2015 ഓഗസ്റ്റ് 25, ചൊവ്വാഴ്ച

ഔലിയാക്കളും തെറ്റിദ്ദാരണകളും

Muhammed Shameem T

21 mins · Edited · 

വലിയ്യും തെറ്റിദ്ധാരണകളും

അസാധാരണമായി ഒരുവ്യക്തി വല്ലതും ചെയ്താൽ അയാൾ വലിയ്യാണ്‌ എന്ന് സാധാരണക്കാരായ നമ്മൾ പൊതുവായും പണ്ഡിതന്മാർ ചിലപ്പോയും തെറ്റിദ്ധ്ഹരിക്കാറുണ്ട്‌.

അസാധാരണത്വം പ്രകടിപ്പിക്കുക എന്നതാണ്‌ ഒരു വ്യക്തിക്ക്‌ വലിയ്യ്‌ പട്ടം ചാർത്ഥിക്കൊടുക്കാൻ തെളിവായി കാണുന്നത്‌. അത്‌ കൊണ്ട്‌ തന്നെ നമ്മുടെ കൊച്ചു കേരളത്തിൽ ഇരുപതിലേറെ കള്ളന്മാർ ഔലിയാ എന്ന പേരിൽ വിലസുന്നു. സ്വന്തം പെങ്ങളെ വിവാഹം കയിച്ചവൻ മുതൽ കാട്ടിൽ നായാട്ടിന്ന് പോയവൻ വരെ നമ്മുടെ നാട്ടിൽ വലിയ്യായി വിലസുന്നു. എന്നാൽ അസാധാരണമായത്‌ പ്രകടിപ്പിക്കുക എന്നതല്ല വലിയ്യാകാനുള്ള തെളിവ്‌.

ബാഹ്യവും ആന്തരികവുമായ ‘ഇസ്തിഖാമത്ത്‌’(استقامة-ചൊവ്വാകൽ) എന്ന ഗുണം ആരിൽ നിൽക്കുന്നുവോ അവനാണ്‌ വലിയ്യ്‌. അസാധാരണത്വം പ്രകടിപ്പിച്ചാലും ഇല്ലെങ്കിലും.

ഇസ്തിഖാമത്ത്‌ കൊണ്ടുള്ള വിവക്ഷ ശരീഅത്ത്‌ ഇയമങ്ങൾ പാലിച്ച്‌ ബാഹ്യമായും, ദുർഗ്ഗുണങ്ങളിൽ നിന്ന് മുക്തി നേടി ആത്മീയമായും പരിശുദ്ധി കൈവരിക്കലാണ്‌.

ആത്മ പരിശുദ്ധി കൈവരിക്കൽ കൊണ്ടാണ്‌ ശരീഅത്ത്‌ പ്രകാരമുള്ള അനുഷ്ഠാന കർമ്മങ്ങളിൽ ഇഖ്‌ലാസ്വ്‌ (اخلاص-ആത്മാർത്ഥത) കൈവരിക്കാനാവുകയുള്ളൂ.

ഇഖ്‌ലാസ്വോടെ ശരീഅത്ത്‌ നിയമങ്ങൾ അനുസരിച്ച്‌ ജീവിതം ക്രമപ്പെടുത്തുന്നവനാണ്‌ വലിയ്യ്‌.

ശർഇന്റെ സാങ്കേതിക പ്രയോക മനുസരിച്ച്‌ ‘മുത്തഖി’ (متقي- അല്ലാഹുവിനെ സൂക്ഷിച്ചവൻ) എന്ന് പറയുന്നതും വലിയ്യിനെ കുറിച്ചാണ്‌. ഭാഷാപരമായി മുത്തഖി എന്ന വാക്കിനർത്ഥം കാത്ത്‌ സൂക്ഷിക്കുന്നവൻ എന്നാണ്‌.

ഈ അർത്ഥപ്രകാരം തഖ്‌വക്ക്‌ മൂന്ന് പതവികളുണ്ട്‌ എന്ന് ഇമാം ബൈളാവി (رضي الله عنه) പറയുന്നു

1) ശാശ്വതമായ നരകീയ സിക്ഷയെ കാത്ത്‌ സൂക്ഷിക്കൽ. ശിർക്കിൽ നിന്നും മുക്തി നേടൽ കൊണ്ടാണ്‌ ഇത്‌ കരസ്ഥമാവുക. ‘തഖ്‌വയുടെ വചനം അവരോട്‌ നാം നിഷ്കർഷിച്ചു’ എന്നർത്ഥം വരുന്ന അല്ലാഹുവിന്റെ വാക്ക്‌ ഇതാണ്‌ സൂചിപ്പിക്കുന്നത്‌.

2) ശിക്ഷക്ക്‌ കാരണമാകുന്ന എല്ലാ കാര്യങ്ങളെയും സൂക്ഷിക്കൽ. ചെയ്യേണ്ടത്‌ ഉപേക്ഷിക്കലും ഉപേക്ഷിക്കേണ്ടത്‌ ചെയ്യലും ഇതിലുൾപ്പെടും. ബ്ചെറുപാപങ്ങളെയും സൂക്ഷിക്കണം എന്നാണ്‌ ചില പണ്ഡിതന്മാർ പറയുന്നത്‌. ശർ ഇൽ തഖ്‌വ എന്ന പേരിൽ അറിയപ്പെടുന്നത്‌ ഇതാണ്‌. ‘ഒരു രാജ്യക്കാർ വിശ്വസിക്കുകയും മുത്ത്ഖീങ്ങളാവുകയും ചെയ്തിരുന്നു വെങ്കിൽ ’ എന്നാശയം വരുന്ന ഖുർ ആൻ സൂക്തത്തിന്റെ വിവക്ഷയും ഇതു തന്നെയാണ്‌.

3) അല്ലാഹുവിൽ നിന്ന് ഹൃദയത്തെ ജോലിയാക്കുന്ന എല്ലാ കാര്യത്തിൽ നിന്നും മുക്തനായി എല്ലാ അർത്ഥത്തിലും അല്ലാഹുവിലേക്ക്‌ പൂർണ്ണമായി ചേരുക. ഇതാണ്‌ യഥാർത്ഥ തഖ്‌വ. ‘തഖ്‌വ ചെയ്യേണ്ടത്‌ പ്രകാരം നിങ്ങൾ തഖ്‌വ ചെയ്യുക’ എന്ന ഖുർആൻ വാക്യം കൊണ്ട്‌ ഉദ്ധേശിക്കപ്പെട്ടതും ഇതു തന്നെ 
തഫ്സീറുൽ ബൈളാവി പേജ്‌ 16

ഇമാം ബൈളാവിയുടെ വാക്കുകൾ വിശദീകരിച്ചു കൊണ്ട്‌ ശൈഖ്‌ സാദ: (رضي الله عنه) എഴുതുന്നു. “തഖ്‌വയുടെ ഈ പദവികളിൽ ഒന്നാം പദവി സാധാരണക്കാരുടെയും രണ്ടാം പദവി പ്രത്യേകക്കാരുടെയും മൂന്നാം പദവി അവരിലെ വിശിഷ്ട വ്യക്തികളുടേതുമാകുന്നു.”:
ഹാശിയാത്തു ശൈഖിസാദാ: വാള്യം 1 പേജ്‌ 77

ഈ പദവികളിൽ നിന്ന് രണ്ടും മൂന്നും പദവിക്കാരാണ്‌ ഔലിയാക്കൾ. അല്ലാഹു പറയുന്നത്‌ കാണുക ‘അറിയുക! നിശ്ചയം അല്ലാഹുവിന്റെ ഔലിയാക്കൾക്ക്‌ ഭയമോ ദു:ഖമോ ഇല്ല. വിശ്വസിക്കുകയും മുത്തഖീങ്ങളായി ജീവിക്കുകയും ചെയ്തവരത്രെ ഔലിയാക്കൾ ’ സൂറ യൂനുസ്‌ 61,62 അല്ലാഹു തന്നെ പറയുന്നു ‘നിശ്ചയം അല്ലാഹുവിന്റെ ഔലിയാക്കൾ മുത്തഖീങ്ങൾ അല്ലാതെയല്ല. ’ സൂറ അൻഫാൽ. 34

മേൽ വിശദീകരണം ഇങ്ങനെ സംഗ്രഹിക്കാം സൃഷ്ടിച്ച്‌ പരിപാലിക്കുക എന്നത്‌ പരമമായ അനുഗ്രഹമാണ്‌. അനുഗ്രഹം കൈപറ്റിയവൻ നന്ദി ചെയ്യാൻ കടപ്പെട്ടവനുമാണ്‌. ഇത്‌ ഇസ്ലാം മാത്രമല്ല ബുദ്ധിയും അംഗീകരിക്കുന്ന തത്വമാണ്‌. അപ്പോൾ പരമമായ അനുഗ്രഹം ആര്‌ ചെയ്ത്‌ കൊടുക്കുന്നുവോ അവനോട്‌ പരമമായ നന്ദി ചെയ്യാൻ കടപ്പെട്ടവനാണ്‌ മനുഷ്യൻ. പരമമായ നന്ദിയാണ്‌ ഇബാദത്ത്‌ കൊണ്ട്‌ ലക്ഷ്യം വെക്കുന്നത്‌. അപ്പോൾ പരമമായ അനുഗ്രഹം കൈപറ്റുകയും അനുഗ്രഹം നൽകിയവനെ വിസ്മരിക്കുകയും ധിക്കരിക്കുകയും ഒരനുഗ്രഹവും ചെയ്ത്‌ തരാത്തവന്റെ മുന്നിൽ പരമമായ വണക്കം നടത്തുകയും ചെയ്യുന്നത്‌ മഹാ പാതകമാണ്‌ അത്‌ പൊറുക്കപ്പെടുകയില്ല. അതാണ്‌ വിശുദ്ധ ഖുർ ആൻ ഇപ്രകാരം പറഞ്ഞത്‌. നിശ്ചയം! ശിർക്ക്‌ അതി ഭയങ്കരമായ അക്രമമാവുന്നു. (സൂറ: ലുഖ്മാൻ 13) അല്ലാഹുവിനോട്‌ പങ്ക്‌ ചേർക്കുന്നത്‌ അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതിനു താഴെ ഉള്ള പാപങ്ങൾ പൊറുക്കാം ( സൂറ അന്നിസാ അ്: 116)

തുടരും....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ