2015 ജനുവരി 7, ബുധനാഴ്‌ച

വഫാത്തുന്നബിയ്യ് 3‌

വഫാത്തുന്നബിയ്യി ﷺ

ഭാഗം - 3
==================
بِسْــــــــــــــــمِ اللَّهِ الرَّحْمَنِ الرَّحِيْـــمِ

اللهم صل على النور وآله وسلم

മുത്ത് നബി ﷺ തങ്ങള്‍ക്ക് പള്ളിയിലേക്ക്‌ നടക്കാന്‍ കഴിയുന്നില്ല...

പള്ളിയില്‍ ആളുകള്‍ സുബഹി നിസ്കാരത്തിന് റസൂലുല്ലാഹി ﷺ തങ്ങളെ കാത്തിരിക്കുയാണ്.

മറ്റൊരാളെ ഇമാമായി നിര്‍ത്തേണ്ട ഘട്ടം വന്നിരിക്കുന്നു.
മുത്ത് റസൂല്‍ ﷺ തങ്ങള്‍ ആയിശ ബീവി (റ) യോട് ഇങ്ങനെ ആവശ്യപ്പെട്ടു..

"അബൂബക്കറിനെ വിളിക്കൂ.. അദ്ധേഹം ഇമാമായി നില്‍കട്ടെ..

ആയിശ ബീവി (റ) ഇങ്ങനെ മറുപടി നല്‍കി:

"എന്‍റെ പിതാവ് ലോലഹൃദയനാണ്. ഖുര്‍ആന്‍ ഓതുമ്പോള്‍ കരഞ്ഞുപോകും ഇമാമത്ത് നില്‍കാന്‍ അദ്ധേഹത്തെ കൊണ്ടാവില്ല."

"അബൂബക്കറിനെ വിളിക്കൂ.. അദ്ധേഹം നിസ്കാരത്തിനു നേതൃത്വം നല്‍കട്ടെ.."

വീണ്ടും റസൂല്‍ ﷺ തങ്ങള്‍ ആവശ്യപ്പെട്ടു.

"എന്‍റെ പിതാവ് വളരെ ദുര്‍ബ്ബലനാണ്. നിസ്കാരം നയിക്കാന്‍ മാത്രം അദ്ധേഹം ശക്തനല്ല"

ആയിശ ബീവി (റ) ഒന്നുകൂടി പറഞ്ഞു നോക്കി.

വേദനകൊണ്ട് പുളയുകയായിരുന്ന മുത്ത് നബി ﷺ തങ്ങള്‍ ശബ്ദമുയര്‍ത്തി..

"അബൂബക്കറിനോട് നിസ്കാരത്തിനു നേതൃത്വം നല്‍കാന്‍ പറയൂ, നിങ്ങള്‍ സ്ത്രീകള്‍ യൂസുഫ്‌ നബി(അ)യെ കുടുക്കാന്‍ നോക്കിയവരല്ലേ..."

മുത്ത് നബി ﷺ തങ്ങള്‍ പുതിയ നേതാവിനെ കണ്ടെത്തുകയാണ് ആയിശ ബീവി (റ)ക്ക് മനസ്സിലായി..

തങ്ങള്‍ എന്‍റെ വീട്ടിലാണ്. താന്‍ സ്വാധീനം ചെലുത്തി പിതാവിനെ നേതൃ സ്ഥാനത്ത്‌ എത്തിച്ചതാണെന്ന്‍ ആരെങ്കിലും തെറ്റുധരിക്കുമോ..??

അതാണ് ബീവിയുടെ ഭയം..

ഇത് ഉറച്ച തീരുമാനമാണ്..

ആയിശ ബീവി (റ) പിന്നെ ഒന്നും പറഞ്ഞില്ല..

പിതാവിനെ വരുത്തി,

മുത്ത് റസൂല്‍ ﷺ തങ്ങള്‍ അദ്ധേഹത്തോട് നിസ്കാരത്തിന് നേതൃത്വം നല്‍കാന്‍ പറഞ്ഞു

അദ്ധേഹം വിഷമിച്ചുപോയി,

പ്രവാചകര്‍ ﷺ ക്ക് പകരം താന്‍ ഇമാമാവുക...!!!!

എങ്ങനെ തനിക്കതിനു കഴിയും..??

ഹൃദയം കിടുകിടാ വിറച്ചു,

പള്ളിയിലേക്ക്‌ നടന്നു..

പള്ളിയില്‍ നിറയെ സത്യവിശ്വാസികള്‍. അവര്‍ സുബഹി നിസ്കാരത്തിന് പ്രതീക്ഷിച്ചിരിക്കുകയാണ്.

ഇഖാമത്ത്‌ കൊടുത്തു, അബൂബക്കര്‍ (റ) ഇമാമായി നില്‍കുന്നു..

പള്ളിയില്‍ മുത്ത് നബി ﷺ തങ്ങളെ കാണാത്ത ദുഃഖം.

ആ ദുഖത്തോടെ ജനം അണിനിരന്നു,

അബൂബക്കര്‍(റ) പരവശ്യത്തോടെയാണ് നില്‍ക്കുന്നത്.
"الله أكبر"
എങ്ങനെയോ പറഞ്ഞൊപ്പിച്ചു

നിസ്കാരം തുടങ്ങി, മനസ്സ് നിസ്കാരത്തില്‍ മുഴുകി..

കര്‍മങ്ങള്‍ പൂര്‍ത്തിയായി, നിസ്കാരം കഴിഞ്ഞു,

വല്ലാത്തൊരു പരീക്ഷണം കടന്നുപോയി.

നിസ്കാരത്തിനു നേതൃത്വംനല്‍കുന്നതിനു അബൂബക്കര്‍ (റ) വന്നതോടെ മുത്ത് നബി ﷺ തങ്ങള്‍ക്ക് രോഗം ഗുരുതരമാണെന്ന് മദീനയിലുള്ളവര്‍ക്ക് മനസ്സിലായി.

സംസാരിക്കാന്‍ പ്രയാസപ്പെടുന്ന അവസ്ഥ.

സര്‍വ്വ ലോകത്തിനും കരുണ്യമായ മുത്ത് നബി ﷺ തങ്ങളെ അവസ്ഥ എല്ലാവരെയും വിഷമിപ്പിച്ചു.

എന്തെങ്കിലും ഔഷധം നല്‍കണമെന്ന് തീരുമാനിച്ചു.

മൈമൂന ബീവി(റ)യുടെ സഹോദരിയാണ് അസ്മാ ബീവി(റ), അവര്‍ അബ്സീനയില്‍ ഹിജ്റ പോയപ്പോള്‍ അവിടുന്നൊരു ഔഷധം ഉണ്ടാക്കാന്‍ പഠിച്ചിരുന്നു.

ഫലപ്രദമായൊരു ഔഷധം.

അവര്‍ അത് തയ്യാറാക്കി.

മുത്ത് നബി ﷺ തങ്ങള്‍ അബോധാവസ്ഥയിലായ ഒരു ഘട്ടത്തില്‍ ഔഷധം കുടിപ്പിച്ചു.

ബോധം വന്നപ്പോള്‍ റസൂലുല്ലാഹി ﷺ തങ്ങള്‍ ചോദിച്ചു:
"നിങ്ങള്‍ എന്തിനത് ചെയ്തു..???

അല്ലാഹു എനിക്ക് രക്ഷയേകിയ രോഗമാണിത്."

ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക

صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
اَللَهُمَ صَلِ عَلَي سَيِدِنَا مُحَمَّدْ يَا رَبِّ صَلِ عَلَيهِ وَسَلَّمَ

                      )തുടരും...
********************
Pls visit & like our fb page www.facebook.com/thwaibathuthwaha

വഫാത്തുന്നബിയ്യ്‌ 2

ഭാഗം - 2
===================

വിശുദ്ധ ഖുര്‍ആനിലെ അവസാനത്തെ രണ്ട് ചെറിയ സൂറത്തുകള്‍

"മുഅവ്വിദത്തൈനി"

ഈ സൂറത്തുകള്‍ ഒതിയാല്‍ വമ്പിച്ച പ്രതിഫലം ലഭിക്കും. ഇവ ഓതി മന്ത്രിച്ചാല്‍ ആശ്വാസം കിട്ടും.

മുത്ത് ﷺ തങ്ങള്‍ക്ക് പനിയും തലവേദനയും വര്‍ദ്ധിച്ചു വരുമ്പോള്‍ ആയിശ ബീവി (റ) ഈ സൂറത്തുകള്‍ ഓതി റസൂലുല്ലാഹി ﷺ തങ്ങളെ മന്ത്രിക്കും
.
അപ്പോള്‍ നേര്‍ത്ത ആശ്വാസം തോന്നും, മുഖം തെളിയും.

മുത്ത് നബി ﷺ തങ്ങള്‍ പല ദുആകളും അവരെ പഠിപ്പിച്ചിരുന്നു, അവയെല്ലാം ഓര്‍മയിലുണ്ട്.

ആയിശ ബീവി (റ) അത്തരം ദുആകള്‍ ഓതുകയും മന്ത്രിക്കുകയും ആ പുണ്യ മേനിയില്‍ തടവിക്കൊടുക്കുകയും ചെയ്യുന്നുണ്ട്.

നബി ﷺ തങ്ങളുടെ വേദന ബീവിയെ അസ്വസ്ഥയാക്കി.

അതൊരു ബുധനാഴ്ചയായിരുന്നു,

പനി കഠിനമായി, എന്തൊരു ചൂട്, വേദന വര്‍ദ്ധിച്ചു,

മുത്ത് നബി ﷺ തങ്ങള്‍ക്ക് ബോധക്ഷയം സംഭവിച്ചു.

ബോധം തെളിഞ്ഞപ്പോള്‍ മുത്ത് നബി ﷺ തങ്ങള്‍ ഇങ്ങനെ പറഞ്ഞു:

" ഏഴ് കിണറുകളില്‍ നിന്ന്‍ ഏഴ് പാത്രം വെള്ളം കൊണ്ടുവരുക.."

ആളുകള്‍ പാത്രവുമായി ഓടി !!

അപൂര്‍വ്വ സ്വഭാവമുള്ളോരു കുളി !!!

കുറച്ചു നേരം ഇത് തുടര്‍ന്നു,

"മതി മതി ഇനി മതി." മുത്ത് നബി ﷺ തങ്ങള്‍ അരുളി.

കുളി നിര്‍ത്തി. നേര്‍ത്ത ആശ്വാസം...

അല്‍ഹംദുലില്ലാഹ്...

മുത്ത് നബി ﷺ തങ്ങളുടെ പുണ്യവദനം തെളിഞ്ഞു, സംസാരിക്കാന്‍ കഴിയുന്നുണ്ട്.

തലവേദന വിട്ടുമാറിയില്ല..

തലവേദന കൂടിയപ്പോള്‍ ഷറഫാക്കപ്പെട്ട ശിരസ്സില്‍ തുണികൊണ്ട് വരിഞ്ഞു കെട്ടി.

പരസഹായത്തോടെ ഹബീബ്‌ തങ്ങള്‍ പള്ളിയിലെത്തി.
മിമ്പറില്‍ ഇരുന്നു.

അല്‍ഹംദുലില്ലാഹ്...

അവിടുന്ന്‍ അല്ലാഹുവിനെ സ്തുതിച്ചു
ഉഹ്ദ്‌ യുദ്ധത്തില്‍ പങ്കെടുത്തവരെ കുറിച്ച് ഓര്‍മപ്പെടുത്തി, ഉഹ്ദില്‍ ശഹീദായവരെ അനുസ്മരിച്ചു, അവര്‍ക്കു വേണ്ടി ദുആ ചെയ്തു.
കുറച്ചു കാര്യങ്ങള്‍ പറഞ്ഞു.

അല്പ നേരം നിര്‍ത്തി, ശക്തി സംഭരിച്ച ശേഷം വീണ്ടും തുടര്‍ന്നു..

"ഐഹികജീവിതമോ പാരത്രിക ജീവിതമോരണ്ടാലൊന്ന് തിരഞ്ഞെടുക്കാനുള്ള സ്വതന്ത്രം അല്ലാഹു അവന്‍റെ ഒരു ദാസന് നല്‍കി. എന്നാല്‍ ആ ദാസന്‍ അല്ലാഹുവിങ്കലുള്ളത് തിരഞ്ഞെടുത്തു."

സദസ്സ് നിശബ്ദമായിരുന്നു, ചലനമില്ല
തലയില്‍ പക്ഷി ഇരിക്കുന്നത് പോലെ അവര്‍ നിശ്ചലമായിരുന്നു.

അപ്പോളതാ ഒരു കരച്ചില്‍..!!!!

അബൂബക്കര്‍ സിദ്ധിഖ്(റ)വിന്‍റെ കരച്ചില്‍..

മുത്ത് നബി ﷺ തങ്ങള്‍ ആരെ പറ്റിയാണ് പറഞ്ഞെതെന്ന്‍ പലര്‍ക്കും മനസ്സിലായില്ല. അബൂബക്കര്‍ സിദ്ധീഖ്(റ)വിന് മനസ്സിലായി.

മുത്ത് നബി ﷺ തങ്ങളെ തന്നെയാണ് സൂചിപ്പിച്ചത്‌. അതോര്‍ത്തപ്പോള്‍ സിദ്ധീഖുല്‍ അക്ബര്‍(റ)വിനു സഹിക്കാന്‍ കഴിഞ്ഞില്ല...

കരഞ്ഞുപോയി..

തേങ്ങിക്കരഞ്ഞു കൊണ്ട് അവര്‍ പറഞ്ഞു:

"അങ്ങേക്ക് പകരം ഞങ്ങളുടെ ജീവനും മക്കളെയും ബലിയര്‍പ്പിക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ്."

മുത്ത് നബി ﷺ തങ്ങള്‍ അത് ശ്രദ്ധിച്ചു.

ആഗ്യം കാണിച്ചു നബി ﷺ തങ്ങള്‍ മൊഴിഞ്ഞു:

"അബൂബക്കര്‍ ധൈര്യമായിരിക്കൂ.."

മുത്ത് നബി ﷺ തങ്ങള്‍ അബൂബക്കര്‍(റ) വിനോട് പറഞ്ഞു:

എന്‍റെ സ്വഹാബത്തില്‍ നിങ്ങളെക്കാള്‍ പ്രിയമുള്ളവരായി ഒരാളുമില്ല.. താങ്കള്‍ എന്‍റെ ആത്മമിത്രമാണ്,
അള്ളാഹു അവന്‍റെ സന്നിദിയില്‍ ഒരുമിച്ച് കൂട്ടും വരെ ഈ സാഹോദര്യം നിലനില്‍ക്കും. സത്യവിശ്വസത്തില്‍ അടിത്തറയിട്ട സൗഹൃദമാണിത്"

സദസ്സിനോട് കാര്യം ഉണര്‍ത്തി,

"മുഹാജിര്‍ സമൂഹമേ...

അന്‍സാറുകള്‍ക്ക് നന്മ ചെയ്യുക, നന്മ മാത്രം കാംക്ഷിക്കുക. മുസ്ലിം സമുദായം എണ്ണത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കും.
അന്‍സാറുകള്‍ ഇന്നുള്ളത്‌ മാത്രം, അവര്‍ വര്‍ദ്ധിക്കുകയില്ല.

അവര്‍ എന്‍റെ സ്വന്തക്കാര്‍....

എനിക്ക് അഭായമാണവര്‍....

എന്‍റെ വിശ്വസ്ഥരായ സ്വഹാബത്ത്, അവര്‍ക്ക്‌ ഗുണം ചെയ്യുക...

അവരില്‍ ന്യൂനതയുള്ളവരോട് കരുണ കാണിക്കുക..
അവരോട് വിട്ടുവീഴ്ച്ച ചെയ്യുക..."

പ്രസംഗം നിര്‍ത്തി.

റസൂലുല്ലാഹി ﷺ തങ്ങള്‍ ആയിശ(റ) യുടെ വീട്ടിലേക്ക്‌ മടങ്ങി.

പ്രസംഗം കാരണമായി അവിടുന്ന്‍ വലിയ ക്ഷീണത്തിലായി.

ഉറങ്ങാന്‍ കിടന്നു, ഉറക്കം വരുന്നില്ല..

ഊണും ഉറക്കവുമെല്ലാം നഷ്ടപ്പെട്ടിരുന്നു...

പനിയും തലവേദനയും നിരന്തരം വര്‍ധിക്കുകയാണ്...

ഉറങ്ങാത്ത രാത്രി...

ആയിശ ബീവി(റ)യും ഉറങ്ങിയില്ല, മറ്റുഭാര്യമാര്‍ക്കും ഉറക്കമില്ല...

നേരം പുലര്‍ന്നു...

പുന്നാര നബി ﷺ തങ്ങള്‍ക്ക് തീരെ വയ്യ..

ഹബീബുല്ലാഹി ﷺ തങ്ങള്‍ക്ക് പള്ളിയില്‍ പോകാന്‍ പ്രയാസം ..

സുബഹി നിസ്കാരത്തിനു ആര് നേതൃത്വം നല്‍കും...??

മദീനത്തെ പള്ളിയില്‍ ആളുകള്‍ വന്നു തുടങ്ങി, അവര്‍ ഇമാമിനെ കാത്തിരിക്കുന്നു..

മറ്റൊരാളെ ഇമാമായി നിര്‍ത്തേണ്ട ഘട്ടം വന്നിരിക്കുന്നു...

ആരാവും പുതിയ ഇമാം....????

((((((((((+))))))))))((((((((((തുടരും))))))))))((((((((((+))))))))))

ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക

صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
اَللَهُمَ صَلِى عَلَي سَيِدِنَا مُحَمَّدْ يَا رَبِّ صَلِى عَلَيهِ وَسَلَّمَ

സ്വലാത്ത് ചൊല്ലി Share ചെയ്യുക.....

lllllllllllllllപേജില്‍ ലൈക്കാന്‍ മറക്കരുത് llllllllllllll

Pls visit & like our fb page:

https://www.facebook.com/thwaibathuthwaha

വഫത്തുന്നബിയ്യി 1

വഫത്തുന്നബിയ്യി ﷺ
ഭാഗം - 1
===================

بِسْــــــــــــــــمِ اللَّهِ الرَّحْمَنِ الرَّحِيْـــمِ

اللهم صل على النور وآله وسلم

ഹിജ്റ 11, സഫര്‍ 12

ജന്നത്തുല്‍ ബഖീഇല്‍ അന്നൊരു ഖാബറടക്കല്‍ നടന്നു, നബി ﷺ തങ്ങള്‍ അതില്‍ പങ്കെടുക്കാന്‍ പോയി.
അവിടെ നിന്ന് മടങ്ങുമ്പോള്‍ നേര്‍ത്ത തലവേദന തോന്നി..

പിന്നെ അത് വര്‍ദ്ധിച്ചു..

കലശലായ തലവേദന...!!!

പുണ്യ പൂമേനിയുടെ ഊഷ്മാവ്‌ വര്‍ദ്ധിച്ചു..
നല്ല പനി, വല്ലാത്ത ക്ഷീണം..!!

നബി ﷺ തങ്ങള്‍ക്ക് രോഗം .!!!

ഇതിനു മുമ്പ്‌ കടുത്ത രോഗം വന്നിട്ടില്ല...
രോഗ വിവരം ഭാര്യമാരെ വിഷമിപ്പിച്ചു.

ഹിജ്റ ആറാം വര്‍ഷം രോഗം വന്നു. അന്ന് ഭക്ഷണത്തോട് വെറുപ്പ്‌ തോന്നി. 
പിന്നെ രോഗം മാറി

ഹിജ്റ ഏഴാം വര്‍ഷത്തില്‍ വിഷം കലര്‍ന്ന മാംസം ചവച്ചതിന്‍റെ കാരണത്താല്‍ രോഗം വന്നു. അതിന്‍റെ ശല്യം ഇടക്ക് ഉണ്ടാകാറുണ്ട്.

എങ്കിലും ഇതുപോലെ കടുത്ത രോഗം വന്നിട്ടില്ല.
13 ദിവസം രോഗം നീണ്ടുനിന്നു.

രോഗിയാണെങ്കിലും നിസ്കാരത്തിനു നേതൃത്ത്വം നല്‍കാനായി പള്ളിയിലെത്തും.

നല്ല വേദന സഹിച്ചുകൊണ്ടാണ് മുത്ത് നബി ﷺ തങ്ങള്‍ നിസ്കാരത്തിന് നേതൃത്ത്വം നല്‍കുന്നത്.

മസ്ജിദുന്നബവിയില്‍ ആകെ വിഷാദം നിറഞ്ഞു.
നിസ്കാരം കഴിഞ്ഞു വീട്ടിലേക്ക്‌ മടങ്ങും.

"നാളെ ഞാന്‍ എവിടെയായിരിക്കും..??" പുന്നാര നബി ﷺ തങ്ങള്‍ പത്നിമാരോട് ചോദിച്ചു.

ഇങ്ങനെ ചോതിക്കുന്നതെന്തിനാണെന്ന്..?? ഭാര്യമാര്‍ പരസ്പരം ചോദിച്ചു.., അവര്‍ക്കു കാര്യം പിടികിട്ടി..
ആയിശ ബീവി (റ) യുടെ വീട്ടിലെത്താന്‍സമയമായോ എന്നാണ് ചോദിക്കുന്നത്.

അവര്‍ ഒരു തീരുമാനത്തിലെത്തി, രോഗം സുഗപ്പെടുന്നതുവരെ ആയിശ ആയിശ ബീവി (റ) യുടെ വീട്ടില്‍ താമസിക്കട്ടെ..

ഭാര്യമാര്‍ ഈ തീരുമാനം റസൂല്‍ ﷺ തങ്ങളെ അറിയിച്ചു. 
ആ മുഖത്ത് പ്രസന്ന ഭാവം, അവരുടെ തീരുമാനം സന്തോഷത്തോടെ സ്വീകരിച്ചു.

ഒറ്റക്ക് നടന്നുപോകാനാകില്ല..

രണ്ട് പ്രമുഖ സ്വാഹബിമാര്‍ സഹായത്തിനെത്തി, അബ്ബാസ്‌ (റ) വും അലിയ്യുബ്നു അബീത്വാലിബ് (റ) വും.

ഇവരുടെ ചുമലില്‍ പിടിച്ചാണ് റസൂലുല്ലാഹി ﷺ തങ്ങള്‍ ആയിശ ബീവി (റ) യുടെ വീട്ടിലെത്തിയത്‌.
വീടെന്ന് പറഞ്ഞാല്‍ പള്ളിയോട് ചേര്‍ന്നുള്ള മുറിയാണ്.

അവസാനത്തെ ഒരാഴ്ച്ച മുത്ത് നബി ﷺ തങ്ങള്‍ അവിടെയാണ് താമസിച്ചത്.

((((((((((())))))))))))തുടരും((((((((((()))))))))))

ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക

صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
اَللَهُمَ صَلِى عَلَي سَيِدِنَا مُحَمَّدْ يَا رَبِّ صَلِى عَلَيهِ وَسَلَّمَ

സ്വലാത്ത് ചൊല്ലി Share ചെയ്യുക.....

lllllllllllllllപേജില്‍ ലൈക്കാന്‍ മറക്കരുത് llllllllllllll

Pls visit & like our fb page:

https://www.facebook.com/thwaibathuthwaha

2015 ജനുവരി 6, ചൊവ്വാഴ്ച

നബി ദിനം: ആഘോഷ രീതികള്‍ ഇസ്ലാമികമാകട്ടെ!

നബി ദിനം: ആഘോഷ രീതികള്‍ ഇസ്ലാമികമാകട്ടെ!
(Let our celebrations be within Islamic sharia constrains)

റബീഉല്‍ അവ്വല്‍ 12, മുസ്ലിമിനെ സമ്പന്ധിച്ചിടത്തോളം അവന്‍ ഏറ്റവും സന്തോഷിക്കുന്ന ദിവസം.. ഈ ലോകത്തിനു മൊത്തം രഹ്മത്തായി അയക്കപ്പെട്ട, ഈ ലോകം തന്നെ സൃഷ്ട്ടിക്കാന്‍ കാരണക്കാരനായ മുത്തു നബി (സ) യുടെ ജന്മദിനം. ലോകത്താകമാനം നബിയെ സ്നേഹിക്കുന്ന യഥാര്‍ത്ഥ സത്യ വിശ്വാസികള്‍ സന്തോഷം കൊണ്ടാടുന്ന ദിവസം.

താന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം തന്റെ സഹോദരനും വകവെച്ചു കൊടുക്കണമെന്ന് ലോകത്തെ പഠിപ്പിച്ച പ്രവാചകന്‍.. (സ)

തന്റെ സഹോദരന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിക്കുന്നത് പോലും ഒരു പുണ്യകര്‍മ്മമാണ് എന്ന് പഠിപ്പിച്ച പ്രവാചകന്‍.. (സ)
എങ്ങനെ ആഘോഷിക്കാതിരിക്കും?......

റബീഉല്‍ അവ്വലിന്റെ ഈ സുദിനം പ്രവാചക സന്ദേശങ്ങളെ പൊതു സമൂഹത്തിലേക്കു എത്തിക്കാനും അത് ജീവിതത്തില്‍ നാം പകര്‍ത്തുന്നുണ്ട് എന്ന് ഒന്ന് കൂടി വിലയിരുത്താനും കൂടിയുള്ള നല്ല ഒരവസരമാണ്..

ഇസ്ലാമില്‍ അനുവദനീയമായ ആഘോഷങ്ങളായ രണ്ടു പെരുന്നാളുകള്‍, വിവാഹം തുടങ്ങിയവയില്‍ അനിസ്ലാമിക ആചാരങ്ങളും ചെയ്തികളും വന്നു ചേരുന്നത് ഇന്ന് സഹൂഹത്തില്‍ ഒരു സ്ഥിരം കാഴ്ചയാണ്..

ഗാനമേള, സിനിമ, മദ്യം, ഒപ്പന, വേഷം കേട്ടു, വധൂവരന്മാരെ വഴിയില്‍ ഇറക്കി കാളവണ്ടി/കുതിരവണ്ടി നാടകങ്ങള്‍ തുടങ്ങി അനിസ്ലാമികമായ ഒരു പാട് ആചാരങ്ങള്‍ ഇന്ന് ഇത്തരം ഹലാലായ ആഘോഷങ്ങളെ ഹറാമിന്റെ വഴിയിലേക്ക് എത്തിക്കുകയും അതിന്‍റെ പവിത്രത നഷ്ട്ടപ്പെടുത്തുകയും ചെയ്യുന്നു എന്നത് നാം വിസ്മരിച്ചു കൂടാ..

ഇസ്ലാമില്‍ രണ്ടു പെരുന്നാളുകള്‍ (ഈദ്) കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ ആഘോഷമായി കാണുന്ന ദിവസമാണ് "ഈദ് മീലാദ് നബി" അല്ലെങ്കില്‍ നബി ദിനം. നബി ദിനത്തില്‍ ആഘോഷിക്കണം, ആഹ്ലാദിക്കണം എന്ന കാര്യത്തില്‍ വിശ്വാസികള്‍ക്കിടയില്‍ തര്‍ക്കമില്ല..

പക്ഷെ,,,

പലപ്പോഴും ഈമാനിന്‍റെ കാഠിന്യവും അറിവില്ലായ്മയും ആവേശവും ഒത്തു ചേരുമ്പോള്‍ നബി ദിന ആഘോഷങ്ങള്‍ അനിസ്ലാമിക രീതിയിലേക്ക് വഴുതി മാറാറുണ്ട്.

ഞാന്‍ നിരീക്ഷിച്ച ചില അനുഭവങ്ങള്‍ ഇവിടെ പങ്കു വെക്കാം:

നബി ദിന കേക്ക് മുറിക്കുക

പുലി , കുതിര, ഒടകം തുടങ്ങിയ വേഷം കെട്ടി ആടുക

ഇന്ത്യയുടെ മിലിറ്ററി വസ്ത്രം ധരിച്ചുള്ള പ്രകടനം (മറ്റു മതസ്ഥര്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്)

സ്ത്രീകള്‍ പാതി വസ്ത്രം ധരിച്ച ഘോഷ യാത്രകള്‍

സിനിമാ പാട്ടുകള്‍ വെച്ചുള്ള ഡാന്‍സ് ഘോഷയാത്രകള്‍ (പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍, പൂനയില്‍ ഒക്കെ ചെന്നാല്‍ മൂക്കത്ത് കൈ വെച്ച് പോകും)

മറ്റു മതസ്ഥരുടെ ആരാധനാ-പൂജാ രീതികള്‍ അനുകരിക്കല്‍ (കൂടുതലും ഉത്തരേന്ത്യയില്‍)

ഉത്തരേന്ത്യയില്‍ പലപ്പോഴും ഗണപതി മഹോല്സവ് പോലുള്ള അമുല്സിം ആഘോഷങ്ങലോടുള്ള ഒരു പകരം വീട്ടലായാണ് അറിവില്ലാത്ത മുസ്ലിം നാമധാരികള്‍, ഈദ് മീലാദു നബിയെ കാണുന്നതും ആഘോഷിക്കുന്നതും..

മദീന ഷരീഫില്‍ റൌളക്ക് പരിസരത്ത് വെച്ച് ചില വിശ്വാസികള്‍ റബീഉല്‍ അവ്വല്‍ 12 നു സബ്ഹിക്ക് ശേഷം നടത്തിയ ഉച്ചത്തില്‍ ഉള്ള തക്ബീര്‍ വിളികളും ശാന്ത സുന്ദരമായ മദീനയുടെ ക്രമസമാധാനം തകര്‍ക്കും വിധം ഉള്ള കാട്ടി കൂട്ടലും ഹബീബിനോടുള്ള അപമാര്യാധയല്ലേ? ഹബീബിന്റെ ശബ്ദത്തിനു മുകളില്‍ നമ്മുടെ ശബ്ദം ഉയരാന്‍ പാടില്ല എന്നതാന് ഇസ്ലാമിക അദ്ധ്യാപനം എന്നിരിക്കെ!!

ഇവിടെ ചില ബോധവല്‍ക്കരണം തീര്‍ച്ചയായും ആവശ്യമാണ്‌.. നബിയോടുള്ള സ്നേഹം പ്രകടിപ്പിക്കാനും നബിയുടെ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും സ്വയം ജീവിതത്തില്‍ പകര്‍ത്തുന്നുണ്ട് എന്ന് ആത്മപരിശോധന ചെയ്യാനും ഉള്ള അവസരമാണ് റബീഉല്‍ അവ്വല്‍..

സലാത്ത് വര്‍ധിപ്പിക്കുക, മദ്ഹുകള്‍ പാടുക, നോമ്പ്എടുക്കുക, സമാധാന പരവും ഇസ്ലാമികവുമായ സന്ദേശ റാലികള്‍ നടത്തുക, സ്വയം ജീവിതം നബി ചര്യകള്‍ അനുസരിച്ച് ക്രമീകരിക്കുക, കുടുംബ ബന്ധങ്ങള്‍ പുതുക്കുക, രോഗികളെ സന്ദര്‍ശിക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകുക തുടങ്ങി നിരവധി ഇസ്ലാമിക സന്ദേശ പ്രവര്‍ത്തങ്ങള്‍/പ്രചാരണങ്ങള്‍ കൊണ്ട് നമ്മുടെ ആഘോഷ രീതികള്‍ ഇസ്ലാമികമാക്കാവുന്നതാണ്..

അറിവിലാത്ത ചില മുസ്ലിം നാമധാരികള്‍ നബി ദിനത്തിന്‍റെ പേരില്‍ നടത്തുന്ന ഇത്തരം അനിസ്ലാമിക ആഘോഷങ്ങള്‍ ചൂണ്ടിക്കാണ്ടി ചിലര്‍ തങ്ങളുടെ വികലമായ പുത്തന്‍ ആശയങ്ങളെ വളര്‍ത്താന്‍ തെറ്റിധാണാ ജനകമായ രീതിയല്‍ പ്രചാരണങ്ങള്‍ നടത്തുന്നു എന്ന കാര്യവും വിശ്വാസി സമൂഹം കരുതിയിരിക്കണം!

ലോകത്തെമ്പാടുമുള്ള വിശ്വാസികള്‍ കൊണ്ടാടുന്ന ഇസ്ലാമിക ആഘോഷങ്ങളില്‍ ഇത്തരം അനിസ്ലാമിക രീതികള്‍ കടന്നു കൂടാതിരിക്കാന്‍ ശക്തമായ ബോധവല്‍ക്കരണവും പ്രയത്നവും നടത്താന്‍ പണ്ഡിത നേതൃത്വവും മഹല്ല് നേതൃത്വവും എല്ലാ വിശ്വാസി സമൂഹവും മുന്നോട്ടു വന്നില്ലെങ്കില്‍ നമ്മുടെ യഥാര്‍ത്ഥ ആഘോഷങ്ങള്‍, പല അനിസ്ലാമിക കോപ്രായങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വഴി മാറുന്ന കാലം വിദൂരമല്ല!

2015 ജനുവരി 4, ഞായറാഴ്‌ച

എന്റെ പ്രവാചകൻ സുഗന്ധമായിരുന്നു

"എന്റെ പ്രവാചകൻ സുഗന്ധമായിരുന്നു"
""""""""""""""""""""

"ആ ജീവിതവും, വഫാത്തും
ആ മനസ്സുപോലെ സുഗന്ധം"

മുത്തായ നബിയുടെ
മനസ്സ് കണ്ടവർ എത്രപേരുണ്ട്?

മാതാവും പിതാവുമില്ലാതെ
വളർന്ന ബാല്യത്തിന്റെ
രാത്രികളിൽ
പിതൃവ്യൻ അബൂത്വാലിബിനൊപ്പം കിടക്കുമ്പോൾ,

തൊട്ടടുത്ത മുറിയിൽ അബ്ദുൽ മുത്തലിബിന്റെ മക്കൾ അവരുടെ മാതാപിതാക്കൾക്കപ്പം ഉറങ്ങുമ്പോൾ,

ഏകനായി ഉറങ്ങിയിരുന്ന
" മുഹമ്മദ്‌ "
എന്ന ബാലന്റെ കണ്ണുകളിൽ നിന്നും ആരുമറിയാതെ ഉതിർന്നുവീണ കണ്ണുനീർ നമ്മളാരും കണ്ടിട്ടില്ല!

➖അറിയുമോ""

"ആ കണ്ണുനീർത്തുള്ളികൾക്കും
സുഗന്ധമായിരുന്നു"

കോടീശ്വരിയായ
ഖദീജാബീവി
മുൻകൈ എടുത്തുനടത്തിയ വിവാഹത്തിലെ,

രാത്രിയിലെ പ്രമാണി സൽക്കാരത്തിൽ
അബൂജഹലും കൂട്ടരും
��ദരിദ്രൻ മുഹമ്മദിനെ മാത്രമേ ഖദീജക്ക് കിട്ടിയുള്ളൂ��
എന്നു പരിഹസിച്ചപ്പോൾ, അഭിമാനം പൊള്ളിയ ആ മുത്തിനെ തുണച്ചു
ഖദീജാബീവി (റ) പറഞ്ഞു:-
��എന്റെ ഭർത്താവ് ദരിദ്രനല്ല, എന്റെ സ്വത്തെല്ലാം ഇനി മുഹമ്മദിന്റെതാണ്��
എന്ന്!!!

നബിയുടെ മനസ്സിന്റെ സുഗന്ധം പൂർണ്ണമായി അറിഞ്ഞ ഖദീജാബീവി(റ),
നബിക്ക് ഒരേസമയം
ഭാര്യയും മാതാവും പിതാവും ആയിരുന്നു.

ഖദീജാബീവി(റ) മരണപ്പെട്ടപ്പോൾ പെണ്മക്കളെയും ചേർത്തുപിടിച്ചുകരഞ്ഞ രാത്രികളിൽ
��എന്റെ ഖദീജാ��
എന്നുപറഞ്ഞ് വിലപിച്ച നബിയെ നമ്മൾ അറിഞ്ഞിട്ടില്ല.

""ആ നബിയെ അറിഞ്ഞത് മകൾ ഫാത്തിമാ ബീവി(റ) മാത്രമാണ്.

അതുകൊണ്ടാണല്ലോ
മുത്തുനബിയെ ഖബറടക്കി വന്നവരോട്:- ��നബിയുടെമേൽ മണ്ണിടാൻ നിങ്ങൾക്കെങ്ങനെ തോന്നി�� എന്നുപറഞ്ഞ് മഹതി കരഞ്ഞത്.
ആറുമാസം കഴിഞ്ഞ് മരിക്കുംവരെ ആരോടുമൊന്നും മിണ്ടാതെ ജീവിച്ചത്.

'എത്രയും പെട്ടെന്ന് മരിച്ച് പിതാവിനൊപ്പം ചേരാൻ ആ പുത്രി ആഗ്രഹിച്ചത് ആ മനസ്സിന്റെ സുഗന്ധം അറിഞ്ഞത്‌കൊണ്ടായിരുന്നു'

ആ സുഗന്ധം കിട്ടിയപ്പോഴാണ് അക്രമിയായ ഉമർ
��ഖലീഫാ ഉമർ��
ആയി മാറിയത്.

ശത്രുക്കൾ കുരിശിൽ തറച്ച് ഓരോ അവയവമായിട്ട് മുറിച്ചുമാറ്റുമ്പോഴും
��എനിക്കിത് പ്രശ്നമല്ല, പക്ഷെ എന്റെ നബിയുടെ കാലിൽ ഒരു മുള്ളുതറയ്ക്കുന്നതുപോലും എനിക്ക് സഹിക്കില്ല�� എന്നുപറഞ്ഞ ഖുബൈബ്(റ) ന് പിൻബലമായതും ആ സുഗന്ധക്കാറ്റിന്റെ നറുമണമാണ്.

ഉഹ്ദ് യുദ്ധക്കളത്തിൽ നബി കൊല്ലപ്പെട്ടെന്ന വാർത്തകേട്ട് നബിയെ തേടിനടന്ന ഒരുസ്ത്രീ, അവരുടെ ഭർത്താവും മക്കളും കൊല്ലപ്പെട്ട വിവരമറിഞ്ഞിട്ടും കാര്യമാക്കാതെ,
നബിയെ കണ്ടപ്പോൾ ��ആരുമരിച്ചാലും എനിക്ക് പ്രശ്നമില്ല, നബിയേ, അങ്ങേക്കൊന്നും പറ്റിയില്ലല്ലോ��
എന്നാശ്വസിച്ചത് ആ സുഗന്ധത്തിന്റെ പരിമളം കൊണ്ടായിരുന്നു.

മുത്തുനബിയെ സ്നേഹിക്കുക

മുത്തുനബിയെ സ്നേഹിക്കുന്നവരെയും
സ്നേഹിക്കുക.

മുത്തുനബിയെ സാധാരണക്കാരൻ ആക്കുന്നവനെ വെറുക്കുക.
��അവൻ ആരായാലും��

ഈ റബിഉൽ അവ്വലോടെ
ആ സുഗന്ധം നമ്മിലും
അലയടിക്കട്ടെ.
ഒരിക്കലും മങ്ങാത്ത
ഒരിക്കലും മായാത്ത
പകരം വയ്ക്കാനില്ലാത്ത
പ്രിയനബിയുടെ
സുഗന്ധം

Nabidinashamsakal

മുജാഹിദിന്ന് മറുപടി മുഹമ്മദ്‌

ലോകാനുഗ്രഹിയായ മുഹമ്മദ്‌ നബി (സ്വ)  ജനിച്ചപ്പോൾ മുഴുവൻ ചരാചരമുഹമ്മദ്‌ങ്ങളും സന്ദോശത്താൽ ആറാടുമ്പോൾ ഇബ്‌ലീസ്‌ മാത്രം പൊട്ടിക്കരയുകയായിരുന്നു. ആ ജന്മദിനത്തിന്റെ സന്ദോശവുമായി ഒരു റബീഅ് കൂടി വന്നെത്തുമ്പോൾ വിശവാസി മനസ്സുകൾ സന്ദോശത്തിലാകുമ്പോൾ ചരിത്രത്തിന്റെ പരാവർത്തനം പോലെ ഇബ്‌ലീസിന്റെ പിൻ കാമികൾ ചോദ്യം ചോദിച്ചും പോസ്റ്ററൊട്ടിച്ചും അരിശം തീർക്കുകയാണ്‌.

നമുക്ക്‌ മറുപടി പറയാം വളരെ സിമ്പിളായിട്ട്‌

മുജാഹിദ്‌: ഈ സുന്നികൾ കഴിക്കുന്ന മൗലിദിന്ന് വല്ല തെളിവും ഉണ്ടോ?

സുന്നി: ഉണ്ടല്ലോ മുങ്കാല മഹാന്മാരെല്ലാം നബിദിനം ആഘോഷിച്ചവരാണ്‌ സുയൂത്വി ഇമാമിനെ പോലുള്ളവർ ഈ വിശയത്തിൽ ഗ്രന്ഥങ്ങൾ വരെ രചിച്ചിട്ടുണ്ട്‌.

മുജാഹിദ്‌: അദൊന്നും തെളിവല്ലല്ലോ? ഖുർആനിലും ഹദീസിലുമുണ്ടോ?

സുന്നി: ഉണ്ടല്ലോ അതിനുമുമ്പ്‌ ഒരു കാര്യം ചോതിച്ചോട്ടെ ഖുർ ആനിലും ഹദീസിലും ഇല്ലാത്തതൊന്നും നിങ്ങൾ അംഗീകരിക്കില്ലേ?

മുജാഹിദ്‌: ഖുർ ആനും ഹദീസുമാണല്ലോ അംഗീകരിക്കേണ്ടത്‌ അതനുസരിചല്ലെ ജീവിക്കാൻ പറ്റൂ

സുന്നി: ok‌ അങ്ങനെയാ കാഷ്ടം നജസാണെന്നുള്ളത്‌ ഖുർ ആനിലും ഹദീസിലും എവിടെയുമില്ല അത്‌ നിങ്ങൾ എങ്ങനെ അംഗീകരിക്കും

മുജാഹിദ്‌: അങ്ങനെയുള്ള വെളൊന്നും എടുക്കണ്ട വിശയം മാറ്റണ്ട ഖുർ ആനിലോ ഹദീസിലോ ഉണ്ടോ ഉണ്ടെങ്കിൽ അത്‌ പറയൂ

സുന്നു: സൂറത്ത്‌ യൂനുസിന്റെ 55) ഒ ആയത്ത്‌ നബിയെ റഹ്മത്ത്‌ കൊണ്ട്‌ അങ്ങ്‌ സന്ദോഷിക്കുക. ലോകത്തിനാഗമാനം റഹ്മത്തായാണ്‌ നബി (സ്വ) ജനിച്ചതെന്ന് അംബിയാ അ് സൂറത്തിലെ 107)0 ആയത്ത്‌ ഇപ്പോ മനസ്സിലായില്ലെ നബി (സ്വ) റഹ്മത്താണെന്നും ആ റഹ്മത്ത്‌ കൊണ്ട്‌ സന്ദോശിക്കണമെന്നും അത്‌ കൊണ്ട്‌ നബി (സ്വ)  തങ്ങൾ ജനിച്ച ദിവസം സുന്നികൾ ആഘോഷിക്കുന്നു.

മുജാഹിദ്‌: അതിന്ന് സന്ദോഷിച്ചോ അതിനെന്തിനാ ചോറും മറ്റും വെക്കുന്നത്‌ അതിന്ന് വല്ല തെളിവും ഉണ്ടോ?

സുന്നി: നബി ജനിച്ചതിലുള്ള സന്ദോഷപ്രകടനമാണ്‌ നബിദിനാഘോഷം.നബി (സ്വ)  ജന്മദിനത്തിലുള്ള സന്ദോഷ പ്രകടനമാണ്‌ നബിദിനാഘോഷം. അത്‌ അനുവദനീയമായ ഏത്‌ രീതിയിലും ആവാലോ

മുജാഹിദ്‌:  അനുഗ്രഹം ലഭിച്ചാൽ അപ്പൊ സന്ദോശിക്കുക ഇത്‌ എല്ലാവർഷവും എന്തിനാ ആഘോഷിക്കുന്നത്‌ അതിന്ന് വല്ല തെളിവും ഉണ്ടോ?

സുന്നി:  ഉണ്ടല്ലോ തിങ്കളാഴ്ച നോമ്പ്‌ സുന്നത്തായത്‌ നബി (സ്വ)  ജനിച്ച ദിവസമായത്‌ കൊണ്ടാണെന്ന് ഹദീസിൽ ഉണ്ട്‌ അത്‌ എല്ലാ തിങ്കളാഴ്ചയും  ഉണ്ടല്ലോ? അതൊരു ദിവസം മാത്രമല്ലല്ലോ?

മുജാഹിദ്‌: നബിദിനത്തിനാരും നോമ്പ്‌ നോൽക്കുന്നത്‌ കണ്ടിട്ടില്ല ചോറുണ്ടാക്കി തിന്നുക എന്നല്ലാതെ. നോമ്പ്‌ നോൽക്കലൊന്നുമല്ല സുന്നികളെ ആഘോഷം അത്‌ വേറെ തന്നെയാ

സുന്നി: അങ്ങനെയൊന്നുമില്ല നോമ്പ്‌ നോൽക്കൽ ഒരു പുണ്യമുള്ള കാര്യമാണ്‌. ഞങ്ങൾ മദ്‌ഹ്‌ ചെയ്യുന്നു ഭക്ഷണം കൊടുക്കുന്നു ഇതെല്ലാം പുണ്യമുള്ളത്‌ തന്നെയാണ്‌

മുജാഹിദ്‌: അങ്ങനെ സ്വഹാബത്തൊന്നും ചെയ്തിട്ടില്ലല്ലോ?

സുന്നി: ആര്‌ പറഞ്ഞു ചെയ്തിട്ടില്ലെന്ന് നബി (സ്വ )യുടെ മദ്‌പാടിയതിന്ന് അസ്സാനുബ്നു സാബിത്തിന്‌ മിമ്പറുണ്ടാക്കിക്കൊടുത്തില്ലെ. പിന്നെ ക അ് ബ്‌ (റ)  പുതപ്പ്‌ സമ്മാനിച്ചതും ഹദീസിലില്ലെ ഖദീജാ ബീവിക്ക്‌ വേണ്ടി നബി (സ്വ)  ഭക്ഷണം കൊടുത്തതും ഹദീസിലില്ലേ പിന്നെന്തേ നിങ്ങൾ ഇതൊന്നും ഇല്ലാ എന്ന് പറയുന്നത്‌.

മുജാഹിദ്‌: മദ്‌ഹ്‌ ചെയ്യലും ഭക്ഷണം കൊടുക്കലും ഇതെല്ലാം വേറെ വേറെ ഹദെസാണ്‌ വേറെ വേറെ സമയങ്ങളിലുമാണ്‌  . ഇതെല്ലാം നബിദിനത്തിന്‌ ചെയ്യണമെന്ന് വല്ല തെളിവും ഉണ്ടൊ?

സുന്നി:  അങ്ങനെ വേറെ ഹദീസിലുള്ളത്‌ പറ്റൂലാ എന്നാണെങ്കിൽ നിസ്കരിക്കാനും പറ്റില്ലല്ലോ?

മുജാഹിദ്‌:  അതെന്താ?

സുന്നി: നിസ്കാരർഹ്തിന്റെ എല്ലാം കൂടി ഒരു ഹദീസിൽ പറഞ്ഞിട്ടില്ല അങ്ങനെ ഏത്‌ ഹദീസാണുള്ളത്‌

മുജാഹിദ്‌:  സ്വഹാബികൾ ഇന്നത്തെ പരിപാടികൾ പോലെ കയിച്ചിട്ടില്ല അത്‌ കൊണ്ട്‌ അത്‌ ബിദ്‌ അത്താണ്‌.

സുന്നി: അങ്ങനെയെങ്കിൽ പോസ്റ്റർ ഒട്ടിക്കുക സമ്മേളനങ്ങൾ നടത്തുക ഇവയൊന്നും സ്വഹാബത്‌ ചെയ്തിട്ടില്ലല്ലോ അപ്പോ ഇതെല്ലാം ബിദ്‌ അത്താകില്ലേ?

മുജാഹിദ്‌: നബിദിനാഘോഷം സംഘടന പോലെയുള്ള വിഷയമൊന്നുമല്ല അതൊരു മതപരമായ വിശയമാണ്‌. ദീനുമായി ബന്ധപ്പെട്ട വിശയത്തിൽ പുതുതായി ഉണ്ടാക്കാനൊന്നും പറ്റില്ല അത്‌ കൊണ്ട്‌ അത്‌ ബിദ്‌ അത്ത്‌ തെന്നെയാണ്‌.

സുന്നി: അപ്പോ നിങ്ങളുടെ സംഘടനക്ക്‌ ദീനുമായി ഒരു ബന്ധവുമില്ലല്ലേ? അത്‌ പോട്ടെ ഈ പള്ളിയിലെ മി അ് റാബും മിനാരവും ഇന്ന് നാം കാണുന്ന ചട്ടന്റെ ഉള്ളിലുള്ള മുസ്‌ഹഫും നബി (സ്വ)  കാലത്തില്ലായിരുന്നു. അല്ല അതെല്ലാം നിങ്ങൾ പറഞ്ഞ്‌ വരുമ്പോ ഇതൊന്നും കളിയിൽ കൂട്ടില്ലേ

മുജാഹിദ്‌: റബീ ഉൽ അവ്വലിന്ന് നിങ്ങളോതുന്ന മൗലിദിന്ന് യാതൊരഡിസ്താനവുമില്ല.

സുന്നി: അങ്ങനെ നിങ്ങൾ പറഞ്ഞാൽ പറ്റില്ല മൗലിദിൽ എന്താ ഉള്ളത്‌ നബി (സ്വ) ന്റെ സ്വലാത്തും മദ്‌ഹുമാണ്‌. അത്‌ ചൊല്ലാമെന്ന് ഖുർ ആനിലും ഹദീസിലും എല്ലാം ഉണ്ട്‌.

മുജാഹിദ്‌: അത്‌ ചെയ്യണം റബീ ഉൽ അവ്വലിൽ മാത്രം അങ്ങനെ ചെയ്യാൻ പാടില്ലെന്നാണ്‌ ഞാൻ പറഞ്ഞ്‌ വന്നത്‌.

സുന്നി: അതാണോ ഇപ്പോ വിശയം എന്നാൽ നമുക്ക്‌ റബീ ഉൽ ആഖിറിൽ മൗലിദ്‌ നടത്താം നിങ്ങൾ വരോ?

മുജാഹിദ്‌: ഇല്ല ഒരിക്കലും വരില്ല മൗലിദിൽ അല്ല അല്ലാത്തവരോടുള്ള പ്രാർത്ഥനയുണ്ട്‌. അത്‌ തെറ്റ്‌ തന്നെയാ അതാണല്ലോ സുന്നികൾ ചെയ്യുന്നത്‌.

സുന്നി:  സുന്നികൾ അല്ലാഹുവിനോട്‌ മാത്രമാണ്‌ പ്രാർത്ഥിക്കുന്നത്‌ അല്ലാത്തവരോട്‌ പ്രാർത്ഥിക്കുന്നെ ഇല്ല. മഹാന്മാരോട്‌ സഹായം തേടുകയാണ്‌ ചെയ്യുന്നത്‌.

മുജാഹിദ്‌: അല്ലാഹുവിനോടല്ലാതെ സഹായം തേടലും ശിർക്ക്‌ തന്നെയാ ഇയ്യാക്ക ന അ് ബുദു വ ഇയ്യാക്കനസ്ത ഈൻ എന്നതിന്റെ അർത്ഥം പ്രാർത്ഥനയും സഹായ തേട്ടവും അല്ലാഹുവിനോട്‌ മാത്രമേ പാടുള്ളൂ എന്നാണല്ലോ?

സുന്നി: ഓ അത്‌ ശരി എങ്കിൽ പുഴയിൽ ബ്ംവീണ ഒരാൾ രക്ഷിക്കണേ എന്ന് സഹായം തേടിയാൽ അത്‌ ശിർക്കാവുമോ? സത്യത്തിൽ എന്താണ്‌ പ്രാർത്ഥന?

മുജാഹിദ്‌: മനുഷ്യ കൈവിനദീദമായ കാര്യങ്ങളിൽ അല്ലാഹുവിനോടല്ലാതെ തേടലാണ്‌ പ്രാർത്ഥന

സുന്നി: അപ്പോ മനുഷ്യ കൈവിനദീദമല്ലാത്ത ഒരു കാര്യത്തിന്‌ ആനയോട്‌ സഹായം തേടിയാൽ അത്‌ ശിർക്കാകുമോ? അല്ലെങ്കിൽ തന്നെ നിങ്ങൾ പ്രാർത്ഥനയുടെ നിർവ്വചനം മാറ്റിക്കൊണ്ടിരിക്കുകയാണ്‌ നേതാക്ക്ല്. പുതിയ കണ്ടെത്തൽ ജിന്ന് ചെകുത്താൻ എന്നിവയോട്‌ സഹായം തേടാൻ തുടങ്ങിയിട്ടുണ്ട്‌. നിങ്ങൾ ജിന്ന് ചെകുത്താൻ മാരോട്‌ സഹായം തേടുന്നു സുന്നികൾ മഹാന്മാരോടും ഔലിയാക്കൻ മ്രോടും സഹായം തേടുന്നു. ഇതിലേതാ മെച്ചം ഇനി ഇക്കാര്യം പറഞ്ഞ്‌ മൗലൂദിനെ വിമർഷിക്കാൻ വരരുത്‌.

മുജാഹിദ്‌: മൗലിദിൽ ധാരാളം സഹീഹല്ലത്ത ഹദീസുകളും തെളിവല്ലാത സംബവങ്ങളുമുണ്ട്‌ അത്‌ കൊണ്ട്‌ ഞങ്ങൾ പങ്കെടുകില്ല.

സുന്നി:  വേണ്ട സ്വഹീഹായ ഹദീസുകൾ മാത്രം വെച്ച്‌ ഒരു മൗലിദ്‌ ഉണ്ടാക്കിയാൽ നിങ്ങൾ വരുമോ?

മുജാഹിദ്‌: എന്ത്‌ പറഞ്ഞാലും മൗലിദും ഈ ആഘോശങ്ങളെല്ലാം ഈ കേരളത്തിലേ ഉള്ളൂ നബിന്റെ നാടായ മദീനയിലോ മറ്റോ മൗലിദില്ല.

സുന്നി:  ഇവിടെ മാത്രമെ ഉള്ളൂ എന്നത്‌ പച്ചക്കള്ളമാണ്‌ എല്ലായിടത്തും ഉണ്ട്‌ പിന്നെ ഗൾഫ്‌ നട്ടിൽ അങ്ങനെ വ്യാബഗമായി ഇല്ലാതായത്‌ വഹാബികൾ സൗദിയി കടന്ന് കൂടിയതിന്ന് ശേഷമാണ്‌ അതിന്ന് മുമ്പവിടെ മൗലിദും മക്‌ബറകളും എല്ലാം ഉണ്ടായിരുന്നു എന്നതിന്ന് ഒരുപാട്‌ തെളിവുകളുണ്ട്‌. അത്‌ തന്നെയല്ല മുജാഹിദ്‌  കാല നേതാക്കൾ നബിദിനം ആഘോഷിച്ചതിന്ന് നമുക്ക്‌ മുന്നിൽ ഒരു പാട്‌ തെളിവുകളുണ്ട്‌.

മുജാഹിദ്‌ : ഇസ്ലാമിൽ രണ്ടാഘോഷമെ ഉള്ളൂ വെന്ന് ഹദീസിലുണ്ട്‌ അതിനു പുറമെ മൂന്നാമതൊരു ആഘോഷം അത്‌ ഇസ്ലാമിന്നെതിരല്ലെ?

സുന്നി: അത്‌ ഹദീസിന്റെ വ്യാപ്തി മനസ്സിലാക്കാത്തത്‌ കൊണ്ടാണ്‌ ചിലപ്പോ രണ്ട്‌ പെരുന്നാളിനേക്കാളും വിപുലമായി വിവാഹങ്ങളും സംഗടനാ വാർഷികങ്ങളും സമ്മേളനങ്ങളും നടത്താറുണ്ട്‌ മക്കളുടെ ജന്മദിനവും നടത്താറുണ്ട്‌ പക്ഷെ അതിനൊന്നും വിഷയമില്ല നബിദിനാഘോഷം മാത്രമെന്താ ഇങ്ങനെ വിഷയമാക്കുന്നത്‌

മുജാഹിദ്‌: നബി (സ്വ) ജനിച്ചതിന്ന് പുറമെ മരിച്ച ദിനം കൂടിയാണീ മാസം എന്നിരിക്കേ നിങ്ങൾ എന്തു കൊണ്ട്‌ അത്‌ ലോക മുസ്ലിംകളുടെ ദു:ഖാചരണമായി നടത്തുന്നില്ല?

സുന്നി: നബി(സ്വ) ജനിച്ചതിന്ന് സന്ദോഷിക്കണമെന്ന് ഖുർ ആനിലുണ്ട്‌ പിന്നെ സങ്കടപ്പെടുന്നില്ലല്ലോ എന്ന് ഒരാൾ മരിച്ചാൽ മൂന്ന് ദിവസമേ ദു: ഖാചരണം നടത്താവൂ എന്ന് ഹദീസിലുണ്ടല്ലോ? അതിനെതിരായി ചെയ്യാവൂ എന്ന് ഹദീസിലുണ്ടല്ലോ അതിന്നെതിരായി പ്രവർത്തിക്കാൻ പറ്റില്ലല്ലോ?

മുജാഹിദ്‌: നബിദിനം ആഘോഷിക്കൽ തെറ്റാണെന്ന് മുജാഹിദുകൾ പറയുന്നു അത്‌ സുന്നത്താണെന്ന് സുന്നികളും പറയുന്നു ഞാനൊരു കാര്യം പറയുന്നു ഞാനൊരു വിഭാഗത്തിന്റെയും ആളല്ല കൂലി കിട്ടിയില്ലെങ്കിലും വേണ്ട കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പിക്കാമല്ലോ എനിക്ക്‌ ഞാൻ സുന്നിയുമല്ല മുജാഹിദുമല്ല ഞനൊരു മുസ്ലിമാണ്‌

സുന്നി: അത്‌ നിങ്ങളുടെ അടവാണ്‌ ഒന്നെങ്കിൽ എല്ലാവരും പറയുന്നത്‌ ശരിയാവണം അങ്ങനെ ഇപ്പോ ആവില്ലല്ലോ അല്ലെങ്കിൽ ആര്‌ പറയുന്നതും ശരിയാവരുത്‌ അങ്ങനെ വന്നാൽ ഇസ്ലാം തന്നെ ഇല്ലെന്നാവില്ലേ അപ്പൊ ഏതെങ്കിലും ഒരാൾ പറയുന്നത്‌ മാത്രമേ ശരിയുള്ളൂ

മുജാഹിദ്‌:  ഒരു വിഭാഗത്തിലും പെടാതെ മുസ്ലിം ആയി ജീവിക്കാൻ പറ്റില്ലെന്നാണോ നിങ്ങൾ പറയുന്നത്‌

സുന്നി നിങ്ങൾ പറയുന്നു ഒരു വിഭാഗത്തിലുമില്ലെന്ന് പക്ഷെ നിങ്ങൾ സുന്നികളുടെ ആജാരങ്ങളെ എതിർക്കുകയും ചെയ്യുന്നു അത്‌ വലിയ ബവിശ്യത്താണ്‌ കാരണം നബിദിനാഘോഷം തെറ്റാണെന്നാണ്‌ നിങ്ങൾ വാദിക്കുന്നത്‌ അപ്പൊ നിങ്ങളുടെ വിശ്വാസത്തിന്‌ എന്തോ ഒരു പിഴവുണ്ട്‌ വിശ്വാസം പൂർണ്ണമായില്ലെങ്കിൽ ചെയ്യുന്ന അമലുകൾ സ്വീകരിക്കപ്പെടുകയുമില്ല ഇപ്പോ അതാണ്‌ സമ്പ്വിച്ച്‌ കൊണ്ടിരിക്കുന്നത്‌ ഈ അസുകത്തിന്റെ കാരണം വേറെയാണ്‌ നബി (സ്വ)  ജനിച്ചപ്പോ കരഞ്ഞവനാണ്‌ ഇബ്‌ ലീസ്‌ അവന്റെ  പിൻ തുട്ര്ച്ചക്കാരുണ്ടാകുമല്ലോ എത്ര പറഞ്ഞാലും മനസ്സിൽ കയറാത്തവർ അല്ലാഹുവിന്റെ തൗഫീഖ്‌ കൂടെ വേണം ഒരാള്‌ നന്നാവാൻ

വാട്സപ്പിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന മുജാഹിദിന്ന് മറുപടി എന്ന വീഡ്യോയുടെ രചനയാണിത്‌ പരമാവതി അതിലുള്ളത്‌ പോലെ എഴുതിയിട്ടുണ്ട്‌ ചില വാക്കുകൾ മാറിയിട്ടുണ്ടാവാം അല്ലാഹു എല്ലവർക്കും ഹിദായത്ത്‌ നൽകട്ടെ ആമീൻ

മുഹമ്മദ്‌ ഷമീം അടിവാരം

2015 ജനുവരി 3, ശനിയാഴ്‌ച

അസ്സലാമു അലൈകും

എല്ലാ മെമ്പർമ്മാരെയും ഈ ഗ്രൂപ്പിലേക്ക്‌ സ്വാഗതം ചെയ്യുന്നു. ഗ്രൂപ്പിന്റെ ലക്ഷ്യം ഇസ്ലാമികമായ മസ്‌ അലകൾ പ്രഭാഷണങ്ങൾ എന്നിങ്ങനെയുള്ള ഇസ്ലാമിക വിഷയങ്ങളാണ്‌ സംഗടനാ ഗ്രൂപ്പ്ചർച്ചകൾ ആരും തന്നെ നടത്തരുത്‌ സംഗടനാപരമായ പോസ്റ്റുകളും കോമഡികളായുള്ളതോ ഒന്നും തന്നെ ഇതിൽ ഇടരുതെന്ന് അപേക്ഷിക്കുന്നു. അങ്ങനെയുള്ളവരെ അഡ്മിൻസ്‌ റിമോവ്‌ ചെയ്യുന്നതാണ്‌. ആരോടും ഗ്രൂപ്പിൽ ആട്‌ ചെയ്തപ്പോൾ സമ്മദം ചോതിക്കാത്തത്‌ കൊണ്ട്‌ ആർക്കെങ്കിലും താൽപര്യമില്ലാത്ത ലെഫ്റ്റാകാവുന്നതാൺ വലിയമലയളം എഴുത്ത്‌ പോസ്റ്റ്‌
ചെയ്യാതിരിക്കുക കാരണ മലയാളം സുപ്പോർട്ടല്ലാത്തവരും ഈ ഗ്രൂപ്പിൽ ഉണ്ട്‌.

മുഹമ്മദ്‌ ഷ്മീം അടിവാരം