2015 ഫെബ്രുവരി 6, വെള്ളിയാഴ്‌ച
ശൈഖ് മുഹ്‌യുദ്ധീൻ ജീലാനി (قدس الله سره العزيز)ഭാഗം 3
2015 ഫെബ്രുവരി 3, ചൊവ്വാഴ്ച
മുജാഹിദുകളും മുസ്ലിം വിരുദ്ധ പ്രസ്താവനകളും
മുജാഹിദുകളും മുസ്ലിം വിരുദ്ധ പ്രസ്താവനകളും
1. ആകാശം അല്ലാഹുവിന്റെ വലതുകയ്യിലാണ്. (അത്തൗഹിദ്- പേജ് 124).
2. അല്ലാഹു ആകാശത്തിലാണ് (അല്‍മനാര്‍ ഏപ്രില്‍ 2005).
3. മുഹ്‌യ്ദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന് ഒരു പ്രാവശ്യം പറഞ്ഞാല്‍ നാലുവട്ടം കാഫിര്‍ (അല്‍മനാര്‍ 1985 ജൂലായ്).
4. മുഹ്‌യ്ദ്ധീന്‍ ശൈഖേ രക്ഷിക്കണേ എന്ന് തേടിയവന്‍ കാഫിര്‍ അങ്ങനെ തേടാന്‍ ഉപദേശിക്കുന്നവന്‍ കാഫിര്‍, വിരോധമില്ലെന്ന് പറഞ്ഞവന്‍ കാഫിര്, ആ വാദം ഉറപ്പിക്കാന്‍ ഖുര്‍ ആന്‍ തെളിവുകൊടുത്തവന്‍ ആയിരം വട്ടം കാഫിര്‍ (സല്‍സബീല്‍ 1993 ഡിസംബര്‍-3)
5. മുഹമ്മദ് നബി അല്ലാഹുവിന് വഴിപ്പെടുന്നതില്‍ വീഴ്ച വരുത്തി (സല്‍സബീല്‍ പു.ലക്കം.3 പേജ് 33)
6. നബി സാധാരണ മനുഷ്യനാണ് സാധാരണ മനുഷ്യര്‍ക്കുള്ള കേള്‍വിയും കാഴ്ചയും മാത്രമേ നബിക്കുള്ളൂ. (ശബാബ് 1988 ഫെബ്രുവരി)
7. നബി(സ്വ)യുടെയും മറ്റുള്ളവരുടെയും ഇടയില്‍ യാതൊരു സ്വഭാവ ഗുണത്തിലും പ്രത്യേകതയില്ല (മുജാഹിദ് പ്രസ്ഥാനവും വിമര്‍ശകരും പേജ് ഃ49, 50).
8. പ്രവാചകന്റെ അനുഗ്രഹം തേടുക എന്നുള്ളതാണ്ബിംബാരാധനയേക്കാള്‍ കൊടിയ ശിര്‍ക്ക് (1984 സല്‍സബീല്‍).
9. റൗളാ ശരീഫ്അടിച്ചുതകര്‍ക്കും – സകരിയ്യ സ്വലാഹി.
10. മുഹമ്മദ് നബി (സ്വ) ദിവസേന ധാരാളം പാപം ചെയ്യുകയും നൂറുതവണ മാപ്പിരക്കുകയും ചെയ്തിരുന്നു. (സല്‍സബീല്‍ ലക്ക 3, 1971 ഓഗസ്റ്റ്).
11. അമ്പിയാക്കളില്‍ നിന്ന് തെറ്റുകളും കുറ്റങ്ങളും സംഭവിക്കും (സല്‍ സബീല്‍ പു.1 ലക്കം .4)
12. കേരളത്തിലെ മുസല്യാക്കര്‍മാര്‍ ദീനില്‍ തെളിവില്ലാത്തതുപോലെ സ്വഹാബത്തും ദീനില്‍ തെളിവില്ല (ജുമുഅ, ഖുതുബ മദ്ഹബുകളില്‍ പേജ്. 84).
13. ഇബിനു അബ്ബാസ് (റ)വും അബുഹുറൈ(റ) വുമാണ് ഇസ്ലാമില്‍ ഇസ്‌റായേലിയത്ത് പ്രചരിപ്പിച്ചത്. (അല്‍മനാര്‍ , പു.9, ലക്കം 6).
14. ശൈഖ് മുഹ്‌യുദ്ധീന്‍ (റ) നാരായണ വിശ്വാസി (അല്‍മനാര്‍ 1980 ജുലൈ).
15. മുഹ്‌യുദ്ധീന്‍ ശൈഖിന് ‘മുഹ്‌യത്തീന്‍’ എന്ന പേരാണ് കൂടുതല്‍ യോജിക്കുന്നത് അല്‍മനാര്‍ -1980 ജൂലായ് പേജ് ഃ 20).
16. കേരളത്തിലെ മുസ്ലിയാക്കന്‍മാര്‍ അബൂജഹലിനേക്കാള്‍ കടുത്ത മുശ്‌രിക്കുകളാണെന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. (സല്‍സബീല്‍)
17. ഖബറുകള്‍ക്ക് നേര്‍ച്ച നേരുന്നതില്‍ ഫലമുണ്ടെന്നും പ്രതിഫലമുണ്ടെന്നും വിശ്വസിക്കുന്നവന്‍ മുശ്‌രിക്കുകളാണ് അവനെ കൊല്ലല്‍ നിര്‍ബന്ധമാണ് (അല്‍ – മനാര്‍ വാള്യം 27, ലക്കം.11, ഒക്‌ടോബര്‍ 1981 പേജ്.7).
18. സമസ്ത പണ്ഡിതന്മാരും മക്കാ മുശ്‌രിക്കുകളും തമ്മില്‍ അമ്പതോളം കാര്യത്തില്‍ സാമ്യമുണ്ട്. മറ്റു ചില കാര്യങ്ങളില്‍ മക്കാ മുശ്‌രിക്കുകളേക്കാളും കടുത്തവര്‍ സമസ്ത ഉലമാക്കളാണ് (സല്‍സബീല്‍ 1985 ഓഗസ്റ്റ് പേജ് ഃ 19).
19. മമ്പുറം പോലെയുള്ള പുണ്യസ്ഥലങ്ങളിലേക്ക് സിയാറത്തിന് പോകുന്ന* സുന്നികള്‍ ഒറിജിനല്‍ കാഫിറുകളാണ് (സല്‍സബീല്‍ പു.1 ലക്കം.4).
ശൈഖ് മുഹ്‌യുദ്ധീൻ ജീലാനി (قدس الله سره العزيز) ഭാഗം 2
ശൈഖ് മുഹ്‌യുദ്ധീൻ ജീലാനി (قدس الله سره العزيز) ഭാഗം 1
Thudarum……
2015 ജനുവരി 21, ബുധനാഴ്‌ച
സലാത്തിന്റെ മഹത്തം
മുടങ്ങാതെ സ്വലാത്ത് ചൊല്ലുന്ന മഹാനായിരുന്നു മുഹമ്മദ്‌ബ്നുസഈദ്(റ). ഒരു ദിവസം അദ്ദേഹം ആരംഭപ്പൂവായ മുത്ത് നബി (സ) യെ സ്വപ്നത്തില് ദര്ശിച്ചപ്പോള് തങ്ങള് പറഞ്ഞു:"നീ എന്റെ മേല് സ്വലാത്ത് പതിവാക്കുന്നവനല്ലേ! ആ പുണ്യ സ്വലാത്തിനാല് പാവനമായ നിന്റെ വായ ഞാനൊന്ന് ചുംബിക്കാന് ആഗ്രഹിക്കുന്നു"പുന്നാര നബിക്ക് തന്റെ വായില് നിന്ന് ദുര്ഗന്ധം അനുഭവപ്പെടുമോ എന്ന് ഭയന്ന് ആ മഹാന് തന്റെ കവിള്തടം അവിടുത്തേക്ക്‌കാണിച്ചു കൊടുത്തു.മുത്ത് നബി(സ) പറഞ്ഞു: "സ്വലാത്ത് ചൊല്ലിയ അധരങ്ങളാണ് എനിക്ക് ചുംബിക്കേണ്ടത്.മറ്റൊന്നും എനിക്കാവശ്യമില്ല".സഈദ്(റ) തന്റെ അധരങ്ങള് തിരുനബി(സ)ക്ക് നേരെ നീട്ടിക്കൊടുത്തു.പുന്നാര നബി(സ) അത് രണ്ടും ചുംബിച്ചപ്പോഴേക്കും കസ്തൂരിയുടെ പരിമളം പരന്നൊഴുകാന് തുടങ്ങി.സഈദ്(റ) ഞെട്ടിയുണര്ന്നു. നോക്കുമ്പോള്വീട് മുഴുവന് പരിമളപൂരിതമായിരിക്കുന്നു. എട്ടുദിവസം ഈ സുഗന്ധം വീട് നിറയെ പരന്നൊഴുകി. (ഇര്ഷാദുല് ഇബാദ്)അല്ലാഹു നമുക്കും ഒരുപാട് സ്വലാത്ത് ചൊല്ലാനും അവിടുത്തോട് ബന്ധം സ്ഥാപിക്കാനും ഭാഗ്യം നല്കട്ടെ.. ആമീൻ
فداك أبي وأمي يارسول الله
2015 ജനുവരി 18, ഞായറാഴ്‌ച
ബസ്വറയിലെ സുന്ദരമായ ശബ്ദത്തിനുടമയായിരുന്ന ശ അ വാനയുടെ വളരെ വിചിത്രമായൊരു കഥ
1
ബസ്വറയിലെ സുന്ദരമായ ശബ്ദത്തിനുടമയായിരുന്നു ശഅ്വാന. പാട്ടുകാരിയായ ശഅ്വാനയുടെ സാന്നിധ്യമില്ലാത്ത മരണവീടുകളോ കല്യാണവീടുകളോ അന്നുണ്ടാകുമായിരുന്നില്ല. യുവത്വത്തില് തന്നെ പാട്ടുപാടി സമ്പന്നയായി മാറിയ അവര് പക്ഷേ, ബസ്വറയിലെ വലിയ ‘മോശക്കാരിപ്പെണ്ണ്’ എന്നായിരന്നു അറിയപ്പെട്ടിരുന്നുത്. അവരുടെ സന്മാര്ഗത്തിലേക്കുള്ള കടന്നു വരവിന്റെ കഥ ചരിത്രത്തില് കാണാം.ഒരിക്കല് ശഅ്വാന തന്റെ റോമയിലെയും തുര്ക്കിയിലെയും അടിമസ്ത്രീകളോടൊപ്പം നടന്നു പോകവേ, ത്യാഗിയും പണ്ഡിതനുമായ സ്വാലിഹുല് മുര്റിന്റെ വീടിനരികിലെത്തി. അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച്് ഉപദേശിക്കുന്ന അദ്ദേഹത്തിന്റെവാക്കുകള് കേട്ട് പൊട്ടിക്കരയുന്നസദസ്സിന്റെ ശബ്ദം ഉച്ചത്തില് കേള്ക്കാം. ശഅ്വാന ദ്യേപ്പെട്ടു. ‘അവിടെയെന്തോ സഭയുണ്ടല്ലോ, പോയി നോക്കൂ.’ അടിമകളില് ഒരാളെ കാര്യമന്വേഷിക്കാനായി പറഞ്ഞു വിട്ടു.
2
എന്നാല് സുന്ദരമായ നിര്ദേശ സംഹിതകളെക്കുറിച്ചുള്ള സംസാരത്തില് ആകൃഷ്ടയായി ആ അടിമ അവിടെയിരുന്നു. തിരിച്ചുവരാത്തതു കണ്ട് മറ്റൊരാളെക്കൂടിപറഞ്ഞയച്ചു. എന്നാല് അവളും അവിടെയിരുന്നു. വീണ്ടും രണ്ടു പേരെക്കൂടി പറഞ്ഞയച്ചെങ്കിലും ആരും തിരിച്ചെത്തിയില്ല. അല്പം കഴിഞ്ഞ് ഒരാള് വന്ന് പറഞ്ഞു. ‘‘അവിടെ മരണ വീട്ടിലെ വിലാപമല്ല, ദോഷികളായ ആളുകള് പശ്ചാത്തപിക്കുന്നതിന്റെ ശബ്ദമാണ്’’. അവരെ പരിഹസിക്കാനുറച്ച് പുറപ്പെട്ട ശഅ്വാനയുടെ ഹൃദയത്തിലെ ദ്യേം അല്ലാഹു മായിച്ച് തല്സ്ഥാനത്ത് ഹിദായത്തിന്റെ നൂര് പ്രതിഷ്ഠിച്ചു.പണ്ഡിതനോട് ശഅ്വാന പറയുകയാണ്. ‘‘എന്റെ ആയുസ്സു മുഴുവന് മോശമായ പ്രവര്ത്തികളില് പാഴായിപ്പോയി. ലജ്ജയില്ലാത്തവളാണു ഞാന്. ഞാന് അല്ലാഹുവില് നിന്നും രക്ഷപ്പെടുമോ?, ഓടിരക്ഷപ്പെടുന്ന പാപികളെ അല്ലാഹു സ്വീകരിക്കുമോ?’’. ‘‘അതെ, അല്ലാഹു സ്വീകരിക്കും
3
, ഇവിടെയുള്ള പ്രാര്ത്ഥനകളുംഉപദേശങ്ങളും അത്തരം ആളുകള്ക്കുള്ളതാണ്.’’ശഅ്വാന തുടര്ന്നു. ‘‘ആകാശത്തെ താരകങ്ങളേക്കാളും സമുദ്രത്തിലെ വെള്ളത്തുള്ളികളേക്കാളും പാപങ്ങള് ചെയ്തവളാണു ഞാന്’’. ബസ്വറയിലെ കുപ്രസിദ്ധയായ ശഅ്വാനയാണ് തന്റെ മുന്നിലിരിക്കുന്നതെന്നറിയാത്ത പണ്ഡിതന് ആശ്വാസവചനം നല്കുകയാണ്, ‘‘നീശഅ്വാനയെപ്പോലെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അല്ലാഹു പൊറുത്തുതരും മോളേ’’..അതു കേള്ക്കേണ്ടതാമസം അട്ടഹസിച്ച് ബോധരഹിതയായി വീണു. അല്പം കഴിഞ്ഞുണര്ന്നപ്പോള് അവര് പണ്ഡിതനോട് പറഞ്ഞു. ‘‘ഓ..മഹാനവര്കളേ, ആ ശഅ്വാന ഞാന് തന്നെയാണ്’’. പിന്നീട് ആര്ഭാട വസ്ത്രങ്ങള്ക്കു പകരം കരിമ്പടം ഉടുത്തണിയുകയും ആഭരണങ്ങളും സമ്പത്തും ധാനം ചെയ്യുകയും അടിമകളെ സ്വതന്ത്രരാക്കുകയും ചെയ്ത് വാതിലടച്ച്
4
നിത്യമായ പശ്ചാത്താപത്തിലേര്പ്പെടുകയാണ്ശഅ്വാന, ‘‘നാഥാ, ഈ അവസ്ഥയില് നിന്നെ കാണിച്ചുതന്ന് ഈ പാപിയെ അനുഗ്രഹിക്കണേ’’.തിന്മയുടെ മാര്ഗത്തില് നിന്നും മുക്തി നേടി മരണം വരെയുള്ള 40 വര്ഷങ്ങള് അത്ഭുതാവഹമായിരുന്നു അവരുടെ ജീവിതം. ശഅ്വാനയുടെ കരച്ചില് ആരെയും ആശ്ചര്യഭരിതരാക്കും. ഉപദേശങ്ങള്ക്കും പ്രാര്ത്ഥനകള്ക്കുമായി അവരുടെ സദസ്സില് പങ്കെടുക്കുന്നവര്ക്ക് പങ്കുവെക്കാനുള്ളതും അവരുടെ കരച്ചിലിനെസ്സംബന്ധിച്ചായിരുന്നു. ധാരാളം കരഞ്ഞിട്ടും ക്ഷീണമനുഭവപ്പെടാത്ത അവരുടെ ആഗ്രഹംതന്നെ അല്ലാഹുവിനെയോര്ത്ത് കരയാനാണ്. ‘‘അല്ലാഹുവാണെ, ഞാന് എന്റെ കണ്ണീരു വറ്റും വരെ കരയാന് ആഗ്രഹിക്കുന്നു.പിന്നെ കണ്ണീരിനു പകരം രക്തമൊലിക്കണം, ആ രക്തം എന്റെ ശരീരമാസകലം ഒലിച്ചിറങ്ങണം.’’റൗഹുബ്നു സലമ പറയുന്നതു കേള്ക്കൂ.
5
‘‘ശഅ്വാനയെപ്പോലെ കരയുന്ന ഒരാളെയും ഞാന് കണ്ടിട്ടില്ല. അവരുടെ നിലവിളി, കേള്ക്കുന്നവരുടെ ഹൃദയത്തെപ്പോലുംകരിച്ചുകളയും’’.ഫുളൈലുബ്നു ഇയാള്(റ)നെപ്പോലെ ധാരാളംമഹാന്മാര് മഹതിയെ പതിവായി സന്ദര്ശിക്കുകുയും ദുആ വസിയ്യത്ത് ചെയ്യാറുമുണ്ടായിരുന്നു. അബൂ ഉമര് ളരീര് മഹതിയെ സന്ദര്ശിച്ച അനുഭവം പങ്ക് വെക്കുന്നു. ‘‘ഞാന് പലതവണ ശഅ്വാനയുടെ സദസ്സില് പോയെങ്കിലും അവരുടെ കരച്ചില് കാരണം അവര് പറയുന്നതൊന്നും മനസ്സിലായില്ല’’. അപ്പോള് മുഹമ്മദ് എന്നവര് ചോദിച്ചു, ‘‘അവരുടെ ഒരു വാക്കും ഓര്മയില്ലേ?’’.’’ഉണ്ട്, ഒന്നു മാത്രം, കരയുക, കരയാന് സാധിക്കാത്തവര്കരയുന്നവരോട് മനസ്സലിവ് കാണിക്കുക. കാരണം അവര് കരയുന്നത് സ്വശരീരത്തിന്റെ പാപങ്ങളെയോര്ത്തുകൊണ്ടാണ്’’. ശഅ്വാനയോടൊപ്പമുള്ള സഹവാസം ജീവിതത്തെ നന്മയിലെത്തിച്ചസന്തോഷമാണ് ഒരു ഭൃത്യക്ക് പറയാണുള്ളത്.
6
‘‘ഞാന് ശഅ്വാനയെ കണ്ടതു മുതല് അവരുടെ ബറകത് കൊണ്ട് ദുന്യാവിന്റെ മോഹങ്ങള് എന്നെ വേട്ടയാടിയിട്ടില്ല. ആരെയും നിസാരമായി കണ്ടിട്ടുമില്ല’’.പരലോക ചിന്തയില് ദുന്യാവിലുണ്ടാകുന്ന പ്രശ്നങ്ങള്ക്ക് യാതൊരു വിലയും മഹതി നല്കിയിരുന്നില്ല. മുആദ് ബ്നുല് ഫള്ല് പറയുന്നത് കാണാം:ശഅ്വാനയുടെ കരച്ചില് കണ്ട് അവര് അന്ധയായിപ്പോകുമോയെന്ന് ഞങ്ങള് ഭയന്നു. അവരോട് ഈ ഭയം അറിയിച്ചപ്പോള്അവരുടെ മറുപടി ഇപ്രകാരമായിരുന്നു. ‘‘പരലോക ശിക്ഷയനുഭവിച്ച്അന്ധയാകുന്നതിനേക്കാള് ഞാനിഷ്ടപ്പെടുന്നത് ദുന്യാവില് കരഞ്ഞ് അന്ധയാകാനാണ്’’.താഴ്മയും വിനയവുമായിരുന്നു അവരുടെ മറ്റൊരു സവിശേഷത. മാലിക് ബ്നു ളയ്ഗമിനോട് അവര് ഒരിക്കല് പറയുകയുണ്ടായി. ‘‘എനിക്ക് നിന്റെ ബാപ്പയെ കാണാന് വരണമെന്നുണ്ട്. പക്ഷേ, ഞാന് വന്നാല് യജമാനനായ അല്ലാഹുവിന് വഴിപ്പെടുന്ന നിന്റെ ഉപ്പയെ ബുദ്ധിമുട്ടിക്കലാകും.
7
യജമാനന് വഴിപ്പെടലാണല്ലോശഅ്വാനയോട് സംസാരിക്കുന്നതിനേക്കക്കാള് ഉത്തമം. ശഅ്വാന വെറും ദോഷിയായ കറുത്ത പെണ്ണ് മാത്രമാണ്’’ എന്നു പറഞ്ഞ് അവര് കരയാന് തുടങ്ങി.ആരാധിക്കുന്ന ദൈവത്തോട് കടപ്പാട് ചെയ്തുതീര്ക്കുന്നതിന് പുറമേ സ്നേഹിക്കുകയും ചെയ്യുമ്പോള് സ്രഷ്ടാവിന് കൂടുതല് സന്തോഷം നല്കും. റാബിഅതുല് അദവിയ്യ(റ)യെപ്പോലെ ശഅ്വാനയും അല്ലാഹുവിനെ സ്നേഹിച്ചാരാധിച്ചവരില് പെട്ടവരാണ്. ശഅ്വാനയുടെ പ്രാര്ത്ഥനയില് നിന്നു തന്നെ അത് വ്യക്തമാണ്. ‘‘നാഥാ…നിന്നോടുള്ള സ്നേഹം കൊണ്ട് ദാഹിക്കുന്നവന്ഒരിക്കലും ദാഹം തീരാത്തവനാണ്.’’മരണവേളയില് പോലും ആ സ്നേഹം നിഴലിച്ചു കണ്ടു. ‘‘ഞാന് ചെയ്തു കൂട്ടിയ പാപങ്ങളെയോര്ത്ത് അല്ലാഹുവിനെ കണ്ടുമുട്ടാന് ഞാന് ഭയക്കുന്നു’’. ഇബ്റാഹീമുബ്നു അബ്ദില് മലിക് പറയുന്നു. ‘‘ശഅ്വാനയും
8
ഭര്ത്താവും മക്കയില് വന്നു. നിസ്കാരവും ത്വവാഫുമായി കഴിഞ്ഞുകൂടുമ്പോള് ക്ഷീണം വരുന്ന അവസരത്തില് രണ്ടുപേരും ഒരിടത്തിരിക്കും. ഭര്ത്താവിന് പിന്നിലായി ശഅ്വാനയും ഒതുങ്ങിയിരിക്കും. ഭര്ത്താവ് പറയും.നിന്നോടെനിക്ക് അതിയായ സ്നേഹമുണ്ട്’’. അപ്പോള് അവരുടെ മറുപടി. ‘‘എല്ലാ രോഗങ്ങള്ക്കുള്ള മരുന്നും അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. എന്നാല് സ്നേഹത്തിനു പകരമായി ഒരു മറുമരുന്നില്ല’’.
2015 ജനുവരി 16, വെള്ളിയാഴ്‌ച
എന്താണ് ഖിയാസ്?
ഖിയാസ്
********
ഇസ്ലാമിന്റെ അടിസ്താന പ്രമാണങ്ങളിൽ നാലാമത്തേതായ ഖിയാസ് എന്നാൽ ഖുർ ആനിലും സുന്നത്തിലും നേരിട്ട് വിധി പറയാത്ത ഒരു കാര്യത്തിൽ വിധി കണ്ടെത്തുന്ന മാർഗ്ഗമാണ് ഖിയാസ്
ഉദാ: ഹംറ് ഹറാമാണെന്ന് ഖുർആനിൽ പറയുന്നു എന്നാൽ അതിന്റെ ഭാഷാ അർത്തം മുന്തിരിയിൽ നിന്നുണ്ടാക്കുന്ന ലഹരി പഥാർത്തം എന്നാണ്. അപ്പോൾ പണ്ടിതൻമാർ ആലോജിച്ചു അത് ഹറാമാണെന്ന് പറയാൻ കാരണം ലഹരി കലർന്നത് കൊണ്ടാണ് ഹംറ് ഹറാമാണെന്ന് ഖുർആൻ പറഞ്ഞത്. അത് കൊണ്ട് ലഹരി ഉള്ളതെല്ലാം ഹറാമാണ് എന്ന് പണ്ഡിതന്മാർ വിധി പറഞ്ഞു. ഇങ്ങനെ ഉള്ള കാര്യങ്ങളിൽ വിധി പറയുന്നതാൺ ഖിയാസ്