2015 ഫെബ്രുവരി 10, ചൊവ്വാഴ്ച

മറഞ്ഞ മയ്യത്തിനു വേണ്ടിയുള്ള നിസ്കാരം

ശാഫിഈ ഹമ്പലീ മദ്ഹബുകൾ പ്രകാരം മറഞ്ഞ മയ്യിത്തിന്റെ പേരിൽ നിസ്കരിക്കാവുന്നതാണ്. നബി(സ)യും സ്വഹാബത്തും(റ) അബ്സീനിയയിൽ വഫാത്തായ നജാശി രാജാവിന്റെ പേരിൽ മദീനയിൽ വെച്ച് മയ്യിത്ത് നിസ്കരിച്ച സംഭവമാണ് ഇതിന്നാധാരം. എന്നാൽ മാലിഖീ ഹനഫീ മദ്ഹബുകൾ പ്രകാരം പറ്റില്ല. നബി(സ) നജാശി രാജാവിന്റെ മേൽ നിസ്കരിച്ചത് മയ്യിത്തിനെ കണ്ടു കൊണ്ടാണെന്ന് അവർ വിശദീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഇബ്നു ഹജർ(റ) എഴുതുന്നു: 

وذلك لأنه صلى الله عليه وسلم { أخبر بموت النجاشي يوم موته وصلى عليه هو وأصحابه } رواه الشيخان وكان ذلك سنة تسع وجاء { أن سريره رفع له صلى الله عليه وسلم حتى شاهده } وهذا بفرض صحته لا ينفي الاستدلال لأنها - وإن كانت صلاة حاضر بالنسبة له صلى الله عليه وسلم - هي صلاة غائب بالنسبة لأصحابه(تحفة المحتاج في شرح المنهاج١٤٩/٣)

നജാസി രാജാവ് മരണപ്പെട്ട ദിവസം തന്നെ അദ്ദേഹത്തിൻറെ മരണവാർത്ത നബി(സ) സ്വഹാബത്തിനെ അറിയിക്കുകയും നബി(സ)യും സ്വഹാബത്തും അദ്ദേഹത്തിൻറെ പേരിൽ നിസ്കരിക്കുകയും ചെയ്തതായി ശൈഖാനി (ബുഖാരി,മുസ്ലിം) നിവേദനം ചെയ്ത ഹദീസിലുണ്ട്. ആ സംഭവം നടന്നത് ഹിജ്റ ഒമ്പതാം വർഷത്തിലായിരുന്നു. നജാശീ രാജാവിന്റെ മയ്യിത്ത് കട്ടിൽ നബി(സ)ക്ക് ഉയര്ത്തപ്പെടുക വഴി നബി(സ) മയ്യിത്തിനെ കണ്ടുകൊണ്ടാണ് നിസ്കരിച്ചതെന്നു വന്നിട്ടുണ്ട്. അത് ശരിയാണെന്ന് സംങ്കല്പ്പിച്ചാൽ  തന്നെ മറഞ്ഞ മയ്യിത്ത് നിസ്കാരത്തിനു ആസംഭവം  തെളിവാക്കാവുന്നതാണ്. കാരണം നബി(സ)യിലേക്ക്  ചേർത്തി അത് ഹാജറായ മയ്യിത്ത് നിസ്കാരമാണെങ്കിലും സ്വഹാബത്തിലെക്ക് ചേർത്തി അത് മറഞ്ഞ മയ്യിത്ത് നിസ്കാരം തന്നെയാണല്ലോ.(തുഹ്ഫ: 3/150).

ഇതാ റംലി(റ)യുടെ വിവരണമിങ്ങനെ:

فإن قيل : لعل الأرض زويت له صلى الله عليه وسلم حتى رآه أجيب عنه بوجهين : أحدهما أنه لو كان كذلك لنقل ، وكان أولى بالنقل من الصلاة ; لأنه معجزة ، والثاني أن رؤيته إن كانت لأن أجزاء الأرض تداخلت حتى صارت الحبشة بباب المدينة لوجب أن تراه الصحابة أيضا ولم ينقل ، وإن كانت لأن الله خلق له إدراكا فلا يتم على مذهب الخصم ; لأن البعد عن الميت عنده يمنع صحة الصلاة وإن رآه ، وأيضا وجب أن تبطل صلاته الصحابة(نهاية المحتاج إلى شرح المنهاج: ١٩٥/٤)

ഭൂമി ചുരുട്ടപ്പെടുക വഴി നബി(സ) മയ്യിത്ത് നോക്കിക്കണ്ടുവെന്നു പറയുന്നതിന് രണ്ടു രൂപത്തിൽ മറുവടി കൊടുക്കാം.

1- അപ്രകാരം സംഭവിച്ചിരുന്നുവെങ്കിൽ അത് ഉദ്ദരിക്കപ്പെടുമായിരുന്നു . അത് ഒരു അമാനുഷിക സിദ്ദിയായതിനാൽ നിസ്കരിച്ചുവെന്നത് ഉദ്ദരിക്കുന്നതിനേക്കാൾ പ്രാധാന്യത്തോടെ അതായിരുന്നു ഉദ്ദരിക്കപ്പെടുക. എന്നാൽ അതുണ്ടായിട്ടില്ല.

2- നബി(സ) മയ്യിത്ത് കണ്ടുവെന്നു പറയുന്നത് ഭൂമിയുടെ ഘടകങ്ങൾ പരസ്പരം പ്രവേശിച്ച് അബ്സീനിയക്കാർ മാദീനയുടെകവാടത്തിലെത്തുക വഴിയായിരുന്നുവെങ്കിൽ സ്വഹാബത്തും അത് കാണേണ്ടിയിരുന്നു. നജാസിയുടെ ജനാസ അവർ കണ്ടതായി ഉദ്ദരിക്കപ്പെടുന്നില്ല. ഇനി നബി(സ)ക്ക് പ്രതേക കാഴ്ച  ശക്തി അല്ലാഹു സൃഷ്ടിച്ചുനല്കുക വഴിയാണ് കണ്ടതെങ്കിൽ പ്രതിയോഗിയുടെ വീക്ഷണമനുസരിച്ചും തെളിവ് പൂരനമല്ല. കാരണം മയ്യിത്ത് ദൂരെയാകുമ്പോൾ അതിനെ കണ്ടിരുന്നാലും അവരുടെ വീക്ഷണപ്രകാരം നിസ്കാരം സാധുവല്ലല്ലോ. ഇതിനു പുറമേ സ്വഹാബത്തി(റ) ന്റെ നിസ്കാരം അസാധുവാണെന്നും വരും. (നിഹായ: 4/195)   

മറഞ്ഞ മയ്യിത്ത് നിസ്കരിക്കാൻ മയ്യിത്ത് ഖിബ്‌ലയുടെ ഭാഗത്തായിരിക്കണമെന്ന നിബന്ധനയില്ല. എന്നാൽ മയ്യിത്ത് കുളിപ്പിച്ചിട്ടുണ്ടെന്ന അനുമാനം ആവശ്യമാണ്‌. എന്നാൽ മയ്യിത്ത് കുളിപ്പിച്ചിട്ടുന്ടെങ്കിൽ അതിന്റെ പേരിൽ ഞാൻ നിസ്കരിക്കുന്നു എന്നിങ്ങനെ നിയ്യത്ത് ചെയ്ത നിസ്കരിക്കാവുന്നതാണെന്ന് പ്രബലാഭിപ്രായം.(തുഹ്ഫ: 3/150)

അതുപോലെ മരണപ്പെടുന്ന സമയത്ത് നിർബന്ധമായ മയ്യിത്ത് നിസ്കരിക്കാനുള്ള യോഗ്യതയും നിസ്കരിക്കുന്നവനുണ്ടായിരിക്കണം. അഥവാ മരണപ്പെടുമ്പോൾ പ്രായപൂര്തിയെത്തുകയും മുസ്ലിമായിരിക്കുകയും ശുദ്ദിയുണ്ടായിരിക്കുകയും വേണം. അപ്പോൾ മരണപ്പെടുമ്പോൾ പ്രായപൂര്ത്തിയെത്താത്തവനൊ കാഫിറായിരുന്നവനൊ ആർത്തവമുള്ളവല്ക്കോ മറഞ്ഞ മയ്യിത്ത് നിസ്കാരം പറ്റില്ല.(തുഹ്ഫ, ശർവാനി: 3/151)

സാധാരണ നിലയിൽ ഒരു നാട്ടിലേക്ക് ചേർത്തിപറയുന്ന സ്ഥലത്തിന്റെ പുറത്തായാൽ അപ്രകാരം നിസ്കരിക്കാവുന്നതാണ്. ഒരു നാട്ടിൽ പെട്ടതായി എണ്ണപ്പെടുന്ന സ്ഥലത്തുള്ള മയ്യിത്തിന്റെ പേരിൽ മറഞ്ഞുള്ള നിസ്കാരം പറ്റില്ല. നാട് എത്ര വലിയതാണെങ്കിലും അറസ്റ്റുകൊണ്ടോ മറ്റോ മയ്യത്തുള്ള സ്ഥലത്ത് ഹാജറാകാൻ സാധിക്കാതെ വന്നാലും പറ്റില്ലെന്നാണ് ഇബ്നു ഹജറി(റ) ന്റെ വീക്ഷണം. (തുഹ്ഫ: 3/149-150).

എന്നാൽ മയ്യിത്തുള്ള സ്ഥലത്ത് ഹാജറാകാൻ പ്രയാസമുണ്ടോ ഇല്ലെയോ എന്നതാണ് മാനദണ്ടമെന്നാണ് ഇമാം റംലി(റ) പ്രബലമായി പറയുന്നത്. ഇതനുസരിച്ച് മയ്യിത്ത് നാട്ടിൽ തന്നെയാണെങ്കിലും നാടിന്റെ വലിപ്പം കൊണ്ടോ മറ്റോ അവിടെ ഹാജറാകാൻ പ്രയാസമാണെങ്കിൽ മറഞ്ഞ് നിസ്കരിക്കൽ മയ്യിത്ത് നാടിന്റെ പരിധിക്കു  പുറത്താണെങ്കിൽപോലും  സാധുവാകുന്നതുമല്ല.(ശർവാനി: 3/150)

മറഞ്ഞ മയ്യിത്തിന്റെ മേൽ നിസ്കരിക്കാമെന്ന് പറയുന്നവരെല്ലാം ആ നിസ്കാരം കൊണ്ട് സാമൂഹ്യബാധ്യത വീദുമെന്നു ഏകോപിച്ചു പറയുന്നു. ഇബ്നുൽഖത്വാനി(റ)ൽ നിന്ന് ഇതിന്റെ എതിരഭിപ്രായം ഉദ്ദരിക്കപ്പെടുന്നുണ്ട്. എന്നാൽ മയ്യിത്തിന്റെ സമീപത്ത് ഹാജരായവർ മറഞ്ഞ നിസ്കാരത്തെ കുറിച്ച് അറിയുമ്പോഴാണ് അതുകൊണ്ട് ഫർള് കിഫായ വീടുകയുള്ളുവെന്ന കാര്യം വ്യക്തമാണ്.(ശർവാനി : 3/150)

2015 ഫെബ്രുവരി 9, തിങ്കളാഴ്‌ച

മാതാപിതാക്കളുടെസ്നേഹം

"ഹലോ ഉമ്മാ , ഞാനിന്നു കുറച്ചു
നേരം വൈകുംട്ടോ ,
മോനെ നീ എവിടാടാ ഇപ്പൊ ...?
ഞാൻ
ഫ്രെണ്ട്സിന്റെ കൂടെ ടൌണിലാ ,ഫുഡ്
ഞാൻ ഇവിടുന്നു കഴിച്ചോളാം ,
മോനെ ഉപ്പച്ചി അറിഞ്ഞാൽ ചീത്ത
കേൾക്കുംട്ടോ ,
ഉമ്മ എന്തെങ്കിലുമൊക്കെ പറഞ്ഞ്
പിടിച്ചു നിരത്ത് പീസ് .
ഹ്മ് ..

അവനെവിടെപോയെടി ഇത്രേം നേരമായല്ലോ ..?

അവൻ
ഫ്രെണ്ട്സിന്റെ കൂടെ എവിടെയോ പോയതാ ഇപ്പൊ വരും

അവനോടു ഞാൻ
പറഞ്ഞതല്ലേ രാത്രി ഇങ്ങനെ കരങ്ങരുതെന്നു ,ഹ്മ്
അവൻ ഇങ്ങോട്ട്
വരട്ടെ കാണിച്ചുകൊടുക്കാം ഞാൻ ,
ദേ നിങ്ങളൊന്നും ചെയ്യണ്ട അവനെ ,
വെറുതെ അവനെ വിഷമിപ്പിക്കണ്ട
ാട്ടോ ,

അങ്ങനെ നേരം ഒരുപാട്
വൈകി അവനെത്തി ,
ലൈറ്റെല്ലം അണച്ചിരുന്നു
എല്ലാരും ഉറങ്ങി , അവരെ ബുദ്ധിമുട്ടിക്ക
ണ്ട എന്ന് കരുതി ഉമ്മറത്ത് കിടന്നു ,
സമയം രാത്രി 2 മണി കഴിഞ്ഞിരുന്നു ...
പെട്ടന്ന് ഫോണ് റിംഗ് ചെയ്തു ,അവൻ
അറ്റന്റ് ചെയ്തു " ഹലോ "

"മോനെ നീ എവിടെടാ ഉമ്മച്ചി കുറെനെരായിട്ടോ കാത്തിരിക്കുന്ന
ു "

അവന്റെ മനസ്സൊന്നു
പിടഞ്ഞു ,സങ്കടം വന്നു ,കണ്ണുകൾ
നിറഞ്ഞു ,ഇത്രേം നേരമായിട്ടും എന്നെ കാത്തിരുന്ന
ഉമ്മ , അത് ഉമ്മയ്ക്ക് മാത്രമേ കഴിയൂ ...
താൻ പുറത്തുണ്ടെന്ന് പറഞ്ഞു , ഉമ്മ കതകു
തുറന്നു ,അവൻ അകത്തു കടന്നു റൂമിലേക്ക്
ശബ്ദമുണ്ടാക്കാതെ നടന്നു "ഉപ്പ
എണീറ്റാലോ ..?" അങ്ങനെയാവാൻ
നിദ്രയിലേക്ക് യാത്രയായി ...
ഉമ്മ ശബ്ദമുണ്ടാക്കാതെ റൂമിലേക്ക്
നീങ്ങി ഉപ്പയുടെ അരികിൽ
കിടന്നു ,അപ്പോളതാ ഒരു ശബ്ദം

"അവൻ വന്നോടി ..?
വല്ലതും കഴിച്ചിട്ടുണ്ടോ അവൻ ...?

"ഉമ്മ ഉടനെപറഞ്ഞു :
ഇങ്ങളല്ലേ അവന്റെ മുന്നില് മസില്
പിടിച്ചു നടക്കുന്നെ ,എന്നിട്ടിപ്പോ ..?

ഉടനെ മറുപടി : " എടീ അവന്ക്ക്
നമ്മളല്ലേ ഉള്ളൂ ,അവനെന്റെ അല്ലെ ചോര ,
എനിക്കറിയാം അവനെ ,
കുറച്ചൊക്കെ ഉപദെഷിച്ചില്ലെൽ
നമുക്ക് കൈവിട്ടു
പോകില്ലെടി നമ്മുടെ പൊന്നുമോനെ ...!!!

അതെ , ഇവരെയാണോ നമ്മൾ വൃദ്ധ
സതനങ്ങൾക്ക് നൽകുന്നത് ...?
മാതാവിലൂടെ സ്നേഹം തുടിക്കുമ്പോൾ
പിതാവിലൂടെ സംരക്ഷണം അനുഭവിക്കുന്നതാ
ണ് കുടുംബം ...

ഇവരാണ് നമ്മുടെ നിധി , അതിന്റെ വില
നഷ്ടപ്പെട്ടവര്ക്ക് മനസ്സിലാകും ,
സ്നേഹിക്കുക ,വാരിയെടുക്കുക ,അവര്ക്ക്
കൈ താങ്ങാകുക ..
സ്നേഹത്തോടെ.!

2015 ഫെബ്രുവരി 7, ശനിയാഴ്‌ച

4 മുഹ്‌യുദ്ധീൻ رضي الله عنه

بالْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي


نَجِّنَا مِنْ كُلِّ آفَاتِ يَا اَلله


മഹിത പാരമ്പര്യമുള്ള മാതാവിന്‍റെ പരിലാളനയിലൂടെ അബ്ദുല്‍ഖാദിര്‍ ജ്ഞാനസപര്യയില്‍ ഏറെ കാതങ്ങള്‍ താണ്ടി.


പള്ളിയിൽ ഓതും നാൾ മലക്കുകൾ ചൊല്ലുവാൻ

പുള്ളേരെ! താനം കൊടുപ്പിൻ അതെന്നോവർ


സഹപാഠികള്‍ക്ക് അദൃശ്യലോകത്തുനിന്ന് ഇങ്ങനെ കേള്‍ക്കാനായി അല്ലാഹുവിന്‍റെ വലിയ്യിന്ന് ഇരിപ്പിടത്തില്‍ വിശാലത നല്‍കൂ! ഈ സംഭവം സതീര്‍ത്ഥ്യര്‍ക്കിടയില്‍ അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി എന്നത് സ്വാഭാവികം.


മത വിജ്ഞാനം കരസ്തമാക്കാൻ വേണ്ടി പോകുന്ന  വിദ്യാർത്തികൾക്ക്‌ മലക്കുകളുടെ സാന്നിദ്ധ്യം  ഉണ്ടാകുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്‌ അപ്പോൾ ഈ പറഞ്ഞത്‌ ശൈകവർക്കൾക്കും ബാധകമാണ്‌.  നബി صل الله عليه وسلم وعلى آله وصحبه وسلم  തങ്ങൾ പറഞ്ഞു: മത വിജ്ഞാനം അഭ്യസിക്കാൻ വേണ്ടി ആരെങ്കിലും യാത്ര പുറപ്പെട്ടാൽ അല്ലാഹു الله അവന്ന് സ്വർഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കും. മലക്കുകൾവിദ്ധ്യാർത്ഥിക്ക്‌ വേണ്ടി പ്രവർത്തിയിലുള്ള സന്ദോശം കാരണം ചിറകുകൾ താഴ്തി കൊടുക്കും. അബൂദാവൂദ്‌ ഹദീസ്‌ നമ്പർ 3641, തിർമ്മിദി ഹദീസ്‌ നമ്പർ 268

പള്ളിയിൽ വെച്ച്‌ ഖുർആൻ പാരായണം ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന വിഭാഗത്തിനെ മലക്കുകൾ വലയം ചെയ്യുമെന്ന് മുസ്ലിം ഉദ്ധരിക്കുന്ന 2699 )0 ഹദീസിൽകാണാം


ദിക്‌റ്‌ ചൊല്ലുന്നവരെ അന്വേശിച്ചു നടക്കുന്ന മലക്കുകൾ ഉണ്ടെന്നും അവരെ കണ്ടെത്തിയാൽ ഭൂമിയോടടുത്ത്‌ നിൽക്കുന്ന (ഒന്നാൻ) ആഘാശം വരെയും മലക്കുകൾ ചിറകുകൾ കൊണ്ട്‌ അവരെ വലയം ചെയ്ത്‌ നിൽക്കുമെന്നും ബുഖാരി 6408-)0 ഹദീസിൽ കാണാം


വിദ്യാന്വേശിയുടെ സ്ഥാനം ഇസ്ലാമിൽ വളരെ വലുതാണ്‌.

തിരു ദൂദർ صل الله عليه وسلم وعلي آله وصحبه وسلم പറഞ്ഞു:ഇതര നക്ഷത്രങ്ങളെ അപക്ഷിച്ച്‌ പൗർണ്ണമി രാത്രിയിലെ ചന്ദ്രന്റെ മഹത്വത്തിന്‌ സമാനമാണ്‌ ആരാധകനെ അപേക്ഷിച്ച്‌ പണ്ടിതനുള്ളത്‌.


 നബി  صل الله عليه وسلم وعلي آله وصحبه وسلم പറഞ്ഞു:മൂന്ന് വിഭാഗം അന്ത്യ ദിനത്തിൽ ശുപാർശ ചെയ്യും; പ്രവാചകന്മാർ, പിന്നെ പണ്ഡിതന്മാർ, പിന്നെ രക്ത സാക്ഷികാൾ പ്രവാചകത്തോടടുക്കുകയും രക്ത സാക്ഷിത്വത്തിനുപരിയാവുകയും ചെയ്ത പദവിയത്രെ മഹോന്നതം!


നബി  صل الله عليه وسلم وعلي آله وصحبه وسلم പറഞ്ഞു: മത വിജ്ഞാനത്തെക്കാൾ മഹത്വമുള്ള യാതൊന്നു കൊണ്ടും അല്ലാഹു الله ആരാധിക്കപ്പെട്ടിട്ടില്ല. ആയിരം ആരാധകരെക്കാൾ പിശാചിനു കടുപ്പം ഒരു പണ്ഡിതനാണത്രെ. സകല വസ്തുക്കൾക്കും സ്തംഭങ്ങളുണ്ട്‌. ഈ മതത്തിന്റെ സ്തംഭം കുട്ടികൾ ഒളിച്ചോടുന്നതിന്റെ കാരണം മതാപിതാക്കളെ നിങ്ങളാണ്‌


അറിവ്‌ കരസ്തമാക്കൽ വളരെ ഏറെ മഹത്വമുള്ളതാണിസ്ലാമിൽ  അറിവ്‌ നേടുന്നതിൽ വളരെ ഉത്സാഹമുള്ള ആളായിരു ജീലാനി رضي الله عنه ഒരേ സമയം പലദർസ്സുകളിലേക്കും ഓടി നടന്ന്  വിദ്യഅഭ്യസിക്കുമായിരുന്നു അദ്ധേഹം

ഏറും അറഫ നാൾ പശുവേ പായിച്ചാരെ

ഇതിനോപടച്ചെന്ന് പശുവ്‌ പറഞ്ഞോവർ

കുട്ടിക്കാലത്ത്‌ ഒരു അറഫാ ദിവസം മുഹ്‌യുദ്ധീൻ ശൈഖ്‌ قدس الله سره العزيز കൃഷിക്കുപയോഗിക്കുന്ന ഒരു പശുവിനെ പിന്തുടർന്നു (പായ്ച്ചു) അപ്പോൾ പശു തിരിഞ്ഞു നിന്ന് മഹാനവർക്കളോട്‌ ചോതിച്ചു. ഇതിനാണോ നിങ്ങൾ പടക്കപ്പെട്ടത്‌

അല്ലാഹു ഉദ്ധേശിച്ചാൽ പശുവും സംസാരിക്കും അല്ലാഹുവിന്റെ റസൂൽ.صل الله عليه وسلم وعلى آله وصحبه وسلم പറയുന്നത്‌ കാണുക. ഒരാൾ പശുവിന്റെ പുറത്തിരുന്ന് സഞ്ചരിക്കവേ അയാളെ തിരിഞ്ഞ്‌ നോക്കി പശു പറഞ്ഞു. ഞാൻ ഇതിന്നു വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. ഞാൻ പടക്കപ്പെട്ടത്‌ കൃഷിക്ക്‌ വേണ്ടിയാണ്‌. നബി صل الله عليه وسلم وعلى آله وصحبه وسلم പറഞ്ഞു. ഞാനും അബുബക്കറും, ഉമറും رضي الله عنهما ഇത്‌ (പശു സംസാരിച്ചു എന്നതിനെ ) വിശ്വസിച്ചിരിക്കുന്നു. ബുഖാരി ഹദീസ്‌ നമ്പർ 2324, മുസ്ലിം ഹദീസ്‌ നമ്പർ 2388

ഒരു ചെന്നായ ആട്ടിടയനോട്‌ സംസാരിച്ചതും ഈ ഹദീസിന്റെ ബാക്കി ഭാഗത്ത്‌ കാണാം.

അല്ലാഹുالله  വിലേക്ക്‌ ഒരാൾ അടുത്താൽ അല്ലാഹു الله അവനെ സ്നേഹിക്കും അല്ലാഹു الله സ്നേഹിച്ചാൽ അവൻ الله ജിബ്‌രീൽ عليه السلام മിനെ വിളിച്ച്‌ പറയും ഇന്നാലിന്ന ആളെ ഞാൻ സ്നേഹിക്കുന്നു അതു കൊണ്ട്‌ നിങ്ങളും സ്നേഹിക്കണം ജിബ്‌രീൽ عليه السلام മറ്റു മലക്കുകളോട്‌ പറയും ഞാനും അല്ലാഹുവും الله വും ഇന്ന ആളെ സ്നേഹിക്കുന്നു. അത്‌ കൊണ്ട്‌ നിങ്ങളും അവരെ സ്നേഹിക്കണം. മലക്കുകൾ സ്നേഹിച്ചാൽ മുഅ്മിനീങ്ങളുടെ ഹൃദയം അയാളി(അല്ലാഹു الله വിലേക്ക്‌ അടുത്തവനെ)ലേക്കടുക്കും. കുദ്‌സിയ്യായ ഹദീസിൽ ഇങ്ങനെ വന്നതായി കാണാം. ഒരാൾ ഫർളായ കാര്യങ്ങൾ ചെയ്ത്‌ സുന്നത്തുക്ലെ അതികരിപ്പിച്ച്‌ കൂടുതൽ കൂടുതൽ അടുത്താൽ അവൻ കേൾക്കുന്ന കേൾവിയും അവൻ കാണുന്ന കണ്ണും  അവൻ പിടിക്കുന്ന കയ്യും അവൻ സഞ്ചരിക്കുന്ന കാലും ഞാൻ(الله )ആകും. അവൻ എന്നോട്‌ എന്ത്‌ ചോതിച്ചാലും അത്‌ ഞാൻ കൊടുക്കും അവൻ എന്നോട്‌ സഹായം ചോതിച്ചാൽ അവനെ ഞാൻ സഹായിക്കും. ഒരാൾ എന്നിലേക്ക്‌ ഒരു ചാണടുത്താൽ ഞാനവനിലേക്ക്‌ ഒരു മുഴം അടുക്കും ഒരാൾ എന്നിലേക്ക്‌ നടന്നടുത്താൽ ഞാനവനിലേക്ക്‌ ഓടിയടുക്കും


അല്ലാഹു الله ഒരാളിലേക്കടുത്താൽ പിന്നെ അവന്ന് കൊടുക്കാൻ പറ്റാത്തതായി ഒന്നുമില്ലല്ലോ.


വിജ്ഞാനം തേടി ജന്മനാടുവിട്ടു പോവാനുള്ള ഉള്‍വിളി വന്നതോടെ ശൈഖ് ഉമ്മയോടു പറഞ്ഞു അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജ്ഞാനം നേടാനായി എന്നെ സമര്‍പ്പിച്ചാലും! എനിക്കു ബഗ്ദാദിലേക്ക് പോകാന്‍ അനുമതി തരണം. മഹാന്മാരുടെ സന്നിധിയിലെത്തണം. ഉമ്മ അനുമതി നല്‍കി.

بالْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي


نَجِّنَا مِنْ كُلِّ آفَاتِ يَا اَلله

തുടരും ....

കടപ്പാട്‌
*********
ഖലിദ്‌ സഅദി കൊട്ടക്കാവയൽ കൊടുവള്ളി

Facebook  page 

2015 ഫെബ്രുവരി 6, വെള്ളിയാഴ്‌ച

ശൈഖ്‌ മുഹ്‌യുദ്ധീൻ ജീലാനി (قدس الله سره العزيز)ഭാഗം 3

ചെറുപ്പം മുതലേ ശൈഖ് ജീലാനി(رَضِيَ اللََهُ عَنْهُ) യില്‍ ചില പ്രത്യേകതകളുണ്ടായിരുന്നു. അത് സമൂഹം അറിഞ്ഞു തുടങ്ങി. കുട്ടി പലരുടെയും ശ്രദ്ധാകേന്ദ്രമായി. പരിവര്‍ത്തനത്തിന്‍റെ വരാനിരിക്കുന്ന യുഗത്തിലേക്കു ജനശ്രദ്ധ ഉണ്ടാകത്തക്കവിധം അല്ലാഹുവിന്‍റെ പ്രത്യേക തീരുമാനങ്ങളായിരുന്നു അതെന്ന് പില്‍ക്കാലത്ത് ജ്ഞാനികള്‍ വിലയിരുത്തിയിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ തന്നെ ശരീഅത്തിന്‍റെ വിധിവിലക്കുകള്‍ പാലിച്ചു തുടങ്ങി. മുഹ്‌യുദ്ധീൻ മാലയിൽ നാം കേൾക്കുന്ന ഒരു വരിയാണ്‌ "മുതലായ റമളാനിൽ മുപത്‌ നാളിലും മുലകുടിക്കും കാലം മുലനെ തൊടാത്തോവർ" മുലകുടിപ്രായത്തില്‍ നോന്പനുഷ്ഠിച്ചിരുന്നതായി ജീവചരിത്ര കൃതികളിലുണ്ട്. അതിനുമാത്രമുള്ള ഉള്‍പ്രേരണയുണ്ടാകുന്നത് അസംഭവ്യകാര്യമൊന്നുമല്ല. പക്ഷി മൃഗാദികള്‍ക്കുണ്ടാവുന്ന ആവേഗം മനസ്സിലാക്കിയാല്‍ തന്നെ ഇതു ബോധ്യമാവും. ഇതിലെല്ലാമുപരി ഒരു മനുഷ്യന്നു പ്രത്യേകമായി അല്ലാഹു നല്‍കുന്ന ആദരവ് അംഗീകരിക്കാതിരിക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. ചരിത്രത്താളുകൾ മറിച്ചാൽ ഒരു പാട്‌ സമ്പവങ്ങൾ നമുക്ക്‌ കാണുവാനായി കഴിയും അതിൽ ചിലത്‌ താഴെ കൂട്ടിച്ചേർക്കുന്ന്. അത്‌ അല്ലാഹുവിനെയും റസൂലിനെയും അംഗീകരിക്കാത്ത അമുസ്ലിംകൾക്ക്‌ വേണ്ടിയല്ല. ഇസ്ലാമിൽ തന്നെ ഉള്ള കുബുദ്ധിക്കാരായ പുത്തൻ വാദികൾക്കു വേണ്ടിയാണ്‌.  ലോകത്തിനാകമാനം അനുഗ്രഹമാണെന്ന് ഖുർആനിൽ അല്ലാഹു പറഞ്ഞ  മുത്ത്‌ ഹബീബ്‌  صل الله عليه وسلم وعلى آله وصحبه وسلم  തങ്ങളെ അലീമാ ബീവി رضي  الله عنها മുലയൂട്ടുന്ന സമയത്ത്‌ വലത്‌ വശത്തെ പാൽ  മാത്രമെ കുടിക്കാറുണ്ടായിരുന്നുള്ളൂ. ഹലീമാബീവി رضي الله عنها യുടെ മകന്ന് വേണ്ടി മാറ്റി വെക്കുകയായിരുന്നു നബി  صل الله عليه وسلم وعلى آله وصحبه وسلم  തങ്ങൾ ചെയ്തറ്റ്‌. അത്‌ പോലെ മൂസാ നബി عليه السلام  കുഞ്ഞായിരുന്ന സമയത്ത്‌  അഹങ്കാരത്തിന്റെ ആൾ രൂപമായിരുന്ന ഖുർ ആൻ ശപിച്ച ലോകാവസാനം വരെയുള്ള അഹങ്കാരികൾക്ക്‌ ഒരു പാഠമാവാൻ വേണ്ടി ശവം നശിക്കാത്ത രൂപത്തിൽ الله  അല്ലാഹു നിലനിർത്തിയ ഫിർഔനിന്റെ കൊട്ടാരത്തിലെത്തിയപ്പോൾ താടിയിൽ പിടിച്ച്‌ വലിച്ച്‌ നിന്റെ അന്ത്യം എന്റെ കൈകൾ കൊണ്ടായിരിക്കുമെന്നുള്ള ഒരു സൂചന നൽകിയതായും ആ സമയം മൂസാ നബി عليه السلام  നെ കൊല്ലാൻ നോക്കുകയും ചെയ്തിരുന്നു. ആസിയാ ബീവി رضي الله عنها  തന്ത്ര പൂർവ്വം ഫിർ ഔനെ പിന്തിരിപ്പിക്കുകയായിരുന്നു. മറ്റൊരിക്കൽ ഫിർഔൻ തീ ഒരു ഭാഗത്തും മറ്റൊരു ഭസ്ഗത്ത്‌ സ്വർണ്ണവും വെച്ച്‌ മൂസാ നബി عليه السلام  നെ പരീക്ഷിച്ചപ്പോൾ മൂസാ നബി عليه السلام  സ്വർണ്ണത്തിന്റെ ഭാഗത്തേക്ക്‌ കൈ നീട്ടുകയും ജിബ്‌രീൽ  عليه السلام  വന്ന് കൈ തട്ടി തീ ഉള്ള ഭാകത്തേക്ക്‌ മാറ്റിയതായും ചരിത്രത്താളുകളിൽ കാണാം. മൂസാ നബി عليه السلام നെ വിശ്വസിച്ച ഒരു സ്ത്രീയേയെ ഫിർഔൻ കൊല്ലാനും മക്കളെ അറുത്ത്‌ കൊല്ലുകയോ തീയിലിട്ട്‌ കൊല്ലുകയോ ചെയ്യാനും തീരുമാനിച്ചു.  ആ സമയം സ്ത്രീയുടെ പിഞ്ചു കുഞ്ഞ്‌ പറഞ്ഞു, ഉമ്മാ, നിങ്ങൾ  ദൈര്യ പൂർവ്വം തീയിലേക്ക്‌ ചാടിക്കൊള്ളുക.
ഈസാ നബി عليه السلام പ്രസവിച്ച ഉടനെ തന്നെ ഞാൻ അല്ലാഹുവിന്റെ الله നബിയാണെന്നും എനിക്ക്‌ അല്ലാഹു الله  കിതാബ്‌ ഇറക്കി തന്നിട്ടുണ്ടെന്നും പറഞ്ഞതായി ഖുർആനിൽ കാണാൻ സാധിക്കും
മുല കുടിക്കുന്ന പ്രായത്തിൽ സംസാരിച്ച ഒരു കുഞ്ഞിനെ കുറിച്ച്‌ നബി  صل الله عليه  وسلم وعلي آله وصحبه وسلم  പറഞ്ഞതായി ഇമാം ബുഖാരി  رضي الله عنه   സ്വഹീഹുൽ ബുഖാരിയിൽ രേഖപ്പെടുത്തിയതായി കാണാം അബൂ ഹുറൈറ رضي الله عنه  വിൽ നിന്ന് റിപ്പോർട്ട്‌. ഇസ്രാ ഈല്യരിലെ ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. അപ്പോൾ, അവർക്കരികിലൂടെ സുന്ദരനായ ഒരാൾ വാഹനത്തിൽ കടന്ന് പോയി. അവൾ പറഞ്ഞു. അല്ലാഹുവേ الله  എന്റെ കുഞ്ഞിനെ അയാളെപ്പോലെ  ആക്കേണേ, അന്നേരം കുഞ്ഞ്‌ മുല വിട്ട്‌ വാഹനക്കാരനെ നോക്കി എന്നിട്ട്‌ പറഞ്ഞു, അല്ലാഹുവേ നീീന്നെ അയാളെപ്പോലെ ആക്കരുതേ പിന്നെ തിരിഞ്ഞ്‌ വീണ്ടും മുല ഉറുഞ്ചാൻ തുടങ്ങി. അബൂ ഹുറൈറ رضي الله عنه പറയുന്നു. നബി  صل الله عليه وسلم وعلى آله وصحبه وسلم  അവിടുത്തെ വിരൽ ഉറുഞ്ചുന്നത്‌ ഞാൻ കാണുന്നത്‌ പോലെയുണ്ട്‌. പിന്നെ അവർക്കരികിലൂടെ ഒരു അടിമപ്പെണ്ണിനെ കൊണ്ടു പോയി. അപ്പോൾ മാതാവ്‌ പ്രാർത്ഥിച്ച്‌. അല്ലാഹുവേ الله, എന്റെ കുഞ്ഞിനെ നീ ഇവളെപ്പോലെ ആക്കല്ലേ. കുട്ടി മുല വിട്ടു കൊണ്ട്‌ പറഞ്ഞു. അല്ലാഹുവേ الله എന്നെ നീ ഇവളെപ്പോലെ ആക്കണേ, അപ്പോൾ മാതാവ്‌ ചോതിച്ചു അതെന്തിന്‌? കുട്ടി പറഞ്ഞു. വാഹനത്തിൽ വന്നവൻ അഹങ്കാരികളിൽപെട്ടവനാണ്‌. ഈ അടിമസ്ത്രീയാവട്ടേ, നീ മോഷ്ടിച്ചു, വ്യഭിചരിച്ചു എന്ന് അവർ പറയുന്നു. പക്ഷേ അവൾ അത്‌ ചെയ്തിട്ടില്ല. (ബുഖാരി ഹദീസ്‌ നമ്പർ 3436)
ഇതിയിൽ വലിയ വിശേഷം പലതുണ്ട്‌
അറിവില്ലാ ലോകരെ പൊയ്യെന്ന് ചൊല്ലാതെ
അധികം അറിവാൻ കൊതിയുള്ള ലോകരെ
അറിവാക്കന്മാരോട്‌ ചോതിച്ചു  കൊൾവീരെ
بِالْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي
نَجِّنَا مِنْ كُلِّ آفَاتِ يَا اَلله
കടപ്പാട്‌
 ഖാലിദ്‌ സഅദി കൊട്ടക്കാവയൽ,കൊടുവള്ളി

2015 ഫെബ്രുവരി 3, ചൊവ്വാഴ്ച

മുജാഹിദുകളും മുസ്ലിം വിരുദ്ധ പ്രസ്താവനകളും


 മുജാഹിദുകളും മുസ്ലിം വിരുദ്ധ പ്രസ്താവനകളും

1. ആകാശം അല്ലാഹുവിന്റെ വലതുകയ്യിലാണ്. (അത്തൗഹിദ്- പേജ് 124).

2. അല്ലാഹു ആകാശത്തിലാണ് (അല്‍മനാര്‍ ഏപ്രില്‍ 2005).

3. മുഹ്‌യ്ദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന് ഒരു പ്രാവശ്യം പറഞ്ഞാല്‍ നാലുവട്ടം കാഫിര്‍ (അല്‍മനാര്‍ 1985 ജൂലായ്).

4. മുഹ്‌യ്ദ്ധീന്‍ ശൈഖേ രക്ഷിക്കണേ എന്ന് തേടിയവന്‍ കാഫിര്‍ അങ്ങനെ തേടാന്‍ ഉപദേശിക്കുന്നവന്‍ കാഫിര്‍, വിരോധമില്ലെന്ന് പറഞ്ഞവന്‍ കാഫിര്, ആ വാദം ഉറപ്പിക്കാന്‍ ഖുര്‍ ആന്‍ തെളിവുകൊടുത്തവന്‍ ആയിരം വട്ടം കാഫിര്‍ (സല്‍സബീല്‍ 1993 ഡിസംബര്‍-3)

5. മുഹമ്മദ് നബി അല്ലാഹുവിന് വഴിപ്പെടുന്നതില്‍ വീഴ്ച വരുത്തി (സല്‍സബീല്‍ പു.ലക്കം.3 പേജ് 33)

6. നബി സാധാരണ മനുഷ്യനാണ് സാധാരണ മനുഷ്യര്‍ക്കുള്ള കേള്‍വിയും കാഴ്ചയും മാത്രമേ നബിക്കുള്ളൂ. (ശബാബ് 1988 ഫെബ്രുവരി)

7. നബി(സ്വ)യുടെയും മറ്റുള്ളവരുടെയും ഇടയില്‍ യാതൊരു സ്വഭാവ ഗുണത്തിലും പ്രത്യേകതയില്ല (മുജാഹിദ് പ്രസ്ഥാനവും വിമര്‍ശകരും പേജ് ഃ49, 50).

8. പ്രവാചകന്റെ അനുഗ്രഹം തേടുക എന്നുള്ളതാണ്ബിംബാരാധനയേക്കാള്‍ കൊടിയ ശിര്‍ക്ക് (1984 സല്‍സബീല്‍).

9. റൗളാ ശരീഫ്അടിച്ചുതകര്‍ക്കും – സകരിയ്യ സ്വലാഹി.

10. മുഹമ്മദ് നബി (സ്വ) ദിവസേന ധാരാളം പാപം ചെയ്യുകയും നൂറുതവണ മാപ്പിരക്കുകയും ചെയ്തിരുന്നു. (സല്‍സബീല്‍ ലക്ക 3, 1971 ഓഗസ്റ്റ്).

11. അമ്പിയാക്കളില്‍ നിന്ന് തെറ്റുകളും കുറ്റങ്ങളും സംഭവിക്കും (സല്‍ സബീല്‍ പു.1 ലക്കം .4)

12. കേരളത്തിലെ മുസല്യാക്കര്‍മാര്‍ ദീനില്‍ തെളിവില്ലാത്തതുപോലെ സ്വഹാബത്തും ദീനില്‍ തെളിവില്ല (ജുമുഅ, ഖുതുബ മദ്ഹബുകളില്‍ പേജ്. 84).

13. ഇബിനു അബ്ബാസ് (റ)വും അബുഹുറൈ(റ) വുമാണ് ഇസ്ലാമില്‍ ഇസ്‌റായേലിയത്ത് പ്രചരിപ്പിച്ചത്. (അല്‍മനാര്‍ , പു.9, ലക്കം 6).

14. ശൈഖ് മുഹ്‌യുദ്ധീന്‍ (റ) നാരായണ വിശ്വാസി (അല്‍മനാര്‍ 1980 ജുലൈ).

15. മുഹ്‌യുദ്ധീന്‍ ശൈഖിന് ‘മുഹ്‌യത്തീന്‍’ എന്ന പേരാണ് കൂടുതല്‍ യോജിക്കുന്നത് അല്‍മനാര്‍ -1980 ജൂലായ് പേജ് ഃ 20).

16. കേരളത്തിലെ മുസ്ലിയാക്കന്‍മാര്‍ അബൂജഹലിനേക്കാള്‍ കടുത്ത മുശ്‌രിക്കുകളാണെന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. (സല്‍സബീല്‍)

17. ഖബറുകള്‍ക്ക് നേര്‍ച്ച നേരുന്നതില്‍ ഫലമുണ്ടെന്നും പ്രതിഫലമുണ്ടെന്നും വിശ്വസിക്കുന്നവന്‍ മുശ്‌രിക്കുകളാണ് അവനെ കൊല്ലല്‍ നിര്‍ബന്ധമാണ് (അല്‍ – മനാര്‍ വാള്യം 27, ലക്കം.11, ഒക്‌ടോബര്‍ 1981 പേജ്.7).

18. സമസ്ത പണ്ഡിതന്മാരും മക്കാ മുശ്‌രിക്കുകളും തമ്മില്‍ അമ്പതോളം കാര്യത്തില്‍ സാമ്യമുണ്ട്. മറ്റു ചില കാര്യങ്ങളില്‍ മക്കാ മുശ്‌രിക്കുകളേക്കാളും കടുത്തവര്‍ സമസ്ത ഉലമാക്കളാണ് (സല്‍സബീല്‍ 1985 ഓഗസ്റ്റ് പേജ് ഃ 19).

19. മമ്പുറം പോലെയുള്ള പുണ്യസ്ഥലങ്ങളിലേക്ക് സിയാറത്തിന് പോകുന്ന* സുന്നികള്‍ ഒറിജിനല്‍ കാഫിറുകളാണ് (സല്‍സബീല്‍ പു.1 ലക്കം.4).

ശൈഖ്‌ മുഹ്‌യുദ്ധീൻ ജീലാനി (قدس الله سره العزيز) ഭാഗം 2


facebook pageസയ്യിദ് അബൂസ്വാലിഹ് ഉമ്മുല്‍ഖൈറിനെ വിവാഹം ചെയ്യുന്നതിലേക്ക് എത്തിച്ചേര്‍ന്ന സംഭവം പ്രസിദ്ധമാണ്. അതീവ സൂക്ഷ്മതയോടെ ജീവിച്ചിരുന്ന അബൂസാലിഹ് ഒരു  നദിക്കരയിലൂടെ സഞ്ചരിക്കുകയായിരുന്നു. അദ്ധേഹത്തിന്‌ കഠിനമായ വിശപ്പനുഭവപ്പെട്ടു അന്നേരം നദിയിലൂടെ ഒഴുകുന്ന ഒരു പഴം അദ്ധേഹത്തിന്റെ ദൃഷ്ടിയിൽ പതിഞ്ഞു ആ പഴമെടുത്ത്‌  കഴിച്ചു. വിശപ്പ് ശമിച്ചെങ്കിലും പഴത്തിന്‍റെ ഉടമക്ക് അത് സമ്മതമാവുമോ എന്നോര്‍ത്തു ദുഃഖിതനായി. അദ്ധേഹം നദിക്കരയിലൂടെ ഉടമസ്തനെയും തേടിയുള്ള യാത്ര തുടങ്ങി അവസാനം തിന്ന അതെ പഴത്തിന്റെ വൃക്ഷം കണ്ടെത്തി അതിൽ പഴം പഴുത്തതായി കണ്ടു ചില്ലകൾ നദിയിലേക്ക്‌ ചാഴ്‌ഞ്ഞ്‌ കിടക്കുന്നുമുണ്ട്‌  അന്വേഷിച്ച് ഉടമസ്ഥനെ കണ്ടെത്തി. നടന്ന സംബവം ഉടമസ്തനു മുന്നിൽ അവതരിപ്പിച്ചു. വിഷയം പറഞ്ഞപ്പോള്‍ ഉടമസ്ഥന്‍ സയ്യിദ് അബ്ദുല്ല സൗമഇക്ക് അത്യധികം സന്തോഷമായി. അബൂസാലിഹ് പൊരുത്തപ്പെട്ട്‌ തരണമെന്നപേക്ഷിച്ച്‌. അബ്ദുല്ലഹ്‌ സൗമ ഇ പറഞ്ഞു അത്ര എളുപ്പം പൊരുത്തപ്പെടാനൊന്നും സാധിക്കില്ല നിങ്ങൾ അതിന്ന് പ്രായഷ്ചിത്തമായി എന്റെ കണ്ൺ കാണാത്തവളും ചെവി കേൾക്കാത്തവളും സംസാരിക്കാത്തവളുമായ എന്റെ മകളെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു. അബൂസ്വാലിഹ്‌ അല്ലാഹുവിന്റെ അടുക്കൽ എനിക്ക്‌ കിട്ടുന്ന സിക്ഷയെ ഓർത്തു ഭയന്നു അവിടെ എനിക്ക്‌ കിട്ടുന്നതിനേക്കാൾ എത്രയോ ചെറുതാണ്‌ ഇഹലോകത്തെ ഈ പരീക്ഷണം എന്ന് അദ്ധേഹമോർത്തു. അദ്ദേഹം വിവാഹം കഴിക്കാമെന്ന് സമ്മദം നൽകി അങ്ങനെ വിവാഹം കഴിഞ്ഞ്‌ ആദ്ധ്യ രാത്രി മണിയറയിലേക്ക്‌ ചെന്ന അബൂസ്വാലിഹ്‌ ഞെട്ടിത്തരിച്ച്‌ പോയി അതീവ സുന്ദരിയായ ഒരു മഹിളാ രത്നത്തെയാണദ്ദേഹം അവിടെ കണ്ടത്‌. അത്‌ കണ്ട്‌ ഭയന്ന് അബൂസ്വാലിഹ്‌ അമ്മോച്ചനായ അബ്ദുല്ലഹ്‌ സൗമ ഇയോട്‌ കാര്യം പറഞ്ഞു താങ്കൾ എന്നോട്‌ അന്തയും മൂഖയും ബദിരയുമായുമാണ്‌ നിങ്ങളുടെ മകളെന്ന് പറഞ്ഞിട്ട്‌ അവിടെ  സുന്ദരിയായ ഒരുവളാണല്ലോ ഉള്ളത്‌. അബ്ദുല്ലഹ്‌ സൗമ ഇ പറഞ്ഞു എന്റെ മകൾക്ക്‌ ചെവി കേൾക്കില്ല കണ്ൺ കാണില്ല സംസാരിക്കില്ല എന്നൊക്കെ ഞാൻ പറഞ്ഞത്‌ അവൾ ആ അവയവങ്ങളെ കൊണ്ട്‌ ഒരു ഹറാം പോലും ചെയ്തിട്ടില്ല എന്നാണ്‌ അവൾ കണ്ൺ കൊണ്ട്‌ ഹറാമിലേക്ക്‌ നോക്കിയിട്ടില്ല അത്‌ പോലെ മറ്റുള്ളവരെ കുറ്റം പറയുന്നതോ മറ്റ്‌ ഹറാമായതോ ആയ ഒന്നും അവൾ കേട്ടിട്ടില്ല അവൾ ഹറാമായ ഒരു സംസാരവും സാരിച്ചിട്ടുമില്ല ഇതാണ്‌ ഞാൻ പറഞ്ഞതിന്റെ ഉദ്ദേ        നിങ്ങൾക്ക്‌ ആള്‌ മാറിയിട്ടില്ല അവൾ തന്നെയാണ്‌ നിങ്ങളുടെ പ്രിയതമ. ഇത്രയും സൂക്ഷ്മാശാലികളായ ദന്പതികളിലാണ് ശൈഖ് ജീലാനി(റ) ജനിക്കുന്നത്. 



ഇതിൽ നിന്ന് നമുക്കും ചിലത്‌ പഠിക്കാനുണ്ട്‌ അല്ലാഹു ഖുർആനിൽ അൽകഹ്‌ഫ്‌ സൂറത്തിൽ പറഞ്ഞു (اَلْمَالُ وَالْبَنُنَ زِينَةُ الْحَيَوةِ الْدُّنْيَا) നിങ്ങളുടെ സ്വത്തും സന്ദാനങ്ങളും ഭൂമിയിലെ അലങ്കാരങ്ങളാകുന്നു രണ്ടും ഒരുമിച്ചാണല്ലാഹു പറഞ്ഞിരിക്കുന്നത്‌ ഇവ രണ്ടും തമ്മിൽ ചേർച്ചയുള്ളത്‌ പോലെ. ഇവ രണ്ടും നാം അതീവ ഗൗരവത്തിൽ എടുക്കേണ്ടതാണ്‌. ഒരാളുടെ സാദനം അടിച്ചു മാറ്റിയിട്ടോ മുതലാളിയെ പറ്റിച്ചോ കൊന്നും അസാന്മാർകീക പ്രവർത്തനങ്ങളിലൂടെയോ നിങ്ങൾ പടുത്തുയർത്തുന്ന സമ്പാദ്യം നിങ്ങൾക്കുപകാരപ്പെടില്ല ഈ ദുനിയാവിലെ ജാഡക്കല്ലാതെ. നിങ്ങൾ സമ്പാദിക്കുന്നത്‌ അല്ലാഹുവിന്ന് പൊരുത്തമില്ലാത്തതാണെങ്കിൽ അതിൽ നിന്നും ഭക്ഷിച്ചാൽ ആ ഭക്ഷണമാണ്‌ നിങ്ങളുടെ ശരീരത്തെ നില നിർത്തുന്നത്‌ ആ ഭക്ഷണം നിങ്ങളുടെ ശരീരത്തിൽ അലിഞ്ഞ്‌ ചേരുന്ന്.  ആ രക്തത്തിൽ ഉണ്ടാകുന്ന കുട്ടിയെ നിങ്ങൾ ഏത്‌ രീതിയിൽ ശ്രമിച്ചാലും സന്മാർകത്തിലേക്ക്‌ കൊണ്ട്‌ വരൽ അസാദ്യമാണ്‌. നിങ്ങൾക്ക്‌ ദുനിയാവിലേക്കും ആഖിറത്തിലേക്കും ഉപകാരമുള്ള കുട്ടിയെ വേണോ നിങ്ങളുടെ സമ്പത്ത്‌ നല്ല രീതിയിൽ ഉണ്ടാക്കിയതായിരിക്കണം. 

തുടരും.....

ശൈഖ്‌ മുഹ്‌യുദ്ധീൻ ജീലാനി (قدس الله سره العزيز) ഭാഗം 1

അബ്ബാസി ഖലീഫ അബുല്‍മുളഫ്ഫര്‍ യൂസുഫ് ബഗ്ദാദിലെത്തി. ശൈഖ് " ജീലാനി(റ)യെ കാണുകയാണ് ലക്ഷ്യം. ബഗ്ദാദിലെ ബാബുല്‍അസ്ജിലുള്ള മതപാഠശാലയിലാണ് ശൈഖുള്ളത്. ഖലീഫ സലാം പറഞ്ഞു ശൈഖിന്‍റെ മജ്ലിസില്‍ കടന്നു. ഗുരുവിനോട് ഉപദേശങ്ങള്‍ തേടി. ശേഷം ഖലീഫ, പത്തു വലിയ പണക്കിഴികള്‍ ശൈഖിന് സമ്മാനമായി കാഴ്ചവച്ചു. അവ നിരസിച്ചു കൊണ്ട് ശൈഖ് പറഞ്ഞു എനിക്കിതാവശ്യമില്ല. അങ്ങനെ പറയരുത് അങ്ങ് ഇത് സ്വീകരിച്ചേ തീരൂ. ഖലീഫ നിര്‍ബന്ധം പിടിച്ചപ്പോള്‍ ശൈഖ് രണ്ടു പണക്കിഴികള്‍ ഓരോ കയ്യിലെടുത്ത് ഒന്നു കറക്കി. അവയില്‍ നിന്ന് ചോര കിനിയാന്‍ തുടങ്ങി! ഇത് കാണിച്ചു കൊടുത്തിട്ട് ശൈഖ് ഖലീഫയോടു ചോദിച്ചു അബുല്‍മുളഫ്ഫര്‍! താങ്കള്‍ ലജ്ജിക്കുന്നില്ലേ? ജനങ്ങളുടെ ചോരയാണിത്! ഇതുമായിട്ടാണോ താങ്കള്‍ വന്നിരിക്കുന്നത്? ഖലീഫ ബോധരഹിതനായി. അല്‍പസമയത്തിനു ശേഷം ശൈഖ് പറഞ്ഞു അബുല്‍ മുളഫ്ഫര്‍ നബികുടുംബാംഗമാണ്. അല്ലായിരുന്നുവെങ്കില്‍ ഖലീഫയുടെ കൊട്ടാരംവരെ ചെന്നെത്തുംവിധം ഈ പണക്കിഴികളിലെ ചോര ഒഴുകിയെത്താന്‍ ഞാന്‍ അനുവദിച്ചേനെ. ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ ജീവിതത്തിലുടനീളം ഇത്തരം അനുഭവങ്ങളുണ്ട്. അവ ജനസഹസ്രങ്ങളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും അവരെ നേരായ ദിശയിലേക്കു തിരിക്കുകയും ചെയ്തു. ലോകമാകെ അറിവിന്‍റെ വെളിച്ചം വിതറുന്ന ഒരു ഖുറൈശിജ്ഞാനി (എന്‍റെ കുടുംബത്തില്‍) പിറക്കാനിരിക്കുന്നു എന്ന് നബി(സ) പവചിച്ചു. ആ ജ്ഞാനി ഇമാം ശാഫിഈ ആയിരുന്നെന്ന് പിന്നീട് ലോകം കണ്ടെത്തി. ഇതുപോലെ ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ ജനനത്തിനു മുന്പേ ഒരുപാട് പ്രവചനങ്ങള്‍ നടന്നതായി നൂറുദ്ദീന്‍ ശത്നൗഫി ബഹ്ജതുല്‍അസ്റാറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്‍ഖിയതുല്‍ ഖാതിറിലും ഇതു സംബന്ധമായ വിവരണങ്ങളുണ്ട്. ജനനത്തിന്‍റെ നൂറുവര്‍ഷം മുന്പുതന്നെ പ്രവചനം നടന്നതായാണ് ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നത്. പ്രസിദ്ധ സൂഫി ജുനൈദുല്‍ബാഗ്ദാദിയുടെ പ്രവചനം ശ്രദ്ധിക്കുക അബ്ദുല്‍ഖാദിര്‍ എന്നു പേരുള്ള ഒരു പുണ്യാത്മാവ് ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനം ജനിക്കും. അദ്ദേഹം അത്യുന്നതങ്ങളില്‍ വിരാജിക്കും. ഹിജ്റവര്‍ഷം 470 റമളാന്‍ 1 (ക്രിസ്തുവര്‍ഷം 1077 ജൂണ്‍)നാണ് ശൈഖ് ജീലാനി(റ) ജനിച്ചത്. ഗിലാന്‍ (ജീലാന്‍) പ്രവിശ്യയിലെ നയീഫ് ദേശത്തെ ഗൈല്‍ പട്ടണമാണ് ജന്മനാട്. പിതാവ് സയ്യിദ് അബൂസാലിഹ് മൂസാ ജംഗിദോസ്ത്. മാതാവ് ഉമ്മുല്‍ഖൈര്‍ ഫാതിമ ബിന്‍ത് സയ്യിദ് അബ്ദുല്ലാ സൗമഈ. പിതൃപരന്പരയും മാതൃപരന്പരയും നബികുടുംബമാണ്. പിതൃപരന്പര ഇങ്ങനെ സയ്യിദ് അബൂ സാലിഹ് മൂസാ ജംഗീദോസ്ത്, സയ്യിദ് അബൂ അബ്ദില്ലാ, സയ്യിദ് യഹ്യസ്സാഹിദ്, സയ്യിദ് മുഹമ്മദ്, സയ്യിദ് ദാവൂദ്, സയ്യിദ് മൂസാ അസ്സാനി, സയ്യിദ് അബ്ദുല്ലാഹിസ്സാഹീ, സയ്യിദ് മൂസാ അല്‍ജൗന്‍, സയ്യിദ് അബ്ദുല്ലാ അല്‍മഹ്ള്, സയ്യിദ് ഹസനുല്‍മുസന്നാ, ഇമാം ഹസന്‍ബ്നുഅലി(റ). മാതൃപരന്പര സയ്യിദ് അബ്ദുല്ലാ സൗമഈ, സയ്യിദ് അബുജമാലുദ്ദീന്‍ മുഹമ്മദ്, സയ്യിദ് മഹ്മൂദ്, സയ്യിദ് അബുല്‍അത്വാഅ് അബ്ദുല്ലാ, സയ്യിദ് കമാലുദ്ദീന്‍ ഈസാ, സയ്യിദ് അബൂ അലാഉദ്ദീന്‍ മുഹമ്മദുല്‍ ജവാദ്, സയ്യിദ് അലിയ്യുര്‍രിളാ, സയ്യിദ് മൂസല്‍കാളിം, സയ്യിദ് ജഅ്ഫറുസ്സാദിഖ്, സയ്യിദ് മുഹമ്മദുല്‍ബാഖിര്‍, സയ്യിദ് സൈനുല്‍ആബിദീന്‍, ഇമാം ഹുസൈനുബ്നു അബീത്വാലിബ്(റ). പിതാവ് വഴി ഹസന്‍(റ)വിലേക്കും മാതാവ് വഴി ഹുസൈന്‍(റ)വിലേക്കും ചെന്നെത്തുന്നതിനാല്‍ ശൈഖ് ജീലാനി ഒരേ സമയം ഹസനിയും ഹുസൈനിയുമാണ്. ഈ മഹിമയുള്ളവര്‍ക്ക് ശരീഫ് എന്നു പറയാറുണ്ട്. പിതാവിന്‍റെ ഉമ്മ ഉമ്മുസലമ സിദ്ദീഖ്(റ)ന്‍റെ കുടുംബ പരന്പരയിലുള്ളവരായതിനാല്‍ സിദ്ദീഖി എന്ന മഹത്വവും ശൈഖിനുണ്ട്. ശൈഖ് അബ്ദുല്‍ഖാദിര്‍(റ)യുടെ ജീവചരിത്രം പരിശോധിക്കുന്പോള്‍ വെളിപ്പെടുന്ന പ്രധാന വസ്തുത ശൈഖിന്‍റെ നിയോഗം ഇലാഹിന്‍റെ പ്രത്യേക തീരുമാനത്തോടെയുള്ളതാണെന്നാണ്. ജനനം മുതല്‍ വിയോഗം വരേയുള്ള ജീവിതം മുഴുവനും സംഭവ ബഹുലമാണ

Thudarum……