facebook pageസയ്യിദ് അബൂസ്വാലിഹ് ഉമ്മുല്‍ഖൈറിനെ വിവാഹം ചെയ്യുന്നതിലേക്ക് എത്തിച്ചേര്‍ന്ന സംഭവം പ്രസിദ്ധമാണ്. അതീവ സൂക്ഷ്മതയോടെ ജീവിച്ചിരുന്ന അബൂസാലിഹ് ഒരു നദിക്കരയിലൂടെ സഞ്ചരിക്കുകയായിരുന്നു. അദ്ധേഹത്തിന് കഠിനമായ വിശപ്പനുഭവപ്പെട്ടു അന്നേരം നദിയിലൂടെ ഒഴുകുന്ന ഒരു പഴം അദ്ധേഹത്തിന്റെ ദൃഷ്ടിയിൽ പതിഞ്ഞു ആ പഴമെടുത്ത് കഴിച്ചു. വിശപ്പ് ശമിച്ചെങ്കിലും പഴത്തിന്‍റെ ഉടമക്ക് അത് സമ്മതമാവുമോ എന്നോര്‍ത്തു ദുഃഖിതനായി. അദ്ധേഹം നദിക്കരയിലൂടെ ഉടമസ്തനെയും തേടിയുള്ള യാത്ര തുടങ്ങി അവസാനം തിന്ന അതെ പഴത്തിന്റെ വൃക്ഷം കണ്ടെത്തി അതിൽ പഴം പഴുത്തതായി കണ്ടു ചില്ലകൾ നദിയിലേക്ക് ചാഴ്‌ഞ്ഞ് കിടക്കുന്നുമുണ്ട് അന്വേഷിച്ച് ഉടമസ്ഥനെ കണ്ടെത്തി. നടന്ന സംബവം ഉടമസ്തനു മുന്നിൽ അവതരിപ്പിച്ചു. വിഷയം പറഞ്ഞപ്പോള്‍ ഉടമസ്ഥന്‍ സയ്യിദ് അബ്ദുല്ല സൗമഇക്ക് അത്യധികം സന്തോഷമായി. അബൂസാലിഹ് പൊരുത്തപ്പെട്ട് തരണമെന്നപേക്ഷിച്ച്. അബ്ദുല്ലഹ് സൗമ ഇ പറഞ്ഞു അത്ര എളുപ്പം പൊരുത്തപ്പെടാനൊന്നും സാധിക്കില്ല നിങ്ങൾ അതിന്ന് പ്രായഷ്ചിത്തമായി എന്റെ കണ്ൺ കാണാത്തവളും ചെവി കേൾക്കാത്തവളും സംസാരിക്കാത്തവളുമായ എന്റെ മകളെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു. അബൂസ്വാലിഹ് അല്ലാഹുവിന്റെ അടുക്കൽ എനിക്ക് കിട്ടുന്ന സിക്ഷയെ ഓർത്തു ഭയന്നു അവിടെ എനിക്ക് കിട്ടുന്നതിനേക്കാൾ എത്രയോ ചെറുതാണ് ഇഹലോകത്തെ ഈ പരീക്ഷണം എന്ന് അദ്ധേഹമോർത്തു. അദ്ദേഹം വിവാഹം കഴിക്കാമെന്ന് സമ്മദം നൽകി അങ്ങനെ വിവാഹം കഴിഞ്ഞ് ആദ്ധ്യ രാത്രി മണിയറയിലേക്ക് ചെന്ന അബൂസ്വാലിഹ് ഞെട്ടിത്തരിച്ച് പോയി അതീവ സുന്ദരിയായ ഒരു മഹിളാ രത്നത്തെയാണദ്ദേഹം അവിടെ കണ്ടത്. അത് കണ്ട് ഭയന്ന് അബൂസ്വാലിഹ് അമ്മോച്ചനായ അബ്ദുല്ലഹ് സൗമ ഇയോട് കാര്യം പറഞ്ഞു താങ്കൾ എന്നോട് അന്തയും മൂഖയും ബദിരയുമായുമാണ് നിങ്ങളുടെ മകളെന്ന് പറഞ്ഞിട്ട് അവിടെ സുന്ദരിയായ ഒരുവളാണല്ലോ ഉള്ളത്. അബ്ദുല്ലഹ് സൗമ ഇ പറഞ്ഞു എന്റെ മകൾക്ക് ചെവി കേൾക്കില്ല കണ്ൺ കാണില്ല സംസാരിക്കില്ല എന്നൊക്കെ ഞാൻ പറഞ്ഞത് അവൾ ആ അവയവങ്ങളെ കൊണ്ട് ഒരു ഹറാം പോലും ചെയ്തിട്ടില്ല എന്നാണ് അവൾ കണ്ൺ കൊണ്ട് ഹറാമിലേക്ക് നോക്കിയിട്ടില്ല അത് പോലെ മറ്റുള്ളവരെ കുറ്റം പറയുന്നതോ മറ്റ് ഹറാമായതോ ആയ ഒന്നും അവൾ കേട്ടിട്ടില്ല അവൾ ഹറാമായ ഒരു സംസാരവും സാരിച്ചിട്ടുമില്ല ഇതാണ് ഞാൻ പറഞ്ഞതിന്റെ ഉദ്ദേ നിങ്ങൾക്ക് ആള് മാറിയിട്ടില്ല അവൾ തന്നെയാണ് നിങ്ങളുടെ പ്രിയതമ. ഇത്രയും സൂക്ഷ്മാശാലികളായ ദന്പതികളിലാണ് ശൈഖ് ജീലാനി(റ) ജനിക്കുന്നത്.
ഇതിൽ നിന്ന് നമുക്കും ചിലത് പഠിക്കാനുണ്ട് അല്ലാഹു ഖുർആനിൽ അൽകഹ്‌ഫ് സൂറത്തിൽ പറഞ്ഞു (اَلْمَالُ وَالْبَنُنَ زِينَةُ الْحَيَوةِ الْدُّنْيَا) നിങ്ങളുടെ സ്വത്തും സന്ദാനങ്ങളും ഭൂമിയിലെ അലങ്കാരങ്ങളാകുന്നു രണ്ടും ഒരുമിച്ചാണല്ലാഹു പറഞ്ഞിരിക്കുന്നത് ഇവ രണ്ടും തമ്മിൽ ചേർച്ചയുള്ളത് പോലെ. ഇവ രണ്ടും നാം അതീവ ഗൗരവത്തിൽ എടുക്കേണ്ടതാണ്. ഒരാളുടെ സാദനം അടിച്ചു മാറ്റിയിട്ടോ മുതലാളിയെ പറ്റിച്ചോ കൊന്നും അസാന്മാർകീക പ്രവർത്തനങ്ങളിലൂടെയോ നിങ്ങൾ പടുത്തുയർത്തുന്ന സമ്പാദ്യം നിങ്ങൾക്കുപകാരപ്പെടില്ല ഈ ദുനിയാവിലെ ജാഡക്കല്ലാതെ. നിങ്ങൾ സമ്പാദിക്കുന്നത് അല്ലാഹുവിന്ന് പൊരുത്തമില്ലാത്തതാണെങ്കിൽ അതിൽ നിന്നും ഭക്ഷിച്ചാൽ ആ ഭക്ഷണമാണ് നിങ്ങളുടെ ശരീരത്തെ നില നിർത്തുന്നത് ആ ഭക്ഷണം നിങ്ങളുടെ ശരീരത്തിൽ അലിഞ്ഞ് ചേരുന്ന്. ആ രക്തത്തിൽ ഉണ്ടാകുന്ന കുട്ടിയെ നിങ്ങൾ ഏത് രീതിയിൽ ശ്രമിച്ചാലും സന്മാർകത്തിലേക്ക് കൊണ്ട് വരൽ അസാദ്യമാണ്. നിങ്ങൾക്ക് ദുനിയാവിലേക്കും ആഖിറത്തിലേക്കും ഉപകാരമുള്ള കുട്ടിയെ വേണോ നിങ്ങളുടെ സമ്പത്ത് നല്ല രീതിയിൽ ഉണ്ടാക്കിയതായിരിക്കണം.
തുടരും.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ