉൽപാദിപ്പിച്ച ഹോർമ്മോൺ മനുഷ്യ ശരീരത്തിൽ നിന്ന് പോകുന്നില്ലെന്നതാണിതിന്റെ കാരണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ