2015 ജൂലൈ 30, വ്യാഴാഴ്‌ച

ബറെൽവിയും മഖ്‌ബറയും -3

Salih Puduponnani

2 hrs · 

ബറെൽവിയും മഖ്‌ബറയും -3

വസ്ത്ര - അകല മര്യാദകൾ പാലിക്കാതെ ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയ മഹാത്മാക്കളുടെ അരികിൽ പോകുന്ന സ്ത്രീകളെകുറിച്, മുരീദത്തുകളെന്ന വ്യാഖ്യേന അന്യ സ്ത്രീകളുമായി ഇടപഴകുന്ന ഷെയ്ഖ് നാട്യക്കാരെക്കുറിച്ച് അല്ലാമ റസാ ഖാൻ പറയുന്നു: " വിവാഹ ബന്ധം നിഷിദ്ധമായവരല്ലാത്ത എല്ലാവരിൽ നിന്നും സ്ത്രീകൾ നിർബന്ധമായും ഹിജാബ് പാലിക്കണം. ശൈഖ് ആണെന്ന് വെച്ച് അദ്ദേഹം ഒരിക്കലും മുരീദത്തുകളുടെ മഹ്റം ആകാൻ പോകുന്നില്ല.ശൈഖ് ആത്മീയ പിതാവണെന്ന കാര്യം ഉറപ്പു തന്നെ.നബി (സ)യേക്കാളും വലിയൊരു ശൈഖ് ആരുണ്ട്?ശൈഖ് പദവി മഹ്റം ആകാനുള്ള കാരണമാണെങ്കിൽ സമുദായത്തിലെ വല്ല സ്ത്രീയെയും നബി തങ്ങൾ വിവാഹം ചെയ്യുമായിരുന്നോ? " കപട ത്വരീഖ്‌അത്തുകളുടെ ദുർ ന്യായങ്ങളെയാണ് ഹസ്രത്ത് ഉടച്ചു കളയുന്നത്.

മഖ്ബരയിലെ വിളക്ക് കത്തിക്കൽ,സുഗന്ധം പുകയ്ക്കൽ , ജാറത്തെ തുണി പുതയ്ക്കൽ (=ജാറം മൂടൽ) എന്നീ നടപ്പുകളെ കുറിച്ച് ചോദിച്ചപ്പോൾ ഹസ്രത് , അല്ലാമ നാബൽസിയുടെ " അൽ ഹദീഖത്തുന്നദിയ്യ" യിലെ താഴെ വരികളുദ്ധരിച്ചു : " ഖബ്രുകളുടെ 'തലക്കും ഭാഗത്ത് ' കത്തിക്കുവാൻ എണ്ണ കൊണ്ടുപോകുന്നത് ബിദ്അത്താകുന്നു; ദുർവ്യയവുമാകുന്നു". തുടർന്ന് ഹസ്രത്ത് വിശദീകരിച്ചു: " യാതൊരുഫലമോ, ഉപകാരമോ,മസ് ല ഹത്തോ ഇല്ലാത്ത വിധം എണ്ണ കത്തിക്കുന്നിടത്തെക്ക് എണ്ണ കൊണ്ടുപോകുന്നതിനെ കുറിച്ചാണ് അദ്ദേഹം അത് പറഞ്ഞിട്ടുള്ളത്. ഖ ബ്രിനടുത്ത് (വെളിച്ചം ആവശ്യമുള്ള) മസ്ജിദുണ്ടാവുക, ഖബ്ര് വഴിയിലായിരിക്കുക (വെളിച്ചം യാത്രക്കാർക്ക് ഉപകരിക്കും), അവിടെ ഏതെങ്കിലുമൊരു മനുഷ്യൻ ഇരിക്കുന്നുണ്ടാവുക (അയാൾക്ക് കണ്ണ് കാണാൻ) തുടങ്ങിയ എന്തെങ്കിലും ഉപകാരം മഖ്‌ബരയിൽ എണ്ണ കത്തിക്കുന്നതു കൊണ്ട് ലഭിക്കുമെങ്കിൽ അതനുവദനീയം തന്നെ"

അല്ലാമ തുടരുന്നു: " കാര്യത്തിന്റെ അടിസ്ഥാനം നിയ്യത്താണ് . നബി (സ) പറഞ്ഞല്ലോ,'കർമ്മങ്ങളെല്ലാം വിലയിരുത്തപ്പെടുന്നതും പരിഗണിക്കപ്പെടുന്നതും നിയ്യത്തുകളുടെ സ്വഭാവം നോക്കിയാണ്" . ഭൗതികമൊ മതപരമോ ആയ യാതൊരു ഉപകാരവുമില്ലാത്ത പണി പാഴ്വേലയാണ്.നിരർത്ഥകമായത് ചെയ്യൽ മക്രൂഹ് ആകുന്നു.അത്തരം അനാവശ്യങ്ങൾക്ക് പണം ചെലവഴിക്കലാണ് ഇസ്രാഫ്. ഇസ്രാഫ് ഹറാം ആകുന്നു." നിങ്ങൾ 
അ നാവശ്യങ്ങളിൽ പണം ചെലവഴിക്കരുത്, ദുർവ്യയക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല" എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.എന്നാൽ മുസ്ലിംകൾക്ക് എന്തെങ്കിലും ഉപകാരം ലഭിക്കുന്നത് ചെയ്യാൻ മതം പ്രോത്സാഹിപ്പിക്കുന്നുണ്ട്. നബി തങ്ങൾ അരുളുന്നു:" ആർക്കെങ്കിലും തന്റെ സഹോദരന് ഉപകാരം ചെയ്യാനാകുമെങ്കിൽ അവനതു ചെയ്യട്ടെ." ( അഹ്കാം ശരീഅത്ത് )

സന്ദർശകർക്ക് / ഖുർആൻ പാരായണം ചെയ്യുന്നവർക്ക് സുഗന്ധം ലഭിക്കുകയെന്ന ഉദ്ദേശ്യത്തിൽ ഖബ്രിനടുത്ത് പുകപ്പിക്കാം.ഖബ്രാളിക്ക് അതിന്റെ ആവശ്യമില്ല.അവർക്ക് സ്വർഗത്തിലേക്കു ഇരു കവാടങ്ങൾ തുറക്കപ്പെട്ടിരിക്കുകയാണ് , പിന്നെന്തിനു ഇത്! ജാറം മൂടുന്നതോ? ഹസ്രത്ത് പറയുന്നു: ഖബ്രിനു മുകളിൽ ഇപ്പോൾ വിരിച്ചിട്ടുള്ള തുണി മുഷിഞ്ഞിട്ടില്ലെങ്കിൽ പുതിയെടുത്ത് മൂടുന്നത് വെറുംപണിയാണ് . അതിന്റെ വില ആവശ്യക്കാർക്ക് ധർമ്മം ചെയ്യുകയാണ് വേണ്ടത്.അതിന്റെ പ്രതിഫലം മഹാത്മാവിനു സമർപ്പിച്ചുകൊണ്ട്."

തീർന്നില്ല .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ