2015 ജൂൺ 23, ചൊവ്വാഴ്ച

ഖലീഫ ഉമറിന്‍റെ സഹായിക്കു ഒരു സ്പെഷ്യല്‍ ജോലിയുണ്ടായിരുന്നു.. ഇടയ്ക്കിടെ ഉമറിന്‍റെ അടുത്ത് വന്നിട്ട് പറയണം '' ഉമറെ നീ മരിക്കും''

''അസ്സലാമു അലൈക്കും''

(എല്ലാം വായിക്കണമെന്ന അപേക്ഷയോടെ)

മരണം അകലെയല്ല..
=============
ഖലീഫ ഉമറിന്‍റെ സഹായിക്കു ഒരു സ്പെഷ്യല്‍
ജോലിയുണ്ടായിരുന്നു..

ഇടയ്ക്കിടെ ഉമറിന്‍റെ അടുത്ത് വന്നിട്ട് പറയണം

'' ഉമറെ നീ മരിക്കും''

ഉടനെ ഉമര്‍ വിറയ്ക്കും.. അല്ലാഹുവോട്
(പാര്‍ത്ഥന നടത്തും..
ഇതിങ്ങനെ തുടരവേ, ഒരിക്കല്‍ സഹായിയോടു
ഉമര്‍ പറഞ്ഞു

'' സഹോദരാ, ഇനി അത് പറയേണ്ട, എന്‍റെ താടി നരച്ചിരിക്കുന്നു.. ഇനി ഈ നരച്ച രോമം
എന്നോട് പറഞ്ഞോളും,
''ഉമറെ നീ മരിക്കും '' എന്ന്..''

ഇന്ന്, നരച്ച രോമം കറുപ്പിച്ചു യുവാവ്
കളിക്കുന്ന കിഴവന്മാര്‍ക്ക് പോലും മരണം
അവരെ ഒരിക്കലും സമീപിക്കാത്ത ഒന്നാണ്..

അവന്‍ മരിച്ചു, ഇവന്‍ മരിച്ചു, എന്നാലും
ഞാന്‍ മരിക്കില്ല... !

മരണമെന്ന് കേള്‍ക്കുന്നതെ നമുക്ക് അലര്‍ജിയാണ്... ചുറ്റുമുള്ളവര്‍ മരിച്ചു തീര്‍ന്നാലും നമ്മള്‍
കരുതുന്നത്, നമ്മള്‍ക്കിനിയും സമയം ഉണ്ടെന്നാണ്...

ഓരോ നിമിഷവും നമ്മള്‍ മരിച്ചു
കൊണ്ടിരിക്കുകയാണ്.. എന്നിട്ടും നമ്മുടെ
അഹങ്കാരം തീരുന്നില്ല,

മാനം മുട്ടെ കെട്ടിപ്പൊക്കുന്ന വീടുകളില്‍
അധികവും മുസ്ലിംകളുടെത്... മരണം പോലും
ബിരിയാണി തിന്നാഘോഷിക്കുകയാണ് നാം..

സുഖത്തില്‍ ആറാടുമ്പോള്‍ നമ്മളൊന്ന്
പ(തമെടുത്ത് നോക്കണം..
പ(തങ്ങളിലെ ചരമ കോളത്തില്‍ നിരന്നിരിക്കുന്ന ഫോട്ടോകള്‍ എല്ലാം മരിച്ചവരാണ്‌..,
ഈ ഭൂമിയില്‍ നമ്മളെ പോലെ ജീവിച്ചവര്‍..,
അവര്‍ ഇപ്പൊ ഇവിടില്ല.. മണ്ണോ, ചാരമോ
ആയി മാറി..

ബൈക്ക് അപകടത്തില്‍ യുവാവ് പിടഞ്ഞു വീണു മരിക്കുന്നു. തൊട്ടു മുന്‍പ്
അവന്‍ അറിഞ്ഞു കാണുമോ ഇന്ന് രാ(തിമണ്ണിനടിയിലാണ് ഉറക്കമെന്ന്..?

ഭര്‍ത്താവറിയാതെ കാമുകന് എസ്. എം. എസ് അയച്ച പെണ്‍കുട്ടി അറിഞ്ഞില്ല
അടുത്ത നിമിഷം പച്ച പ്പാവം ഭര്‍ത്താവ് തന്‍റെ തല അറുത്തു മാറ്റുമെന്ന് ..!

സ്നേഹിച്ചവനെ വിശ്വസിച്ചു വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി അറിഞ്ഞില്ല,
കാമുകനും, കൂട്ടുകാരും ചേര്‍ന്ന് തന്നെ ബാലാസംഘം ചെയ്തു കൊല്ലുമെന്ന്..!

എ(ത എ(തമോശം മരണങ്ങള്‍..!.!,!

ഒന്ന് പശ്ചാത്തപിക്കാന്‍ പോലും അവസരം
കിട്ടാതെ എ(തമരണങ്ങള്‍
നമ്മുടെയൊക്കെ മരണം ഏതു നിമിഷം എന്ന് ആരറിയുന്നു..?

അതിനാല്‍ ഒരുങ്ങിയിരിക്കണം, ഏതു സമയത്തും
മരണം നമ്മെ തേടി വരാം
ഓടി കൊണ്ടിരിക്കുന്ന ബസ്സില്‍,നടന്നു
പോകുന്ന റോഡില്‍,
ഉറങ്ങുന്ന കിടക്കയില്‍ (മരണ മാലാഖ) വന്നേക്കും..

നാലാം ഖലീഫ അലി (റ) ഒരിക്കല്‍ പറഞ്ഞു

''ഈ ഭൂമി വെറും ശവപ്പറമ്പ് മാ(തമാണ്..
ഇതിനുള്ളിലുള്ളത് ശവങ്ങളാണ്.. മുകളിലുള്ളത്
ശവമാകാന്‍ ഇരിക്കുന്നവരും''

എന്താണ് മരണം..? സയന്‍സിനു ഇന്നേ വരെ
വ്യക്തമായ ഉത്തരമില്ല.

പണ്ട് ജൂത പണ്ഡിതന്മാര്‍ നബിയോട് ചോദിച്ചു

''നബിയെ എന്താണ് ആത്മാവ്..?''

നബി ﷺ പറഞ്ഞു ''എനിക്കറിയില്ല..''

പിന്നീട് ഖുര്‍ ആന്‍ അവതരിച്ചു

'' നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അതിനെ പറ്റിയുള്ള അറിവ് അല്‍പമല്ലാതെ മനുഷ്യര്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല.''

(Qur-an 17/85)

അതായതു ആത്മാവ് എന്നത് അല്ലാഹുവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് സാരം..

ആദ്യ മനുഷ്യന്‍ ആദമിലേക്കു '' അള്ളാഹു തന്നില്‍ നിന്നുള്ള ആത്മാവ് ഊതി'' എന്ന് ഖുര്‍ ആന്‍ പറയുന്നു...

''ഊതുക'' എന്നത് ശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവല്ലോ..
അത് കൊണ്ടാണ് ശ്വാസം
അധിക നേരം പിടിച്ചു നില്‍ക്കാന്‍ ആര്‍ക്കും സാധിക്കാത്തത്..

ശ്വാസം നിലച്ചുള്ള മരണം വളരെ വേഗം സംഭവിക്കുന്ന ഒന്നാകുന്നതിന്‍റെ പിന്നിലെ രഹസ്യവും അത് തന്നെ..

ഉറക്കം എന്നത് താല്‍ക്കാലിക മരണമാണെന്ന്
ഖുര്‍ ആന്‍ പറയുന്നു..
ഉറക്കത്തില്‍ മരണപ്പെടുന്നതിനെ പറ്റിയും വ്യക്തമാക്കുന്നു..

''ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു..
മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും.
എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം
വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു.
മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും ഇതില്‍
ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.''
(Qur-an 39/42)

എല്ലാ മരണവും നാം മറക്കുകയാണ്.. എ(ത പേര്‍
നമ്മുടെ കുടും ബത്തില്‍ , സുഹൃത്തുക്കളില്‍ ,തന്നെ മരിച്ചു..? അവര്‍ ഇപ്പൊ മരണം എന്തെന്ന്
അറിഞ്ഞു.. ദൈവം എന്തെന്ന് അറിഞ്ഞു..
നാളെ നമ്മളും അറിയും... ആഘോഷങ്ങള്‍ നിറഞ്ഞ
ഭൂമിയെ നാം കാണുന്നുള്ളൂ.. മണ്ണിനടിയില്‍
കിടക്കുന്ന വരെ നാം ഓര്‍ക്കുന്നില്ല...

നബി ഒരിക്കല്‍ ബാലനായ അനസിനോട് പറഞ്ഞു

'' മകനെ, നീ അല്ലാഹുവിനെ സൂക്ഷിക്കുക,
എങ്കില്‍ ഒരു വഴികാട്ടിയായി അവന്‍ നിനക്ക് മുന്നിലുണ്ടാകും... രാവിലെയായാല്‍ നീ രാ(തി (പതീക്ഷിക്കരുത്... രാ(തിയായാല്‍ പകലും..
നിന്‍റെ ഈ ജീവിതത്തില്‍ നീ പരലോകത്തിന്
വേണ്ടി കരുതിവെക്കുക..''

മരണം കഠിനമായ വേദനയാണ്.. പണ്ഡിതന്മാര്‍
പറയുന്നത് (പസവ വേദന മരണ വേദനയുടെ
നാല്‍പ്പതില്‍ ഒരംശം മാത്രമാണെന്നാണ്..

മരണമടുത്ത മനുഷ്യന് മരണത്തിന്‍റെ മാലാഖ
വരുന്നത് കാണുമ്പോള്‍ ''ഇതെന്തു കാഴ്ച''
എന്നാണു ആദ്യം അമ്പരക്കുക..

ആ അമ്പരപ്പ് തീരും മുന്‍പേ ആത്മാവ് ശരീരത്തില്‍
നിന്നും വലിച്ചെടുക്കപ്പെടും...
കണ്ണുകള്‍ ആത്മാവിനെ പിന്തുടരും..

അതോടെ നിന്‍റെ അവസരം കഴിഞ്ഞു..

നിന്‍റെ വീര വാദം , നിന്‍റെ കൊലവിളികള്‍, നിന്‍റെ അഹങ്കാരം.. നിന്‍റെ സുന്ദരിപ്പട്ടം..

എല്ലാം തീര്‍ന്നു... നീ വെറും ശവം...നാറുന്ന ശവം
മാ(തം

ഇനി നിന്നെ രക്ഷിക്കാന്‍ നിന്‍റെ നല്ല
കര്‍മ്മങ്ങള്‍ക്ക് മാ(തമേ കഴിയൂ...

അതിനു നിനക്ക് നല്ല കര്‍മ്മങ്ങള്‍ എവിടെ?

നിന്‍റെ പകുതി ജീവിതം ചാറ്റ് റൂമില്‍ തീര്‍ന്നു..
പിന്നെ കുറെ നേരം നീ സുന്ദരന്‍/ .-,/സുന്ദരി
ചമഞ്ഞു തീര്‍ത്തു..

പിന്നെ കുറെ പൊങ്ങച്ചം, പരദൂഷണം,
അവിഹിത ബന്ധം, വഞ്ചന..
ഇതിനിടയ്ക്ക് നിനക്ക് മരണത്തെ ഓര്‍ക്കാന്‍ സമയമുണ്ടായിരുന്നോ?
മരണം വന്നപ്പോള്‍ നീ അന്ധാളിക്കുകയും ചെയ്തു..

ഏതു രാജാവ് മരിച്ചാലും പിന്നെയത് ശവം/മയ്യിത്ത് ആണ്..
ശവം ദഹിപ്പിച്ചോ, മയ്യിത്ത്‌ അടക്കിയോ എന്നൊക്കെയേ നമ്മള്‍ ചോദിക്കൂ..

ആറടി മണ്ണ് പോലും സ്വന്തമായി ഇല്ലാത്ത
നമ്മള്‍ പിന്നെന്തിനാണ്
അന്യന്‍റെ ധനം പിടിച്ചടക്കാനും ,
കോടികളുടെ മണി മാളികകള്‍ കെട്ടിപ്പൊക്കാനും മത്സരിക്കുന്നത്?

ഞാനും മരിക്കും, നിങ്ങളും മരിക്കും
നമ്മുടെ കര്‍മ്മ ഫലങ്ങള്‍ മാ(തം ബാക്കി നില്‍ക്കും
എല്ലാവർക്കും മരണം വരെ അവധിയുണ്ട്.

ഖുര്‍ ആന്‍ പറയുന്നു..

'' എല്ലാം നശിക്കുന്നതാണ്... നിന്‍റെ നാഥന്‍
മാ(തം ബാക്കിയാകും''

അതെ അവന്‍ മാ(തം ബാക്കിയാകും.. ആകാശ
ഭൂമികള്‍ സൃഷ്ടിച്ചവന്‍..
എന്നിട്ടും നമ്മള്‍ പറയുന്നു.... നമുക്കാണ്
കഴിവുള്ളതെന്ന്..
ദൈവമില്ല എന്നുള്ള നമ്മുടെ സകല
അഹങ്കാരവും തീരുന്നത് മരണം
എന്ന സത്യത്തിനു മുന്നിലാണ്..

''നാളെ താന്‍ എന്താണ്‌ പ്രവര്‍ത്തിക്കുക എന്ന്‌
ഒരാളും അറിയുകയില്ല.
താന്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും
ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു...''
( ഖുര്‍ ആന്‍ 31/34)

''(മനുഷ്യരെ) മരണമടുത്ത ഒരുവന്‍റെ ജീവന്‍
അവന്‍റെ തൊണ്ടക്കുഴിയോളമെത്തുകയും ,
അവന്‍ മരിക്കുന്നത് നിങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍,

അവനില്‍ നിന്നും പോകുന്ന ജീവനെ
നിങ്ങള്‍ക്കെന്തു കൊണ്ട് തിരികെ വരുത്താന്‍ ആകുന്നില്ല..
നിങ്ങള്‍ അ(ത കഴിവുള്ളവരാണെങ്കില്‍.....,..

അന്നേരം അവനുമായി ഏറ്റവും അടുത്തവന്‍ നാം ആകുന്നു..
നിങ്ങള്‍ക്കത് കാണുന്നില്ലെന്ന് മാ(തം..'

വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - (ആമീൻ)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ